കട്ടകലിപ്പത്തിയും തെമ്മാടി ചെക്കനും

രചന… ദീപേഷ് കിടഞ്ഞി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചൂളം വിളിച്ച് ട്രെയിൻ മെല്ലെ ചലിച്ച് തുടങ്ങി ….

ഹലോ കുട്ടി എഴുന്നേൽക്ക്…

വിൻഡോ ഗ്ലാസ്സിന് തൊട്ടടുത്തുള്ള സീറ്റിൽ ചാരി ഉറങ്ങുന്ന സുന്ദരിയായ പെൺകുട്ടിയെ ശ്രീകുട്ടൻ തട്ടി വിളിച്ചതും. അവൾ ഉറക്കച്ചുവയോടേ എഴുന്നേറ്റു….

മ്…. എന്താ മാഷേ ….?

അല്ല കുട്ടി. ഇത് ഞാൻ റിസർവ് ചെയ്ത സീറ്റാണ് …

ആണോ…..? എന്തായാലും എൻ്റെ ഉറക്കം പോയികിട്ടി ….

അതും പറഞ്ഞ് അവൾ എഴുന്നേറ്റ് നേരെ ഓപ്പസിറ്റായുള്ള സീറ്റിലിരുന്നു…

അല്ല മാഷേ….. നിങ്ങൾ എവിടേക്കാണ് യാത്ര….

ഞാൻ ട്രിവാൻഡ്രത്ത് ഒരു കല്ല്യാണത്തിൽ പങ്കെടുക്കാൻ പോവുകയാണ്… കുട്ടിയോ…?

ഞാനും ട്രിവാൻഡ്രത്താ. നാളെ നാട്ടിൽ ചെറിയ ഒരു വർക്കുണ്ട്. അത് മാത്രമല്ല നാളെ എന്നെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട് പോലും. അവരുടെ മുൻപിൽ അണിഞ്ഞ് ഒരുങ്ങി നിന്ന് കൊടുക്കുകയും വേണം …..

ഒരു കൂസലുമില്ലാതെ പരിചയക്കാരോടെന്ന പോലെയുള്ളു അവളുടെ സംസാരം അവനിൽ അൽഭുതമുളവാക്കി…..

അല്ല. മാഷുടെ പേരും ജോലിയുമൊക്കെ എന്താണ് …

എൻ്റെ പേര് ശ്രീനന്ദ്. ശ്രീക്കുട്ടൻ എന്നാ എല്ലാവരും വിളിക്കുക ….. ജോലി എന്ന് പറഞ്ഞാൽ കലാകാരനാണ്…. അത്യാവശ്യം എഴുത്തും പാട്ടുമൊക്കെയായിട്ട് ഇങ്ങിനെ പോകുന്നു….

ഓ…… കലാകാരനാണ് അല്ലേ അടിപൊളി…

പുഞ്ചിരിച്ച് നുണകുഴി വിടർത്തിയുള്ള അവളുടെ സംസാരം കണ്ടതും അവൻ ഒരു നിമിഷം അവളുടെ മനോഹരമായ വിടർന്ന കണ്ണുകളിലേക്ക് നോക്കി…..

അല്ല കുട്ടിയുടെ പേര് പറഞ്ഞില്ല …..?

എൻ്റെ പേര് അനുനന്ദ …. നാട്ടിൽ എല്ലാവരും വായാടീന്ന് വിളിക്കും…. ഞാൻ മംഗലാപുരത്ത് ബിഎസ്സി നഴ്സാണ്…..
അത്യാവശ്യം ഫോട്ടോഗ്രാഫ് വർക്കും ചെയ്യുന്നുണ്ട് ……

ആണോ…..?

അതെ. പിന്നെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്. മാഷുടെ കല്ല്യാണം കഴിഞ്ഞോ …?

ഏയ് ഇല്ല ……

അതെന്താ വല്ല ജാതക പ്രശ്നവുമുണ്ടോ …..?

എയ് അങ്ങിനെയൊന്നുമില്ല … ഇതു വരെ കല്ല്യാണത്തിനെ പറ്റിയിട്ടൊന്നും ആലോചിട്ടിട്ടില്ല …..

മ്.. മ്… അങ്ങിനെയെങ്കിൽ മാഷ് വല്ല പ്രണയത്തിലെങ്ങാനും പോയി ചാടിയിട്ടുണ്ടാകുമല്ലോ…..?

അവളുടെ ചോദ്യത്തിന് അവൻ മൗനം പാലിച്ചിരുന്നതും ……

ഓ. അപ്പോൾ ഞാൻ പറഞ്ഞത് ശരിയാണ് അല്ലേ ….?

ഹും ….

ഓഹോ ….. അപ്പോൾ അവൾ തേച്ചിട്ട് പോയതായിരിക്കും അല്ലേ ….?

ഏയ്. അങ്ങിനെയൊന്നുമായിരിക്കില്ല…

അതെന്താ അങ്ങിനെ ….

അവളുടെ ചോദ്യത്തിന് മുൻപിൽ അവൻ വീണ്ടും മൗനം പാലിച്ച് നിന്നതും….

അല്ല മാഷക്ക് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേണ്ട കേട്ടോ…..?

ബുദ്ധിമുട്ടൊന്നുമില്ല… അതൊക്കെ കഴിഞ്ഞ് പോയ കാര്യങ്ങളല്ലേ…..?

അതെന്താ….. കഴിഞ്ഞു പോയ കാര്യങ്ങളൊന്നും പറയാൻ പാടില്ലേ….?

പറയാം… പക്ഷെ അതൊക്കെ അറിഞ്ഞിട്ട് നന്ദയ്ക്ക് എന്ത് കാര്യം……?

എനിക്കുള്ള കാര്യമോ ….. ഒന്ന് നിങ്ങളുടെ മനസ്സ് എങ്ങിനെയെന്ന് പഠിക്കാം.. രണ്ട് നിങ്ങളുടെ പ്രണയത്തിൽ ആത്മാർത്ഥത ആരുടെ ഭാഗത്താണെന്ന് വിലയിരുത്താം.

ഹും ……

മൂളിയാൽ പോര. പറയാൻ പറ്റുമെങ്കിൽ പറ മാഷേ .. വല്ലാതെ ബോറടിക്കുന്നു… ഇല്ലെങ്കിൽ ഞാൻ ബർത്തിൽ കയറി കിടന്ന് ഉറങ്ങാൻ പോവുകയാ….
അതും പറഞ്ഞ് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും…

പറയാം. പക്ഷെ നന്ദയ്ക്ക് ബോറടിച്ചാലോ..?

ബോറടിയോ..? എനിക്കോ….? ഉടായിപ്പൊന്നും വേണ്ട.. വേഗം പറയാൻ നോക്ക് …..

ഹും ….. പറഞ്ഞ് തരാം.

അതും പറഞ്ഞ് അവൻ അവളുടെ മുമ്പിൽ അവൻ്റെ കലാലയ ജീവിതത്തിൻ്റെ ഒർമ്മകളുടെ ഏടുകൾ തുറക്കാൻ തുടങ്ങി…

കോളേജിൻ്റെ വരാന്തയിലൂടെ മൂളിപ്പാട്ടും പാടി ശ്രീനന്ദ് തനിയെ നടക്കുമ്പോഴാണ്. അവന് അഭിമുഖമായി ശാലീനതയോടെ നടന്ന് വരുന്ന ആ പെൺകുട്ടിയിലേക്ക് അവൻ്റെ മിഴികൾ ഉടയ്ക്കുന്നത്….. ആ നിമിഷം അവൻ അവളെ കണ്ണിമവെട്ടാതെ നോക്കി നിന്നു……

അവൾ അവൻ്റെടുത്ത് നടന്നടുത്തതും… അവൻ്റെ നാസിക തുമ്പിൽ പെർഫ്യൂമിൻ്റെ ഗന്ധം ഇരച്ചുകയറി. ആ നിമിഷം അവൻ ശ്വാസം അകത്തേക്ക് വലിച്ച് അൽപ്പനേരം കണ്ണുപൂട്ടി പരിസരം മറന്ന് അവിടെ നിന്നതും ….

എടോ… വഴിന്ന് മാറ് ..?

അവൻ പതിയെ കണ്ണു തുറന്ന് അവളുടെ കരിമഷിയെഴുതിയ വിടർന്ന മനോഹരമായ വെള്ളാരം കണ്ണിലേക്ക് നോക്കി ……

എടോ താൻ എന്താ ഇങ്ങിനെ മിഴിച്ച് നോക്കുന്നത്. തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ…….?

ഏയ് ഞാൻ വെറുതെ …..

വെറുതയോ…? വെറുതെ ആരെയെങ്കിലും നോക്കി നിൽക്കുമോ ….?കണ്ടിട്ട് താൻ ഒരു ലക്ഷണമൊത്ത കോഴിയാണെന്നാണല്ലോ.. തോന്നുന്നത്….?

അയ്യോ. ഞാൻ അങ്ങിനെയൊന്നുമല്ല…

പിന്നെ എങ്ങിനെയാണവോ….?

അവളുടെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ അവൻ അവളെ വീണ്ടും കണ്ണിമ ചിമ്മാതെ നോക്കി നിന്നതും….

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അവൾ അവന് നേരെ വിരൽ ചൂണ്ടി …

എടോ താൻ വഴിന്ന് മാറുന്നോ …? ഇല്ലയോ……?

ആ കാഴ്ച്ച കണ്ട് അവിടുത്തേക്ക് ഷൈനിയും കൂട്ടരും ഇരച്ചെത്തി….

ധ്വനി എന്താ പ്രശ്നം …..?

എടി ഷൈനി ഇവൻ ഏതാ….. എന്തൊരു വായ് നോട്ടാമാ… എങ്ങിനെയാണെടീ നിങ്ങൾ ഇവനെ ഇത്രയും കാലം ഇവിടെ സഹിച്ചത്..

ധ്വനി അതൊക്കെ പറയാം. നീ ക്ലാസ്സ് റൂമിലേക്ക് പോയ്ക്കോ….? ഇവനെ ഞാൻ കൈകാര്യം ചെയ്തോളാം…?

ഷൈനി അത് പറഞ്ഞതും ധ്വനി ക്ലാസ്സ് റൂമിലേക്ക് നടന്നു….

എടാ തെണ്ടി നീ എന്താ കാട്ടി കൂട്ടിയത് ….?

എടീ ഷൈനി കുട്ടി ഞാനൊന്നും ചെയ്തില്ല കേട്ടോ… അവളെ കണ്ടപ്പോൾ ഞാൻ നോക്കി നിന്നൂന്നുള്ളത് സത്യമാ…..

ആണോ….? എങ്കിൽ നീ അധികം അവളെ നോക്കണ്ട കേട്ടോ..?

അതെന്താടീ ……

അത് അവൾ എൻ്റെയും ഗീജയുടെയുമൊക്കെ ബെസ്റ്റ് ഫ്രൻസാ…

ആണോ…..? എങ്കിൽ ഞാൻ രക്ഷപ്പെട്ടു മോളെ…….

രക്ഷപ്പെട്ടൂന്നോ …..?

അല്ല. അവളെ വളയ്ക്കാൻ ഇനി ദല്ലാളിയുടെ ആവശ്യമില്ലല്ലോ…നീ സഹായിയായിട്ട് എൻ്റെ കൂടെയുണ്ടാവില്ലേ…

പ്പ ചെറ്റേ. നീയെന്താടാ എന്നെ ബ്രോക്കറായിട്ടാണോ കാണുന്നത്.

അതെല്ലെടീ നീ വിചാരിച്ചാൽ എനിക്ക് …..

ആ ഞാൻ വിചാരിക്കാം. പക്ഷെ എനിക്ക് കുറച്ച് ഡിമാൻസ് ഉണ്ട്.. ഒന്ന് ഇമ്പോസിഷൻ കിട്ടിയാൽ എഴുതി തരണം…. പിന്നെ ഇടയ്ക്കൊക്കെ എൻ്റെ വട്ടചിലവ് നടത്തണം …..

ഹും. അതൊക്കെ ഞാനേറ്റു …..

എന്നാൽ ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾക്ക് സുരേട്ടൻ്റെ കാൻ്റീനിൽ നിന്ന് നല്ല ചൂട് പൊറാട്ടയും ചെമ്മീൻ മസാലയും വാങ്ങി തരണം…

ഓ അതിനെന്താ …….

ഹും. എന്നാൽ ഞാൻ ഈ കാര്യം ഏറ്റു… അപ്പോൾ ഉച്ചയ്ക്ക് സുരേട്ടൻ്റെ കാൻ്റീനിൽ …. പിന്നെ രതീഷും കൂട്ടരോടൊന്നും ഈ കാര്യമൊന്നും പറയണ്ട കേട്ടോ ….. അവർ എല്ലെങ്കിൽ തന്നെ ഭയങ്കര പാരയാണ്. അതും പറഞ്ഞ് അവളും കൂട്ടരും നടന്നകന്നു…..

ദിവസങ്ങൾ കൊഴിഞ്ഞ് പോയി….. ഇതിനിടയിൽ പലപ്പോഴായി ഷൈനിയും കൂട്ടരും ധ്വനിയോട് ശ്രീകുട്ടന് അവളോട് തോന്നിയ ഇഷ്ട്ടത്തെ കുറിച്ച് സൂചന നൽകി… പക്ഷെ അവൾ ആർക്കും ഒരു മറുപടിയും കൊടുക്കാതെ ഒഴിഞ്ഞ് മാറി നടന്നു……

അങ്ങിനെയിരിക്കെ ഒരു ദിവസം. ധ്വനി ലഞ്ചിന് ശേഷം ക്ലാസ്സ് റൂമിൽ ഒറ്റയ്ക്കിരുന്ന് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിക്കുകയായിരുന്നു ….

ഹലോ ധ്വനി…..

അവൾ പുസ്തകത്തിൽ തലയുയർത്തി. മുന്നിൽ ശ്രീകുട്ടൻ നിൽക്കുന്നു …..

ഹും. എന്തു വേണം….

അല്ല. നീ വലിയ നർത്തകിയാണെന്ന് പറയുന്നത് കേട്ടു….

ആണെങ്കിൽ…

ഒന്നുമില്ല…. ഞാനൊരു പാട്ടുകാരനും എഴുത്തുകാരനുമായത് കൊണ്ടാണെന്നറിയില്ല. എനിക്ക് നർത്തകിമാരോട് ഭയങ്കര ഇഷ്ട്ടവും ബഹുമാനവുമാണ് …

ഓഹോ. അത് കൊണ്ടായിരിക്കും ഇഷ്ട്ടമൊക്കെ പറയാൻ പലരെയും ദല്ലാളിയായി വെച്ചതും. എന്നും പിന്നാലെ വന്ന് ശല്യം ചെയ്യുന്നതും…

അങ്ങിനെയൊന്നുമല്ലെടി… ശരിക്കും ഇഷ്ട്ടമായത് കൊണ്ടാണ് ഞാൻ നിൻ്റെ പിന്നാലെ …

അവൻ അവളുടെ മിഴികളിലേക്ക് നോക്കി ….

