devotty
സിദ്ധാർത്ഥിന്റെ സാറ പെണ്ണ് !!
കഥ നടക്കുന്നത് 1990കളിലാണ്….
ആകാശത്തുനിന്ന് നൂലറ്റുവീഴുന്ന ഓരോ മഴത്തുള്ളിക്കും മണ്ണിൽ വീഴുമ്പോൾ പറയാൻ ആയിരം കഥകളുണ്ടായിരുന്നു. പച്ചപ്പിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കേരളത്തിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് ഒരു വിദേശയാത്രയുടെ ആലസ്യം പേറി ആ കുടുംബം എത്തിച്ചേർന്നു.
അമേരിക്കയിലെ തിരക്കേറിയ ജീവിതം അവസാനിപ്പിച്ച്, വേരുകൾ തേടിയുള്ള ആ മടക്കയാത്ര ചെന്നുനിന്നത് പായൽ പിടിച്ച മതിലുകളുള്ള ആ പഴയ തറവാട്ടു വീടിന്റെ മുറ്റത്തായിരുന്നു.
ലോറിക്കുള്ളിലെ സാധനങ്ങൾ ഓരോന്നായി ഇറക്കിവെക്കുന്നതിന്റെ ബഹളം മുറ്റത്ത് നടക്കുന്നുണ്ട്. വീടിന്റെ ഉമ്മറത്ത് നിന്നുകൊണ്ട് കാരണവർ ഉറക്കെ വിളിച്ചു പറഞ്ഞു…..
” കേശവാ… ആ ഡ്രൈവർക്ക് എത്രയാന്ന് വെച്ചാൽ കൊടുത്തു തീർത്തേക്ക്……”
അതും പറഞ്ഞ് ആ വീട്ടിലേക്കവർ കയറി ……
പൂമ്പാറ്റയെപ്പോലെ ആ വീടിനുള്ളിലേക്ക് അവൾ ഓടിക്കയറി.
വെളുത്ത ഫ്രോക്കിന്റെ അറ്റങ്ങൾ പിടിച്ചുയർത്തി, ഓരോ മുറികളിലൂടെയും അവൾ കൗതുകത്തോടെ പാഞ്ഞുനടന്നു. ഒടുവിൽ, തടിയിൽ തീർത്ത വലിയ ജനാലകളുള്ള, പുറത്തെ തോട്ടത്തിലേക്ക് കൺതുറക്കുന്ന ആ മുറിക്ക് മുന്നിൽ അവൾ നിന്നു. അവിടുത്തെ മരപ്പണികളിൽ തട്ടി വരുന്ന കാറ്റിന് ഒരു പ്രത്യേക മണമായിരുന്നു.
” ആഹാ… ഇത് മതി! എനിക്കിത് മതി!”
സന്തോഷം കൊണ്ട് കണ്ണുകൾ തിളങ്ങിക്കൊണ്ട് അവൾ ഉറക്കെ പറഞ്ഞു.
അവളാണ് സാറ കുര്യൻ …..22 വയസ്സ് …….പിജി സെക്കന്റ് ഇയർ ആണ്
ജനാലയ്ക്കൽ വന്നുനിന്ന് പുറത്തേക്ക് നോക്കുന്ന സാറ ഒരു മനോഹരമായ ചിത്രം പോലെയായിരുന്നു. വിടർന്ന കണ്ണുകളിൽ തന്റെ നാടിനെ കാണുന്നതിന്റെ തിളക്കമായിരുന്നു ഉണ്ടായിരുന്നത്.
മുടിയിഴകൾ അവളുടെ നെറ്റിയിൽ നനഞ്ഞ കാറ്റിൽ പാറി വീഴുന്നു.
ആ ചിരിയിൽ ലാളിത്യമുണ്ടായിരുന്നു.
അമേരിക്കയിൽ ആയിരുന്ന ഇവർ അവിടുത്തെ വാസം മതിയാക്കി ഇവിടെ വന്നതാണ് …… കുര്യന്റെ നാല് മക്കളിൽ ഏറ്റവും ഇളയവൾ ആണ് സാറ …….മുത്തതായി 3 ചേട്ടന്മാരാണ് ….. ഒരാൾ ഇവരുടെ കൂടെ തന്നെ നാട്ടിൽ വന്നിട്ടുണ്ട് ……ഒരാൾ പട്ടാളത്തിലാണ് ……മറ്റൊരാൾ ബിസിനസ് നടത്തുന്നുണ്ട് ……….
