കലിപ്പൻ രഘുവും പാവം ലതയും

BIBITHA RINEESH

കലിപ്പൻ രഘുവും പാവം ലതയും

“👶🏻അച്ഛമ്മേ ഞാൻ വേഗം വരാട്ടോ
അച്ഛമ്മ പേടിക്കണ്ട ഇവിടെ അച്ഛനുണ്ടാകും. ഞാനും അമ്മേം പത്തു ദിവസം കയിഞ്ഞിട്ട് വേഗം വരാം. “

“👵🏻ശരി വാവേ അച്ഛമ്മേടെ കുഞ്ഞു പോയിട്ട് വാ. അച്ഛമ്മ ഇവിടെ കാത്തിരുന്നോളാം “

പത്തു ദിവസത്തെ സ്കൂൾ അവധിക്ക് അമ്മ വീട്ടിൽ പോകുന്ന സന്തോഷത്തിലാണ് ഉണ്ണി എന്ന കാർത്തിക്. ലതയുടെ പേരക്കുട്ടിയാണ്. എല്ലാ സ്കൂൾ അവധിക്കും ഉണ്ണിയുടെ അമ്മയായ സ്നേഹയുടെ വീട്ടിൽ പോയി നിൽക്കാൻ ഒത്തിരി ഇഷ്ട്ടമാണ് ഉണ്ണിക്ക്. ഇപ്പൊ ആ ഒരു സന്തോഷത്തിൽ നിൽക്കുകയാണ് ആള്. ഒരു സാധാരണ വീട്ടമ്മയാണ് ലത ഭർത്താവ് ഗോവിന്ദൻ. മരിച്ചിട്ട് വർഷങ്ങളായി. ഇവർക്ക് രണ്ടു മക്കളാണ് രാജീവും രാജിയും. രാജീവ് ഒരു ഗവൺമെന്റ് ഓഫീസിലെ ക്ലർക്കാണ് സർവീസിലിരുന്ന് മരിച്ചത് കൊണ്ട് ഗോവിന്ദന്റെ ജോലി രാജീവിന് കിട്ടി. ഭാര്യ സ്നേഹ ഹൗസ് വൈഫ്‌ ആണ്. ഇവരുടെ മകനാണ് ഉണ്ണി എന്ന കാർത്തിക്. രാജിയുടെ ഭർത്താവ് മാധവ് ഒരു സ്കൂൾ മാഷാണ്. രാജി ഒരു കമ്പ്യൂട്ടർ കഫെയിൽ വർക്ക് ചെയ്യുന്നു. ഇവർക്ക് ഒരു മകനാണ് മൂന്നാം ക്ലാസുകാരനായ വിനയ് എന്ന വിനു.

“👩🏻 എന്ന ശരി അമ്മേ ഞങ്ങളിറങ്ങുവാ രാജീവ്വേട്ടനോട് ഇന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞിട്ടുണ്ട് ഞാൻ. “

“👵🏻ശരി മോളെ പോയിട്ട് വാ “

മരുമകളെയും പേരക്കുട്ടിയെയും യാത്രയാക്കിയിട്ട്. അവർ വാതിലടച്ചു.

👵🏻 ഹോ മക്കളും മരുമക്കളും കൊച്ചു മക്കളും പോയി കഴിഞ്ഞ ഞാനി വീട്ടിൽ തനിച്ച. അല്ല തനിച്ചായിട്ട് വർഷങ്ങൾ ആയല്ലോ അപ്പൊ പിന്നെ എന്തിനാ പേടി എന്തിനാ സങ്കടം.

അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ്. പെട്ടന്ന് ലതയുടെ ഫോൺ റിങ് ചെയ്തത്. നോക്കിയപ്പോൾ. അനിയത്തി ഗീതയാണ്.

“👵🏻ആ പറ ഗീതേ എന്തൊക്കെയുണ്ട് വിശേഷം.

“ചേച്ചി ഞാൻ വിളിച്ചത് ഒരു മരിപ്പ് അറിയിക്കാനാ “

👵🏻മരിപ്പോ ആരാ മരിച്ചത്.

“ചേച്ചി നമ്മുടെ വീടിന് കുറച്ചപ്പുറത്തുള്ള രഘുവേട്ടനാ മരിച്ചത്.

ഒരു ഉൾക്കിടിലെത്തോടെ ലത ചാടി എഴുന്നേറ്റു.

“ആൾക്ക് ശ്വാസംമുട്ടൽ ആയിരുന്നല്ലോ കുറെ കാലം. ഇന്ന് ഉച്ചക്ക് മരിച്ചു. മക്കളൊക്കെ വിദേശത്തല്ലേ അവരൊക്കെ വന്നിട്ടേ അടക്കം ചെയ്യൂ. ചേച്ചിക്ക് വരാൻ പറ്റുമെങ്കിൽ വരണം. ഞാൻ ഇതു പറയാനാ വിളിച്ചത്. ശരി ചേച്ചി ഞാൻ വെക്കുവാ “

ഗീത ഫോൺ കട്ട് ചെയ്ത നിമിഷം ലതയുടെ കയ്യിൽ നിന്ന് ഫോൺ താഴേക്ക് വീണു. ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അടർന്നു വീണു. ശരീരം തളർന്നു പോകുന്നത് പോലെ ലതയ്ക്ക് തോന്നി. അതേപടി കട്ടിലിലേക്ക് കിടന്നു.

“👵🏻 രഘുവേട്ട അവസാനം നിങ്ങളും പോയി അല്ലെ. എനിക്ക് തന്ന വാക്ക് എല്ലാം പാലിച്ചു. എല്ലാ കടമകളും ബാധ്യതകളും തീർത്തു അവസാനം നിങ്ങളും പോയി അല്ലെ. പൊയ്ക്കോളൂ ഇനി അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ലല്ലോ. പക്ഷേ മരിക്കുന്നതിന് ഒരു നിമിഷം മുൻപെങ്കിലും ഈ മുഖം ഓർത്തിരുന്നോ.😢

ലതയുടെ ചിന്തകൾ പഴയ ഓർമകളിലേക്ക് കടന്നു ചെന്നു.

ചമ്പനാട് എന്ന ഗ്രാമം. പണക്കാരും കർഷകരും തിങ്ങി പാർക്കുന്ന ഇടം. ഗ്രാമത്തിന്റെ ഐശ്വര്യമാണ് ചമ്പനാട് ദേവീക്ഷേത്രത്തിലെ ദേവി. അവിടെ താമസിക്കുന്ന രണ്ടു കുടുംബങ്ങൾ. സോമനും സതിയും. നാരായണനും കലയും. സോമനും സതിക്കും രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ്. നാരായണനും കലയ്ക്കും മൂന്നു പെണ്മക്കളും ഒരു ആൺകുട്ടിയും. എല്ലാ വിശേഷ ദിവസങ്ങളും രണ്ടു കുടുംബക്കാരും ഒന്നിച്ചായിരുന്നു ആഘോഷിച്ചിരുന്നത്. രണ്ടു വീട്ടിലെയും പെൺകുട്ടികൾ തമ്മിൽ നല്ല കൂട്ടുകാരായിരുന്നു. സോമന്റെയും സതിയുടെയും മകൾ ശോഭനയും. നാരായണന്റെയും കലയുടെയും മകൾ ലതയും. രണ്ടു പേരും ഒരു സ്കൂളിലാണ് പഠിച്ചിരുന്നത്.

“🙋🏻‍♀️ എടി തലേ നിക്കടി അവിടെ ഞാനും വരുന്നു”

അതു കേട്ടതും ലത നടത്തത്തിന്റെ സ്പീഡ് കൂട്ടി. അതു കണ്ടതും ശോഭ നടപ്പ് നിർത്തി. പിന്നെ ഓരോട്ടമായിരുന്നു. ഓടി ചെന്നു ലതയുടെ കയ്യിൽ പിടിച്ചു നിർത്തി.

“ഹോ എന്തൊരു സ്പീഡ നിനക്ക് ഒന്ന് നിന്നൂടെ ഞാനെത്ര വിളി വിളിച്ചു. ഇത്ര തിരക്ക് പിടിച്ചു പോകുന്നതെന്തിനാ സ്കൂളിന്റെ താക്കോൽ നിന്റെ കയ്യിലാണോ”

“അതു കേട്ടതും ലത ശോഭയെ കൂർപ്പിച്ചു നോക്കി “

“😱 അയ്യോ ഇങ്ങനെ നോക്കല്ലേ പെണ്ണെ ഞാൻ ദഹിച്ചു പോകും”

😠 ശോഭേ നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ തലേന്ന് വിളിക്കരുതെന്ന്. എനിക്കതിഷ്ടമല്ല. നിനക്കെന്താ എന്നെ ലതെന്ന് വിളിച്ചാല്.

😀എടി പെണ്ണെ നീയെന്റെ ചങ്കല്ലേ. ഞാൻ എല്ലാവരും കേൾക്കെ വിളിക്കുന്നില്ലല്ലോ. അപ്പൊ പിന്നെ എന്താ പ്രശ്നം. ഇനി നിനക്കിഷ്ടമല്ലെങ്കി ഞാൻ വിളിക്കുന്നില്ല പോരെ.

“😏 മ്മ് ശരി “
അല്ല രഘുവേട്ടൻ എവിടെ ഇന്ന് നേരത്തെ പോയോ അല്ലെങ്കിൽ നിന്റെ കൂടെ കാണണ്ടതാണല്ലോ.

🙂 ആ ഏട്ടൻ ഇന്ന് നേരത്തെ പോയി. ഹോട്ടലിന്റെ മേൽനോട്ടം അച്ഛൻ ഏട്ടന്റെ കയ്യില കൊടുത്തത്. അതുകൊണ്ട് ഇനി മുതൽ ഏട്ടൻ നേരത്തെ പോകും.

“മ്മ് രഘുവേട്ടൻ എന്തിനാടി പത്തു കഴിഞ്ഞപ്പോ പടുത്തം നിർത്തിയെ ശേ മോശം ആയി പോയി വീണ്ടും പഠിക്കായിരുന്നു”

ലത പറഞ്ഞു.

“അതിനു തലക്കകത്തു വല്ലതും വേണം. തട്ടീം മുട്ടീം പത്താം ക്ലാസ്സ്‌ വരെ എത്തി. തോറ്റാലും ജയിച്ചാലും ഇനി പഠിക്കില്ലെന്ന് ചേട്ടൻ നേരത്തെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് പത്തു ജയിച്ചപ്പോ അച്ഛൻ നടത്തിയ ഹോട്ടൽ അച്ഛൻ ചേട്ടന് കൊടുത്തു ഇപ്പൊ അതും നോക്കി നടത്തി സന്തോഷമായി നടക്കുന്നു. ശോഭ പറഞ്ഞു.