നിനക്കറിയോ…? നിന്നെ കണ്ട നിമിഷം മുതൽ എൻ്റെ ഹൃദയം മുഴുവൻ നീയാണ് പെണ്ണേ… ഞാൻ കാണുന്ന സ്വപ്നങ്ങളിൽ, പാടുന്ന പാട്ടുകളിൽ, എഴുതുന്ന വരികളിൽ എല്ലാം നീയാണ്. നിന്നോടുള്ള പ്രണയമാണ് ….. എൻ്റെ പ്രാണനിൽ അലിഞ്ഞ് ചേർന്ന പ്രണയം…

നിൻ്റെ കരിമിഷിയെഴുതിയ വെള്ളരം കണ്ണുകളോട്, എൻ്റെ കാതുകളിൽ കുളിർമഴയായി പെയ്തിറങ്ങുന്ന നിൻ്റെ മധുര ശബദ്ധങ്ങളോട്, എന്തിന് തഴുകിയെത്തുന്ന കാറ്റിനോടുപോലും പാറിപറന്ന് കിന്നാരം പറയുന്ന നിൻ്റെ നീണ്ട ഇടതൂർന്ന കാർക്കൂന്തലിനോടും, നിശബദ്ധതയിലും സംഗീതമുതിർക്കാൻ കഴിയുന്ന നിൻ്റെ പാദങ്ങൾക്ക് സൗന്ദര്യമേകുന്ന വെള്ളികൊലുസിനോട് പോലും എനിക്ക് പ്രണയമാണ് പെണ്ണേ അടങ്ങാത്ത പ്രണയം ……

ആ പ്രണയത്തിൻ്റെ മിഴിവാർന്ന നിറകൂട്ടുകളെ ചേർത്ത് കടലാസ് തുണ്ടുകളിൽ പോലും നിന്നെ വർണ്ണിച്ച് എഴുതാൻ എനിക്ക് പേടിയാണ് പെണ്ണേ… ആ വരികളിലൂടെ നിന്നെ മറ്റാരെങ്കിലും പ്രണയിച്ച് പോയാലോ എന്ന പേടി..

നിനക്ക് എന്നോട് വെറുപ്പ് മാത്രമാണെന്നറിയാം. പക്ഷെ നീ എന്നെ എത്രത്തോളം വെറുത്താലും
നിന്നെ സ്നേഹിക്കാതിരിക്കാനോ, ഈ ജന്മം നിന്നെ പ്രണയിച്ചത് പോലെ മറ്റൊരാളെ എനിക്ക് പ്രണയിക്കാനോ ആവില്ല ….. കാരണം ഈ ലോകത്ത് മറ്റൊന്നിനെയും ഞാൻ ഇത്രമാത്രം പ്രണയിച്ചിട്ടില്ല….

അവൻ്റെ വാക്കുകൾക്ക് എന്ത് മറുപടി പറയണമെന്നറിയാതെ അവൾ തരിച്ച് നിന്നതും. ആബിദയും , നസീറയും , ഷെജീറയും പെട്ടെന്ന് ആ ക്ലാസ്സിലേക്ക് കടന്ന് വന്നു. അവർ ആ രംഗം കണ്ടതും കൈകൊട്ടി ഒരടിപൊളി പ്രണയഗാനം പാടി. പിന്നാലെ വന്ന വിദ്യാർത്ഥികൾ അത് ഏറ്റ് പാടിയതും….

ധ്വനിയിൽ ദ്യേഷ്യം ഇരച്ച് കയറി. അവൾ കോപം കൊണ്ട് അലറി…..

സ്റ്റോപ്പിറ്റ്….

അവിടെയാകെ നിശബ്ദ്ധത പടർന്നതും അവൾ കിതപ്പോടെ പറഞ്ഞു….

എന്താ എല്ലാവരും കഥയറിയാതെ ആട്ടം തുടങ്ങിയോ… ഈ തെമ്മാടി വന്ന് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ഞനതിൽ വീണ് പോയിന്ന് കരുതിയോ നിങ്ങൾ …. അതിന് ഈ ധ്വനി മറ്റൊരു ജന്മം ജനിക്കണം …. അതും പറഞ്ഞ് അവൾ ബെഞ്ചിൽ ഇരുന്നതും ജയരാജൻ മാസ്റ്റർ ക്ലാസ്സ് റൂമിലേക് കടന്ന് വന്നു… ആ നിമിഷം കുട്ടികൾ ഓരോരുത്തരായ് അവരുടെ ബെഞ്ചിൽ പോയി ഇരുന്നു ….

ദിവസങ്ങൾ കൊഴിഞ്ഞ് പോയി ഇതിനിടയിൽ ശ്രീകുട്ടൻ ധ്വനിയുമായി അടുക്കുവാനുള്ള എല്ലാ ശ്രമങ്ങളും തുടർന്ന് കൊണ്ടേയിരുന്നു അങ്ങിനെ ഒരു ദിവസം …..

പെട്ടെന്ന് പെയ്ത മഴയിൽ ഗ്രൗണ്ടിൽ അകപ്പെട്ട ശ്രീകുട്ടൻ ഗ്രൗണ്ടിലൂടെ കോളേജ് ലക്ഷ്യമാക്കി സഞ്ചരിക്കുന്ന കുടയിലേക്ക് ഓടി കയറി …..

കുടയിൽ എത്തിയ അവൻ കുടപിടിച്ച ആളെ കണ്ട് അൽഭുതപ്പെട്ടതും അവൻ്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പതിയെ അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു …..

ധ്വനി ….

അവൾ ഒന്നും പറയാതെ മുന്നോട്ട് നടന്നതും അവനും അവൾക്കൊപ്പം ആ കുടയിൽ സഞ്ചരിച്ചു ……

എടീ. നീ മനസ്സിൽ എന്നോട് എന്തിനാണിത്ര വെറുപ്പ് കൊണ്ട് നടക്കുന്നത്…. ഞാൻ എത്ര വട്ടം നിന്നോട് പറഞ്ഞതാണ്. എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണെന്ന്.. നീ എൻ്റെ മുൻപിൽ എത്ര മൗനം പാലിച്ച് വെറുപ്പോടെ നടന്നാലും… നീ എന്നെ എത്ര വെറുത്താലും. നിന്നോടുള്ള എൻ്റെ ഇഷ്ടം എൻ്റെ ഹൃദയത്തിൽ നിന്ന് ഇനി ഒരിക്കലും പിഴുതെറിയാൻ പറ്റില്ല… അത്രയ്ക്ക് നീ എൻ്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി ….

അവൾ മൗനം തുടർന്നതും ….

പിന്നെ. നിനക്ക് എന്നെ ഇഷ്ട്ടമാണെന്നൊക്കെ എനിക്കറിയാം…. അത് കൊണ്ടല്ലേ . നീ എന്നിൽ നിന്ന് ദേഷ്യത്തോടെ അകന്ന് മാറുമ്പോഴും. പലപ്പോഴും നീയെന്നെ തിരിഞ്ഞ് നോക്കുന്നത് . ഞാൻ കണ്ടിട്ടുണ്ട് …

അവൾ പല്ലറുമി കൊണ്ട് ദേഷ്യത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി. പതിയെ മുന്നോട്ട് നടന്നു….

അല്ല സാജി. രണ്ടു പേരും ഇപ്പോൾ ഒരു കുടയിലാണല്ലോ യാത്ര… അന്ന് നമ്മൾ എല്ലാവരും പാട്ട് പാടിയതാണ് ഇവൾക്ക് കുഴപ്പം അല്ലേ …

അതെ. ഗീജ അന്ന് എന്തൊക്കെയായിരുന്നു. ഇവളുടെ പുകില് . ഇപ്പോൾ എന്തായി….

ഇപ്പോൾ എന്താകാനാ. ഇവർ തമ്മിൽ പ്രണയമായി. ഇനി നമ്മൾ എല്ലാവരും കൂടി ഇവർക്ക് ഒരു പ്രണയഗാനം പാടി കൊടുക്കാം….

അവൾ ഗീജയെ രൂക്ഷമായി നോക്കി …

എടീ നീയെന്തിനാടി അവളെ നോക്കി പേടിപ്പിക്കുന്നത്. അവൾ ചോദിച്ചതിൽ എന്താണ് തെറ്റ്…

ഷൈനി. നീയൊക്കെ എന്തറിഞ്ഞിട്ടാണെടി ഇങ്ങിനെ സംസാരിക്കുന്നത്…

അപ്പോൾ ഞങ്ങളൊക്കെ കണ്ടതോ….?

എന്ത് കണ്ടുന്നാ. ഇവനു മൊത്ത് ഒരു കുടയിൽ ഒന്നിച്ച് യാത്ര ചെയ്തതോ….? ഞാൻ നിങ്ങളോടൊക്കെ പലവട്ടം പറഞ്ഞതല്ലേ. ഈ തെമ്മാടിയെ എനിക്ക് ഇഷ്ട്ടമല്ലെന്നു പറയാൻ. എന്നിട്ടും ഈ തെമ്മാടി എൻ്റെ പിന്നാലെ ഉളുപ്പില്ലാതെ നടക്കുന്നതിന് ഞാൻ എന്ത് ചെയ്യാനാ …

അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ എല്ലാവരും മൗനം പാലിച്ചതും. അവൾ ശ്രീകുട്ടന് നേരെ തിരിഞ്ഞു….

എടാ തെമ്മാടി.. ഞാൻ ഇവിടെ പഠിക്കുന്നത് പ്രണയിക്കാനല്ല… എനിക്ക് ഒരു പാട് ലക്ഷ്യമുണ്ട്. അതൊക്കെ എനിക്ക് പഠിപ്പിലൂടെ നേടിയെടുക്കണം. അതിനിടയിൽ പ്രേമം, മണ്ണാംകട്ട എന്നൊക്കെ പറഞ്ഞ് എൻ്റെ പിന്നാലെ നീ വന്നാലുണ്ടല്ലോ..? ഇനി ഇതു പോലെയായിരിക്കില്ല എൻ്റെ പ്രതികരണം. മനസ്സിലായോ കഴുതേ …

അതും പറഞ്ഞ് അവൾ ക്ലാസ്സ് റൂമിലേക്ക് നടന്നതും….

എടാ നീയിങ്ങ് വന്നേ… എന്നു പറഞ്ഞ് ഷൈനിയും രതീഷും ശ്രീകുട്ടനെയും കൂട്ടി ലൈബ്രറിയുടെ ഇടനാഴിയിലേക്ക് നടന്നു ….

എടാ തെണ്ടി … നീ അവൾ പറഞ്ഞത് കേട്ടില്ലേ…..? ഇനി അവളുടെ പിന്നാലെ നടന്നിട്ട് ഒരു കാര്യവുമില്ല. ഇനി അവളെ വളയക്കാൻ പ്രയോഗിക്കേണ്ടത് ബുദ്ധിയാണ്…

ബുദ്ധിയോ …..? അവൻ കാര്യം മനസ്സിലാവാതെ രതീഷിൻ്റെയും ഷൈനിയുടെയും മുഖത്തേക്ക് നോക്കി….

എടാ പൊട്ടാ. ഇനി അവളെ വളയ്ക്കാൻ അവളുമായി ആദ്യം ചങ്ങാത്തം കൂടണം.. എന്നിട്ട് വേണം അവളുടെ ഹൃദയത്തിൽ നീ കയറി പറ്റാൻ…

അതെങ്ങനെയാ ….?

അത് നീയിപ്പോൾ ബ്ലൂ ഗ്രൂപ്പിൽ അല്ലേ ഉള്ളത്. നീ അതിൽ നിന്ന് ഞങ്ങളുടെ റോസ് ടീമിലോട്ട് ചേക്കേറണം… നീ ഞങ്ങളുടെ ഗ്രൂപ്പിൽ ചേർന്നാൽ ഈ പ്രാവശ്യം സ്പോർട്സിനും യൂത്ത് ഫെസ്റ്റിവെല്ലിനും കപ്പ് ഞങ്ങൾ കൊണ്ട് പോകും ….

അതെങ്ങനെ ….

അത് സ്പോർട്സിൽ നസീറും, ജമാലും റഫീഖും ടീമും , പാട്ടിലും കവിത രചനയിലും നീയുണ്ട്. പിന്നെ ഡാൻസ് പോലുള്ള കലാപരിപാടികളിൽ ധ്വനിയും ടീമും. അങ്ങിനെയാവുമ്പോൾ ഇപ്രാവശ്യം കപ്പ് ഞങ്ങൾക്ക് ഉറപ്പാണ്…. നിനക്ക് ധ്വനിയുമായി കൂട്ട് കൂടാനുള്ള അവസരവും ഉണ്ടാകും… നിന്നെയും അവളെയും ഞങ്ങൾ പ്രോഗ്രാം ലീഡേസ് ആക്കാം എന്തേ….?

അത് …..

നിനക്ക് സമ്മതമല്ലെങ്കിൽ വേണ്ട. ചിലപ്പോൾ ധ്വനിയുമായി അടുക്കാനുള്ള ഇതുപോലുള്ള ഒരവസരവും ഇനി നിനക്ക് കിട്ടീന്ന് വരില്ല.. എന്ത് പറയുന്നു …..

ഹും… അതൊക്കെ ശരി. എന്നെയും അവളെയും പ്രോഗ്രാം ലീഡേഴ്സ് ആക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ റെഡി….

അങ്ങിനെയെങ്കിൽ ഇനി കപ്പ് നമുക്കും ധ്വനിയെ ഇവനും… വാ നമുക്ക് ഇപ്പോൾ തന്നെ കാൻ്റീനിൽ ഇരുന്ന് എന്തെങ്കിലും കഴിച്ച് ഭാവി പരിപാടികൾ ആസൂത്രണം നടത്താം. എന്ന് ഷൈനി പറഞ്ഞതും അവർ മൂന്ന് പേരും സന്തോഷത്തോടെ കാൻ്റീനിലേക്ക് നടന്നു….

ദിവസങ്ങൾ കൊഴിഞ്ഞ് വീണു. ആ ക്യാമ്പസിൽ സ്പോർട്ട്സും കഴിഞ്ഞ് യൂത്ത് ഫെസ്റ്റിലിനുള്ള ഒരുക്കങ്ങൾ തുടങ്ങി….. അപ്പോഴെക്കും റോസ് ഗ്രൂപ്പിൻ്റ കൂട്ടായ്മയിലൂടെ ശ്രീകുട്ടനും ധ്വനിയും സൗഹൃദം തുടങ്ങി….

അങ്ങിനെ യൂത്ത് ഫെസ്റ്റ് ഫെല്ലിൻ്റെ ഒന്നാം ദിനം ശ്രീകുട്ടൻ്റെ തകർപ്പൻ പാട്ടിലൂടെയും കവിതയിലൂടെയും മത്സരരംഗത്ത് റോസ് ടീം പോയിൻ്റ് പട്ടികയിൽ ബഹുദൂരം മുന്നിലേക്ക് കുതിച്ചു…

പിറ്റേന്ന് കലാപരിപാടികളുടെ അവസാനദിനം റിഹേഴ്സ് റൂമിൽ….