നാട്ടിലെ ഒരു കോളേജിൽ തന്നെ admission ഒക്കെ ശെരിയാക്കിയതിനു ശേഷം ആണ് അവർ ഇങ്ങോട്ടേക്ക് വന്നത് ……..
അവളെ തുടർന്ന് പഠിപ്പിക്കാൻ കുര്യന് വല്യ താല്പര്യമില്ലെങ്കിലും ഒരേഒരു മകളുടെ വാശിക്ക് മുമ്പിൽ അയാൾ കീഴടങ്ങുകയായിരുന്നു ……
.
.
അവർ അവിടെ വന്നിട്ട് 2 മാസത്തോളം പിന്നിട്ടു ……അങ്ങനെയിരിക്കെ ഒരു ദിവസം അവൾ മുറ്റത്തെ ചെടികളോടും പൂമ്പാറ്റകളോടും കഥ പറഞ്ഞിരിക്കുവായിരുന്നു ……..അപ്പോഴാണ് അവൾ അയാളെ ശ്രദ്ധിക്കുന്നത് ……
തൊട്ടപ്പുറത്തെ വീട്ടിൽ ഗൗരവമുള്ള മുഖത്തോടെ …..ചെടികൾക്ക് വെള്ളം നനയ്ക്കുന്നവനെ ……..ഒറ്റ നോട്ടത്തിൽ കണ്ടാൽ ആരും മയങ്ങുന്ന സൗന്ദര്യമാണവന്
അവൻ സിദ്ധാർഥ് ……24 വയസ്സാണ് …….പിജി ഫൈനൽ ഇയർ ആണ്
വന്നിട്ട് രണ്ടു മാസമായിട്ടും പുതുതായി കാണുന്ന തന്റെ അയൽക്കാരനെ കണ്ടപ്പോൾ അവൾ കൗതുകത്തോടെ അതിലേറെ ആകാംഷയോടെ അയാളോട് പറഞ്ഞു
” helloooooooooooo”
എന്നാൽ അവന്റെ പക്കൽ നിന്നുള്ള മൗനം അവളെ നിരാശയാക്കി
അവൾ ഒന്ന് രണ്ട് പ്രാവിശ്യം കൂടെ അവനെ വിളിച്ചു ……
എവിടെ അവൻ ഒന്ന് തിരഞ്ഞ് നോക്കുന്നത് കൂടെ ഇല്ല
” ഓഹ് ജാഡ ……..അങ്ങേർടെ പറമ്പും സ്ഥലവും എന്റെ പേരിൽ എഴുതി തരുവോ എന്നല്ലാലോ ചോദിച്ചേ …..ഹലോ അല്ലെ പറഞ്ഞൊള്ളു …ഹും …….ജാഡ “
അയാൾ അവളെ ഒന്ന് നോക്കുക കൂടെ ചെയ്യാതെ ഉള്ളിലേക്ക് കയറി പോയി …….
അവൾ തന്റെ ചേട്ടന്റെ മുറിയിലേക്ക് ഓടി.
സാറയ്ക്ക് ഈ വീട്ടിൽ ഏറ്റവും പ്രിയപ്പെട്ടത് അവളുടെ ഇച്ചായനെയാണ്…… അവൻ അവളെ ജീവനതുല്യം സ്നേഹിക്കുന്ന ആളാണ്.
“ഇച്ചായാ…”
അവൾ അവന്റെ അരികിലിരുന്നു….
“എന്താടി കൊച്ചേ?”
അവളുടെ ഇച്ചായൻ …..സ്റ്റീഫൻ കുര്യൻ …….27 വയസ്സാണൾക്ക്……പ്രൊഫസറാണ്
അവൻ അവളുടെ തലയിൽ തലോടി ചോദിച്ചു.
“എപ്പഴാ നമ്മൾ കോളേജിൽ പോണത് ?……അവിടുള്ളവർ എങ്ങെനെയായിരിക്കും ?”
” കൊച്ചതോർത്ത് വിഷമിക്കേണ്ട ……എല്ലാം നല്ലവരായിരിക്കും …… 4,5 ദിവസം കഴിഞ്ഞ പോകാം “
” മ്മ് ….ഇച്ചായനും ഉള്ളതാ ആകെ ഉള്ളൊരു സമാധാനം “
ഇച്ചായന്റെ കരുതൽ അവൾക്ക് അത്രമേൽ ആശ്വാസമായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിലും സാറ അവനെ പലപ്പോഴും കണ്ടു. സിദ്ധാർത്ഥ്. അതായിരുന്നു അവന്റെ പേരെന്ന് അവൾ അറിഞ്ഞിരുന്നില്ല. അവൾ നോക്കുമ്പോഴൊക്കെ അവൻ എന്തെങ്കിലും പണിയിലായിരിക്കും. ഒരിക്കൽ പോലും അവൻ അവളുടെ സാന്നിധ്യം ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല.
