ഹരിതരമണീയകം കവിത

ഹരിതരമണീയകം
കവിത

അഡ്വ: അനൂപ് കുറ്റൂർ

ആദിമ ഗോത്രത്തിൻ മാനം നിറഞ്ഞതാം
മണ്ഡലം തന്നിലേ മാനസങ്ങൾ
ചേലൊത്ത വാടി തൻമുഗദ്ധകമാമാ
മന്ദിരം തന്നിലേക്കാനയിപ്പൂ.

കാണികളൊക്കവേ കണ്ണുവച്ചീടുന്ന
കാന്താരം തന്നിലേ ധാമം തന്നിൽ
പാട്ടം പിടിച്ചങ്ങു വാഴുവനായിട്ടങ്ങു
പൂർണ്ണ മനസ്സാലേ ചെന്നു പാർത്തു.

പാരം വലിപ്പത്തിലാകേ നിറഞ്ഞങ്ങു
പാത നിറഞ്ഞാടും വന്മരങ്ങൾ
സങ്കുലമാകും വർണ്ണത്തിലങ്ങനെ
സൗരഭ്യം സന്തതം തൂകീടുന്നു.

പഞ്ച തരുക്കൾ പഞ്ചഭൂതങ്ങളായി
പഞ്ചമൂലങ്ങൾ തൻ ശുദ്ധതക്കാ-
പഞ്ചേന്ദ്രിയങ്ങക്കുമഗ്നിശുദ്ധിക്കായി
പഞ്ചാക്ഷരമോതിനിന്നീടുന്നു ‘

പഞ്ച പിതാക്കന്മാരമ്പോടു പോറ്റിയ
വമ്പാലേ പാർത്തൊരുസംസ്കൃതി
യാലസ്യമന്യേ സൃഷ്ടിക്കനുസൃതം
യാലയം ചൊവ്വണ്ണം പോറ്റിടുന്നു.

ചതുര യുഗങ്ങളേയൊന്നോടേയങ്ങു
യതിജീവനത്തിനിണങ്ങീടുന്നു
ആറു ഋതുക്കൾക്കനുസൃതമങ്ങനെ
അനുഷ്ഠാനങ്ങളൊരുക്കീടുന്നു.

ചിഹ്നങ്ങളോരോന്നേ വന്നു നിരന്നങ്ങു
ചമയമോടേവരിവരിയായി
ചിന്തയില്ലാതനന്തം വികസിച്ചങ്ങു
ചൊല്ലുന്നതാധിപത്യത്തിനായി.

പാർക്കുവാനായിതാസൗധം പണിഞ്ഞങ്ങു
പ്രകൃതിയേയങ്ങു ശിഥിലമാക്കി
ധാരാളിയായിതാമേവിടുന്നീവിധം
ധാരണയൊക്കവേ പാളിപ്പോയി.’

പാടങ്ങളോക്കേ തരിശുകളാക്കീട്ടു
പുരാഭവമാകെയകറ്റുന്നു
പൂവാടിയൊക്കേ ശൂന്യതയാർന്നങ്ങനേ
പരിഹരിമില്ലാ കുത്സിതങ്ങൾ

കോപമോടങ്ങു പ്രകൃതിയങ്ങീവിധം ‘
ക്രൂരതയാർന്നു പ്രകടമായി
മാനക്കേടായി മാറുന്ന ചെയ്തികൾ
മാരണമായിട്ടങ്ങിതുത്തീർന്നു.

വൃക്ഷഭേദ്യം കൊണ്ട് താപം നിറഞ്ഞങ്ങു
വാടികയൊക്കവേ ശൂന്യമായി
ഹരിതവനമാശാന്തിനികേതനം
ആനന്ദമാവൃന്ദാവനമായി.

ഹരിതാഭയാർന്നു കാന്തി വിടർന്നങ്ങു
കമനീയഭാവേനിന്നീടുന്നു
ക്ഷേളം നിറഞ്ഞോരു കർമ്മളൊക്കേയങ്ങു
വർജ്ജിക്കുവാനഭിവാഞ്ഛവേണം’. കാവ്യരചന അഡ്വ: അനൂപ് കുറ്റൂർ

Leave a Reply

Your email address will not be published. Required fields are marked *