എടീ ഞാൻ റെഡിയായി. നിങ്ങളൊക്കെ എപ്പോഴാണ് ഡ്രസ്സൊക്കെ ചെയിഞ്ച് ചെയ്യുക. എല്ലാവരും വേഗം ഡ്രസ്സിങ്ങ് റൂമിൽ പോയിട്ട് വാ ….. അടുത്തത് നമ്മുടെ നൃത്ത പരിപാടിയായിരിക്കും….

ധ്വനി അത് പറഞ്ഞതും സജ്നയും കൂട്ടരും ഡ്രസ്സിങ്ങ് റൂമിലേക്ക് നടന്നു….

ആ സമയം റിഹേഴ്സൽ റൂമിൽ

ഘനശ്യാമവൃദ്ധാരുണ്യം രാസകേളിയാമം എന്ന പാട്ട് പാടി നൃത്തവേഷത്തിൽ ചുവട് വെച്ച് ധ്വനി തിരിഞ്ഞ് നിന്നതും…

സൂപ്പറായിട്ടുണ്ട്. ആ മനോഹര ശബ്ദ്ധത്തിലെ പാട്ടും. അതിനൊത്ത ചുവടുകളും…. പറയാൻ വയ്യ.

അവൾക്ക് മുൻപിൽ കൈകൾ കെട്ടി നിന്ന് ശ്രീകുട്ടൻ പറഞ്ഞതും….

ഈശ്വരാ ഈ അലവലാതി എൻ്റെ പാട്ടും കേട്ടല്ലോ…..? എന്ന് മനസ്സിൽ പറഞ്ഞ് അവൾ അവനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു ……

എടോ എന്നോടുള്ള നിൻ്റെ മനോഭാവത്തിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് അല്ലേ …..?

അവൾ ഒന്നും പറയാതെ മുഖത്ത് പുഞ്ചിരി വിടർത്തിയതും…

എടീ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം …. ശരിക്കും നിനക്ക് എന്നോട് ഇപ്പോഴും വെറുപ്പുണ്ടോ ….?

അത് ….

പറ. നീൻ്റെയുള്ളിൽ എവിടെയോ ഇപ്പോൾ ചെറുതായിട്ടാണെങ്കിലും എന്നോട് ഇഷ്ട്ടം തോന്നുന്നില്ലേ …….? ഒന്നുമില്ലെങ്കിലും ഞാൻ നിൻ്റെ പിന്നാലെ വന്നിപ്പോൾ ശല്യം ചെയ്യാറൊന്നുമില്ലല്ലോ ….?

അവൻ്റെ ചോദ്യത്തിന് അവൾ ഒന്നും പറയാതെ നിന്നതും മൈക്കിലൂടെ അനൗൺസ്മെൻ്റ ആ മുറിയിലേക്ക് ഒഴുകിയെത്തി…

അടുത്തത് കോഡ് നമ്പർ 101 ൻ്റെ സംഘനൃത്തം … സംഘനൃത്തത്തിന്ന് തയ്യാറായ ടീം എത്രയും പെട്ടെന്ന് വേദിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…..

ദൈവമേ ഡ്രസ്സ് ചെയിഞ്ച് ചെയ്യാൻ പോയവരൊക്കെ എവിടെ പോയി …..

ധ്വനിയുടെ മുഖത്ത് ടെൻഷൻ നിഴലിച്ച് തുടങ്ങി….

വീണ്ടും മൈക്കിലൂടെ അനൗൺസ്മെൻ്റകൾ വന്ന് കൊണ്ടേയിരുന്നതും…

എന്തു ചെയ്യണമെന്നറിയാതെ അവൾ റൂമിൽ നിന്നിറങ്ങി… വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി….

കോഡ് നമ്പർ 101 സ്റ്റേജിൽ റിപ്പോർട്ട് ചെയ്യാത്തതിനാലും അവർക്ക് കൊടുത്ത സമയ പരിമിതി കഴിഞ്ഞതിനാലും അവരുടെ മത്സരം ഉപേക്ഷിച്ചതായി അറിയിക്കുന്നു….

അനൗൺസ് കേട്ടതും അവൾ വരാന്തയുടെ ചുമരിൽ ചാരി മുഖം പൊത്തി പൊട്ടി കരഞ്ഞു….

അവൾക്കരികിൽ എന്തു ചെയ്യണമെന്നറിയാതെ ശ്രീകുട്ടൻ നിന്നതും….

ധ്വനി നമ്മളെ ആരോ ചതിച്ചതാടീ…

ഷൈനിയുടെ ശബദ്ധം കേട്ട് അവൾ മുഖമുയർത്തി നോക്കി…

എന്ത്. ചതിച്ചെന്നോ ….?

അതെടീ. ഞങ്ങൾ വാതിൽ കുറ്റിയിട്ട് ഡ്രസ്സ് മാറ്റുമ്പോൾ ആ മുറിയുടെ ലോക്ക് ആരോ പുറത്ത് നിന്ന് പൂട്ടി ….

ആരാണ് ആ ചതി ചെയ്തത്. എന്തിനാണത് ചെയ്തത്. ചെയ്തത് ആരായാലും വിടരുത് അവരെ…… ധ്വനിയുടെ വാക്കുകൾ രോഷത്തോടെ അവിടെയാകെ മുഴങ്ങിയതും….

ധ്വനി…… ശ്രീകുട്ടനാണ് പുറത്ത് നിന്ന് ഡോർ ലോക്ക് ചെയ്തത്… അവൻ്റെ പ്രണയം. നീ നിരസിച്ചതിനുള്ള പ്രതികാരം അവൻ ചെയ്യുകയായിരുന്നു…

സുഹറയുടെ വാക്കുകൾ അവിടെയാകെ ഇടിമുഴക്കം പോലെ മുഴങ്ങിയതും. ധ്വനി ചുറ്റും കൂടിയ വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ശ്രീകുട്ടൻ്റെ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചു…

എടാ നാറി… ചതിച്ചല്ലോ നീ… പ്രാണവായു പോലെ ഞാൻ കൊണ്ട് നടക്കുന്ന നൃത്തകലയെ ചതിയിലൂടെ നീ തീർത്ത് കളഞ്ഞല്ലോ….? നീ ഇത്രയും നാൾ സൗഹൃദം നടിച്ച് എൻ്റെ പിന്നാലെ നടന്നത് ചതിക്കാനായിരുന്നോടാ ചെറ്റേ… ഒന്നുമില്ലെങ്കിലും നീ ഒരു കലാകാരനല്ലേ…….? കലാകരന്മാർ മനസ്സിൽ പകവെച്ച് നടക്കുമോ…? കലാകാരന്മാരുടെ മനസ്സ് എപ്പോഴും ശുദ്ധമായിരിക്കണ്ടേ….

ധ്വനി ഞാൻ….

മിണ്ടിപോകരുത്…. എല്ലാം തകർത്തിട്ട് മോങ്ങുന്നോ….? നീ തകർത്തത് എൻ്റെ സ്വപ്നങ്ങളെയാടാ…. പൊറുക്കില്ല ഞാൻ. എൻ്റെ മരണം വരെയും നിൻ്റെ ചതി .. വെറുപ്പാണ് നിന്നോട്.. തീർത്താൽ തീരാത്ത വെറുപ്പ് ….

ധ്വനി ഞാൻ. ഞാനൊന്ന് പറഞ്ഞോട്ടെ..

എല്ലാം തീർത്തിട്ട് ഇനി നീയെന്ത് പറയാനടാ ചെറ്റെ…

അതും പറഞ്ഞ് അവൾ അവൻ്റെ കോളറിൽ നിന്ന് പിടിവിട്ട് ഇരു കൈ കൊണ്ടും അവൻ്റെ മുഖത്ത് ആഞ്ഞുവീശി കൊണ്ട് അലറി…

കൊല്ലും ഞാൻ നിന്നെ ….

അവൾ കലിയടങ്ങാതെ അവൻ്റെ മുഖത്ത് കൈകൾ ആഞ്ഞ് വീശികൊണ്ടേയിരുന്നതും. അനിഷയും റീജയും അവളെ ബലമായി പിടിച്ച് വലിച്ച് ഡ്രസ്സിങ്ങ് റൂമിലേക്ക് കൊണ്ട് പോയി….

അൽപ്പസമയത്തിന് ശേഷം അവൾ ഡ്രസ്സിങ്ങ് റൂമിൽ നിന്ന് നൃത്ത വേഷങ്ങളൊക്കെ മാറ്റി. ആരോടും ഒന്നും പറയാതെ കലങ്ങിയ കണ്ണുകളുമായി അവളുടെ വീട്ടിലേക്ക് പോയി….

രണ്ട് ദിവസങ്ങൾക്ക് ശേഷം….

ഉച്ച സമയത്ത് കോളേജിൻ്റെ മുകളിലത്തെ നിലയിൽ. വരാന്തയുടെ കൈവരിയിൽ പിടിച്ച് ധ്വനി ഗ്രൗണ്ടിലേക്ക് നോക്കിയിരിക്കുകയായിരുന്നു…

ധ്വനി …..

എന്താ ഹസീന….?

എടീ….. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…..

ഹും. അവനെ കുറിച്ചാണെങ്കിൽ എനിക്ക് കേൾക്കാൻ താൽപ്പര്യമില്ല….?

അവനെ കുറിച്ചൊന്നുമല്ല. ഞാൻ കണ്ട കാര്യമാണ്…..

എന്ത് കാര്യം….

അത്. അന്ന് സജ്നയെയും കൂട്ടരെയും ഡ്രസ്സിങ്ങ് റൂമിൽ പൂട്ടിയിട്ടത് ശ്രീകുട്ടനല്ല….

ഓ. അപ്പോൾ നീ കൂട്ടുകാരനെ ന്യായികരിക്കാൻ വന്നതാണ് അല്ലേ….?

ന്യായികരിക്കുന്നതൊന്നുമല്ല. സുഹറയും ടീമും ഡ്രസ്സിങ്ങ് റൂം പൂട്ടുന്നത് ഞാൻ കണ്ടതാണ്….

വാട്ട്…. നീ എന്താ പറഞ്ഞത്…

അതെ. വരാന്തയുടെ തൊട്ടുള്ള ഗാന്ധി പ്രതിമയുടെ മറവിൽ നിന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത് …. അവൻ അവരുടെ ബ്ലൂ ഗ്രൂപ്പിൽ നിന്ന് മാറി റോസ് ഗ്രൂപ്പിൽ ചേർന്നത് കൊണ്ടാണ് അവരത് ചെയ്തിട്ട് അവൻ്റെ തലയിലിട്ടത് …..

പിന്നെ. അവൻ എൻ്റെ കുട്ടുകാരനായത് കൊണ്ട് പറയുകയല്ല. അവനൊരു പാവമാണ്… അവനെ കൊണ്ട് ഒരിക്കലും അങ്ങിെനെ ചെയ്യാൻ പറ്റില്ല…. നിന്നെയും നിൻ്റെ നൃത്തത്തെയും അവന് ഒരു പാട് ഇഷ്ട്ടമായിരുന്നു… നീ ഒരു പാട് ഉയരങ്ങളിൽ എത്താൻ അവൻ ആഗ്രഹിച്ചിരുന്നു…. നീ അവനെ ഇഷ്ട്ടപ്പെടണമെന്ന് ഞാൻ പറയുന്നില്ല…. പക്ഷെ തെറ്റിദ്ധാരണ കൊണ്ട് ഒരിക്കലും അവനെ വെറുക്കുകയോ ശപിക്കുകയോ ചെയ്യരുത്….

ഹസീനയുടെ വാക്കുകൾ അസ്ത്രം പോലെ അവളുടെ ഹൃദയത്തിൽ തറച്ചതും. അവളുടെ കണ്ണുകൾ നിറഞ്ഞു…. ആ നിമിഷം അവൾ ശ്രീകുട്ടനെ തിരഞ്ഞ് വരാന്തയിലൂടെ നടന്നു….

അവൾ അവനെ ആ കോളേജ് മുഴുവനായും അരിച്ച് പെറുക്കിയിട്ടു കാണാതായതും. അവൻ ഉണ്ടാകാറുള്ള അവസാനത്തെ ഇടമായ ലൈബ്രറിയിലേക്ക് അവൾ നടന്നു…

ആളൊഴിഞ്ഞ ലൈബ്രറിയിലെ ബെഞ്ചിലിരുന്ന് ഡസ്ക്കിൽ തല വെച്ച് കണ്ണും പൂട്ടി കിടന്ന ശ്രീകുട്ടനെ കണ്ടതും അവൾ ഡോറsച്ച് കുറ്റിയിട്ടു …

ഡോറടയുന്ന ശബ്ദ്ധം കേട്ട് അവൻ പതിയെ എഴുന്നേറ്റ് കണ്ണ് തുറന്നതും നിറ മിഴികളുമായി തനിക്ക് മുന്നിൽ നിൽക്കുന്ന ധ്വനിയെ കണ്ട് അവൻ എഴുന്നേറ്റ് നിന്നു..

ശ്രീ….. ഞാൻ….

എന്തിനാ വന്നത്. വീണ്ടും തല്ലാനോ, കൊല്ലാനോ, അതോ ശപിക്കാനോ…?

അല്ല. എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു….

കാര്യമോ…. എനിക്കൊന്നും കേൾക്കണ്ട…. ഞാനൊരു ചതിയനാണ്. ക്രൂരമനസ്സിൻ്റെ ഉടമയാണ്… അത് കൊണ്ട് നീ പറയുന്നതൊന്നും കേൾക്കാൻ എനിക്ക് മനസ്സില്ല …..

അതെല്ല ശ്രീ …

ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും കേൾക്കണ്ട എന്ന്. അതും പറഞ്ഞ് അവൻ നടന്ന് ഡോറിൻ്റെ കുറ്റിപതിയെ തുറക്കാൻ നോക്കിയതും….

പൊയ്ക്കോ … എനിക്ക് ശ്രീനെ ഇഷ്ട്ടമാണെന്ന് പറയാനാ ഞാൻ വന്നത്. അത് കേൾക്കാൻ താൽപര്യമില്ലെങ്കിൽ പൊയ്ക്കോ…?

ഇടറിയ ശബ്ദ്ധത്തിൽ അവളത് പറഞ്ഞതും. അവൻ ഡോറിൻ്റെ കുറ്റിയിൽ നിന്ന് വിരലുകൾ പിന്നോട്ട് വലിച്ച് അവൾക്കരികിലേക്ക് നടന്ന് അവളുടെ വെള്ളാരം കണ്ണിലേക്ക് നോക്കി …

എടീ നീ. നീയെന്താ പറഞ്ഞത്… അത് ഒന്നുകൂടി പറഞ്ഞേ….