ശോഭയുടെ രണ്ടാമത്തെ ആങ്ങളയാണ് രഘു. പത്തു വരെ പഠിപ്പുള്ളെങ്കിലും ജീവിക്കാൻ പഠിച്ചവനാണ്. കുട്ടിക്കാലം മുതൽ ശോഭയുടെയും ലതയുടെയും കൂടെയായിരുന്നു രഘുവും. ആളിച്ചിരി കലിപ്പനും ആണ്.

അങ്ങനെ കാലം കടന്നു പോയി. അതോടൊപ്പം അവരുടെ സൗഹൃദവും.
അങ്ങനെ ശോഭയും ലതയും ഋതുമതികളായി. പാവാടയും ഷർട്ടും ഇട്ട് നടന്നവർ പിന്നീട് ദാവണി ക്കാരികളായി അതോടെ പലതിനും വിലക്ക് വീണു. എപ്പോഴുമുള്ള കൂട്ടുകൾ വല്ലപ്പോഴുമായി. ലതയും ശോഭയും ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ടു തുടങ്ങി. പക്ഷേ പരസ്പരം ഒന്നും പറയാറില്ല. കാരണം. ലതയേക്കാൾ രണ്ടു വയസിനു മൂത്തതാണ് ശോഭന. അങ്ങനെയിരിക്കെ. അമ്പലത്തിൽ ഉത്സവം നടക്കുന്ന സമയം. ലത ഒറ്റക്കാണ് അമ്പലത്തിൽ പോയത്.

“🙍🏻ലതേ”

ലത തിരിഞ്ഞു നോക്കി. അടുത്ത വീട്ടിലെ രാമു എന്ന് പറയുന്ന ചേട്ടനാണ്.

“👩🏻 എന്താ രാമുവേട്ടാ”
ലത ചോദിച്ചു. പോക്കറ്റിൽ നിന്ന് ഒരെഴുത്തെടുത്തു ലതയ്ക്ക് കൊടുത്തു കൊണ്ട് രാമു പറഞ്ഞു.

“🙍🏻ഈ എഴുത്ത് ലതയ്ക്ക് തരാൻ രഘു തന്നു വിട്ടതാ ശോഭയുടെ ഏട്ടൻ രഘു.”

ഒരു നിമിഷം ലത പേടിച്ചു പോയി. ഒരു കുടുംബം പോലെ കഴിഞ്ഞിട്ട് പെട്ടെന്ന് രഘുവേട്ടന് ഇങ്ങനെ തോന്നാൻ എന്താണ് കാരണം. അവൾ എഴുത്ത് വാങ്ങി തുറന്നു വായിച്ചു.

💞”എന്റെ ലതയ്ക്ക് ഞാൻ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് പെണ്ണെ ” നന്നായി ആലോചിച്ചു മറുപടി എത്രയും വേഗം തരണം.” എന്ന് നിന്റെ മാത്രം രഘുവേട്ടൻ”💞.

ലതയ്ക്ക് പേടി തോന്നി ലതയുടെ വീട്ടിൽ ലതയുടെ അച്ഛൻ വളരെ അധികം ചിട്ടയോടെയും അനുസരണയോടെയുമാണ് നാല് മക്കളെയും വളർത്തിയിരുന്നത്. ഈ കാര്യം വീട്ടിൽ അറിഞ്ഞ പിന്നെ പുറത്തിറങ്ങാൻ പോലും പറ്റില്ല. ഒരുപാട് ആലോചനയ്ക്ക് ശേഷം ലത ഒരു തീരുമാനം എടുത്തു. ലതയുടെ മറുപടിക്കായി രഘു കാത്തിരുന്നു. ദിവസങ്ങൾ പലതും കഴിഞ്ഞു. അങ്ങനെ ഒരു ദിവസം അമ്പലത്തിൽ പോയി മടങ്ങി വരും വഴി ലതയുടെ മുന്നിൽ രഘു വന്നു നിന്നു. തൊട്ട് മുന്നിൽ രഘു വന്നു നിന്നതും ലത തല കുനിച്ചു നിന്നു.

“😠 അന്ന് ഉത്സവത്തിന് കണ്ടതാ നിന്നെ. അന്ന് ഞാനൊരു കാര്യം കൂടി നിന്നെ അറിയിച്ചിരുന്നു. അന്ന് മുതൽ മുങ്ങി നടക്കേ നീ. പിന്നെ കാണുന്നത് ഇപ്പഴാ. എന്റെ ചോദ്യത്തിന് മറുപടി തരാൻ രണ്ടാഴ്ച സമയം വേണോ നിനക്ക്”

ലത പേടിച്ചു വിറക്കുകയാണ്. പോരാത്തതിന് നെഞ്ചിടിപ്പും കൂടി വരുന്നു. വല്ലാതെ വിയർക്കുന്നുമുണ്ട്. ലതയുടെ നിൽപ് കണ്ടു രഘുവിന് ചിരിയും വരുന്നുണ്ട്. എങ്കിലും ദേഷ്യത്തോടെ ചോദിച്ചു.

“😠 നിനക്കെന്താടി പനിക്കുന്നുണ്ടോ നന്നായിട്ട് വിറക്കേം വിയർക്കേം ചെയ്യുന്നുണ്ടല്ലോ”

ലത നെഞ്ചിടിപ്പോടെ രഘുവിനെ നോക്കി. രഘു കണ്ണെടുക്കാതെ ലതയുടെ മുഖത്ത് നോക്കുകയാണ്. പെട്ടെന്ന് ലത നോട്ടം മാറ്റി തല കുനിച്ചു നിന്നു. അതു കണ്ടു രഘുവിന് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും അവനത് കടിച്ചു പിടിച്ചു നിന്നു. എന്നിട്ട് ഗൗരവത്തിൽ പറഞ്ഞു.

“😠 നേരെ നോക്ക് ലതേ”

ലത ഇല്ലെന്ന് തലയാട്ടി. അതു കണ്ടു രഘു ലതയുടെ മുഖം പിടിച്ചു ഉയർത്തി എന്നിട്ട് പറഞ്ഞു.

“😠 എന്തിനാ നീ തല കുനിച്ചു നിൽക്കുന്നെ എന്നെ കാണാൻ കൊള്ളില്ലേ. എനിക്കിന്ന് മറുപടി കിട്ടണം പറ എന്നെ ഇഷ്ടമാണോ അല്ലയോ”

ലത നെഞ്ചിടിപ്പോടെ രഘുവിനെ നോക്കി

“😠 നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഇടിച്ചിടിച്ചു ആ നെഞ്ച് പൊട്ടിപോകും പെണ്ണെ ഒന്ന് ശ്വാസം വിട് എന്നിട്ട് വായ തുറന്നു പറ നീയൊന്ന്. എന്നെ ഇഷ്ടമാണോ അല്ലയോ.

രഘു ചോദിച്ചു.

“😭 രഘുവേട്ട എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ട്ടമാ പക്ഷേ എന്റെ അച്ഛനെ എനിക്ക് പേടിയാണ് അച്ഛൻ പറയുന്നതേ ഞാൻ കേൾക്കു. അതുകൊണ്ട് ഇങ്ങനെ ഒരു ഇഷ്ടം നമുക്ക് ഇവിടെ വെച്ച് നിർത്താം

” നിന്റെ അച്ഛനോട് ഞാൻ കാര്യങ്ങൾ നേരിട്ട് ചെന്നു പറയാം ഇനി അഥവാ അച്ഛൻ സമ്മതിച്ചില്ലെങ്കി ഞാൻ വിളിച്ച എന്റെ കൂടെ ഇറങ്ങി വരോ നീ “

ലത ഇല്ലെന്ന് തലയാട്ടി.

“നിനക്ക് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ശോഭയുടെ വിവാഹം കഴിയുന്നത് വരെ ഞാൻ കാത്തിരിക്കും. അതിനു ശേഷം ഞാൻ നിന്റെ വീട്ടിൽ വരും നിന്നെ എനിക്ക് തരുമോ എന്ന് ചോദിച്ച്”

അതും പറഞ്ഞു രഘു തിരിച്ചു നടന്നു. കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ ലതയും വീട്ടിലേക്ക് നടന്നു. എങ്കിലും അവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഈ അവസരത്തിലാണ് ശോഭനയുടെ മൂത്ത ചേട്ടൻ രാജന്റെ വിവാഹം. വിവാഹം നന്നായി തന്നെ നടന്നു. രാജന് എറണാകുളത്താണ് ജോലി. മാസത്തിൽ ഒരു പ്രാവശ്യം വീട്ടിൽ വരും. പക്ഷെ രാജന്റെ അമ്മയ്ക്ക് മരുമകളെ തീരെ ഇഷ്ട്ടമല്ല. അവിടെ എപ്പോഴും വഴക്കും ബഹളവും ആണ്. രാജൻ വരുമ്പോ മാത്രം ആണ് ആ വീട് ഒന്ന് ശാന്തമാകുന്നത്. രാജൻ പോയി കഴിഞ്ഞാൽ പിന്നെയും തുടങ്ങും. ഇതിനിടയിൽ രാജനും ഭാര്യ ശ്യാമക്കും ഒരു മകൾ ജനിച്ചു. എന്നിട്ട് പോലും ആ വിട്ടീലെ പ്രശ്നങ്ങൾ അവസാനിച്ചിരുന്നില്ല.

ഒരു ദിവസം രഘു അമ്മയോടും ശ്യാമയോടും ദേഷ്യത്തിൽ പറഞ്ഞു.

“😠 മനുഷ്യൻ കുറച്ചു സമാധാനം കിട്ടാൻ വേണ്ടിയാ വീട്ടില് വരുന്നത് അതിനും സമ്മതിക്കില്ലെന്ന് വെച്ച അമ്മ പോരെടുക്കാൻ വരുമ്പോ ചേച്ചി എന്തിനാ മിണ്ടാതിരിക്കുന്നെ വായില് നാവില്ലേ നല്ലത് തിരിച്ചു പറഞ്ഞാലെന്താ. മിണ്ടാതെ ഇരുന്ന അമ്മയ്ക്ക് ആവേശം കൂടത്തെ ഒള്ളു.