ഒരു വൈകുന്നേരം… ആകാശം ചുവന്നു തുടുത്തു നിൽക്കുന്ന സമയം. സാറ മതിലിനടുത്ത് നിൽക്കുകയായിരുന്നു. യാദൃശ്ചികമായി സിദ്ധാർത്ഥ് തല ഉയർത്തിയപ്പോൾ അവന്റെ നോട്ടം സാറയുടെ നേർക്ക് നീണ്ടു. അവൾ പതുക്കെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അപ്രതീക്ഷിതമായ ആ പുഞ്ചിരി കണ്ടതും സിദ്ധാർത്ഥ് ഒന്ന് നിശ്ചലനായി. അവന്റെ കണ്ണുകളിൽ അമ്പരപ്പായിരുന്നു. കുറച്ചു സെക്കന്റുകൾ അവൻ അവളെത്തന്നെ നോക്കി നിന്നു. ശേഷം, ആരും കാണാത്ത വിധം, വളരെ സാവധാനം അവന്റെ ചുണ്ടുകളിൽ മനോഹരമായ ഒരു ചെറിയ ചിരി വിരിഞ്ഞു.
അതൊരു വലിയ പൊട്ടിച്ചിരിയായിരുന്നില്ല, മറിച്ച് ഒരു മഞ്ഞുതുള്ളി അടർന്നു വീഴുന്നതുപോലെയുള്ള വളരെ ചെറിയൊരു ചലനം. ആ ചിരി സമ്മാനിച്ച ശേഷം അവൻ വീണ്ടും തന്റെ ലോകത്തേക്ക് മടങ്ങിപ്പോയി.
സാറ അറിയാതെ തന്റെ നെഞ്ചിൽ കൈവെച്ചു. ആ ചിരിയിൽ എന്തോ ഒരു മാന്ത്രികത ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്ക് തോന്നി.
അവൾ അവനെ പിന്നെയും വിളിച്ചു നോക്കി …….
പക്ഷെ അവൻ മൈൻഡ് ചെയ്തതേ ഇല്ല
” ഹം ….ഇങ്ങേരുടെ വിചാരം എന്താ …..ജാഡയാ…..”
ഇങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി ……
മഴയുടെ നനവുള്ള പ്രഭാതങ്ങൾ പതിയെ കോളേജ് തിരക്കുകളിലേക്ക് വഴിമാറി. സാറയുടെ നാട്ടിലെ കോളേജ് ജീവിതം തുടങ്ങുന്നത് അവളുടെ പ്രിയപ്പെട്ട സ്റ്റീഫൻ ഇച്ചായനോടൊപ്പമാണ്. സ്റ്റീഫൻ ആ കോളേജിലെ തന്നെ പ്രൊഫസറായി ജോയിൻ ചെയ്തു …….. ഇച്ചായന്റെ കാറിലിരുന്ന് ജനാലയ്ക്കൽ കാറ്റു കൊള്ളുമ്പോൾ സാറയുടെ ഉള്ളിൽ പുതിയ സുഹൃത്തുക്കളെ കാണുന്നതിന്റെയും ക്യാമ്പസ് ജീവിതത്തിന്റെയും ആകാംക്ഷയായിരുന്നു.
കോളേജ് ഗേറ്റ് കടന്ന് കാർ നിന്നപ്പോൾ, സ്റ്റീഫനോട് യാത്ര പറഞ്ഞു പുറത്തിറങ്ങിയ സാറ ഒരു നിമിഷം തറഞ്ഞു നിന്നുപോയി.
എന്നും മതിലിനപ്പുറത്തെ ആ ഓടിട്ട വീട്ടിൽ ചെടികൾ നനയ്ക്കുന്ന “അവളുടെ ജാഡ തെണ്ടി ” ദേ നടന്നു പോകുന്നു ……
അവൻ ഒരു പഴയ തുകൽ ബാഗും തോളിലിട്ട് വരാന്തയിലൂടെ തല കുനിച്ച് നടന്നു പോകുന്നു.