എനിക്ക്. എനിക്ക് ശ്രീയെ ഇഷ്ട്ടമാണ്….

ആ നിമിഷം അവൻ അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചതും. അവൾ അവൻ്റെ നെഞ്ചിൽ വീണ് വിതുമ്പി…..

ഐ ലവ് യു ശ്രീ. ഐ ലവ് യു സോ മച്ച് …

അവിടെ തുടങ്ങുകയായിരുന്നു ശ്രീനന്ദിൻ്റെയും ധ്വനിയുടെയും അനശ്വരപ്രണയം…

ദിവസങ്ങൾ കഴിയുന്തോറും അവരുടെ പ്രണയം വളർന്ന് പന്തലിച്ച് ആ കോളേജിലാകെ പൂത്തുലഞ്ഞു ….

അങ്ങിനെ അവസാന വർഷമാകുമ്പോഴെക്കും അവരുടെ പ്രണയം ധ്വനിയുടെ വീട്ടിൽ അറിഞ്ഞതും അവിടെയാകെ പ്രശ്‌നമായി ….

അങ്ങിനെ പബ്ലിക്ക് എക്സാം തുടങ്ങുന്നതിന് ഒരാഴ്ച്ച മുൻപ് ….

ശ്രീകുട്ടനും ധ്വനിയും വാകമരത്തിന് ചുവട്ടിൽ നിൽക്കുകയായിരുന്നു ….

എടാ പരീക്ഷ കഴിഞ്ഞാൽ നമ്മൾ എങ്ങിനെ കണ്ടുമുട്ടും. എൻ്റെ വീട്ടിലാകെ ഇപ്പോൾ തന്നെ പ്രശ്നമാണ്. എനിക്കാകെ പേടിയാകുന്നു ….

എന്തിന്….

അത്. നമ്മുടെ പ്രണയം അറിഞ്ഞത് മുതൽ ബന്ധുക്കളെല്ലാവരും എന്തൊക്കെയോ പ്ലാൻ ചെയ്യന്നുണ്ട് …. എന്തും വിലയ്ക്ക് വാങ്ങാൻ കഴിവുള്ളവരാണ് എൻ്റെ കുടുംബം… അതാ എൻ്റെ പേടി…

എടീ അനാവശ്യ കാര്യമൊന്നും ചിന്തിക്കരുത് …..

അനാവശ്യ കാര്യമൊന്നുമല്ല.
എൻ്റെ പരീക്ഷ കഴിഞ്ഞാൽ ഇവിടെ എല്ലാം വിറ്റു പെറുക്കി ദൂരത്ത് എവിടെയെങ്കിലും പോകണമെന്നാണ്… മാമൻമാരുടെയൊക്കെ തീരുമാനം…. അങ്ങിനെ ഇവിടം വിട്ട് പോകേണ്ടി വന്നാൽ ഞാൻ എന്തു ചെയ്യും… ഞാൻ എങ്ങിനെ നിന്നെ കാണും. പറ…
അങ്ങിനെ സംഭവിച്ചാൽ നീയെന്നെ മറക്കുമോ ……?

നിന്നെ മറക്കാനോ അതിന് എനിക്ക് പറ്റുമോ….? നീയെവിടെയായാലും നിന്നെ തേടി ഞാൻ വരും ….

ഹും. അങ്ങിനെയെങ്കിൽ ഞാനും കാത്തിരിക്കും…. എൻ്റെ പ്രാണൻ വെടിയുന്നത് വരെ… അത് എത്ര വർഷമായാലും നിൻ്റെ വരവും കാത്ത് ഞാൻ കാത്തിരിക്കും….

അവൾ അത് പറഞ്ഞതും അവൻ അവളുടെ കൈകൾ മുറുകെ പിടിച്ചു….

ആ നിമിഷം അവരുടെ മുൻപിൽ ഒരു ഒമിനി വാൻ മുരൾച്ചയോടെ വന്നു നിന്നു….

ആ വാനിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ധ്വനിയൊന്ന് ഞെട്ടി…. ആ നിമിഷം അവളറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ….

വിവേക് ….

അതേടി ഞാൻ തന്നെയാ. വിവേക്ശർമ്മ. നിൻ്റെ മുറച്ചെറുക്കൻ… നിൻ്റെ അപ്പൻ മരണ കിടക്കയിൽ നിന്ന് എൻ്റെ അപ്പനോട് പറഞ്ഞതാണ്. എൻ്റെയും നിൻ്റെയും കല്യാണം നടത്തണമെന്ന് ….. അത് നടത്തുമെന്ന് എൻ്റെ വീട്ടുകാർ നിൻ്റെ അപ്പന് വാക്ക് കൊടുത്തിരുന്നു… അത് കൊണ്ട് നിൻ്റെ കഴുത്തിൽ മിന്നുകെട്ടുന്നുണ്ടെങ്കിൽ അത് ഞാൻ മാത്രമായിരിക്കും …..

ഓഹോ അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ….? എൻ്റെ കഴുത്തിൽ ആര് മിന്നുകെട്ടണമെന്ന് ഞാൻ തീരുമാനിക്കും….

നീ എന്താടി പറഞ്ഞത് …..

ഞാൻ ആരെ വിവാഹം ചെയ്യണമെന്ന് ഞാൻ തീരുമാനിക്കുമെന്ന്….. നിങ്ങളോട് പലപ്പോഴും ഞാൻ പറഞ്ഞതല്ലേ… കള്ളും കഞ്ചാവും അടിച്ച് നടക്കുന്ന നിങ്ങളെയൊന്നും എനിക്ക് ഇഷ്ട്ടമല്ലെന്ന്…..

ആരാണെടി കള്ളും കഞ്ചാവും അടിക്കുന്നത്…

നിങ്ങൾ തന്നെ …. നിങ്ങൾ ഇപ്പോഴും കള്ള് കുടിച്ച് പ്രശ്നമുണ്ടാക്കാനല്ലേ ഇവിടെ വന്നത് ….

എടാ ഈ പെണ്ണ് പറയുന്നത് കേട്ടില്ലേ…? നമ്മൾ കള്ളുകുടിയന്മാരാണെന്ന്… അതൊക്കെ ഇവൾ പറയുന്നത് ഈ നായിൻ്റെ ബലത്തിലാണ് …… ഈ നായിക്ക് എന്താ വേണ്ടതെന്ന് വെച്ചാൽ അങ്ങ് കൊടുക്ക്…..

വിവേകിൻ്റെ വാക്കുകൾ അട്ടഹാസം പോലെ മുഴങ്ങിയതും. ആ വാനിൽ
നിന്ന് തടിച്ച് കൊഴുത്ത മൂന്നാല് പേർ ഇറങ്ങി ശ്രീകുട്ടൻ്റെ മുൻപിൽ നിന്നതും ധ്വനി അവൻ്റെ കൈയ്യിൽ പേടിയോടെ മുറുകെ പിടിച്ചു…..

അത് കണ്ടിട്ടെന്നോണം രണ്ടു പേർ ചേർന്ന് അവനെയും അവളെയും ബലമായി പിടിച്ച് വലിച്ച് മാറ്റി… അവരിൽ നിന്ന് കുതറി മാറാൻ ശ്രീകുട്ടൻ ശ്രമിച്ചതും. വിവേകിൻ്റെ കാൽ അവൻ്റെ അടിവയറ്റിൽ ആഞ്ഞു പതിച്ചു…..

ചവിട്ടേറ്റ് ശ്രീകുട്ടൻ ഒമിനി വാനിനടുത്ത് തെറിച്ച് വീണതും വിവേക് വാനിൽ നിന്ന് ഇരുമ്പ് പൈപ്പ് എടുത്ത് ശ്രീകുട്ടന് നേരെ നടന്നടുത്ത് അവൻ്റെ നെഞ്ചിൽ കാൽ അമർത്തി ഞെരിച്ചതും… അവൻ ബലമായി ഇരുകൈ കൊണ്ടും വിവേകിൻ്റെ കാലിൽ അമർത്തി പിടിച്ച് പുറകോട്ട് ആഞ്ഞു തള്ളി.

അപ്രതീക്ഷിതമായ തള്ളലിൽ ബാലൻസ് തെറ്റി നിലത്ത് വീണ വിവേക് പിടഞ്ഞ് എഴുന്നേറ്റ് കൈയ്യിലെ ഇരുമ്പ് പൈപ്പ് ശ്രീകുട്ടന് നേരെ വീശി…. ഇരുമ്പ് പൈപ്പ് വായുവിലൂടെ മിന്നായം പോലെ ശ്രീകുട്ടൻ്റെ ശരീരത്തിൽ ആഞ്ഞ് പതിച്ചതും ധ്വനി അവളെ ബലമായി പിടിച്ചവരിൽ നിന്ന് കുതറി മാറാൻ ശ്രമിച്ച് കൊണ്ട് അലറി…

ശ്രീകുട്ടാ …..

അവളുടെ അലർച്ച ഇടിമുഴക്കം പോലെ ആ കോളേജിൽ ആകെ മുഴങ്ങിയയതും …. വിദ്യർത്ഥികൾ ഓടി കൂടി ….

അവരിൽ നിന്ന് ഫഹദും രതീഷും സനീഷും അടങ്ങുന്ന സംഘം വിവേകിനെയും സംഘത്തെയും പഞ്ഞികിട്ടു… ഒടുക്കം അടി കൊണ്ട് തളർന്ന വിവേകും സംഘവും അൽപ്പസമയത്തിന് ശേഷം വാനുമായി കോളേജ് കോമ്പോണ്ടിന് പുറത്തേക്ക് പോയി…..

ചായ, വട, പളം പൊരി ചായ …. ട്രെയിൻ മറ്റൊരു സ്റ്റേഷൻ എത്തിയതും കച്ചവടക്കാരുടെ ബഹളം തുടങ്ങി… ആ ബഹളത്തിനിടയിൽ ശ്രീകുട്ടൻ നന്ദയെ നോക്കി…

അല്ല മാഷേ പിന്നീട് എന്തു സംഭവിച്ചു…

ആ പറയാം…. ആദ്യം നമുക്ക് ഒരു ചായ കുടിക്കാം…

അതും പറഞ്ഞ് ശ്രീകുട്ടൻ വേഗം രണ്ട് ചായ വാങ്ങി ഒന്ന് നന്ദയ്ക്ക് നേരെ നീട്ടി……. അവൾ വേഗം ആ ചായ മുത്തി കുടിച്ച് അവനോടൊപ്പം പേപ്പർ ഗ്ലാസ്സ് ചുരുട്ടി വെയിസ്റ്റ് ബോക്സിലിട്ടു. ട്രെയിൻ ചൂളം വിളിച്ച് ആ സ്റ്റേഷൻ വിട്ടതും …

ഇനി ബാക്കി പറ മാഷേ ……

ഹും പറയാം ……

പിന്നീട് ധ്വനി കോളേജിൽ വന്നത് പബ്ലിക്ക് എക്സാം എഴുതാൻ വേണ്ടി മാത്രമായിരുന്നു. അതും ബന്ധുക്കളായ അംഗരക്ഷകന്മാർക്കൊപ്പം….. അത് കൊണ്ട് തന്നെ അവളെ ഒന്ന് നേരിട്ട് കാണാനോ സംസാരിക്കാനോ എനിക്ക് പറ്റിയില്ല….

പബ്ലിക്ക് എക്സ്മാം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ അറിഞ്ഞത്. അവളുടെ കുടുംബം വീടും സ്ഥലവും വിറ്റിട്ട് ബാഗ്ലൂരിൽ സെറ്റിൽ ആയിന്ന്… അങ്ങിനെ ഹസീനയുടെ അടുത്ത് നിന്ന് അവളുടെ വീട്ടിലെ ഫോൺ നമ്പറും സംഘടിപ്പിച്ച് ഞാൻ അവളെ കാണാൻ ബാഗ്ലൂരിലേക്ക് പുറപ്പെട്ടു…..

ബാഗ്ലൂരിലെ STD ബൂത്തിൽ വെച്ച് ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ചു….

ഹലോ….?

മാസങ്ങൾക്ക് ശേഷം ധ്വനിയുടെ ശബ്ദ്ധം കേട്ടതും എന്തു പറയണമെന്നറിയാതെ വാക്കുകൾ എൻ്റെ തൊട്ടയിൽ കുരുങ്ങി …..

ഹലോ. ആരാണ് …

ധ്വനി ഞാൻ. ഞാൻ ശ്രീകുട്ടൻ…

മറുതലയ്ക്കൽ നിശബദ്ധ പടർന്നതും …

എടീ ഞാൻ ബാഗ്ലൂരിൽ ഉണ്ട്. എനിക്ക് നിന്നെയൊന്നു കാണണം…

ബാഗ്ലൂരോ….? ഏയ് എന്നെ കാണാനൊന്നും പറ്റില്ല….

എനിക്ക് നിന്നെ കണ്ടേ പറ്റു…… ഇല്ലെങ്കിൽ ഞാൻ….

എടാ. നേരിട്ട് കാണുന്നത് റിസ്ക്കാണ്….

എന്ത് റിസ്ക്ക് ആയാലും. ഞാൻ നേരിട്ട് നിന്നെ കണ്ടിട്ടേ ഇവിടുന്ന് പോകു….

ഹും അങ്ങിനെയെങ്കിൽ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് നീ സിറ്റി മാർക്കറ്റിനടുത്തുള്ള ബസ്റ്റാൻഡിൽ നിന്നോ ….? അവിടെ വന്നിട്ട് നിന്നെ ഞാൻ കണ്ടോളാം…. പിന്നെ ഇനി ഇങ്ങോട്ട് വിളിക്കണ്ട കേട്ടോ. ആർക്കെങ്കിലും വല്ല സംശയം തോന്നിയാൽ എല്ലാം തീർന്നു….

പിറ്റേന്ന് ഞാൻ അവളെയും കാത്ത് നിൽക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ എൻ്റെടുത്ത് വന്ന്….

ഹലോ…. ശ്രീകുട്ടനല്ലേ…..?

അതെ …..

ശ്രീകുട്ടാ ഞാൻ ധ്വനിയുടെ ബന്ധുവാണ്. അവൾ അപ്പുറത്ത് വണ്ടിയിലിരിപ്പുണ്ട്…. വാ …. അവിടെ വെച്ച് നിനക്ക് അവളെ കാണാം ..

ഞാൻ അയാൾക്ക് പിറകെ നടന്ന് ഒരു ഒമനി വാനിനടുത്ത് എത്തിയതും രണ്ട് മൂന്ന് പേർ ചേർന്ന് എന്നെ ബലമായി ആ വാനിലേക്ക് വലിച്ച് കയറ്റി…..

വാനിൽ വെച്ച് അവർ എന്നെ പൊതിരെ തല്ലി. തല്ല് കൊണ്ട് അവശനായ എൻ്റെ കഴുത്തിൽ ഒരാൾ കുത്തി പിടിച്ച് കൊണ്ട് അലറി ..