“👵🏻😠 ഓ ഓ ഇനി ഇവന്റെ ഉപദേശം കേട്ടു എന്നോട് നീ തറുനില്ല പറഞ്ഞ എന്റെ കൈ ആയിരിക്കും മറുപടി തരിക കേട്ടോടി. പോടീ പോയി നിന്റെ പണി ചെയ്യ്.

എല്ലാം കണ്ടും കേട്ടും ഒന്നു പ്രതികരിക്കാൻ രഘുവിനും ശോഭയ്ക്കും കഴിയുന്നുണ്ടായിരുന്നില്ല. അവരും മൗനം പാലിച്ചു നിന്നു. പക്ഷേ ഒരു ദിവസം ശോഭ അമ്മയായ സതിയോട് പ്രതികരിച്ചു.

“😠 അമ്മ എന്തിനാ എപ്പഴും ചേച്ചിയെ ഇങ്ങനെ വഴക്ക് പറയുന്നതും കഷ്ടപ്പെടുത്തുന്നതും. അമ്മ പറയുന്നത് എല്ലാം ആ പാവം അനുസരിക്കുന്നുണ്ടല്ലോ പിന്നെന്താ അമ്മേടെ പ്രശ്നം. ചേച്ചി ഒരു പാവം ആയത് കൊണ്ട ഏട്ടൻ ഒന്നും അറിയാത്തത്. ഇനി സമ്മതിക്കില്ല. ഏട്ടൻ വരുമ്പോൾ ഞാനെല്ലാം പറയും നോക്കിക്കോ. “

അതു കേട്ട് സതി ദേഷ്യത്തോടെ ശോഭയോട് പറഞ്ഞു.

“😠 നീ നിന്റെ കാര്യം മാത്രം നോക്കിയ മതി ഞാനിങ്ങനെയാ. എനിക്കറിയാം ആരോടൊക്കെ എങ്ങനെയൊക്കെ പെരുമാറണമെന്ന് മനസിലായോടി.

“😠 അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല നോക്കിക്കോ ഈ ചെയ്തു കൂട്ടുന്നതിനൊക്കെ ഒരു നാൾ കണക്ക് പറയേണ്ടി വരും.

അത്രയും പറഞ്ഞു കൊണ്ട് ശോഭ ലതയുടെ അടുത്തേക്ക് പോയി.

“😔 എനിക്ക് സഹിക്കാൻ പറ്റുന്നില്ല ലതേ അമ്മയുടെ ഓരോ പ്രവൃത്തി കാണുമ്പോൾ. പാവം ചേച്ചി.

“🙂ശോഭേ നിന്റെ ചേട്ടൻ വരുമ്പോ നീ ഉള്ള കാര്യം മുഴുവനും പറഞ്ഞേക്ക്. എന്നിട്ട് ഏട്ടനോട് പറ പോകുമ്പോൾ ചേച്ചിയേം കുഞ്ഞിനേയും കൊണ്ടു പോകാൻ.

“😠 മ്മ് അതു തന്നെ ഇനി പറയാൻ പോകുന്നത് ഏട്ടൻ വരട്ടെ.

പിറ്റേന്ന് ശോഭന ചിറ്റയുടെ വീട്ടിലേക്ക് പോയി. അവിടന്ന് രാജനെ ഫോണിൽ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. രാജൻ ലീവെടുത്തു വീട്ടിൽ വന്നു. അന്നവിടെ വലിയ ബഹളം തന്നെ ഉണ്ടായി.

😠ഇത്രേം കാലം ഞാൻ കരുതിയത് എന്റെ ഭാര്യേം കുഞ്ഞും ഇവിടെ സന്തോഷത്തോടെ കഴിയുന്നുണ്ടെന്ന പക്ഷേ ഇപ്പൊ എനിക്ക് മനസിലായി ഇവരുടെ സന്തോഷം എന്നത് ഞാൻ വരുന്ന ദിവസങ്ങളിൽ മാത്രം ആണെന്ന്. ഇനി ഇവരെ ഇവിടെ നിർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല കൊണ്ടു പോവുകയാ ഞാനിവരെ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. ഞങ്ങൾ ഇറങ്ങുന്നു. സതിയോട് ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു രാജൻ രഘുവിനെയും ശോഭനയെയും നോക്കി. എന്നിട്ട് പറഞ്ഞു.

” രഘു എന്റെ ശ്യാമയുടെ അവസ്ഥ നിന്റെ ഭാര്യക്കുണ്ടാവരുത്. അച്ഛനെയും അമ്മയെയും നോക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ നിന്റെ പെണ്ണിന്റ കണ്ണ് നിറയുന്ന പ്രവൃത്തി ചെയ്ത പിന്നെ നീ ഇവരെ നോക്കരുത്. നമ്മുടെ മരണം വരെ നമ്മുടെ മാതാപിതാക്കളോ മക്കളോ ഉണ്ടാവണമെന്നില്ല. പക്ഷേ നമ്മുടെ ഭാര്യ അവൾ മരണം വരെ നമ്മോടൊപ്പം ഉണ്ടാകും. എന്റെ ശ്യാമ ഇവിടെ കിടന്നു അനുഭവിച്ചത് ശോഭന പറയുമ്പോഴാ ഞാൻ അറിയുന്നത്. ഒരുപാട് നന്ദിയുണ്ട് മോളെ നിന്നോട്. ഇപ്പഴെങ്കിലും നീ ഏട്ടനോട് എല്ലാം പറഞ്ഞല്ലോ. അല്ലെങ്കിൽ ഒന്നും അറിയാത്ത ഒരു പൊട്ടനായി ഞാൻ ജീവിക്കേണ്ടി വന്നേനെ.

ശോഭന നിറഞ്ഞ കണ്ണുകളോടെ രാജന്റെ നെഞ്ചിലേക്ക് വീണു. എന്നിട്ട് പറഞ്ഞു.

“😭 ഏട്ടാ ചേച്ചിയുടെ വേദന കണ്ടു നിൽക്കാൻ പറ്റാഞ്ഞിട്ട ഞാൻ ഏട്ടനോട് എല്ലാം പറഞ്ഞത്. പക്ഷേ ഏട്ടൻ ചേച്ചിയേം മോളെയും കൊണ്ടു പോയ. “

“പോണം മോളെ ഇനി അവളെയും കുഞ്ഞിനേയും ഇവിടെ നിർത്തിയ ഇതിന്റെ പേരിലാകും അടുത്ത പ്രശ്നം. അതുകൊണ്ടു മോളേട്ടനെ തടയരുത്. പോയെ പറ്റു ഏട്ടൻ തീരുമാനിച്ചു കഴിഞ്ഞു.

അങ്ങനെ അന്നു തന്നെ രാജൻ ശ്യാമയെയും മകളെയും എറണാകുളത്തേക്ക് കൊണ്ടു പോയി. പക്ഷേ ശോഭനയ്ക്ക് അതൊരു വലിയ വേദന തന്നെ ആയിരുന്നു. പിന്നീട് അതിന്റെ പേരിൽ സതിയും ശോഭനയും തമ്മിൽ എന്നും വഴക്കായിരുന്നു. ഒരു ദിവസം രഘു ലതയെ ഇടവഴിയിൽ വെച്ചു കണ്ടു. രഘുവിനെ കണ്ടപ്പോൾ ലത ചോദിച്ചു.

“😔 കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു. ഇപ്പൊ രഘുവേട്ടനെ മാത്രമല്ല ശോഭയേം പുറത്തേക്ക് കാണുന്നില്ലല്ലോ. എന്തുപറ്റി.”

“😔 ചേച്ചിയും മോളും പോയതോടെ അവളാകെ തകർന്നടോ അവൾ മാത്രമല്ല ഞാനും വാവേടെ കളിയും ചിരിയും ഒന്നുമില്ല വീടുറങ്ങിയപോലെയായി.

“😔മ്മ് എനിക്ക് മനസ്സിലാകും രഘുവേട്ട എനിക്ക് ശോഭയെ ഒന്ന് കാണണം അവളിപ്പോ വീട്ടിലുണ്ടോ അതോ ചിറ്റയുടെ വീട്ടിലേക്ക് തിരിച്ചു പോയോ.

🙂ഇല്ലെടോ അവളിപ്പോ വീട്ടിലുണ്ട്. അമ്മയുമായി എപ്പഴും വഴക്ക.

“🙂എന്ന ഞാൻ പോയി അവളെ കാണട്ടെ

“🙂മ്മ് താൻ ചെല്ല്.

ലത ശോഭയുടെ അടുത്തേക്ക് പോയി. അവിടെ ചെന്നപ്പോൾ കേട്ടു. അമ്മയും മകളും തമ്മിലുള്ള വഴക്ക്.

“😠 നീ ഒരുത്തി കാരണമാ അവനി വീട്ടിൽ നിന്നിറങ്ങി പോയത്. എല്ലാം പറഞ്ഞു കൊടുത്തിരിക്കുന്നു പുന്നാര അനിയത്തി. നന്ദി ഇല്ലാത്തവളെ.

“😠ഞാൻ എന്ത് വിളിച്ചു പറഞ്ഞു എന്ന്. ഇനി അഥവാ പറഞ്ഞ തന്നെ സത്യമല്ലേ ഞാൻ ഏട്ടനോട് പറഞ്ഞത്. പാവം ചേച്ചിയെ ഇവിടെയിട്ട് കുറെ കഷ്ടപ്പെടുത്തിയില്ലേ. തൊട്ടതിനും പിടിച്ചതിനുമൊക്കെ എപ്പ നോക്കിയാലും വഴക്ക് പറഞ്ഞോണ്ടിരിക്കും ആ പാവത്തിന്റെ കണ്ണീരു കണ്ടു സഹികെട്ടിട്ട ഞാൻ എല്ലാം ഏട്ടനോട് പറഞ്ഞത്.

“😠അതുകൊണ്ടിപ്പോ എന്തായെടി അവനവളെയും കൊണ്ടു പോയില്ലേ. കുടുംബത്തിലെ ഒരു വരുമാനം നീ കളഞ്ഞില്ലേ.

“😠 അച്ഛനും രഘുവേട്ടനും ജോലി ഉണ്ടല്ലോ മാത്രമല്ല ഞാനും തയ്യലിന് പോണില്ലേ. ഇത്രേം വരുമാനം മതി ഈ വീടിന്.