പച്ചപ്പും ബഹളങ്ങളും നിറഞ്ഞ ആ ക്യാമ്പസിൽ അവൻ മാത്രം ഒരു ഒറ്റപ്പെട്ട ദ്വീപുപോലെ ആയിരുന്നു ….
” ഓഹോ ….അപ്പൊ മഹാൻ ഇവിടെയാണ് പടിക്കണത് ,……i see….”
പെട്ടെന്നാണ് സാറ അത് കണ്ടത്, ഒരു കൂട്ടം ആൺകുട്ടികൾ അവനെ വളയുന്നത്. അവർ അവനെ പിടിച്ചു തള്ളുകയും പരിഹസിച്ചു ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
സിദ്ധാർത്ഥ് ഫൈനൽ ഇയർ വിദ്യാർത്ഥിയാണെങ്കിലും, രണ്ടാം വർഷക്കാരായ ഒരു സംഘമാണ് അവനെ വളഞ്ഞിരിക്കുന്നത്.
അടിയുറച്ച ആ വരാന്തയിൽ സിദ്ധാർത്ഥ് ഒരു അക്ഷരം പോലും മിണ്ടാതെ, താൻ ചെയ്ത തെറ്റെന്താണെന്ന് അറിയാതെ തലകുനിച്ചു നിന്നു.
ആ കാഴ്ച സാറയുടെ ഉള്ളിൽ ഒരു കനലായി പടർന്നു. അവൾക്ക് നോക്കി നിൽക്കാനായില്ല.
അവൾ വേഗത്തിൽ അവർക്കിടയിലേക്ക് ഓടിച്ചെന്നു.
“എന്താ… എന്താ ഇവിടെ നടക്കുന്നത്? എന്തിനാ ഇയാളെ ഇങ്ങനെ ശല്യം ചെയ്യുന്നത്?”
അവളുടെ ശബ്ദം വരാന്തയിൽ മുഴങ്ങി.
ആ സംഘത്തിലെ തലവൻ പരിഹാസത്തോടെ അവളെ നോക്കി.
“എടാ നോക്കിയേ, പുതിയൊരു കൊച്ച് വന്നിരിക്കുന്നു…… എടി കൊച്ചേ… ഇത് ഞങ്ങടെ കാര്യ ……മിണ്ടാണ്ട് പൊക്കോ ……എന്തിനാ നീ വെറുതെ ഇടയിൽ കയറുന്നത്? മിണ്ടാതെ ക്ലാസ്സിൽ പോയിരിക്കാൻ നോക്ക്. ഞങ്ങടെ കയ്യിൽ നിന്ന് പണി മേടിക്കണ്ട.”
സാറ തന്റെ ബാഗ് മുറുക്കിപ്പിടിച്ച് അവരുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
“ചേട്ടാ… ഇങ്ങനെ ജൂനിയേഴ്സിനെ ബുദ്ധിമുട്ടിക്കുന്നത് തെറ്റാണ്. റാഗിങ് നിയമവിരുദ്ധമാണെന്ന് അറിയില്ലേ? i will report this!!”
അതുകേട്ടതും അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി.
“റാഗിങ്ങോ? നിയമമോ? എടി പൊട്ടി, നിനക്ക് വിവരമില്ലാത്തത് കൊണ്ട് പറയുന്നതാണ്. ഇവൻ ഞങ്ങടെ ജൂനിയർ ഒന്നുമല്ല, ഇവൻ ഫൈനൽ ഇയറിലാ. ഞങ്ങൾ സെക്കൻഡ് ഇയറും. ലോകത്ത് ആദ്യമായിട്ടായിരിക്കും ജൂനിയേഴ്സ് സീനിയറെ റാഗ് ചെയ്യുന്നത്. അത് ഇവന്റെ കാര്യത്തിൽ മാത്രമേ നടക്കൂ… കാരണം ഇവൻ അതിന് യോഗ്യനാണ്.”
“ആരായാലും ശരി,”
സാറയുടെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നു.
“ഇത് bullying ആണ് ….. ഞാൻ ഇപ്പോ തന്നെ സ്റ്റാഫ് റൂമിൽ പോയി report ചെയ്യും…..and my brother is a professor here !!”
അവളുടെ ഉറച്ച നിലപാട് കണ്ടപ്പോൾ അവർ ഒന്ന് പതറി.
“ഭീഷണിപ്പെടുത്തുകയാണോടി?”
കൂട്ടത്തിലൊരുവൻ ചോദിച്ചു.