എടാ പന്ന കഴുവേറിയുടെ മോനെ ….. ഇനി നീ ധ്വനിയുടെ പിന്നാലെ നടന്നാൽ നിന്നെ ഞങ്ങൾ കൊല്ലും ……. ഇനി നീ ഒരിക്കലും അവളെ കാണാൻ വരുതെന്നും. ഒന്ന് താക്കീത് ചെയ്തിട്ട് വിട്ടാൽ മതി എന്ന് അവൾ പറഞ്ഞത് കൊണ്ട് മാത്രമാണ് നിന്നെ ഞങ്ങൾ കൊല്ലാതെ വിടുന്നത് …. നിന്നെ അവൾക്ക് ഇഷ്ട്ടമല്ല. നിന്നെ കാണുന്നത് പോലും അവൾക്ക് അറപ്പാണ് എന്നാണ് പറഞ്ഞത് ….

നോ…… നിങ്ങൾ കള്ളം പറയുകയാണ്… എൻ്റെ ധ്വനി ഒരിക്കലും അങ്ങിനെ പറയില്ല….

അവൾ നിന്നെ കൊല്ലണ്ടാ എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ നിൻ്റെ മോങ്ങൽ കാണുമ്പോൾ ….?

ജോയ് ഇവിടെയൊന്നും ആരുമില്ലെടാ. നീ വണ്ടിയൊന്ന് സൈഡാക്ക്. ഇവനെ അങ്ങ് പുറത്തേക്ക് തള്ളിയേക്കാം ….. അമിത വേഗത്തിൽ വരുന്ന ഏതെങ്കിലും വണ്ടി കയറി ഇവനങ്ങ് തീർന്നോളും ……

അതും പറഞ്ഞ് അവർ എന്നെ വണ്ടിയിൽ നിന്ന് പിടിച്ച് സർവീസ് റോഡിലേക്ക് തള്ളിയിട്ടു …

അന്ന് ആരൊക്കെയോ ചേർന്ന് എന്നെ രക്ഷപ്പെടുത്തിയെങ്കിലും. കൈയ്യു കാലും പൊട്ടി ഓപ്പറേഷൻ ചെയ്യേണ്ടി വന്ന. എനിക്ക് മാസങ്ങളോളം നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്നു…..

ശൊ. മാഷേ. ഇത് വല്ലാത്ത കഷ്ട്ടമായി പോയല്ലോ….? പിന്നെ അവളെ വീണ്ടും നിങ്ങൾ കാണാൻ ശ്രമിച്ചില്ലേ…?

ഇല്ല നന്ദ ….പക്ഷെ ഒരു പാട് സ്ഥലങ്ങളിൽ ഞാൻ അവളെ തിരഞ്ഞു … ഒരിടത്തും എനിക്കവളെ കണ്ടെത്താൻ പറ്റിയില്ല….

ഹും. പക്ഷെ ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഴി വേഗം അവളെ കണ്ടെത്താമല്ലോ….? അതിന് നിങ്ങൾ ശ്രമിച്ചില്ലേ….?

ശ്രമിച്ചു. പക്ഷെ ഒന്നും വിജയിച്ചില്ല….. ഈ അടുത്ത കാലത്ത് ആകെ ഉണ്ടായിരുന്ന പ്രതീക്ഷ എൻ്റെ കോളേജ് വാട്സപ്പ് ഗ്രൂപ്പായിരുന്നു. ഇപ്പോൾ അതും പോയി….

എന്തു പറ്റി…..

അത് ഞങ്ങളുടെ കോളേജ് വാട്സപ്പ് ഗ്രൂപ്പിൻ്റെ ഗെറ്റുഗതറിൻ്റെ തലേദിവസമാണ് എനിക്ക് ആ പരിപാടിയിൽ ക്ഷണം കിട്ടിയതും ഞാൻ ആ വാട്സപ്പ് കൂട്ടായ്മയിൽ ആഡ് ആവുന്നതും…

പിറ്റേന്ന് ഞാൻ ഒരുപാട് പ്രതീക്ഷയുമായിട്ടാണ് ഗെറ്റുഗതറിന് പങ്കെടുക്കാൻ പോയത് ….

അവിടെ വെച്ച് വർഷങ്ങൾക്ക് ശേഷം സഹപാഠികളോട് വിശേഷം പങ്കുവെയ്ക്കുന്നതിനിടയിലും എൻ്റെ കണ്ണുകൾ തിരഞ്ഞത് എൻ്റെ ധ്വനിയെയായിരുന്നു. പക്ഷെ അവളെ എനിക്ക് എവിടെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ….

അങ്ങിനെ ഞൻ അവിടുന്ന് മാറി ഞങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച് ലൈബ്രറിയുടെ ചുമരിൽ ചാരിനിൽക്കുമ്പോഴാണ് രജിഷ ജ്യൂസിൻ്റെ ട്രേ എനിക്ക് നേരെ നീട്ടിയത്. ഞാനതിൽ നിന്ന് ഒരു ജ്യൂസ് ഗ്ലാസ്സ് എടുത്ത് പതിയെ ആസ്വദിച്ച് കുടിച്ച് തീർത്തതും…

ഹലോ ശ്രീകുട്ടാ… അറിയോ…..?

ഹും അറിയാണ്ട്. എൻ്റെ പഴയ കൂട്ടുകാരി ഹസീനയല്ലേ…?

അതൊക്കെ പണ്ട് മോനെ. ഇപ്പോൾ വെറും ഹസീനയല്ല. ഹസീന റിയാസ്….

ഹും. ആയിക്കോട്ടെ ….? പിന്നെ എന്തുണ്ടെടി വിശേഷം …..

സുഖം ….. നിനക്കോ …..?

എനിക്ക് എന്തു സുഖം …

എന്താടാ ……

എടീ നിനക്ക് അറിയുന്നതല്ലേ എൻ്റെ കാര്യം ….. ധ്വനിയില്ലാതെ എൻ്റെ ജീവിതത്തിന് പൂർണ്ണതയുണ്ടാകുമോ…..?

ഹും. ഒരു മൂളലോടെ ഹസീന നിന്നതും…

എടീ.. അവൾ ഇപ്പോൾ എവിടെയുണ്ട് .. എനിക്ക് ഒന്ന് കാണണം ……

എനിക്ക് അറിയില്ലെടാ..

നിനക്ക് അറിയാം. അവൾ ഇപ്പോൾ എവിടെയാ ഉള്ളതെന്ന് .. ?

എനിക്ക് അറിയത്തില്ലെന്ന് പറഞ്ഞില്ലേ..?

കള്ളം. നീ പറയുന്നത് മുഴുവൻ കള്ളമാണ് …. നിനക്ക് എല്ലാമറിയാം. പറയട്ടെ അവൾ എവിടെയാ ഉള്ളത്. ഇല്ലെങ്കിൽ നിന്നെ കൊണ്ട് ഞാൻ പറയിക്കും..

അവൻ്റെ മുഖത്ത് ദേഷ്യം നുരഞ്ഞ് പൊന്തിയതും..അവൻ്റെ കൈയ്യിലെ ഗ്ലാസ്സ് മുറുകെ പിടിച്ച് അവൻ ഞെരിച്ചു …

എടാ. ശ്രീകുട്ടാ അവൾക്ക് …. ഞാൻ എങ്ങിനെയാടാ. അത് നിന്നോട് പറയുക …….

അവൾ. അവൾക്കെന്താ പറ്റിയത് …

അത് വർഷങ്ങൾക്ക് മുൻപ് അവൾ ഒരു ആക്സിഡൻ്റിൽ പെട്ടു. ക്രിട്ടിക്കൽ സ്റ്റേജിലാണ് എന്നാണ് അന്ന് അറിയാൻ കഴിഞ്ഞത്..

നോ …..

അവൻ്റെ കൈയ്യിലെ ഗ്ലാസ്സ് അവൻ ശക്തമായി നിലത്തേക്ക് എറിഞ്ഞു ……. ഗ്ലാസ്സ് നിലത്ത് വീണ് ചിതറിയ ശബ്ദ്ധം കേട്ടതും… പലരും ആ ഭാഗത്തേക്ക് ഓടിയെത്തി. അവൻ ഒരു ഭ്രാന്തനെ പോലെ അലറി …..

കള്ളം ….. എൻ്റെ ധ്വനിക്ക് ഒന്നും സംഭവിച്ചിട്ടില്ല… ഞാനീ കേട്ടതൊന്നും സത്യമല്ല ….. ഇവൾ പറഞ്ഞതൊക്കെ കള്ളമല്ലേ…?

അവൻ്റെ ചോദ്യത്തിന് ചുറ്റും കൂടിയവർ മറുപടി പറയാതെ മൗനം പാലിച്ചതും അവൻ
ദിവ്യയ്ക്ക് നേരെ തിരിഞ്ഞു….

ദിവ്യാ പറ… നീയല്ലേ വനിതാടീമിനെ നയിക്കുന്നത് .. എൻ്റെ ധ്വനി ഇന്ന് ഇവിടെ വരില്ലേ…..? അവൾ ഇന്നിവിടെ ചുവട് വെയ്ക്കില്ലേ …….? പണ്ട് യൂത്ത് വെസ്റ്റിവല്ലിന് നൃത്തം മുടങ്ങി പോയതിൽ പാവത്തിന് ഒരുപാട് ഒരുപാട് സങ്കടമുണ്ടായിരുന്നു. അന്ന് കരഞ്ഞ് കൊണ്ട് എന്നോട് ബഹളമുണ്ടാക്കിയത് നിനക്ക് ഓർമ്മയില്ലേ….. അന്ന് അവൾക്കുണ്ടായ സങ്കടങ്ങളൊക്കെ ഇന്ന് ഇവിടെ എല്ലാവരുടെയും മുൻപിൽ ചുവട് വെയ്ക്കുമ്പോൾ മാറില്ലേ…..?

അവൻ്റെ ചോദ്യത്തിന് എന്തു പറയണമെന്നറിയാതെ ദിവ്യ അവനെ തന്നെ നോക്കി നിന്നതും…

എന്താ ദിവ്യാ.അവൾ ഇന്ന് ചിലങ്ക അണിയില്ലേ…? പറ ……

ശ്രീകുട്ടാ …… അത് ….. ഞാൻ ……

എന്താ …… അവൾ ഇന്നിവിടെ വന്ന് ചുവട് വെയ്ക്കില്ലേ ……..?

നോ….. ഇനി ഒരിക്കലും. നമ്മൾ ആര് വിചാരിച്ചാലും …… അവളെ കൊണ്ട് ചുവട് വെയ്പ്പിക്കാൻ പറ്റില്ല. അവൾ. അവൾ ഒരു അപകടത്തിൽ ….. ഞാൻ എങ്ങിനെയാ അത് നിന്നോട് പറയേണ്ടത്……

ഇല്ല. കള്ളം … അവൾക്കൊന്നും സംഭവിച്ചില്ല….. നിങ്ങളെല്ലാവരും കള്ളം പറഞ്ഞ് എന്നെ പറ്റിക്കുകയാ. നിങ്ങൾക്ക് അറിയുന്നതല്ലേ…… ഞാൻ എന്തു മാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന്.. പിന്നെന്തിനാ നിങ്ങൾ……

അതും പറഞ്ഞ് അവൻ പൊട്ടി കരഞ്ഞതും….. ഫഹദും നസീറും കൂടി അവൻ്റെ കൈ പിടിച്ചു മുന്നോട്ട് വലിച്ചു ….

ശ്രീകുട്ടാ വാ.. ഇവിടെ ഒരു സീനുണ്ടാക്കരുത്.. നല്ല രീതിക്ക് ഈ പരിപാടി നമുക്ക് നടത്തണം… അതിന് നീ ഒരു തടസ്സമായി നിൽക്കരുത്…..ബാക്കി കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം…

വിടെടാ എന്നെ …..

ഞാനത് പറഞ്ഞതും. ചുറ്റും കൂടിയവരിൽ നിന്ന് ആരൊക്കെയോ ചേർന്ന് എന്നെ ഹാളിന് പുറത്തേക്ക് തള്ളി വാതിലടച്ചു…

ആനിമിഷം ഞാൻ അൽപ്പ സമയം അവിടെ നിന്നു. ഹാളിനകത്ത് പരിപാടി ആരംഭിക്കുകയാണ് എന്ന അനൗൺസ്മെൻ്റെ കേട്ടതും….. ഞാൻ ആ കോളേജ് വാട്സപ്പ് കൂട്ടായ്മയിൽ നിന്ന് എന്നെന്നേക്കുമായി ലെഫ്റ്റ് അടിച്ച് അവിടുന്ന് പടിയിറങ്ങി…

അയ്യോ….. ഇതൊരു വല്ലാത്തൊരു അവസ്ഥയായി പോയല്ലോ……? കഷ്ട്ടം. പിന്നീട് നിങ്ങളുടെ സഹപാഠികൾ ആരും നിങ്ങളെ വിളിച്ചില്ലേ……?

എവിടെ വിളിക്കാൻ ഞാൻ എല്ലാവരുടെയും നമ്പർ ബ്ലോക്ക് ചെയ്തു…

ഹും. അത് വേണ്ടായിരുന്നു…. പിന്നെ ശരിക്കും അവൾക്ക് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക.. അവളിന്ന് ഈ ലോകത്ത്…

ഒന്നും അറിയില്ല…… അതിനെ പറ്റിയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല …….

ആ പിന്നെ നിങ്ങൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ….. ഞാൻ എൻ്റെ ഒരു ഡൗണ്ട് ചോദിച്ചോട്ടെ…….

ചോദിച്ചോളു…..

ശരിക്കും അന്ന് ധ്വനി നിങ്ങളെ ബാഗ്ലൂരിൽ വെച്ച് മനപൂർവ്വം കാണാൻ വരാതിരുന്നതാണോ…..? അന്ന് അവരെ വിട്ട് നിങ്ങളെ അവൾ …..

ഏയ് അങ്ങിനെയൊന്നുമായിരിക്കില്ല…..

ഹും അങ്ങിനെ ആവാതിരിക്കട്ടെ …. പിന്നെ ഇനി എന്താണ് നിങ്ങളുടെ ഭാവി ഫ്യൂച്ചർ പ്ലാൻ……

നന്ദയുടെ ചോദ്യത്തിന് അവൻ മറുപടിയൊന്നും പറയാതെ സീറ്റിൽ തല ചാരി കിടന്നതും…….

ദേ. വെറുതെ ഓരോന്ന് ആലോചിച്ച് ഭാവികളയണ്ട കേട്ടോ … വേഗം ഒരു കല്ല്യാണം കഴിക്കാൻ നോക്ക് മാഷേ ……

അവൻ അവളെ നോക്കി പുഞ്ചിരിച്ചതും…….

അവൾ വേഗം ഫോൺ എടുത്ത് ക്യാമറ ഓപ്പണാക്കി …..

ദേ ഞാൻ നിങ്ങളുടെ ഒരു ഫോട്ടോ എടുക്കുന്നുണ്ട് കേട്ടോ….?