അത്രേം പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് എല്ലാം കേട്ട് കൊണ്ട് ലത മുറ്റത്തു നിൽക്കുന്നത് ശോഭ കണ്ടത്. അവളെ കണ്ടതും ശോഭ ഓടി പോയി ലതയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു ലത അവളെ ഒരുവിധം സമാധാനിപ്പിച്ചു.

“😔ശോഭേ കഴിഞ്ഞത് കഴിഞ്ഞു ഇനി എന്തിനാ ഇങ്ങനെ വഴക്കുണ്ടാക്കുന്നെ. ഏട്ടൻ വരും. നീ സമാധാനിക്ക്. ഞാൻ രഘുവേട്ടനെ കണ്ടിരുന്നു. എന്നോടെല്ലാം പറഞ്ഞു. അപ്പൊ തന്നെ നിന്നെ കാണാൻ ഇങ്ങോട്ട് പോന്നതാ. ദേ ആ വഴി തുടങ്ങി കേൾക്കാം നിന്റെയും അമ്മേടെയും ബഹളം.

“😭അമ്മ വെറുതെ വഴക്കുണ്ടാക്കുന്നതാടി എനിക്ക് സഹികെട്ടു. ഓരോ കുത്തു വാക്കുകളും ശാപ വാക്കുകളും. ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല അമ്മ എന്നോട് ഇനി വഴക്കുണ്ടാക്കിയ ഉറപ്പായും ഞാൻ ചത്തു കളയും.

അതു കേട്ടതും ലത ഭയന്നു പോയി.

“😯പോട്ടെടി വയസായവരല്ലേ നീ അതൊന്നും മൈന്റ് ചെയ്യണ്ട. അബദ്ധങ്ങളൊന്നും കാണിച്ചേക്കല്ലെടി പെണ്ണെ

കുറച്ചു സമയം കൂടി അവിടെ ഇരുന്ന് ശോഭയെ സമാധാനിപ്പിച്ച ശേഷം ലത വീട്ടിലേക്ക് പോയി.

പിറ്റേന്ന് ആ നാടുണർന്നത് ശോഭയുടെ മരണ വാർത്ത കേട്ടായിരുന്നു. ലത നിലവിളിയോടെ ശോഭയുടെ വീട്ടിലേക്ക് ഓടി. അവിടെ ചെന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ശോഭയെ ആണ്. ലത ഒരു പൊട്ടിക്കരച്ചിലോടെ താഴെക്കിരുന്നു.

“😭 ശോഭേ…പറഞ്ഞത് പോലെ നീ ചെയ്തു കളഞ്ഞല്ലോടി. എന്നെ തനിച്ചാക്കിക്കളഞ്ഞല്ലോടി നീ 😭😭😭

ലതയുടെ നിലവിളി കേട്ട് രഘു അവളെ പിടിച്ചു എഴുന്നേപ്പിച്ചു പുറത്തേക്ക് കൊണ്ടു പോയി. ഒരു നിമിഷം ലതയുടെ കണ്ണുകൾ സതിയിൽ ഉടക്കി നിന്നു തന്റെ ഭർത്താവിന്റെ മടിയിൽ കിടന്നു കരയുകയാണവർ. രഘു ലതയെ പുറത്തേക്ക് കൊണ്ടു വന്നപ്പോൾ ലതയുടെ സഹോദരിമാർ അവിടെ ഉണ്ടായിരുന്നു അവരുടെ കൈകളിൽ ലതയെ എൽപ്പിച്ചു അവരോടു രഘു പൊയ്ക്കോളാൻ പറഞ്ഞു. പോകും നേരം ലത തിരിഞ്ഞു രഘുവിനെ നോക്കി അനിയത്തിയുടെ മരണത്തിൽ കരഞ്ഞു കലങ്ങിയ കണ്ണുകളും തളർന്ന ശരീരവുമായി നിൽക്കുന്നവനെ കാണെ ലതയുടെ ഹൃദയം നീറികൊണ്ടേ ഇരുന്നു. ലതയുടെ അനിയത്തിമാർ അവളെ താങ്ങി പിടിച്ചു വീട്ടിലേക്ക് കൊണ്ടു പോയി. ശോഭയുടെ മരണ കാരണം എന്താണെന്നു എല്ലാവരും ചോദിച്ചു പലരും പലതും പറഞ്ഞു. ഒടുവിൽ വീട്ടിലെ ദിവസേനയുള്ള വഴക്കും പ്രശ്നങ്ങളുമാണ് കാരണം എന്ന് കണ്ടെത്തി. ശോഭനയുടെ അദ്ധ്യായം അവിടെ അവസാനിച്ചു. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. രഘുവും ലതയും തമ്മിലുള്ള കൂടി കാഴ്ചകൾ കുറഞ്ഞു കൊണ്ടേ ഇരുന്നു.ഒരേഒരു പെങ്ങളുടെ മരണം രഘുവിനെ ഒരുപാട് തളർത്തി. എന്നാൽ ലതയുടെ വീട്ടിൽ ലതയ്ക്ക് കല്യാണ ആലോചനകൾ തുടങ്ങി. ലതയുടെ അച്ഛന് ശോഭനയുടെ മരണം പേടിയായി.

“👴🏻കലെ

“👵🏻എന്താ നാണുവേട്ട?

“👴🏻ലതയെ ഇങ്ങനെ ഇനി നിർത്താൻ പറ്റില്ല വേഗം കല്യാണം നടത്തി വിടണം. ഒരു നല്ല കുടുംബത്തിലെ പയ്യന്റെ ആലോചന വന്നിട്ടുണ്ട്. അവര് ചിലപ്പോൾ അടുത്ത ആഴ്ച വരും. നീ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി നിർത്തണം. കേട്ടോ.

“👵🏻അല്ല നാണുവേട്ട ഇത്ര പെട്ടന്ന്. വേണോ അവൾക്കു വയസ് 19 അല്ലെ ആയൊള്ളു.

“👴🏻വേണം കലെ. വയസൊന്നും നോക്കണ്ട. നീ കണ്ടില്ലേ ശോഭയുടെ അവസ്ഥ. ആ കുട്ടിയുടെ മരണം അറിഞ്ഞപ്പോ മുതൽ നെഞ്ചില് തീയ പെൺകുട്ടികളുടെ മനസ്സിൽ എന്താണെന്നൊന്നും പറയാൻ പറ്റില്ല. നമ്മളും ഇടക്ക് വഴക്കുണ്ടാക്കാറുണ്ടല്ലോ ശോഭ ചെയ്തത് ലത ചെയ്യരുത് അതുകൊണ്ട് എത്രയും വേഗം ലതയുടെ വിവാഹം നടത്തണം.

നാരായണന്റെ സംസാരം കലയും ശരി വെച്ചു. എന്നാൽ ഒരു ചുമരിനപ്പുറം എല്ലാം കേട്ടുകൊണ്ടിരുന്ന ലതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മനസ്സിൽ മുഴുവൻ രഘുവിന്റെ മുഖം തെളിഞ്ഞു വന്നു. പിറ്റേന്ന് ലത രഘുവിനെ കണ്ടു കാര്യം പറഞ്ഞു.

“😭 രഘുവേട്ട ഞാൻ എന്താ ചെയ്യാ എനിക്ക് പേടിയാകുന്നു അച്ഛൻ എല്ലാം ഉറപ്പിച്ചു കഴിഞ്ഞു.

“😠നിന്റെ അച്ഛനോട് ഞാൻ വന്നു സംസാരിക്കാം. സമ്മതിച്ചില്ലെങ്കി വരോ നീ എന്റെ കൂടെ.

“😭എനിക്കതിനു പറ്റില്ല എല്ലാവരെയും ഉപേക്ഷിച്ചു എനിക്ക് പറ്റില്ല രഘുവേട്ട.

“😠നീ എന്നോട് തുടക്കത്തിലേ പറഞ്ഞതാ ഇതൊക്കെ പക്ഷേ എനിക്ക് അന്നും ഇന്നും ഉള്ളിലൊരു പ്രതീക്ഷയുണ്ട്. ഞാൻ എന്തായാലും നിന്റെ അച്ഛനെ കാണാം. നീ പേടിക്കണ്ട. ധൈര്യമായിട്ടിരിക്ക്.

അങ്ങനെ രഘു ഒരു ദിവസം ലതയുടെ വീട്ടിൽ വന്നു.

“👴🏻അല്ല ഇതാരാ രഘുവോ വാ വാ എന്താ മോനെ പതിവില്ലാതെ ഇങ്ങോട്ട്. “

“🙂ഞാനൊരു കാര്യം പറയാനാ വന്നത്. വേറെ ഒന്നും അല്ല എനിക്ക് ലതയെ ഇഷ്ട്ടമാ. അവളെ എനിക്ക് തരോ ഞാൻ നന്നായി നോക്കിക്കോളാം.

നാരായണൻ രഘുവിനെ നോക്കി.

“👴🏻നീ എന്താ രഘു ഈ പറയണേ. നിന്റെ പെങ്ങളുടെ കൂട്ടുകാരി അല്ലെ അവൾ. മാത്രമല്ല നിന്നെ ഞാനെന്റെ മകനായിട്ട കണ്ടത്. പക്ഷേ നീ. 😔
ഇല്ല രഘു ഇതു നടക്കില്ല മാത്രമല്ല ലതയുടെ വിവാഹം തീരുമാനിച്ചു കഴിഞ്ഞു. ഈ വർഷം തന്നെ അവളുടെ വിവാഹം ഉണ്ടാകും. ചെക്കൻ ഒരു ഗവൺമെന്റിന്റെ സർവീസിൽ ജോലി ഉള്ളവനാ. അതുകൊണ്ട് ഈ ബദ്ധം വേണ്ടെന്നു വെക്കാൻ പറ്റില്ല. ലതയോടുള്ള സ്നേഹം മോൻ മറക്കണം. ദയവു ചെയ്തു ഇതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാവരുത് ഒരച്ഛന്റെ അപേക്ഷ ആണ്. 😔

നാരായണൻ രഘുവിനോട് വേദനയോടെ പറഞ്ഞു. ഒരു നിമിഷം രഘുവിന്റെ കണ്ണും നിറഞ്ഞു.

