ചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും…..

ചാക്കപ്പനും സുലൈമാനും പിന്നെ ബന്നികുട്ടനും…..

ചാമുണ്ഡിമലയൊന്ന് ചുറ്റി കറങ്ങണം എന്നുവിചാരിച്ചിട്ട് കൊറച്ചീസായി…..

ഇന്നാണിപ്പോ അതിന് തരപ്പെട്ടത്..
കൊണ്ടുപോയ ഇഞ്ചി കന്നഡിയർ
ലേലം വിളിക്കുന്നത് കേട്ടപ്പോൾ അവരെയും അവരുടെ സൃഷ്ടി കർത്താക്കളേയും നൂറ് വട്ടം മനസ്സിൽ ഉച്ചത്തിൽ തെറിവിളിച്ചു…
എന്നാൽ ശബ്ദവീചികൾ പുറത്തേക്ക് ചാടിയാൽ കന്നഡിയർ തലയ്ക്ക് മുട്ടും എന്നുറപ്പുള്ളതിനാൽ ആ പറഞ്ഞ വീചികളെ മെല്ലെ വിഴുങ്ങി..
എന്നിട്ടും ചില തുണ്ടുകൾ അസപ്ഷ്ടതയോടെ പുറത്തേക്ക് ചാടി….
വൃത്തികെട്ടവന്മാർ തലയ്ക്കെ മുട്ടുകയൊള്ളൂ……
ആ റേറ്റുക്ക് ആകല്ല സൗകാർ നാളെ ആക്കു…
അറിയാവുന്ന കന്നഡയിൽ നാളെ വിളിച്ചാൽ മതിയെന്ന്മുതലാളിയോട് പറഞ്ഞു……..
ഇനി നാളെ ഒൻപത് മണി വരെ സമയമുണ്ട്…
എന്നാൽ പിന്നെ ചാമുണ്ടിയിലേക്ക് പോകാം..
ബന്നിയും സുലയ്മാനും ചാക്കപ്പനും
കൂടാതെ ദജ്ജാല് ജലീലും ……
അല്പമെങ്കിലും കന്നഡ അറിയുന്നത്
ബെന്നിയ്ക്ക് മാത്രം……

വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിൽ കൂടി ബസ്സിൽ മല കയറുമ്പോൾ നല്ല ഭംഗി…
മുകളിൽ ചെന്നെത്തിയാൽ
മൈസൂർ ടൗണും കൊട്ടാരവും കൂടാതെ ഇതുവരെ കാണാത്ത ഒരുപാട് സ്ഥലങ്ങൾ ഒരു പൊട്ടുപോലെ കാണാം………

കവാടത്തിൽ തല ഉയർത്തി നിൽക്കുന്ന മഹിഷാസുരന്റെ കൂറ്റൻ പ്രതിമയുടെ ചുവട്ടിൽ നിന്നും മേലോട്ട് നോക്കി ഇവനാള് തരക്കേടില്ലല്ലോ എന്ന് മനസ്സിലോർത്തു മുന്നോട്ട് നടന്നു…..
ദജ്ജാല് ജലീലിന് ആരെയോ കൊല്ലാൻ കിട്ടിയിട്ടുണ്ട്..
പാവം ഏതോ സായിപ്പും മദാമ്മയുമാണ് ആ കശ്മലന്റെ ഇന്നത്തെ ഇര……
അങ്ങേരുടെ അടുത്ത് നിന്നും ഏട്ടടി മാറിയേ ഞങ്ങൾ നിൽക്കാറുള്ളൂ…

വിദേശികളെ കണ്ടാൽ അങ്ങേര് നിറഞ്ഞ ചിരിയോടെ ഒറ്റ വിളിയാ സാർ …
സായിപ്പും ചിരിച്ചോണ്ട് കൈകൊടുക്കും പിന്നെയാണ് പൂരം

പിന്നെയുള്ള ഡയലോഗ് പച്ച മലയാളത്തിൽ അതും ആസ്വദിച്ചു ചിരിച്ചോണ്ട്…
എന്താടാ നായിന്റെ മോനെ &$#@@@*π÷( സായിപ്പിന്റെ അപ്പനേം
അമ്മെനേം എന്നുവേണ്ട കുടുംബത്തിനേ മൊത്തം പരത്തെറിയാണ്… സായിപ്പാണെങ്കിൽ
നന്നായി ചിരിച്ചു ഒരു താങ്ക്‌സും പറഞ്ഞു വിട പറയും…..