ഫോട്ടോയോ …… എന്തിന്…..?

എനിക്ക് കാണാനൊന്നുമല്ല ….. എന്നെ പോലത്തെ ഏതെങ്കിലും ഒരു വായാടിക്ക് കാണിച്ച് നിങ്ങളുടെ കല്യാണം ആലോചിക്കാനാ…

താനെന്താ ബ്രോക്കറാ ……

കല്യാണം ആലോചിക്കാൻ ബ്രോക്കറാവണോ….?

അതും പറഞ്ഞ് അവൾ അവൻ്റെ ഫോട്ടോ എടുത്തതും

ദേ നോക്ക്… മാഷേ ഇത് എങ്ങിനെയുണ്ട്…..

സൂപ്പർ …..

ഇനി നിങ്ങളുടെ നമ്പർ കൂടിതാ.

അവൾ വേഗം അവൻ്റെ നമ്പർ വാങ്ങി സേവ് ചെയ്തു..

ഇനി ഞാൻ കിടന്ന് ഉറങ്ങാൻ പോവുകയാണ് കേട്ടോ ….. പുലർച്ചെ എഴുന്നേൽക്കാൻ വൈകിയാൽ ഒന്ന് വിളിക്കണേ….. അപ്പോൾ ഗുഡ് നൈറ്റ്…..

അതും പറഞ്ഞ് അവൾ ബർത്തിൽ കയറി കിടന്നതും കുറച്ച് കഴിഞ്ഞ് അവൻ അവൾക്ക് ഓപ്പസിറ്റായിട്ടുള്ള ബർത്തിലേക്ക് കയറി കിടന്ന് നിദ്രയിലേക്ക് വഴുതി വീണ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. പതിയെ പതിയെ അവനും നിദ്രയെ പുൽകി…

പിറ്റേന്ന് ….

നന്ദ. എഴുന്നേൽക്ക്…..

ശ്രീകുട്ടൻ അവളെ തട്ടിവിളിച്ചതും…..

മ് …… ആ ……. എന്താ മാഷേ …

ഒന്നുമില്ല… തമ്പാനൂര് എത്തി …… ഇറങ്ങണ്ടേ …..

എത്തിയോ…..? എൻ്റെ ഗുരുവായൂരപ്പാ…

എന്തേ..?

അല്ല ഞാനിന്ന് നിങ്ങളെയാണല്ലോ കണികണ്ടത്..?

അതിനെന്താ ഞാൻ നിന്നെയുമാണല്ലോ കണി കണ്ടത്…..

ഓ അങ്ങിനെയാണെങ്കിൽ ഞാൻ പറഞ്ഞത് പിൻവലിച്ചു ……

അവൾ ബർത്തിൽ നിന്ന് ബാഗുമായി ഇറങ്ങി….

അപ്പോൾ നമുക്ക് പോവാം അല്ലേ …?

എങ്ങോട്ട്……?

ഞാൻ എൻ്റെ വീട്ടിലും. മാഷ് കല്ല്യാണത്തിനും… എന്തേ…..?

അതും പറഞ്ഞ് അവൾ ബാഗും തൂക്കി പുറത്തേക്ക് നടന്നതും അവൾക്ക് പിറകെ അവനും നടന്നു…..
അവർ റെയിൽവേ സ്റ്റേഷന് പുറത്തെ റോഡിൽ ഇറങ്ങിയതും അവൾ വേഗം ഒരു ഓട്ടോയിൽ കയറി…..

അപ്പോൾ ഞാൻ പോട്ടെ മാഷേ….. പിന്നെ. ഞാൻ വിളിക്കുമ്പോൾ ഫോൺ എടുക്കണം. എനിക്ക് ഒരുപാട് കാര്യം സംസാരിക്കാനുണ്ട്…..

എന്ത് കാര്യം …?

അതൊക്കെ വിളിക്കുമ്പോൾ പറയാം…. അപ്പോൾ ഓക്കെ ബൈ….

അവൾ അവനെ നോക്കി കണ്ണിറുക്കി കൈ കാണിച്ചതും…. ഓട്ടോ മുന്നോട്ട് കുതിച്ചു. ആ നിമിഷം അവൻ ആ ഓട്ടോ കണ്ണിൽ നിന്ന് മറയുന്നത് വരെ വെറുതെ നോക്കി നിന്നു…… അൽപ്പ സമയത്തിന് ശേഷം അവനും മറ്റൊരു ഓട്ടോയിൽ യാത്ര തുടർന്നു…..

ഓട്ടോ കല്ല്യാണ വീടിന് മുൻപിൽ എത്തിയതും അവൻ വേഗം ഓട്ടോയിൽ നിന്നിറങ്ങി കല്ല്യാണ വീട് ലക്ഷ്യമാക്കി നടന്നു..

അവൻ കല്ല്യാണ വീട്ടിൽ കയറിയതും നടപന്തലിൽ സ്വീകരിക്കാൻ നിന്നയാൾ അവൻ്റെ കൈ പിടിച്ചതും …

ഹരിയേട്ടൻ്റെ പെങ്ങളുടെ വീടല്ലേ ഇത് …….?

അതെ. ആരാ എവിടുന്നാണ് …?

ഞാൻ ശ്രീനന്ദ് കണ്ണൂരിൽ നിന്നാ.. ഹരിയേട്ടൻ്റെ കൂട്ടുകാരനാ …..

ഹരീൻ്റെ കൂട്ടുകാരനോ…..?

ആ ഞങ്ങൾ സൗഹൃദം വാട്സപ്പ് കലാ കൂട്ടയ്മയിലൂടെയുള്ള കൂട്ടാണ്..

ഓ അങ്ങിനെ …… മോൻ ഇരിക്ക് …..

അല്ല…. ഹരിയേട്ടൻ ……

അവൻ മുകളിലെ മുറിയിലുണ്ടാകും. മോൻ ഇരിക്ക് ഞാൻ അവനെ വിളിക്കാം….?

ഏയ് വേണ്ട. ഞാൻ പോയി കണ്ടോളം. അതും പറഞ്ഞ് ശ്രീകുട്ടൻ മുകളിലേക്ക് സ്റ്റപ്പ് കയറിയതും മുകളിൽ നിന്ന് കുറച്ച് സ്ത്രീകൾ വർത്തമാനങ്ങൾ പറഞ്ഞ് കൊണ്ട് താഴേക്ക് ഇറങ്ങി…

അവൻ മുകളിൽ എത്തിയതും ഹരിയേട്ടാ എന്ന് വിളിച്ച് അവൻ ആദ്യം കണ്ട ഡോർ ചാരിയ മുറിയിലേക്ക് നടന്നു….

അവൻ മുറിയിൽ എത്തിയതും പകിട്ട് വേഷത്തിൽ അണിഞ്ഞൊരുങ്ങിയ കല്യാണ പെണ്ണിനെ കണ്ട് അവൻ്റെ ഹൃദയമിടിപ്പ് കൂടി. കാലുകൾ വിറയ്ക്കാൻ തുടങ്ങിയതും അവൻ ആ റൂമിൻ്റെ വാതിൽ ചാരി അവളെ തന്നെ നോക്കി. പതിയെ അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു…..

ധ്വനി …

അപ്രതീക്ഷിതമായി ആ ശബ്ദ്ധത്തിനുടമയെ കണ്ടതും. അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ കടന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി… ആ നിമിഷം അവൻ അവൾക്ക് മുൻപിൽ നടന്നടുത്തു ……

ശ്രീനന്ദ് നീ ഇവിടെ…….

ഒരു കല്ല്യാണത്തിൽ പങ്കെടുക്കാൻ വന്നതാ…. പക്ഷെ അത് നിൻ്റെ കല്ല്യാണമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല…..

ഹും …

എടീ എന്തായിത്… മരിക്കുന്നെങ്കിലും ജീവിക്കുന്നെങ്കിലും ഒരുമിച്ചെന്ന് പറഞ്ഞിട്ട്. നീ മറ്റൊരാളുടേതാവുകയാണോ…?

അവൻ്റെ ചോദ്യത്തിന് അവളൊന്നും പറയാതിരുന്നതും…….

എടീ ….. ഇത്രയും കാലം നിന്നെ ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്നറിയുമോ….? നഗരങ്ങൾ, ഗ്രാമങ്ങൾ, ഉത്സവ പറമ്പുകൾ … ഏതൊരു ആൾക്കൂട്ടം കാണുമ്പോഴും ഞാൻ ആദ്യം തിരഞ്ഞത് നിൻ്റെ മുഖമായിരുന്നു…. എന്തിന് യൂട്യൂബും, ഫെയിസ്ബുക്കും, ഇൻസ്റ്റഗ്രാമടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഞാനെഴുതുന്ന കഥകൾക്കും കവിതകൾക്കും താഴെ വരുന്ന ആയിരകണക്കിന് കമൻ്റുകൾക്ക് താഴെ ഞാൻ പ്രതിക്ഷയോടെ തിരഞ്ഞത് നിൻ്റെ പേരുണ്ടോ എന്നാണ്…. പക്ഷെ എവിടെയും നിന്നെ എനിക്ക് കണ്ടെത്താൻ പറ്റിയിട്ടില്ല…. നീ വിചാരിച്ചാൽ നിനക്ക് എത്ര പെട്ടെന്ന്‌ എന്നെ കണ്ടതാനാകുമായിരുന്നു… എന്നിട്ടും നീ അതിന് ശ്രമിക്കാത്തത് എന്നെ മറന്നത് കൊണ്ടോ, അതോ വെറുത്തത് കൊണ്ടോ……?

എടാ നീ എന്തായി പറയുന്നത്…. നിന്നെ വെറുക്കാനോ മറക്കാനോ ഈ ജന്മം എനിക്ക് പറ്റുമോ….? പറ….

ഇല്ലെന്നറിയാം… പക്ഷെ ഇന്ന് നീ മറ്റൊരാൾക്ക് മുൻപിൽ ….?

എടാ അതൊക്കെ…….?

വേണ്ട ഇനി നീ ഒന്നും പറയണ്ട. എല്ലാം എനിക്ക് മനസ്സിലായി……
എടീ നിനക്കറിയോ നിന്നെ കുറിച്ച് ഞാൻ എൻ്റെ ജീവരക്തത്തിൽ എത്ര പാട്ടുകൾ എഴുതിയിട്ടുണ്ടെന്ന്…
എൻ്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അതിൽ ഏതെങ്കിലും ഒരു പാട്ടിന് ഏതെങ്കിലും ഒരു വേദിയിൽ വെച്ച് നീ ചിലങ്ക അണിഞ്ഞ് ചുവടുകൾ വെയ്ക്കുക എന്നത്… ഇനി എൻ്റെ ആ ആഗ്രഹമെങ്കിലും ഏതെങ്കിലും ഒരു വേദിയിൽ വെച്ച് നീ സാധിപ്പിച്ച് തരുമോ…..?

ശ്രീ അത്…..

പറ്റില്ല. അല്ലേ……?

ഹും.പറ്റില്ല. എടാ നിൻ്റെ പാട്ടിനൊത്ത് ചുവടു വെയ്ക്കാൻ എൻ്റെ കാലുകൾ ചലിക്കണ്ടേ……?

എടീ. നീ എന്താ പറഞ്ഞത് ….

ടാ എൻ്റെ അരയ്ക്ക് താഴെ ചലനശേഷി നഷ്ട്ടപ്പെട്ടൂന്ന്…. ഞാനിന്ന് വീൽ ചെയറിലാണ് സഞ്ചരിക്കുന്നത്.. നിൻ്റെ ആ പഴയ ധ്വനിക്ക് ഇനി ഒരിക്കലും ചിലങ്ക അണിയാൻ പറ്റില്ലെടാ…. ഈ അവസ്ഥയിൽ ആയത് കൊണ്ടാ. ഞാൻ ഒരിക്കലും നിന്നെ തിരഞ്ഞ് വരാത്തത്….

അവളത് പറഞ്ഞതും ഒരു നിമിഷം സതംഭിച്ച് പോയ അവൻ്റെ മിഴികൾ നിറഞ്ഞൊഴുകി….. പതിയെ അവൻ അവളുടെ മുൻപിൽ മുട്ടുകുത്തിയിരുന്ന് അവളുടെ മടിയിൽ തലവെച്ച് പൊട്ടി കരഞ്ഞു….

പറ എൻ്റെ ധ്വനിക്ക് എന്നാ പറ്റിയത്…. ഞാനിത് വരെ ഒന്നും അറിഞ്ഞില്ലല്ലോ …..?പറ …..

എടാ അത് ഒരു ആക്സിഡൻ്റിൽ സംഭവിച്ചതാ…

ആക്സിഡൻ്റിലോ…? എപ്പോൾ….?

അത്. അവസാനമായി നീ എന്നെ തേടി ബാഗ്ലൂരിൽ എത്തിയ ദിവസം… നിന്നെ കാണാൻ ഞാൻ സന്തോഷത്തോടെ ധൃതി പിടിച്ച് ഇറങ്ങുന്ന സമയത്താണ്. എൻ്റെ അമ്മ ഉമ്മറപടിയിൽ നിൽക്കുന്നത് ഞാൻ കണ്ടത്….?

ഹും. അണിഞ്ഞൊരുങ്ങി എൻ്റെ മോൾ എങ്ങോട്ടാ….?

അത് അമ്മേ. പ്രിയ വിളിച്ചിരുന്നു. അവളെ കാണാൻ….

കള്ളം പറയുന്നോടി… നീയിന്നലെ ഫോണിൽ സംസാരിക്കുന്നതൊക്കെ ഞങ്ങൾ കേട്ടു…. നിന്നെ കാണാൻ നിൻ്റെ മറ്റവൻ സിറ്റിയിൽ വരുമെന്നറിഞ്ഞിട്ട് വിവേകും പിള്ളേരും അങ്ങോട്ട് പോയിട്ടുണ്ട്… ഇനി അവൻ്റെ ജീവൻ തിരിച്ച് കിട്ടിയാൽ ഭാഗ്യം…..

അമ്മേ…. അവൻ എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എൻ്റെ ശവം നിങ്ങൾ കാണേണ്ടി വരും …

അതും പറഞ്ഞ് ഞാൻ നിൻ്റെരികിലെത്താൻ അമിത വേഗതയിൽ സ്കൂട്ടിയുമായി സിറ്റിയിലേക് പറന്നു…

സ്ക്കൂട്ടി മറ്റൊരു വാഹനത്തെ മറിടക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിമുഴക്കത്തോടെ ഇടിച്ചു…. അത് മാത്രമേ എനിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു …..

പിന്നീട് ദിവസങ്ങൾക്ക് ശേഷം ആശുപത്രി കിടക്കയിൽ വെച്ച് ബോധം വന്നപ്പോഴാണ് ഞാനറിഞ്ഞത്… ആ അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ എൻ്റെ കാലിലൂടെ ലോറിയുടെ ടയറുകൾ കയറിയിറങ്ങിയൊന്നും എൻ്റെ കാലുകൾക്ക് എന്നന്നേക്കുമായി ചലനശേഷി നഷ്ട്ടപ്പെട്ടു എന്നൊക്കെ…..