“😔 ഏയ്‌ വേണ്ട നാണുവച്ച. എനിക്ക് മനസ്സിലാകും. ഞാൻ… ഞാൻ… എല്ലാം മറന്നോളാം ലതയ്ക്ക് നല്ലൊരു ജീവിതം കിട്ടുന്നതിന് ഞാൻ ഒരു തടസമാവില്ല. ഒരു ആഗ്രഹം തോന്നി അതു നേരിട്ട് വന്നു പറഞ്ഞു എന്നെ ഒള്ളു. പക്ഷേ കല്യാണം തീരുമാനിച്ചതൊന്നും ഞാനറിഞ്ഞില്ല. സാരമില്ല ഞാൻ പിന്മാറിക്കോളാം. ലതയുടെ കല്യാണം നമുക്ക് നന്നായി നടത്തണം. ഈ വിട്ടീലെ ആദ്യത്തെ വിവാഹമല്ലേ അപ്പൊ നന്നായി തന്നെ നടത്തണം. ഞാനുണ്ടാകും എല്ലാത്തിനും എന്ന പോട്ടെ.

രഘു വേദനയോടെ അവിടന്നിറങ്ങി പോകാൻ നേരം അവൻ കണ്ടു ജനാലഴികളിൽ പിടിച്ചു തന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന തന്റെ പെണ്ണിനെ. അവളുടെ മുഖത്തെ വേദന കണ്ടാലറിയാം താൻ പറഞ്ഞത് മുഴുവൻ അവൾ കേട്ടു എന്ന്. വേദനയിൽ ചാലിച്ച ഒരു ചിരി അവൾക്കു സമ്മാനിച്ചു രഘു അവിടന്നു പോയി. പിറ്റേന്ന്.

“😭 രഘുവേട്ട.

“😭നോക്ക് ലതേ ഞാൻ നിന്നെ ഒരിക്കലും വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടില്ല. സ്വന്തമാക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. പക്ഷേ. നിന്റെ അച്ഛൻ പറഞ്ഞതൊക്കെ നീയും കേട്ടില്ലേ. നിന്റെ അച്ഛൻ നിന്നെ എനിക്ക് തരില്ല ഞാൻ വിളിച്ച നീ എന്റെ കൂടെ വരെമില്ല പിന്നെ ഞാൻ എന്താ ചെയ്യാ. നീ എന്നോട് അന്നേ പറഞ്ഞതാ ഒന്നും വേണ്ടെന്ന് ഞാനാ നിന്നെ നിർബന്ധിച്ചത്. പക്ഷേ ഇങ്ങനെയൊക്കെ ആകുമെന്ന് ഞാനും കരുതിയില്ല. വേണ്ട ലതേ ആരെയും വേദനിപ്പിച്ചു നമുക്കൊരു ജീവിതം വേണ്ട. നമ്മുടെ ഇഷ്ടം നമുക്ക് മാത്രമേ അറിയൂ. വേറെ ആർക്കും അറിയില്ല. അതുകൊണ്ട് എല്ലാം ഇവിടെ വെച്ചു മറക്കാം. നീ അച്ഛൻ പറഞ്ഞ ആളുമായുള്ള വിവാഹത്തിന് സമ്മതിക്കണം.

രഘു പറഞ്ഞത് കേട്ട് ലത തറഞ്ഞു നിന്നു. ഒഴുകി ഇറങ്ങുന്ന കണ്ണീരിനെ തുടച്ചു മാറ്റി രഘുവിനോട് പറഞ്ഞു.

“😔ശരി ഞാൻ സമ്മതിക്കാം. പക്ഷേ രഘുവേട്ടൻ എനിക്കൊരു വാക്ക് തരണം. എന്റെ വിവാഹം കഴിഞ്ഞാൽ. രഘുവേട്ടൻ എന്നെ മറന്നു മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചോളമെന്ന്

വേദനയോടെ രഘു ലതയെ നോക്കി. തനിക്കു നേരെ വലതു കൈ നീട്ടി തന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണവൾ.

“😠താ എനിക്ക് വാക്ക് താ. തന്നാൽ ഈ വിവാഹം നടക്കും. ഇല്ലെങ്കിൽ. നടക്കുന്നത് വിവാഹമായിരിക്കില്ല ലതയുടെ മരണം ആയിരിക്കും.

രഘു ഞെട്ടലോടെ ലതയെ നോക്കി.

“😠 നീയും കൂടി എന്നെ കൊല്ലാതെ കൊല്ലരുത്. ഞാൻ നിനക്ക് വാക്ക് തരുന്നു നിന്റെ വിവാഹം കഴിഞ്ഞാൽ നിന്നെ ഞാൻ മറന്നോളാം. മറ്റൊരു വിവാഹം കഴിച്ചോളാം. വാക്ക്.

രഘു ലതയുടെ കയ്യിൽ തന്റെ കൈ വെച്ചു വാക്ക് കൊടുത്തു. നിറഞ്ഞ കണ്ണോടെ രഘുവിനെ നോക്കിയിട്ട്. ലത വീട്ടിലേക്ക് തിരിച്ചു നടന്നു. അവൾ പോകുന്നത് നോക്കി രഘുവും വേദനയോടെ നിന്നു. ആറു വർഷത്തെ തന്റെ പ്രണയം ഇവിടെ അവസാനിച്ചു. അങ്ങനെ ലതയുടെ വിവാഹ ദിവസം എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുന്ന രഘുവിനെ ലത വേദനയോടെ കാണുന്നുണ്ടായിരുന്നു. ഒടുവിൽ ലതയുടെ കഴുത്തിൽ ഗോവിന്ദന്റെ താലി വീഴുമ്പോൾ രഘുവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുന്ന വേദന ആയിരുന്നു അനുഭവപ്പെട്ടത്. പിന്നീട് ആഘോഷങ്ങൾ എല്ലാം കഴിഞ്ഞു ഗോവിന്ദനോടൊപ്പം പോകാൻ തയ്യാറാവുകയായിരുന്നു ലത. എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറാൻ നേരം കണ്ടു ഒരു മരത്തിന്റെ താഴെ ഒറ്റക്ക് നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി രണ്ടു കൈകൾ കൊണ്ട് തന്നെ അനുഗ്രഹിച്ചു യാത്രയാക്കുന്ന രഘുവിനെ. കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരിയോടെ ലതയും കൈ വീശി കാണിച്ചു കൊണ്ട് കാറിൽ കയറി. അവരുടെ കാർ ദൂരെ പോയി മറയുന്നത് വരെ രഘു അവിടെ നിന്നു.

വീണ്ടും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ലത ഓർമകളിൽ നിന്ന് ഉണർന്നത്. നോക്കിയപ്പോൾ സ്നേഹയാണ്.

“👩🏻അമ്മേ ഞങ്ങളിവിടെ എത്തിട്ടോ രാജിവേട്ടൻ വന്നോ അമ്മേ

👵🏻 ഇല്ല മോളെ അവൻ വരാൻ വൈകും എന്ന് പറഞ്ഞു.

👩🏻എന്ന അമ്മ വാതിൽ രണ്ടും ലോക്ക് ചെയ്തു കിടന്നോ എന്തെങ്കിലും ശബ്ദം കേട്ട തുറക്കേണ്ട. ഏട്ടൻ വരുമ്പോ ഫോൺ ചെയ്യും അപ്പൊ തുറന്ന മതി. ഞാൻ ഏട്ടനെ വിളിച്ചു പറയാം.

👵🏻ശരി മോളെ

👩🏻എന്ന ശരി അമ്മേ ഞാൻ വെക്കുവാ

മറുവശത്തു ഫോൺ കട്ടായതും ലതയുടെ മനസ് വീണ്ടും ഓർമകളിലേക്ക് തിരിച്ചു പോയി.

വിവാഹം കഴിഞ്ഞു ലത വന്നുകയറിയത് ഒരു വലിയ കൂട്ട് കുടുംബത്തിലേക്കാണ്. എല്ലാവരും നല്ല സ്നേഹമുള്ളവരായിരുന്നു. ഗോവിന്ദന്റെ അമ്മയ്ക്കും അച്ഛനും ലത മരുമകൾ അല്ലായിരുന്നു മകൾ തന്നെ ആയിരുന്നു. ഗോവിന്ദനും ലതയെ ഒരുപാട് സ്നേഹിച്ചു. ലത തിരിച്ചും ഗോവിന്ദനെ ഒരുപാട് സ്നേഹിച്ചു. കഴിഞ്ഞതെല്ലാം ലത പതിയെ മറന്നു തുടങ്ങി ഭർത്താവുമായി സന്തോഷത്തോടെ ജീവിതം ജീവിച്ചു. അവർക്കു രണ്ടു കുട്ടികൾ ജനിച്ചു. രാജീവും രാജിയും. ലതയുടെ വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങക്ക് ശേഷമായിരുന്നു രഘുവിന്റെയും വിവാഹം. ഭാര്യ വത്സല അവർക്കും രണ്ടു കുട്ടികൾ ജനിച്ചു ദിവ്യയും വിദ്യയും. എല്ലാം മറന്നു രഘുവും തന്റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിച്ചു. അങ്ങനെ കാലങ്ങൾ കടന്നു പോയി. ഒരിക്കൽ ഒരു ഓണം അവധിക്ക് നാട്ടിൽ വന്നതായിരുന്നു ലതയും കുടുംബവും. പിറ്റേന്ന് അമ്പലത്തിൽ തൊഴുതു തിരിച്ചു വരും വഴി രഘുവിനെയും ഭാര്യയെയും മക്കളെയും ലത കണ്ടു. ലതയുടെ കുടുംബത്തെ രഘുവും കണ്ടു. ഒരു ചെറു പുഞ്ചിരിയോടെ ലത രഘുവിനെ നോക്കി. രഘു തിരിച്ചും അതുപോലെ ലതയെ നോക്കി.

“🙂 സുഖമാണോ ലതേ

ലത ചിരിയോടെ തലയാട്ടി. ഭർത്താവിനെയും മക്കളെയും രഘുവിന് പരിചയപെടുത്തി കൊടുത്തു. അതു പോലെ രഘു തിരിച്ചും. രഘുവിന്റെ ഭാര്യയെയും മക്കളെയും പരിചയപെടുത്തി കൊടുത്തു. ശേഷം രണ്ടു കൂട്ടരും പിന്തിരിഞ്ഞു നടന്നു. അമ്പലത്തിൽ പോയി തിരിച്ചു വന്ന ശേഷം രഘുവിന്റെ ഭാര്യ വത്സല രഘുവിനോട് ചോദിച്ചു.

“😠ഏതാ ആ പെണ്ണ്.

“😠ഏത് പെണ്ണ്.