“അതെ എന്ന് തന്നെ കൂട്ടിക്കോ,”
സാറ വിട്ടുകൊടുത്തില്ല.
“ശരി, നിന്നെ ഞങ്ങൾ എടുത്തോളാം…… ഇന്നിപ്പോ വിട്ടു തരുന്നു…….നിന്നെ ഒരിക്കെ എന്റെ കയ്യിൽ കിട്ടും ……അന്ന് നിന്നെ ശെരിക്കുമൊന്ന് പരിചയപെടുന്നുണ്ട് …….”
അവളെ നന്നായി ചൂഴ്ന്ന് നോക്കികൊണ്ട് അവർ നടന്നു നീങ്ങി
അവർ പോയതും സാറ ഒന്ന് നിശ്വസിച്ചു കൊണ്ട് സിദ്ധാർത്ഥിന്റെ അടുത്തേക്ക് തിരിഞ്ഞു. അവൻ അപ്പോഴും ഒരക്ഷരം മിണ്ടാതെ അവിടെ തന്നെ നിൽക്കുകയായിരുന്നു.
“ചേട്ടൻ എന്താ ഇങ്ങനെ?”
സാറ ദേഷ്യത്തോടെ ചോദിച്ചു.
“നിങ്ങളേക്കാൾ ചെറിയ പിള്ളേരല്ലേ അവർ? അവർ നിങ്ങളെ ഇങ്ങനെ തള്ളിയിട്ടിട്ടും പരിഹസിച്ചിട്ടും ഒന്നു തിരിച്ചു പറയാൻ കൂടെ തോന്നുന്നില്ലേ? ഇത്രയും പേടിത്തൊണ്ടനാണോ നിങ്ങൾ? ജൂനിയേഴ്സിന്റെ മുന്നിൽ ഇങ്ങനെ തലകുനിച്ചു നിൽക്കാൻ നാണമില്ലേ?”
സിദ്ധാർത്ഥ് പതുക്കെ തല ഉയർത്തി അവളെ ഒന്ന് നോക്കി. അവന്റെ കണ്ണുകളിൽ നന്ദിയായിരുന്നോ അതോ സങ്കടമായിരുന്നോ എന്ന് അവൾക്ക് മനസ്സിലായില്ല.
അവൻ ഒന്നും മിണ്ടിയില്ല. തന്റെ തോളിലെ ബാഗ് ഒന്നുകൂടി ശരിയാക്കി,…… അവൾ അവിടെ നിൽക്കെ തന്നെ ഒരു വാക്കുപോലും ഉരിയാടാതെ അവൻ നടന്നു നീങ്ങി.
സാറ അത്ഭുതത്തോടെ നോക്കി നിന്നുപോയി.
“ഓഹോ… രക്ഷിച്ചതും പോരാ, ഒരു താങ്ക്സ് പോലും പറയാതെ അങ്ങ് പോകുന്നോ? ജാഡ തെണ്ടി ………ജാഡയുടെ കാര്യത്തിൽ ഇയാൾക്ക് സ്വർണ്ണ മെഡൽ കൊടുക്കണം. രക്ഷിക്കാൻ വന്ന എന്നെയാണോ ഇയാൾ പുച്ഛിച്ചു തള്ളുന്നത്? ഹും… വല്ലാത്തൊരു മനുഷ്യൻ തന്നെ!”
അവൾ ദേഷ്യത്തോടെ നിലത്ത് ചവിട്ടിക്കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സ് മുറിയുടെ വാതിൽക്കൽ എത്തുമ്പോൾ സാറ ഒന്ന് നന്നായി ചിരിച്ചു . വരാന്തയിൽ വെച്ചുണ്ടായ ആ അപ്രതീക്ഷിത സംഭവങ്ങളുടെ ഞെട്ടൽ മാറിയിട്ടില്ലെങ്കിലും, പുതിയൊരു തുടക്കത്തിന്റെ പരിഭ്രമം അവളെ പൊതിഞ്ഞു. പ്രൊഫസർ ക്ലാസ്സിലേക്ക് കടന്നപ്പോൾ സാറയും പിന്നാലെ മെല്ലെ അകത്തേക്ക് ചെന്നു.
മുഴുവൻ കുട്ടികളുടെയും നോട്ടം സാറയിലായിരുന്നു. അമേരിക്കയിലെ മോഡേൺ ജീവിതത്തിൽ നിന്ന് വന്ന ആ പെൺകുട്ടിയുടെ വസ്ത്രധാരണത്തിലും നടപ്പിലും ഒരു പ്രത്യേക ചന്തമുണ്ടായിരുന്നു…..