പിന്നീട് ഒരു മരവിപ്പായിരുന്നു …….
ആ ഷോക്കിൽ നിന്ന് മുക്തമാവാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു…. എല്ലാം കൊണ്ടും ഞാൻ തകർന്ന് പോയടാ…

എടീ നീ പറഞ്ഞു വരുന്നത്. ചിലങ്ക അണിയേണ്ട നിൻ്റെ കാലുകൾ…. ഈശ്വരാ ഞാൻ എന്തൊക്കെയാണീ കേട്ടത്….. നിനക്ക് ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും ഒന്നും ഞാനറിയാതെ പോയല്ലോ മോളെ …..?

ഞാൻ മനപൂർവ്വം നിന്നെ ഒന്നും അറിയിക്കാതിരുന്നതാ….

എന്തിന്….?

നീ കൂടി തകർന്ന് പോകാതിരിക്കാൻ….
എന്നെ എന്നെന്നേക്കുമായി മറക്കാൻ…. നിനക്ക് നല്ലൊരു ജീവിതമുണ്ടാകാൻ…

നിന്നെ മറക്കാനോ… എനിക്ക് അതിന്
പറ്റുമെന്ന് നീ കരുതുന്നുണ്ടോ ….?
നീയില്ലാതെ എനിക്ക് ഒരു ജീവിതമുണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…..?

ടാ എന്നന്നേക്കുമായി എന്നെ നീ മറക്കണം…. എന്നിട്ട് കഴിഞ്ഞതെല്ലാം ഒരു സ്വപ്നങ്ങളാണെന്ന് കരുതി:… മറ്റൊരു പെണ്ണിനെ ജീവിതം കൊടുക്കണം …..

എടീ നീ എന്തൊക്കെയാണീ പറയുന്നത്. എനിക്ക് അതിന് ഒരിക്കലും പറ്റില്ല….

പറ്റണം.. അതിന് വേണ്ടിയാണ് ഇത്രയും കാലം എൻ്റെ പരിശ്രമം. നീ ആഗ്രഹിക്കുന്നത് പോലെ ഇനി ഒരിക്കലും എനിക്ക് ചിലങ്ക അണിയാനോ, നൃത്തകല തുടരനോ പറ്റില്ല. അത് കൊണ്ട് നീ ……..

മറ്റൊരു വിവാഹം കഴിക്കണം അല്ലേ…?

അതെ. എൻ്റെ മോഹങ്ങൾ ഞാൻ എന്നേ ഉപേക്ഷിച്ചതാണ്…
അരയ്ക്ക് താഴെ ചലനശേഷി നഷ്ട്ടപ്പെട്ട ഞാനൊരിക്കലും നിനക്ക് ഒരു ബാധ്യതയാവരുത്….

ബാധ്യതയോ …? മിണ്ടിപോകരുത് നീ. നിൻ്റെ കാലുകളെയല്ല ഞാൻ പ്രണയിച്ചത്… നിൻ്റെ മനസ്സിനെയാണ്… നിൻ്റെ ശരീരം പൂർണ്ണമായി തളർന്ന് പോയാലോ…. നീ വിരൂപിയായി പോയാലും എനിക്ക് ഒരു കുഴപ്പവുമില്ല ….

അതൊക്കെ നിനക്ക് ഇപ്പോൾ പറയാം…. പിന്നീടെപ്പോഴെങ്കിലും ഞാൻ നിൻ്റെ ജീവിതത്തിൽ ഒരു ബാധ്യതയായിപ്പോയി എന്ന് തോന്നിയാൽ … വേണ്ട പൊയ്ക്കോ എൻ്റെ മുൻപിൽ നിന്ന് … നിന്നെ എനിക്ക് കാണണ്ട പൊയ്ക്കോളാനാ പറഞ്ഞത് … അല്ലെങ്കിൽ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ലെടാ. അത് കൊണ്ട് പൊയ്ക്കോ നീ ….

അതും പറഞ്ഞ് അവൾ മുഖം പൊത്തി കരഞ്ഞതും അവൻ പതിയെ എഴുന്നേറ്റ് അവളെ അവൻ്റെ കൈകളിൽ കോരിയെടുത്തു.

എടാ വിടെടാ. വിട്…

മിണ്ടാതിരിയെടി കോപ്പേ …

അവൻ അവളെയുമെടുത്ത് താഴേക്കിറങ്ങി ഉമ്മറത്ത്കൂടി നടന്ന് മുറ്റത്ത് കതിർമണ്ഡപത്തിൽ അവൾക്കായ് ഒരുക്കിയ കസേരകളിൽ ഇരുത്തി……

ചുറ്റും കൂടിയവർ കാര്യമറിയാതെ മുഖത്തോട് മുഖം നോക്കി നിന്നതും കതിർ മണ്ഡപത്തിന് ചുറ്റം കൂടിയവരെ നോക്കി അവൻ പറഞ്ഞു….

ഇവൾ എൻ്റെ പെണ്ണാ…. ദൈവം എനിക്കായ് കാത്തു വെച്ച പെണ്ണ്…. ഇവളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. അത്രയ്ക്ക് ഇഷ്ട്ടമാ ഇവളെ… ഇവൾക്ക് എന്നെയും….

ചുറ്റും കൂടിയവർ കാര്യമറിയാതെ മൂക്കത്ത് വിരൽ വെച്ചതും… നാട്ടുപ്രമാണി അവനെ നോക്കി….

ഇഷ്ട്ടമോ….?

അതെ ഞങ്ങൾ പ്രണയത്തിലായിരുന്നു ….. വർഷങ്ങളോളം… അവനത് പറഞ്ഞതും അവൾ തൊണ്ടയിടറി കൊണ്ട് അലറി വിളിച്ചു…

ശ്രീ…..

അവൻ അവൾക്ക് നേരെ തിരിഞ്ഞു…

എടീ……. അങ്ങിനെയായിരുന്നില്ലേ നമ്മൾ… ഇപ്പോഴും നമ്മൾ മനസ്സ് കൊണ്ട് പ്രണയിച്ച് കൊണ്ടേയിരിക്കുന്നില്ലേ….

അവളുടെ മിഴികൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയതും…. അവൻ അവൾക്ക് മുമ്പിൽ കൈകൂപ്പി….

എടീ ഒരുമിച്ച് ജീവിക്കാൻ നമ്മൾ ഇപ്പോഴും ആഗ്രഹിക്കുന്നില്ലേ….? ഈ ജന്മം നീ എൻ്റെതല്ലേ…? എൻ്റെതു മാത്രം…..

പിന്നിൽ നിന്ന് ആരുടെയോ ചവിട്ടേറ്റ് ശ്രീക്കുട്ടൻ ദൂരേക്ക് തെറിച്ച് വീണതും … ചവിട്ടിയ ആൾ അവനിലേക്ക് നടന്നടുത്ത് അവൻ്റെ കോളറിൽ കുത്തി പിടിച്ച് എഴുന്നേൽപ്പിച്ച് അയാൾ ധ്വനിയെ നോക്കി …..

നീ വിളിച്ചിട്ടാണോടീ. ഇവൻ ഇവിടേക്ക് വന്നത് …..?

ഒരു നിമിഷം മൗനമായി നിന്ന അവൾ അല്ല…. എന്ന അർത്ഥത്തിൽ തലചലിപ്പിച്ചതും
അയാളുടെ കാരിരുമ്പ് പോലത്തെ കൈ അവൻ്റെ മുഖത്ത് മിന്നായം പോലെ പതിഞ്ഞു …. ഇടിയുടെ ആഘാതത്തിൽ നിലത്തേക്ക് ഊർന്ന് വീണ അവൻ പിടഞ്ഞെഴുന്നേൽക്കും മുന്നേ അയാൾ അവൻ്റെ നെഞ്ചത്ത് കാൽ വെച്ച് അമർത്തിയതും …

മാമാ……. വേണ്ട മാമ….. അവനെയൊന്നും ചെയ്യല്ലേ…

അവൻ്റെ നെഞ്ചിൽ അമർന്ന അയാളുടെ കാലുകൾ പിറകോട്ട് വലിഞ്ഞു…

എടാ നായേ… ഇവളുടെ കഴുത്തിൽ താലികെട്ടുന്നത് എൻ്റെ മകനാ… അതിന് എന്തെങ്കിലും തടസ്സമായി നീ വനാൽ കൊന്ന് കുഴിച്ച് മൂടും നിന്നെ… എണീറ്റ് പോടാ കഴുവേറിയുടെ മോനെ …..

അതും പറഞ്ഞ് അയാൾ തിരിഞ്ഞ് നടന്നതും. അൽപ്പ സമയത്തിന് ശേഷം അവൻ മെല്ലെ പൊടി തട്ടി എഴുന്നേറ്റ് കതിർ മണ്ഡപത്തിലേക്ക് നടന്ന് ധ്വനിക്ക് മുൻപിൽ നിന്നു…

എടീ നീയില്ലാതെ. നിൻ്റെ സാമിപ്യമില്ലാതെ ഇത്രയും കാലം ഞാൻ എങ്ങിനെയാ ജീവിച്ചതെന്ന് അറിയോ നിനക്ക്… വയ്യ. ഇനി എനിക്ക് അങ്ങിനെ ജീവിക്കാൻ വയ്യടി …. അത് കൊണ്ട് നിന്നെ ഞാൻ കൊണ്ട് പോവുകയാണ്…..

ഏയ് അതൊന്നും നടകൂല. പോയ്ക്കോ എൻ്റെ മുൻപിൽ നിന്ന്…

പോകാനോ …..? എടി കോപ്പേ ഞാൻ വിളിച്ചാൽ നീ വരില്ലേ …..?

അവൾ അവൻ്റെ മുഖത്തേക്ക് നോക്കിയതും അനുസരണയില്ലാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകി. ആ നിമിഷം അവൻ അവളുടെ മുഖം കൈകുമ്പിളിലൊതുക്കിയതും… അവനെ ആരൊക്കെയോ ചേർന്ന് ബലമായി പിടിച്ച് കതിർ മണ്ഡപത്തിന് പുറത്തേക്ക് ആഞ്ഞു തള്ളി…

അപ്രതീക്ഷിതമായ ആ ആഞ്ഞു തള്ളലിൽ പുറകോട്ട് തെറിച്ച് പോയ അവൻ ആരുടെയൊക്കെയോ കൈകളിൽ താങ്ങി നിന്നു….. തന്നെ താങ്ങി നിർത്തിയവർ ആരെന്നറിയാൻ അവൻ തിരിഞ്ഞ് നിന്നതും തൻ്റെ സഹപാഠികളെ കണ്ട് അവനും അവനെ കണ്ട് സഹപാഠികളും ഞെട്ടി ….

പതിയെ അവൻ തനിക്ക് മുൻപിൽ നിൽക്കുന്ന തൻ്റെ സഹപാഠികളെ നോക്കി പല്ലറുമി ഫഹദിനും രതീഷിനും നേരെ തിരിഞ്ഞു …

ഓ. ഈ വിവാഹമൊക്കെ നിങ്ങളൊക്കെ അറിഞ്ഞോണ്ടാണ് അല്ലേ….? നിങ്ങളുടെ മുൻപിൽ വന്ന് ഞാൻ കെഞ്ചിയതല്ലേ ഇവൾ എവിടെ എന്ന് ചോദിച്ച്. ശരിക്കും എല്ലാം അറിഞ്ഞിട്ടും നിങ്ങൾ എന്നെ ചതിക്കുകയായിരുന്നില്ലേ.. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നതല്ലേ അവൾ എൻ്റെ ജീവനായിരുന്നു എന്ന്….

അവൻ്റെ ചോദ്യങ്ങൾക്ക് മുൻപിൽ എല്ലാവരും മൗനമായി നിന്നതും അവൻ ഹസീനയ്ക്ക് മുൻപിൽ കൈകൂപ്പി …

ഹസീ ആരെക്കാളും നിനക്കറിയുന്നതല്ലേ ധ്വനിയെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്നും …. അവളില്ലാതെ എനിക്കൊരു ജീവിതമുണ്ടാകില്ലെന്നും … എന്നിട്ടും എന്തിനാ നീ എൻ്റെ മുൻപിൽ ഈ നാടകം കളിച്ചത് ….

അത് ഞാൻ….. വാക്കുകൾ ഹസീനയുടെ തൊണ്ടയിൽ കുരുങ്ങിയതും അവൻ്റെ കണ്ണുകളിൽ കോപം നിറഞ്ഞു …..

പറയെടി. എന്തിന് വേണ്ടിയായിരുന്നു എല്ലാമറിയാമായിരുന്നിട്ടും നീ എന്നിൽ നിന്ന് എല്ലാം മറച്ചുവെച്ചത്….

അത് ആ അപകടത്തിന് ശേഷം ഒരു നാൾ ആശുപത്രി കിടക്കയിൽ വെച്ച് ധ്വനി എൻ്റെ കൈയ്യിൽ മുറുകെ പിടിച്ചു…..

ഹസീ നീ എനിക്കൊരു വാക്ക് തരണം….? എനിക്ക് ഈ അപകടം പറ്റിയതും അപകടത്തിൽ എൻ്റെ കാലിൻ്റെ ചലനശേഷി നഷ്ട്ടപ്പെട്ടതും ഒരിക്കലും ശ്രീക്കുട്ടനറിയരുത്… തളർന്ന് പോകും പാവം. അത് കൊണ്ട് അവൻ എന്നെ ഈ അവസ്ഥയിൽ ഒരിക്കലും കാണരുത്…..

അന്ന് ഞാൻ അവളോട് സത്യം ചെയ്തത് കൊണ്ടാണ് നിന്നിൽ നിന്ന് ഞാൻ എല്ലാം മറച്ച് വെച്ചത്…. അല്ലാതെ നീ വിചാരിക്കുന്നത് പോലെ ഞങ്ങൾ എല്ലാവരും നിന്നെ ചതിക്കാനോ വഞ്ചിക്കാനോ ചെയ്തതല്ല ….

ഹസിയുടെ വാക്കുകളിലെ സത്യസന്ധത അവന് മനസ്സിലായതും അവൻ അവൾക്ക് മുന്നിൽ ചെറുപുഞ്ചിരി വിടർത്തി. ആ സമയം വരൻ്റെ ബന്ധുക്കൾ കല്ല്യാണ പന്തലിൽ എത്തിയിരുന്നു…. വരനെയും ബന്ധുക്കളെയും കണ്ടതും അവൻ്റെ ചുണ്ടിലെ ചെറുപുഞ്ചിരി മാഞ്ഞു ….. അവൻ നടന്ന് വരന് മുൻപിൽ അഭിമുഖമായി നിന്നു…..