“😠ഇന്ന് അമ്പലത്തിൽ പോകും വഴി പരിചയപെടുത്തിയ പെണ്ണില്ലേ അവളേതാണെന്ന്.

“😠ഞാൻ പറഞ്ഞല്ലോ നാരായണേട്ടന്റെ മോള് ലത. എന്റെ അനിയത്തിയുടെ കൂട്ടുകാരി കൂടെയ അവൾ.

“😏 ഓഓഓഓ നിങ്ങളുടെ പഴയ കാമുകി. അങ്ങനെ പറ എന്നാലേ എനിക്ക് ശരിക്കും മനസിലാകൂ.

“😠നിന്റെ കരണം പൊകച്ചു ഞാനൊന്ന് തന്ന അതിനേക്കാൾ നല്ല രീതിയിൽ നിനക്ക് മനസ്സിലാകും. വേണോ നിനക്ക്.

വത്സല പേടിയോടെ അറിയാതെ കവിളിൽ കൈ വെച്ചു രഘുവിനെ നോക്കി.

“😠കുറെ കാലമായി നീ അവളുടെ പേര് പറഞ്ഞു എന്നെ കളിയാക്കുന്നു. എന്നെ പറഞ്ഞ മതിയല്ലോ ഏത് നശിച്ച നേരത്താണാവോ നിന്നോടെല്ലാം പറയാൻ തോന്നിയത്.

“😠നിങ്ങളെന്തിനാ മനുഷ്യ എന്നോട് ചൂടാവുന്നെ അവളെപ്പറ്റി പറയുമ്പോ നിങ്ങൾക്കെന്താ പൊള്ളുന്നുണ്ടോ.

“😠അതേടി എനിക്ക് പൊള്ളുന്നുണ്ട് ഞാൻ കാരണം കുറെ കരഞ്ഞിട്ടുണ്ട് ആ പാവം. നോക്കി വളർത്തിയ അച്ഛന്റെയും അമ്മയുടെയും സന്തോഷത്തിനും സമാധാനത്തിനും കൂടപ്പിറപ്പുകൾക്ക് നല്ലൊരു ജീവിതം കിട്ടാനും. സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും വെടിഞ്ഞ പെണ്ണാ അവള്. എന്തിന് എന്നോടുള്ള ഇഷ്ടം പോലും എന്റെ സ്വാർത്ഥ കാരണം ഉപേക്ഷിക്കേണ്ടി വന്നവളാ. നിനക്കറിയോ. എന്റെ മനസ്സിൽ ആദ്യമായി പ്രണയം തോന്നിയ പെണ്ണാവൾ കല്യാണം കഴിക്കാനും കൂടെ ജീവിക്കാനും ഞാൻ ഒത്തിരി ആഗ്രഹിച്ചതാ. പക്ഷേ എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചപ്പോ അവള് തന്നെ എന്നോട് പറഞ്ഞതാ ഒരിക്കലും ഒരുമിച്ചൊരു ജീവിതം ഉണ്ടാവില്ലെന്നും. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും തന്ന് അവസാനം അവളെ കരയിക്കരുതെന്നു. അന്നത്തെ പ്രായത്തിന്റെ പക്വത ഇല്ലായ്മയിൽ ഞാൻ പിടിച്ചു വാങ്ങിയതാ അവളുടെ സ്നേഹം ആറ് വർഷം ആരുമറിയാതെ പൊന്നുപോലെ പ്രണയിച്ചവരാ ഞങ്ങൾ. അവസാനം അവൾക്കു കൊടുത്ത വാക്ക് പോലും പാലിക്കാൻ എനിക്ക് കഴിഞ്ഞില്ല.
രഘു ആദ്യമായ് തോറ്റു പോയത് അവിടെയ ഒരു ഭാഗത്തു അനിയത്തിയുടെ വേർപാട് മറുഭാഗത്തു മോഹിച്ച പെണ്ണിന്റെയും. നിനക്കറിയോ ലതയെ എനിക്ക് തരുമോന്നു ഞാൻ അവളുടെ അച്ഛനോട് പോയി ചോദിച്ചതാ പക്ഷേ സ്വന്തം മകളുടെ ജീവിതത്തിൽ ഒരുപാട് പ്രതീക്ഷകളും സ്വപനങ്ങളും കണ്ട ആ അച്ഛന്റെ മുന്നിൽ എനിക്ക് തോറ്റു കൊടുക്കേണ്ടി വന്നു. അന്നവളുടെ വീട്ടിൽ നിന്നിറങ്ങിയ പിറ്റേ ദിവസം ഞാൻ എന്റെ പ്രണയം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പക്ഷേ പിരിയുന്നതിനു മുൻപ് ഞങ്ങൾ ഒരു വാക്ക് കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും. എല്ലാം മറന്നോളാമെന്നും വീട്ടുകാർ തീരുമാനിക്കുന്ന ആളെ വിവാഹം കഴിച്ചോളമെന്നും അവരുടെ കൂടെ സന്തോഷത്തോടെ ജീവിച്ചോളാമെന്നും. അന്നവൾക്ക് കൊടുത്ത വാക്കിന്റെ ഫലമാണെടി നീ ഇപ്പൊ ഇവിടെ ഇങ്ങനെ നിൽക്കുന്നത്.

വത്സല രഘുവിനെ നോക്കി. ചുവന്നു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന രഘുവിനെ കാണെ ഒരു നിമിഷം വത്സല ഭയന്നു പോയി. അതു കണ്ടു രഘു അടുത്ത് ചെന്നു പറഞ്ഞു.

“😠നോക്ക് വത്സലെ ലത ഇപ്പൊ ഒരാളുടെ ഭാര്യയാണ് ഭർത്താവും മക്കളുമായി സന്തോഷത്തോടെ ജീവിക്കുകയാണവൾ. അതുപോലെ തന്നെ ഞാൻ നിന്നെയും ഒരുപാട് സ്നേഹിക്കുന്നുണ്ട് നീയും മക്കളും മാത്രം ആണ് എന്റെയും സന്തോഷം. ഇനി നമുക്കിടയിൽ ഈ വിഷയം സംസാരിക്കാൻ ഇടയവരുത്. ഇനി വീണ്ടും നീ ലതയുടെ കാര്യം പറഞ്ഞു എന്നോട് വഴക്കിനു വന്ന ഈ രഘുവിന്റെ മറ്റൊരു മുഖം നീ കാണും

അത്രയും പറഞ്ഞു കൊണ്ട് രഘു പുറത്തേക്ക് പോയി. ഒന്നും വേണ്ടായിരുന്നു എന്ന ചിന്തയിൽ വത്സല നിന്ന് പോയി.

അങ്ങനെ വീണ്ടും കാലം കടന്നു പോയി. അതോടൊപ്പം ലതയുടെ ജീവിതവും മാറി മറിഞ്ഞു. യാതൊരു ദുശീലങ്ങളും ഇല്ലാത്ത ഒരാളായിരുന്നു ഗോവിന്ദൻ. ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വീട്ടിൽ വന്ന ഗോവിന്ദനെ കണ്ടപ്പോൾ ലതയ്ക്ക് എന്തോ ഒരു സംശയം തോന്നി. അടുത്തേക്ക് ചെന്നപ്പോ മനസിലായി കുടിച്ചിട്ടുണ്ടെന്ന്. അതു കണ്ടു ലത ദേഷ്യത്തോടെ ചോദിച്ചു.

“😠ഗോവിന്ദേട്ടാ കുടിച്ചിട്ടുണ്ടോ

“മ്മ്

അതിനയാലോന്നു മൂളി.

“😔 ഏട്ടനിങ്ങനെയൊരു ശീലം ഉണ്ടായിരുന്നില്ലല്ലോ എന്നിട്ടിപ്പോ എന്താ ഇങ്ങനെ.

“🙂ഒരുപാടൊന്നുമില്ല ഒരു ഗ്ലാസ്‌. കൂട്ടുകാരന്റെ ഒരു ചെറിയ പാർട്ടി അവൻ നിർബന്ധിച്ചപ്പോ ഒരു ഗ്ലാസ്‌ കഴിച്ചു അത്രേയൊള്ളൂ. ഇനി ഉണ്ടാവില്ല സത്യം.

അതു കേട്ടപ്പോൾ ലതയ്ക്ക് സമാധാനമായി. സത്യം ചെയ്ത നിലയ്ക്ക് ഇനി ആവർത്തിക്കില്ലെന്ന് ലതയും അയാളെ വിശ്വസിച്ചു. പക്ഷേ അവിടെ നിന്നും തുടങ്ങുകയായിരുന്നു ലതയുടെ ജീവിതത്തിലെ താളം തെറ്റൽ ഇനി കുടിക്കില്ലെന്ന് വാക്കു കൊടുത്ത ഗോവിന്ദൻ വീണ്ടും കുടിച്ചു. പതുക്കെ പതുക്കെ അയാൾ മദ്യത്തിന് അടിമയായി. വീട്ടിൽ എന്നും വഴക്കായി ബഹളമായി. ജോലി ചെയ്തു കിട്ടുന്ന കാശിനു മുഴുവൻ കുടിച്ചു നശിക്കാൻ തുടങ്ങി. വീട്ടിൽ വൈകി വരാൻ തുടങ്ങി വീട്ടുചിലവിനുള്ള പണം പോലും കൊടുക്കാതെയായി. സഹി കെട്ട് ലത ഗോവിന്ദനോട് പൊട്ടിത്തെറിച്ചു.

“😠 നിങ്ങളിത് എന്ത് ഭാവിച്ച ഗോവിന്ദേട്ടാ. കിട്ടുന്ന കാശ് വീട്ടിൽ തരുന്നതിനു പകരം കുടിച്ചു തീർക്കുകയാണോ വേണ്ടത് എന്നേം മക്കളേം കഷ്ടപ്പെടുത്താൻ തീരുമാനിച്ചോ

മുഖം പൊത്തിയൊരടിയായിരുന്നു മറുപടിയായി കിട്ടിയത്. ഒരു നിമിഷം ലതയ്ക്കു തല ചുറ്റുന്നത് പോലെ തോന്നി. കവിളിൽ കൈ വെച്ച് പേടിയോടെ ഗോവിന്ദനെ നോക്കി.