പ്രൊഫസർ അവളെ എല്ലാവർക്കും പരിചയപ്പെടുത്തി
“class listen …….this is sara ……. രണ്ടു ദിവസം മുമ്പ് join ചെയ്ത സ്റ്റീഫൻ പ്രൊഫസറുടെ അനിയത്തിയാണ്…… അമേരിക്കയിൽ നിന്നാണ് വരുന്നത്. ഇന്നുമുതൽ ഇവൾ നിങ്ങളുടെ സഹപാഠിയാണ്.”
എല്ലാവരും പുഞ്ചിരിയോടെ അവളെ നോക്കി.
എവിടെ ഇരിക്കണമെന്നറിയാതെ പകച്ചു നിന്ന സാറയുടെ കണ്ണുകൾ ചെന്നു നിന്നത് മൂന്നാമത്തെ ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന ഒരു പെൺകുട്ടിയിലാണ്. അവിടെ ഒരാൾക്ക് ഇരിക്കാൻ മാത്രമുള്ള ഇടം ബാക്കിയുണ്ടായിരുന്നു.
ആ പെൺകുട്ടിയുടെ മുഖത്തെ നിഷ്കളങ്കമായ ചിരി കണ്ടപ്പോൾ സാറയ്ക്ക് എന്തോ ഒരാശ്വാസം തോന്നി. അവൾ മെല്ലെ അങ്ങോട്ട് നടന്നു ചെന്നു.
“ഇവിടെ ഇരുന്നോട്ടെ?”
സാറ പതിയെ ചോദിച്ചു.
“പിന്നെന്താ…,”
അവൾ തന്റെ ബാഗ് നീക്കി വെച്ച് വലിയൊരു പുഞ്ചിരിയോടെ സാറയെ സ്വീകരിച്ചു.
അവളായിരുന്നു റസിയ… ഒരു പക്കാ നാട്ടിൻപുറത്തുകാരി ഉമ്മച്ചിക്കുട്ടി. മുഖത്തിന് ചുറ്റും കറുത്ത തട്ടം മനോഹരമായി പിൻ ചെയ്തിട്ടുണ്ട്.
തട്ടത്തിനുള്ളിൽ നിന്ന് തിളങ്ങുന്ന അവളുടെ വലിയ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമായിരുന്നു.
മൈലാഞ്ചി ചുവപ്പുള്ള വിരലുകൾ കൊണ്ട് അവൾ തന്റെ പുസ്തകം ഒതുക്കി വെച്ചു.
“ഞാൻ റസിയ,”
അവൾ കൈനീട്ടി.
“ഈ നാട്ടുകാരി തന്നെ . അന്നെ കണ്ടതിൽ സന്ദോഷം ……… അന്നെ കാണാൻ സിനിമാ നടീനെ പോലെണ്ട് “
റസിയയുടെ ആ വെട്ടിത്തുറന്നുള്ള സംസാരം സാറയുടെ ഉള്ളിലെ എല്ലാ പേടിയും മാറ്റി. . അവളുടെ ഓരോ വാക്കിലും സ്നേഹവും കുസൃതിയും നിറഞ്ഞു നിന്നു.
സാറ അമേരിക്കയിലെ വിശേഷങ്ങൾ പറഞ്ഞപ്പോൾ റസിയ അത്ഭുതത്തോടെ കേട്ടിരുന്നു. പകരം റസിയ ആ ഗ്രാമത്തിലെ വിശേഷങ്ങളും കോളേജിലെ കുസൃതികളും സാറയ്ക്ക് വിവരിച്ചു കൊടുത്തു.
“നീ പേടിക്കണ്ട ഇബിടെ ഞാനുണ്ട് അനക്ക് കൂട്ടിന്,”
റസിയ അവളുടെ കൈകളിൽ അമർത്തി പിടിച്ചു പറഞ്ഞു. തട്ടമിട്ട ആ സുന്ദരിക്കുട്ടിയുടെ വാക്കുകൾ സാറയ്ക്ക് വലിയൊരു ധൈര്യമാണ് നൽകിയത്. നിമിഷങ്ങൾക്കുള്ളിൽ അവർ വർഷങ്ങളായുള്ള സുഹൃത്തുക്കളെപ്പോലെ സംസാരിച്ചു തുടങ്ങി.