ബന്നി സർ ബന്നി സാർ…(വരു സർ വരു സർ)
കച്ചവടക്കാർ അലമുറയിട്ടു വിളിക്കുന്നു…
സുലൈമാനൊരു സംശയം അല്ലെടാ ബന്ന്യേ അന്നേ എങ്ങനെ ഇവർക്കൊക്കെ ഇത്ര പരിചയം……

അതൊക്കെ ഉണ്ടെടാ ഞാൻ ആരെന്നാ നിന്റെ വിചാരം എനിക്ക് നാട്ടിൽ വല്യ വിലയില്ലെന്നെ ഉള്ള് …

ദേണ്ടേ പിന്നേം ബന്നി സർ ബന്നി സർ
സുലൈമാൻ ആകെ മിഴിച്ചു ബെന്നിയെ തന്നെ നോക്കുന്നു……

ശംഖ്മാലകളും തോരണങ്ങളും വിൽക്കുന്ന കടയുടെ വാതിൽക്കലേക്ക് എത്തിനോക്കിയപ്പോൾ തൊട്ട കടയിലെ പെണ്ണൊരുത്തിചാക്കപ്പന്റെ കയ്യേലും കേറി പിടിച്ചു ഒറ്റ ഡയലോഗ് ,
,,,ആക്കപ്പ ആക്കപ്പ ഇല്ലീന്തു ആക്കപ്പ.,,
(വാങ്ങൂ വാങ്ങൂ ഇവിടെ നിന്നും വാങ്ങൂ)
ചാക്കപ്പൻ ഒറ്റ ചിരി……
യെവക്ക് എങ്ങനാ എന്റെ പേര് പിടുത്തം കിട്ടിയേ. ടാ ബന്നി എനിക്കും ഉണ്ടെടാ ഇവിടെ പരിചയക്കാർ……
എന്തായാലും ആകടയിലേക്ക് തന്നെ കയറി…
ശെടാ തന്നെ മാത്രം ആർക്കും ഇവിടെ പരിചയമില്ലല്ലോ എന്ന് സുലൈമാൻ വ്യാസനത്തോടെ ഓർത്തു……
വല്യ താമസമില്ലാതെ സുലൈമാന്റെ ആ സങ്കടവും തീർന്നു കിട്ടി.?

അഞ്ഞൂറ് രൂപ കടക്കാരൻ വില പറഞ്ഞാൽ ഇരുപത് രൂപയെ പറയാൻ പാടുള്ളൂ എന്ന് സുലൈമാന് നല്ലത് പോലെ അറിയാം…..

അതീവ ഭംഗിയുള്ള ആ മാല സുലൈമാന് വല്ലാണ്ട് ബോധിച്ചു…
ഇതെന്താ വെല?
മുന്നൂറ് രൂപ്യ..
ഇരുപത് തരാം ..
സരി സർ അയ് വത്തു ലസ് മാടി
ഇന്നൂറു അയ് വത്തു കൊടി?

ഇല്ല ഇരുപത്…

അവസാനം പറഞ്ഞു പറഞ്ഞു നൂറ്റി ഇരുപതിൽ എത്തി…
എന്നിട്ടും സുലൈമാൻ ഒരടി മുന്നോട്ട് കയറിയില്ല ..
അവസാനം കിട്ടി സുലൈമാന് ഒരു പരിചയക്കാരനെ..
ഗതി കെട്ട കടക്കാരൻ അവസാനം ഒറ്റ ആട്ട് ഹോഗു ശൂളേമകനെ…(പോടാ പെലയാടി മോനെ) സുലൈമാൻ ആകെ ആശ്ചര്യപ്പെട്ടു താടിയിലേക്ക് കയ്യും വച്ച് കടകാരന്റെ മുഖത്തേക്ക് ഒരു നോട്ടം..അ അ ആ…അപ്പൊ മജ്ജത്തെ അനക്ക് ഇന്നേ അറിയായിരുന്നു ഇല്ലേ? ന്നിട്ടാ ഇയ്യ്‌ ഇത്തരേം വെല പറയണ് അന്റെ മോന്തക്ക് ഒന്നാ തരും..
രണ്ടാമത്തെ ,”””ശൂളേമോൻ.”””വിളിക്ക് സുലൈമാന്റെ ഉപപോധ മനസ്സ് അപകടം മണത്തു…

ബന്ന്യേ പോകാ….
ജലീലെവിടെ? എന്താ അപ്പുറത്ത് ഒരു ബഹളം….
ഒരു ആറ് ആറരയടിയുള്ള സായിപ്പിന്റെ ബലിഷ്ഠ കരങ്ങളാൽ ഉയർത്തപ്പെട്ടിരിക്കുകയാണ് ദജ്ജാല് ജലീൽ…..
അൽപ നേരം ഉയർത്തപ്പെട്ടതിന് ശേഷം പൂച്ച എലിയെ കുടയും പോലെ രണ്ട് കൊടച്ചിൽ …
എന്നിട്ടൊരു ഡയലോഗും ..
എടാ നാൻ അഞ്ചു കൊല്ലമായി കേരളത്തിലാ….അരിയോ നിനക്ക്?…

പിന്നീട് ജലീൽ ഒരു സായിപ്പിനോടും ഇമ്മാതിരി
ഡയലോഗ് അടിക്കുന്നത് കണ്ടിട്ടില്ല…
ശുഭം…

Leave a Reply

Your email address will not be published. Required fields are marked *