“😠 ഭാ നിർത്തടി പന്ന മോളെ നിന്റെ പ്രസംഗം. ഞാൻ കുടിക്കുന്നുണ്ടെങ്കിലേ അതു ഞാൻ ഉണ്ടാക്കുന്ന കാശു കൊണ്ട അല്ലാതെ കട്ടും മോഷ്ടിച്ചും കിട്ടിയത് കൊണ്ടല്ല മനസിലായോടി. പിന്നെ നീ പറഞ്ഞില്ലേ ഞാൻ ചിലവിന് തരുന്നില്ലെന്ന്. കുറെ നാള് ഞാൻ ചിലവിനുള്ളത് തന്നില്ലേ അതൊക്കെ നീയും നിന്റെ മക്കളും കൊറേ തിന്നില്ലേ. ഇനി ഞാൻ ഒന്നും തരില്ല. എന്റെ കാശ് എനിക്ക് ഉള്ളതാ എനിക്ക് മാത്രം. വീട്ടിലെ ചെലവ് നടത്തണമെങ്കി നീ ജോലിക്ക് പോടീ. എന്താ പറ്റോ നിനക്ക്. ഹ ഹ ഹ ഹ ഹ എങ്ങനെ പറ്റാന വെറും പ്ലസ്‌ ടു ആയ നിനക്ക് എന്ത് ജോലിയാ കിട്ടുന്നത്.

“😭 കിട്ടുമോ ഇല്ലയോ എന്ന് ഞാൻ കാണിച്ചു തരാം.

“😠എന്ന നീ കാണിച്ചു താടി.

ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഗോവിന്ദൻ പുറത്തേക്ക് പോയി.

പിറ്റേന്ന് മുതൽ ലത ഒരു ജോലിക്ക് വേണ്ടിയുള്ള അലച്ചിൽ ആയിരുന്നു. ഓരോ ഓഫീസും കയറി ഇറങ്ങി ഒരുപാട് അലഞ്ഞു അവസാനം ഒരു സ്ഥാപനത്തിൽ ആറ് മാസത്തെ താൽക്കാലിക ജോലിക്കാരിയായി കയറി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം നോക്കി മക്കളെ പഠിപ്പിച്ചു. സ്വയം പട്ടിണി കിടന്നു മക്കൾക്ക് വയറു നിറയുവോളം ഭക്ഷണം കൊടുത്തു. അപ്പോഴേക്കും ഗോവിന്ദൻ പൂർണമായും മുഴു കുടിയനായി മാറിയിരുന്നു അതിന്റെ ഫലമെന്നോണം പതിയെ പതിയെ അയാൾ ഒരു രോഗിയായി മാറി ഓരോ ആശുപത്രികളിലായി മാറി മാറി കയറി ഇറങ്ങി. അപ്പോഴൊന്നും അവരെ സഹായിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല. എല്ലാത്തിനും ഓടി നടക്കാൻ ലതയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു. അവസാനം മരണ കിടക്കയിൽ വെച്ച് ലതയുടെ കൈ പിടിച്ചു ഗോവിന്ദൻ പറഞ്ഞു.

“😢ലതേ നീ എന്നോട് പൊറുക്കണം. എന്റെ അമിതമായ കുടി കാരണമാ ഇപ്പൊ ഇങ്ങനെ ഒരു അവസ്ഥയിൽ ഞാനയത് എത്രയോ തവണ നീയെന്നെ തിരുത്താൻ ശ്രമിച്ചു. അപ്പോഴൊക്കെ നിന്നെയും മക്കളെയും ഞാൻ ഒരുപാട് വേദനിപ്പിച്ചു. ദേഹോപദ്രവം വരെ ചെയ്തു മക്കളെ പോലും നോക്കിയില്ല. നിന്നോടും മക്കളോടും ഞാൻ ചെയ്തു കൂട്ടിയതിന്റ ശിക്ഷയ ഇത് അനുഭവിച്ചേ പറ്റു.

“😭ഗോവിന്ദേട്ടാ ഇങ്ങനെയൊന്നും പറയരുത്. ഒന്നും സംഭവിക്കില്ല സമാധാനമായി കിടക്ക്.

“😢ഇല്ല ലതേ എനിക്ക് പറയണം. ഞാൻ മരിച്ചാലും നീയും മക്കളും നന്നായി ജീവിക്കണം എന്റെ സർവീസ് കഴിയാൻ ഇനിയും ഉണ്ട് അതുകൊണ്ട് ഞാൻ മരിച്ചാലും എന്റെ ജോലി നമ്മുടെ മോന് കിട്ടും. അതുപോലെ നിനക്കും വിധവയുടെ പെൻഷൻ കിട്ടും അതു കൊണ്ട് ഞാൻ പോയാലും നിങ്ങൾക്ക് ഇനി കഷ്ട്ടപെടേണ്ടി വരില്ല. ലതേ നമ്മുടെ മകനോട് നീ പറയണം ഒരിക്കലും അച്ഛനെ പോലെ ആവരുതെന്ന്. അവനൊരിക്കലും അങ്ങനെ ആവില്ലെന്ന് എനിക്കറിയാം കാരണം നീയല്ലേ അവനെ വളർത്തിയത്. എല്ലാം കണ്ടും കേട്ടും അറിഞ്ഞും വളർന്ന കുട്ടികള അവര്. അപ്പൊ പിന്നെ ഒന്നും പറഞ്ഞു കൊടുക്കേണ്ട ആവശ്യം വരില്ല. എന്നാലും നിന്റെ കടമ നീ ചെയ്യണം.

അധികം വൈകാതെ ഗോവിന്ദൻ മരണത്തിനു കീഴടങ്ങി ഗോവിന്ദന്റെ മരണ വാർത്ത രഘുവും അറിഞ്ഞു.

“😔 രഘുവേട്ട നമുക്ക് അവിടെ വരെ ഒന്ന് പോകണ്ടേ.

വത്സല രഘുവിനോട് ചോദിച്ചു.

“😒 വേണ്ട വത്സലെ അവളുടെ കണ്ണീര് ഞാൻ കുറെ കണ്ടതാ ഇനി ഈ ഒരു അവസ്ഥയിൽ എനിക്കവളെ കാണാൻ വയ്യ. അതുകൊണ്ട് നമുക്ക് പോവണ്ട.

രഘു പറഞ്ഞത് വത്സലയും ശരി വെച്ചു.

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി സർവീസിലിരുന്നു മരിച്ചത് കൊണ്ട് ഗോവിന്ദന്റെ ജോലി മകനായ രാജീവിന് കിട്ടി. അതോടൊപ്പം ലതയ്ക്ക് വിധവ പെൻഷനും കിട്ടി തുടങ്ങി. പതുക്കെ ലതയും എല്ലാം മറന്നു പഴയ ജീവിതത്തിലേക്കു തിരിച്ചു വന്നു. ബാധ്യഥകൾ പതിയെ തീർന്നു വന്നു. അങ്ങനെ വീണ്ടും കാലം കടന്നു പോയി ലതയുടെ രണ്ടു മക്കളും വിവാഹിതരായി അവർക്കു മക്കളും ജനിച്ചു. അതോടൊപ്പം തന്നെ രഘുവിന്റെ മക്കളും വിവാഹിതരായി. രണ്ടു പേരും വിദേശത്താണ്. എല്ലാവരും എല്ലാം മറന്നത് പോലെയായി. കാലം പിന്നെയും ഇഴഞ്ഞു നീങ്ങി. ലതയുടെ അച്ഛന്റെ മരണ ദിവസം വർഷങ്ങൾക്ക് ശേഷം രഘുവും ലതയും കണ്ടു മുട്ടി. കഴുത്തിൽ താലി ഇല്ലാതെ നെറ്റിയിൽ സിന്ദൂരമില്ലാതെ വിധവയായ ലതയെ കണ്ടു രഘു പരിതപിച്ചു. ലതയുടെ അച്ഛന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും വീടൊഴിഞ്ഞു. ആ വീട്ടിൽ അമ്മയും മക്കളും മാത്രമായി. ദിവസങ്ങൾ കഴിഞ്ഞു അച്ഛന്റെ ചടങ്ങുകൾ എല്ലാം പൂർത്തിയായി ലത തിരിച്ചു പോകുന്ന ദിവസം വഴിയിൽ വെച്ചു രഘുവിനെ വീണ്ടും കണ്ടു ഒന്ന് മനസ് തുറന്നു സംസാരിക്കാൻ രഘുവിന് തോന്നി.

“😒ലതേ

ലത രഘുവിനെ നോക്കി

“😒 ഇങ്ങനെ ഒരു അവസ്ഥയിൽ നിന്നെ കാണേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. സുഖമാണോ എന്നൊന്നും ചോദിക്കുന്നില്ല. ഈ ഒരു അവസ്ഥയിൽ അതൊന്നും ചോദിക്കാനും തോന്നുന്നില്ല എന്നാലും ഒരു കാര്യം മാത്രം ഞാൻ ചോദിക്കെ ഈ തനിച്ചുള്ള ജീവിതത്തിൽ നീ സന്തോഷവതിയാണോ

രഘുവിന്റെ ചോദ്യം കേട്ടതും ഒരു പുഞ്ചിരിയോടെ ലത രഘുവിനോട് പറഞ്ഞു.

“🙂 ആരു പറഞ്ഞു രഘുവേട്ട ഞാൻ തനിച്ചാണെന്ന്. ഗോവിന്ദേട്ടൻ പോയപ്പോ ഞാൻ തനിച്ചായിരുന്നില്ല എനിക്ക് കൂട്ട് എന്റെ മക്കൾ ഉണ്ടായിരുന്നു അവർക്കു വേണ്ടിയാ ജീവിച്ചത് ഇപ്പൊ ഞാൻ ഒരുപാട് സന്തോഷവതിയാണ് കാരണം ഇപ്പൊ എനിക്ക് കൂട്ടായി എന്റെ മക്കൾ മാത്രമല്ല എന്റെ മരുമക്കളും കൊച്ചു മക്കളും എന്നോടൊപ്പം ഉണ്ട്. അവരെനിക്കൊപ്പം ഉള്ള കാലത്തോളം ഞാൻ തനിച്ചല്ല രഘുവേട്ട ഒരുപാട് സന്തോഷവതിയുമാണ് ഞാനിപ്പോ. പോട്ടെ.

അത്രയും പറഞ്ഞു കൊണ്ട് ലത രഘുവിനെ മറി കടന്നു പോയി. ലത പോകുന്നതും നോക്കി നിറഞ്ഞ സംതൃപ്തിയോടെ രഘു നോക്കി നിന്നു. ഓർമകളിൽ നിന്നും ലത ഉണർന്നു.