സാറയുടെ കോളേജ് ജീവിതത്തിന് റാസിയ എന്ന നന്മയുള്ള കൂട്ടുകാരി ഒരു തണലായി മാറുകയായിരുന്നു ……
അവളുടെ തട്ടത്തിനുള്ളിലെ ആ ശാലീന സുന്ദരമായ മുഖവും, ഹൃദയം തുറന്നുള്ള പൊട്ടിച്ചിരിയും സാറയുടെ മനസ്സിൽ റസിയയ്ക്ക് ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ഒരു ഉമ്മച്ചിക്കുട്ടിയുടെ സ്നേഹവും കരുതലും ആ ആദ്യത്തെ പീരിയഡിൽ തന്നെ സാറ അനുഭവിച്ചറിഞ്ഞു.
ക്ലാസ്സ് മുറിയിലെ ബഹളങ്ങൾക്കിടയിൽ റാസിയയോട് ചേർന്നിരുന്ന് സാറ തന്റെ ഉള്ളിലെ പരിഭവം തുറന്നുവിട്ടു. പുറത്ത് ആകാശം കാർമേഘങ്ങളാൽ ഇരുണ്ടിരുന്നു, അവളുടെ ഉള്ളിലെ അവസ്ഥയും സമാനമായിരുന്നു.
“എടീ റസീ… ഇന്ന് രാവിലെ ഞാൻ ഇവിടെ എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം ഉണ്ടല്ലോ, അതോർത്തപ്പോ എനിക്ക് ഇപ്പോഴും ദേഷ്യം മാറുന്നില്ല,”
സാറ തന്റെ ബാഗിൽ നിന്ന് പുസ്തകങ്ങൾ പുറത്തെടുക്കുന്നതിനിടയിൽ പറഞ്ഞു.
” റസിയാ, നീ കേൾക്ക്,”
സാറ തുടർന്നു.
“ഞാൻ കണ്ടു, ഒരു പാവം ചേട്ടനെ കുറച്ച് പിള്ളേർ ചേർന്ന് റാഗ് ചെയ്യുന്നത്. അയാളാണെങ്കിൽ ഒന്നും മിണ്ടാതെ ഇങ്ങനെ നിൽക്കുന്നു. ഞാൻ അയാളെ രക്ഷിക്കാൻ വേണ്ടി അവന്മാരോട് വരെ തല്ലുകൂടി. ഒടുവിൽ അവന്മാരെ ഓടിച്ചിട്ട് ഞാൻ അയാളുടെ മുഖത്തോട്ട് നോക്കി ചില ചോദ്യങ്ങൾ ചോദിച്ചതാ… പക്ഷേ ഒരു നന്ദി പോലും പറയാതെ അയാൾ അങ്ങ് നടന്നുപോയി. എന്റെ അയൽപക്കത്താണ് ആള് താമസിക്കുന്നത്. കണ്ട അന്ന് തൊട്ട് ഞാൻ നോക്കുന്നുണ്ട്, ഭയങ്കര ജാഡയാടി അയാൾക്ക്. ഞാൻ ഒന്ന് ‘ഹലോ’ പറഞ്ഞാൽ പോലും മൈൻഡ് ചെയ്യില്ല.”
സാറയുടെ വാക്കുകൾ കേട്ടതും റാസിയയുടെ മുഖത്തെ ചിരി മാഞ്ഞു. അവൾ വിടർന്ന കണ്ണുകളോടെ സാറയെ നോക്കി പതുക്കെ ചോദിച്ചു
“ഏതാ ആ ആള്? നീ ആരകൊണ്ടാ ഈ പറേന്നെ ?”
“എന്റെ വീടില്ലേ…..മ്മ് ….ഈ കോളേജ് ഇൽ നിന്നും….ആ പള്ളി കഴിഞ്ഞ രണ്ടാമത്തെ വളവിലെ ആ തറവാടാണ് …….അതിനപ്പുറത്തുള്ള ആ ചെറിയ ഓടിട്ട വീട്ടിലെ ചേട്ടൻ ……”
സാറ പറഞ്ഞു.
റസിയയുടെ കണ്ണുകളിൽ ഒരുതരം സങ്കടം പടർന്നു. അവൾ സാറയുടെ കൈകളിൽ അമർത്തിപ്പിടിച്ചു കൊണ്ട് മൃദുവായി പറഞ്ഞു
“എടീ സാറേ… നീ പാവം സിദ്ധാർത്ഥിനെ കുറിച്ചാണോ ഈ പറയുന്നത്? അയാൾ ജാഡ കാണിക്കുന്നതല്ലടി… അതൊരു പാവം മിണ്ടാപ്രാണിയാണ്.”