വിവേക് ശർമ്മ ധ്വനിയുടെ മുറചെറുക്കൻ. എൻ്റെ പ്രിയപ്പെട്ട ഹരിയേട്ടൻ്റെ മൂത്ത ജേഷ്ഠൻ്റെ മകൻ. അപ്പോൾ നീയിതിന് വേണ്ടിയായിരുന്നു പണ്ട് കോളേജിൽ വന്ന് തല്ലുണ്ടാക്കിയതും, ബാഗ്ലൂരിൽ വെച്ച് എന്നെ വധിക്കാൻ ശ്രമിച്ചതും അല്ലേ..? നീ കാരണമാടാ എൻ്റെ പെണ്ണ് അപകടത്തിൽപ്പെട്ട് അവളുടെ അരയ്ക്ക് താഴെ ചലനശേഷി നഷ്ട്ടപ്പെട്ടത് …

ശ്രീകുട്ടൻ്റെ വാക്കുകൾ ഇടിമുഴക്കം പോലെ അവിടെയുള്ളവരുടെ കാതുകളിൽ പതിഞ്ഞതും…. വിവേക് ഇരു കൈകൊണ്ടും അവൻ്റെ കോളറിൽ കുത്തി പിടിച്ച് അലറി…

എടാ നാറി. ഇവിടെ വന്ന് ഷോ കാണിക്കാൻ വന്നാലുണ്ടല്ലോ….? നിന്നെ തെരുവ് പട്ടിയെ പോലെ തല്ലി കൊല്ലും. കാണണോ നിനക്ക്‌….. അതു പറഞ്ഞ് അവൻ ശ്രീകുട്ടനെ ആഞ്ഞു തള്ളി കതിർ മണ്ഡപത്തിലേക്ക് നടക്കാൻ തുനിഞ്ഞതും ഹനീഫും മാവേലി മഹേഷും വിവേകിന് മുൻപിൽ പാറപോലെ നിന്നു…

ഹും എങ്ങോട്ടാ …..? ഹനീഫയുടെ ഘനഗംഭീരമായ ശബ്ദ്ധം അവിടെയാകെ മുഴങ്ങിയതും നാട്ടുപ്രമാണി വിഷയത്തിൽ ഇടപ്പെട്ടു….

മക്കളെ നിങ്ങൾ എന്താ കാണിക്കുന്നത് മുഹുർത്തം തെറ്റും.

ഹും മുഹൂർത്തം തെറ്റെട്ടെ ചേട്ടാ…. ഈ കല്ല്യാണം നടക്കില്ല…..?

എന്ത് കല്ല്യാണം നടക്കില്ലെന്നോ….?

അതെ… ഈ കല്ല്യാണത്തിന് ഞങ്ങളുടെ ധ്വനിക്ക് താൽപ്പര്യമില്ല… കാരണം ശരീരം തളർന്ന് പോയ അവൾക്ക് ഒരു ജീവിതം കൊടുക്കാൻ വേണ്ടിയല്ല ഇവൻ അവളുടെ കഴുത്തിൽ താലിചാർത്തുന്നത്. അവളുടെ സ്വത്തും പണവും മോഹിച്ചിട്ടാണ് ….

മാവേലി മഹേഷിൻ്റെ വാക്കുകൾ കേട്ട് വിവാഹ വേദിയാകെ നിശബ്ദ്ധത പടർന്നതും വിവേക് ഹനീഫയെയും മഹേഷിനെ നോക്കി പല്ലുറുമി …

ടാ കള്ളം പറഞ്ഞാണ്ടല്ലോ…?

ആ. കള്ളം പറയുന്നത് നീയാണോ ഞങ്ങളാണോ എന്ന് ഇവിടെയുള്ളവർ തീരുമാനിക്കട്ടെ…. സജ്നാ ധ്വനി നിനക്ക് ഫോർവേഡ് ചെയ്ത ഇവൻ്റെ വോയിസ് മെസ്സേജ് ഒന്ന് ഓപ്പൺ ചെയ്യ് …?

സജ്ന വാട്സപ്പ് തുറന്ന് ആവോയിസ് മെസ്സേജ് ഓപ്പൺ ചെയ്തു …..

എടീ നിൻ്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തും പണവും മോഹിച്ചിട്ട് തന്നെയാ ഞാൻ അരയ്ക്ക് താഴെ ചലനശേഷി നഷ്ട്ടപ്പെട്ട നിൻ്റെ കഴുത്തിൽ താലിചാർത്തുന്നത്. അത് കൊണ്ട് നമ്മുടെ വിവാഹം റജിസ്റ്റർ ചെയ്യുന്ന ദിവസം തന്നെ നിൻ്റെ സ്വത്തുക്കൾ കൂടി എൻ്റെ പേരിലും റജിസ്റ്റർ ചെയ്യണം… അപ്പോൾ ശരിമോളെ ഗുഡ്നൈറ്റ് സ്വീറ്റ് ഡ്രീംസ്…

വിവേകിൻ്റെ മദ്യലഹരിയിലുള്ള വോയിസ് കേട്ടതും വിവാഹ ചടങ്ങിന് എത്തിയവർ അവനെ പുച്ചത്തോടെ നോക്കി അടക്കം പറഞ്ഞു. ചിലർ അവനെ കൈയ്യേറ്റം ചെയ്യാൻ നോക്കിയതും അവനും കൂട്ടരും ദേഷ്യത്തോടെ വിവാഹപന്തലിൽ നിന്ന് പുറത്തേക്ക് നടന്നു….

ആ നിമിഷം ശ്രീക്കുട്ടൻ കതിർ മണ്ഡപത്തിൽ കയറി ധ്വനിയുടെ മുൻപിൽ മുട്ട് കുത്തിയിരുന്ന് കൈകൾ കൂപ്പി…

എടീ……. നീയെന്തിനാ മോളെ ഞാൻ ജീവിച്ചിരിക്കുമ്പോൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്…. നീയെന്നെ മറന്ന് തുടങ്ങിയത് കൊണ്ടോ….. ? അതോ ഈ അവസ്ഥയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുമെന്ന് കരുതിയിട്ടാണോ…?നിനക്കറിയോ ഈ ഭൂമിയിൽ നിന്നെ സ്നേഹിച്ചപോലെ മറ്റാരെയും ഞാൻ സ്നേഹിച്ചിട്ടില്ല…. ഇനി സ്നേഹിക്കുകയുമില്ല… ഞാൻ ഇത്രയും കാലം ജീവിച്ചത് തന്നെ നിനക്ക് വേണ്ടിയിട്ടാണ്…. എൻ്റെ ഹൃദയം തുടിക്കുന്ന നാൾ വരെ എന്ത് പ്രതിസന്ധിഘട്ടങ്ങൾ വന്നാലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല ….. പിന്നെ എന്തിനാ നീ…..

ടാ ഞാൻ ആർക്കും ഒരു ഭാരമാകണ്ട എന്ന് കരുതിയിട്ടാണ് അങ്ങിനെയൊക്കെ. പിന്നെ മറ്റൊരു വിവാഹത്തിന് ഞാൻ സമ്മതിച്ചത് എൻ്റെ അനുജത്തിയുടെ വാശികൊണ്ടാണ്. എൻ്റെ വിവാഹം കഴിഞ്ഞ് എനിക്ക് ഒരു ജീവിതമുണ്ടായാൽ മാത്രമേ അവൾ അവളുടെ വിവാഹത്തെ പറ്റി ആലോചിക്കു എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിച്ചത്. ഞാൻ കാരണം അവളുടെ ഭാവി തകരാതിരിക്കാൻ…

ഹും. ഇനി നിൻ്റെ ഭാവി എൻ്റെ കൈയ്യിൽ സുരക്ഷിതമാണ്…. ജീവനുള്ള നാൾ വരെ നിന്നെ ഞാൻ ഒരു ശക്തിക്കും വിട്ട് കൊടുക്കില്ല…

ശ്രീകുട്ടൻ്റെ സ്നേഹം തുളുമ്പുന്ന വാക്കുകൾ അവളടെ മിഴികളിലൂടെ ആനന്ദ കണ്ണീരായി പെയ്തിറങ്ങിയതും ….

എന്നാൽ നമുക്ക് ഈ വിവാഹപന്തലിൽ വെച്ച് ഇവരുടെ വിവാഹം നടത്തിയാലോ…..? ധ്വനിയുടെ ബന്ധുക്കളും നാട്ടുകാരും ഒരേ സ്വരത്തിൽ ചോദ്യം ഉന്നയിച്ചതും ….

ശ്രീകുട്ടൻ ധ്വനിയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് തൻ്റെ സഹപാഠികളെയും ചുറ്റും കൂടിയവരെയും നോക്കി ….

ഏയ് അത് പറ്റില്ല….

എന്താടാ പറ്റാണ്ട് ….. അപ്പോൾ ഇത്രയും നേരം നീ പറഞ്ഞതൊക്കെയോ …?

എടാ ഷാജി ഞാൻ പറഞ്ഞതൊക്കെ ശരിയാണ്…. പക്ഷെ ഞങ്ങൾക്ക് ഇതുവരെ പ്രണയിച്ച് കൊതി തീർന്നിട്ടില്ല. ഇനിയും മതിവരുവോളം ഞങ്ങൾക്ക് പ്രണയിക്കണം …. വരും ജന്മങ്ങളിലും അല്ലേടി ധ്വനി…

അതെയെന്ന മട്ടിൽ അവൾ നാണത്തോടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർത്തി തല ചലിപ്പിച്ചതും…

അങ്ങിനെയെങ്കിൽ നിങ്ങളുടെ അനശ്വര പ്രണയം വീണ്ടും തളിരിടുന്ന നിമിഷത്തിന് സാക്ഷ്യം വഹിച്ച് നമുക്ക് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്താലോ…..?

നിസാറെ അത് നീ പറഞ്ഞത് നല്ല ഐഡിയ നമുക്ക് ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഭക്ഷണം കഴിച്ച് പിരിയാം…

അൽപ്പ സമയത്തിന് ശേഷം പുറത്ത് ശ്രീകുട്ടനെയും ധ്വനിയെയും കസേരയിൽ ഇരുത്തി അതിന് ഇരുവശത്തുമായി അവരുടെ സഹപാഠികൾ ഫോട്ടോ എടുക്കുന്നതിനായി നിരന്ന് നിന്ന് ഗ്രൂപ്പ് ഫോട്ടോയും സെൽഫിയും എടുക്കുന്നതിനിടയിൽ ശ്രീകുട്ടൻ്റെ മൊബൈൽ റിങ്ങ് ചെയ്തു. അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ഡിസ്പ്ലേയിൽ നോക്കി…

അനുനന്ദ ……. ഈശ്വരാ ഈ പണ്ഡാരം എന്തിനാ എന്നെ വിളിക്കുന്നത്. എന്ന് മനസ്സിൽ പറഞ്ഞ് അവൻ കോൾ അറ്റൻ്റെ ചെയ്ത് ഫോൺ ചെവിയോട് ചേർത്ത് വെച്ചു.

ഹലോ മാഷേ ഇന്നത്തെ കണി എങ്ങിനെയുണ്ടായിരുന്നു …….

അത് പിന്നെ …….. എന്തു പറയണമെന്നറിയാതെ അവൻ വെപ്രാളപ്പെട്ട് നിന്നതും…..

എന്താ മഷേ ഒരു വെപ്രാളം. എന്നെ കണി കാണുന്നത് തന്നെ ഒരു ഐശ്വര്യമാണെന്നാണ് എല്ലാവരും പറയാറ്. അപ്പോൾ നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങിനെ ……

അവൻ മറുപടി പറയാതെ നിന്നതും……

എന്താ മാഷേ മിണ്ടാട്ടമില്ലാത്തത് …… ദേ ഒന്ന് ഇങ്ങ്ട് നേരെ മുന്നോട്ട് നോക്കിയേ…….?

അവൻ നേരെ മുന്നോട്ട് നോക്കിയതും കഴുത്തിൽ ക്യാമറയും തൂക്കി ചെവിയിൽ ഫോണും ചേർത്ത് പിടിച്ച് പുഞ്ചിരിയോടെ നടന്ന് വരുന്ന നന്ദയെ കണ്ട് അവനൊന്ന് ഞെട്ടി……

അവൾ അവർക്ക് മുൻപിൽ എത്തിയതും അവൾ അവർക്ക് നേരെ ക്യാമറ പിടിച്ചു ……

അല്ല. മാഷേ ഇങ്ങിനെ മിഴിച്ച് നോക്കുകയൊന്നും വേണ്ട. ഞാൻ ധ്വനിയുടെ ചിറ്റയുടെ മോളാണ്.. അപ്പോൾ എല്ലാവരും ഓക്കെയല്ലേ ……?

അവൾക്ക് മുൻപിൽ നിന്നവർ ഡബിൾ ഓക്കെയെന്ന് പറഞ്ഞതും…

ദേ എല്ലാവരും എന്ന തന്നെ നോക്കണേ.. റെഡി വൺ റ്റു ത്രീ …… ക്യാമറയുടെ ഫ്ലാഷുകൾ മിന്നിമറഞ്ഞു ……… അവൾ ക്യാമറയിലേക്ക് നോക്കി…….

ഇത് സൂപ്പർ ഫോട്ടോയാണ്. ‘ ഇത് ഞാൻ FB യിൽ പോസ്റ്റ് ചെയ്യുകയാണ്….. ക്യാപ്ക്ഷൻ ……. വാശിക്കാരി നർത്തകിയുടെ പാവം പാട്ടുകാരൻ എന്ന് എഴുതിയാലോ …

കുട്ടി അടിപൊളി ക്യാപ്ഷനാണ്…… സൂപ്പർ …..

ഞാൻ തന്നെ അടിപൊളിയല്ലേ….. പിന്നെ എന്തിനാ ക്യാപ്ക്ഷൻ ആയിട്ട് കുറക്കുന്നത്…… അപ്പോൾ നമുക്ക് അടുത്ത ഫോട്ടായിലേക്ക് പോകാം. എല്ലാവരും തള്ളവിരലൽ ഇങ്ങനെ സൂപ്പർ എന്ന മട്ടിൽ വെച്ചെ…..

എല്ലാവരും അവളെ നോക്കി പുഞ്ചിരിയോടെ തള്ളവിരൽ ഉയർത്തി പിടിച്ചതും..

അപ്പോൾ റെഡി വൺ റ്റു ത്രി…..

ക്യാമറയുടെ ഫ്ലാഷ് ലൈറ്റ് മിന്നിമറഞ്ഞു. ശ്രീകുട്ടൻ്റെയും ധ്വനിയുടെയും ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.. ആ നിമിഷം അവരുടെ വീണ്ടും തളിർത്ത ആ അനശ്വര പ്രണയ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചവരുടെ മനസ്സിൽ നിലയ്ക്കാത്ത തിരമാലപോലെ ആനന്ദം അലയടിച്ചു കൊണ്ടേയിരുന്നു …

One comment

Leave a Reply to Caddebostan su kaçağı tespiti Cancel reply

Your email address will not be published. Required fields are marked *