“👵🏻അന്നാണ് ഞാൻ രഘുവേട്ടനെ അവസാനമായി കാണുന്നത് ഇന്നിതാ ആ മനുഷ്യനും എന്നെന്നേക്കുമായി എല്ലാവരോടും വിട പറഞ്ഞിരിക്കുന്നു. ഞാൻ പോകണോ അവിടേക്ക്. പോകണം അവസാനമായി കാണണം.

അപ്പോഴാണ് കോളിങ്ബെൽ കേട്ടത്. നോക്കിയപ്പോൾ തന്റെ മകനാണ് ലത വാതിൽ തുറന്നു. രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലത കാര്യം പറഞ്ഞത്.

“👵🏻മോനെ ഞാൻ നാളെ നാട്ടിലേക്ക് പോകും. ഒരു മരിപ്പുണ്ട് നീ വരുന്നുണ്ടോ

“🙍🏻അമ്മ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ലീവ് എടുത്തേനേ. ഇതിപ്പോ നടക്കുമെന്ന് തോന്നുന്നില്ല. മാത്രമല്ല ഇപ്പൊ ജോലി ഭാരം കുറച്ചു അധികം കൂടിയിട്ടുണ്ട്. ആരാ മരിച്ചത്

രാജീവ് ചോദിച്ചു.

“👵🏻എന്റെ വീടിന്റെ അടുത്തുള്ള ആളാ പോരാത്തതിന് എന്റെ കൂട്ടുകാരിയുടെ ഏട്ടനും. ഗീത ഇപ്പഴാ എന്നെ വിളിച്ചു പറഞ്ഞത് ഞാൻ നിന്നോട് ഒന്ന് സൂചിപ്പിച്ചു എന്നെ ഒള്ളു തിരക്ക് മാറ്റി വെക്കേണ്ട ഞാൻ തനിച്ചു പൊയ്ക്കോളാം നാളെ രാവിലെ എന്നെയൊന്നു ബസ്സ് സ്റ്റാൻഡിൽ ആക്കി തന്ന മതി നാളെ നമുക്ക് ഒരുമിച്ചു ഇറങ്ങാം.

“🙍🏻എന്ന ശരി അങ്ങനെ ആവട്ടെ നേരത്തെ കിടക്കാം.

പിറ്റേന്ന് രാവിലെ ലതയെ ബസ്സ് കയറ്റി വിട്ടിട്ടാണ് രാജീവ് ഓഫീസിൽ പോയത്. നീണ്ട രണ്ടു മണിക്കൂർ യാത്രയിൽ ലത തന്റെ നാട്ടിലെത്തി. ശേഷം വീട്ടിൽ കയറിയിട്ടാണ് രഘുവിന്റെ വീട്ടിലേക്ക് പോയത്. ചെന്നപ്പോൾ കണ്ടു വീടിന്റെ മുന്നിൽ ആൾക്കൂട്ടം നടക്കുമ്പോൾ കൈ കാലുകൾ കുഴയും പോലെ ശരീരം വിറക്കുന്നത് പോലെ. ഒരുവിധം നടന്നു അകത്തേക്ക് കയറിയപ്പോൾ കണ്ടു തറയിൽ വെള്ളപ്പുതപ്പിച്ചു കിടത്തിയിരിക്കുന്ന രഘുവിനെ തൊട്ടരികിൽ ഏങ്ങി കരയുന്ന വത്സലയും മക്കളും ചടങ്ങുകൾ എല്ലാം പൂർത്തിയായി ആളി കത്തുന്ന ചിതയിൽ രഘുവിന്റെ ശരീരം ദഹിച്ചില്ലാതെ ആവുന്നത് ദൂരെ നിന്ന് മരവിച്ച മനസ്സോടെ ലത നോക്കി നിന്നു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ലത വത്സലയുടെ അടുത്തേക്ക് ചെന്നു കരഞ്ഞു വാടിതളർന്നു കിടക്കുകയാണവർ അവരുടെ തലയിലായി ഒന്ന് തഴുകി കൊണ്ട് ലത അവരെ സമാധാനിപ്പിച്ചു.

“👵🏻😭ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു വന്നവളാ ഞാനും. അന്നെനിക്ക് കൂട്ടായി എന്റെ മക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു അവർ തന്ന ധൈര്യത്തിലും ചേർത്തു പിടിക്കലിലുമാണ് ഞാൻ നിവർന്നു നിന്നത്. ഇന്നെനിക്ക് കൂട്ടായി എന്റെ മക്കൾ മാത്രമല്ല ഞാനവർക്ക് കൊടുത്ത കുടുംബവും എന്നോടൊപ്പം ഉണ്ട്. അതുപോലെ തന്നെ നിന്നോടൊപ്പം നിന്റെ മക്കളും അവരുടെ കുടുംബവും നിന്നോടൊപ്പം ഉണ്ടാകും. നീ ഒരിക്കലും തനിച്ചല്ല വത്സലെ

ഒരു നോവോടെ വത്സല ലതയെ നോക്കി. ശേഷം പറഞ്ഞു.

“👵🏻😭നിന്റെ പേര് പറഞ്ഞു ഞാൻ ആ മനുഷ്യനെ ഒരുപാട് കളിയാക്കിയിട്ടുണ്ട് ഒരുപാട് വേദനിപ്പിച്ചട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും അതിന്റെ പേരിൽ ആ മനുഷ്യൻ എന്നെ വേദനിപ്പിച്ചിട്ടില്ല. ഒരുതവണ പരിധി വിട്ടപ്പോ വഴക്ക് പറഞ്ഞു. പക്ഷേ അന്നെന്നെ ചേർത്ത് പിടിച്ചു. പറഞ്ഞു എന്റെ മനസ്സിൽ ലതയല്ല നീയും മക്കളും മാത്രമേ ഒള്ളു എന്ന്. ആ പറഞ്ഞത് ഇപ്പോഴും എന്റെ കാതിലുണ്ട്. 😭

ഏങ്ങി കരഞ്ഞു പറയുന്ന വത്സലയെ ലത ചേർത്ത് പിടിച്ചു പറഞ്ഞു.

“👵🏻രഘുവേട്ടൻ അങ്ങനെയാ വത്സലെ സ്നേഹിക്കാനേ അറിയൂ ആരെയും അറിഞ്ഞു കൊണ്ട് വേദനിപ്പിക്കില്ല കളങ്കം ഇല്ലാത്ത സ്നേഹമാണ് ആ മനുഷ്യൻ നിനക്കും മക്കൾക്കും തന്നത്.

“👵🏻എനിക്കറിയാം ലതേ. എത്രയോ തവണ ഞാനത് മനസിലാക്കിയതാണ്. മരിക്കുന്നതിന് തൊട്ട് മുൻപ് പോലും.

ലത വത്സലയെ നോക്കി

“👵🏻 മരിക്കും മുൻപ് രഘുവേട്ടൻ ഒരു കാര്യം എന്നോട് പറഞ്ഞു

“👴🏻😭വത്സലെ ഞാൻ മരിച്ചു പോയാൽ ഒരുപക്ഷെ എന്നെ കാണാൻ ലത വരും. അപ്പൊ നീ അവളെ ഒന്നും പറയരുത്. എന്തുവന്നാലും നിന്നെ സമാധാനിപ്പിക്കാതെ അവള് പോവില്ല എനിക്കതുറപ്പാ.

ലത നിറഞ്ഞ മിഴികളോടെ വത്സലയെ നോക്കി ഒരിക്കൽ കൂടി ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചാണ് അവിടെ നിന്നും മടങ്ങി പോയത്. തിരിച്ചു വീട്ടിൽ വന്നു എല്ലാവരോടും യാത്ര പറഞ്ഞു വൈകുന്നേരത്തോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി. രാത്രി വീടിന്റെ ബാൽക്കണിയിൽ നിന്ന് ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ ഒരു നക്ഷത്രം തന്നെ നോക്കി തിളങ്ങുന്നത് കണ്ടു. ആ നിമിഷം വത്സല തന്നോട് പറഞ്ഞ കാര്യങ്ങൾ ലതയുടെ മനസിലൂടെ കടന്നു പോയി.

“👵🏻അറിയാം രഘുവേട്ട ആ തിളങ്ങുന്ന നക്ഷത്രം നിങ്ങളാണെന്ന്. ഇത്രയധികം സ്നേഹിച്ചിരുന്നോ ഈ പെണ്ണിനെ

പറയുന്നതിനൊപ്പം രണ്ടു തുള്ളി കണ്ണുനീർ ലതയുടെ കണ്ണിൽ നിന്നും അടർന്നു വീണു. ആ നിമിഷം ഒരു തണുത്ത ഇളം കാറ്റു ലതയെ തഴുകി കടന്നു പോയി. ആ സമയം ലതയുടെ ചുണ്ടിലും ഒരു ഇളം പുഞ്ചിരി ഉണ്ടായിരുന്നു.

അവസാനിച്ചു.

13 comments

  1. **nervegenics**

    NerveGenics is a naturally formulated nerve-health supplement created to promote nerve comfort, cellular energy support, antioxidant defense

  2. **prostapeak**

    Prosta Peak is a high-quality prostate wellness supplement formulated with a comprehensive blend of 20+ natural ingredients and essential nutrients to support prostate health

  3. **insuleaf**

    InsuLeaf is a high-quality, naturally formulated supplement created to help maintain balanced blood glucose, support metabolic health, and boost overall vitality.

  4. **purdentix**

    PurDentix is a revolutionary oral health supplement designed to support strong teeth and healthy gums. It tackles a wide range of dental concerns

  5. **mitolyn**

    Mitolyn is a carefully developed, plant-based formula created to help support metabolic efficiency and encourage healthy, lasting weight management.

  6. **boostaro**

    Boostaro is a purpose-built wellness formula created for men who want to strengthen vitality, confidence, and everyday performance.

  7. **citrusburn**

    CitrusBurn is a Mediterranean-inspired thermogenic formula created to support a naturally slower metabolism, encourage efficient fat utilization.

  8. **prodentim**

    ProDentim is a distinctive oral-care formula that pairs targeted probiotics with plant-based ingredients to encourage strong teeth, comfortable gums, and reliably fresh breath.

  9. link 66b áp dụng chính sách “chơi thật – thưởng thật”, không câu kéo, không điều khoản ẩn. Minh bạch là tiêu chí hàng đầu của chúng tôi. TONY03-11O

Leave a Reply to primebiome Cancel reply

Your email address will not be published. Required fields are marked *