സാറ ഒന്ന് ഞെട്ടി.
“എന്താ ?….എന്താ നീ പറഞ്ഞത്? മിണ്ടാപ്രാണിയോ?”
“അതെ,”
റസിയ തുടർന്നു.
“അയാൾക്ക് സംസാരിക്കാൻ കഴിയില്ല. ജന്മനാ സംസാരശേഷിയില്ലാത്ത ഒരാളാണ് അവൻ. പുറമെ നിന്ന് നോക്കുന്നവർക്ക് അറിയില്ലെങ്കിലും അവന് കേൾവിയും വളരെ കുറവാണ്. തീരെ കേൾക്കില്ല എന്നല്ല, പക്ഷേ നമ്മുടെ ചുണ്ടുകളുടെ ചലനം നോക്കിയാണ് അവൻ പലപ്പോഴും കാര്യങ്ങൾ ഗ്രഹിക്കുന്നത്. നീ വിളിച്ചതൊന്നും അവൻ കേട്ടുകാണില്ല. ആരോടും പരിഭവമില്ലാത്ത, ഒരക്ഷരം പോലും മിണ്ടാതെ തന്റെ ലോകത്ത് ജീവിക്കുന്ന ഒരു സാധുവാണവൻ.”
റസിയയുടെ ആ വാക്കുകൾ ഓരോന്നും സാറയുടെ ഹൃദയത്തിൽ കഠാര കയറ്റുന്നത് പോലെയായിരുന്നു.
അവൾ തരിച്ചുപോയി. താൻ ഇത്രയും നാൾ ‘ജാഡ തെണ്ടി’ എന്നും ‘അഹങ്കാരി’ എന്നും വിളിച്ചത് ഒരക്ഷരം പോലും ഉരിയാടാൻ കഴിയാത്ത, ശബ്ദങ്ങളുടെ ലോകത്ത് നിന്ന് അകറ്റി നിർത്തപ്പെട്ട ഒരു പാവം മനുഷ്യനെയാണല്ലോ എന്നോർത്തപ്പോൾ അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി.
അവൾ പതുക്കെ തന്റെ നെഞ്ചിൽ കൈവെച്ച് കണ്ണുകളടച്ചു.
“കർത്താവേ…”
അവൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
“ഞാൻ എന്തൊരു പാപമാ ചെയ്തേ ? ഒരക്ഷരം സംസാരിക്കാൻ പോലും കഴിയാത്ത ഒരാളെയാണോ ഞാൻ ഇത്രയും തെറ്റിദ്ധരിച്ചത്? അയാൾക്ക് എന്നെ ഒന്ന് തിരുത്താൻ പോലും കഴിയില്ലല്ലോ… കർത്താവേ , എന്നോട് ക്ഷമിക്കണേ.”
കുറ്റബോധം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. ജനാലയ്ക്കപ്പുറത്തെ മഴത്തുള്ളികളെ നോക്കി അവൾ ഓർത്തു,
“അതുകൊണ്ടായിരുന്നല്ലേ അയാൾ അന്ന് ആ ചിരി മാത്രം നൽകിയത്. വാക്കുകളില്ലാത്ത ആ ലോകത്ത് അയാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ മറുപടി അതായിരുന്നല്ലേ.”
സാറയും റസിയയും ഈ വൈകാരിക നിമിഷത്തിൽ ഇരിക്കുമ്പോഴാണ് ഷീബ അവിടേക്ക് വരുന്നത്………. തോളിൽ ബാഗ് തൂക്കി, മുഖത്ത് എപ്പോഴും ഒരു ഗൗരവം സൂക്ഷിക്കുന്ന ഷീബ, അവരുടെ വർത്തമാനം പകുതിക്ക് വെച്ച് കേട്ടാണ് അടുത്തേക്ക് എത്തിയത്.
“എന്താ ഇവിടെ ഒരു വിലാപയാത്ര? പുതിയ കൊച്ചിനെ റസിയ കരയിപ്പിച്ചോ?”
ഷീബ തന്റെ കണ്ണട ഒന്ന് ശരിയാക്കി കളിയാക്കിക്കൊണ്ട് ചോദിച്ചു.
“അതല്ലടി ഷീബേ… നമ്മുടെ മതിൽക്കപ്പുറത്തെ സിദ്ധാർത്ഥില്ലേ, അവനെക്കുറിച്ച് പറഞ്ഞത് കേട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല,”
റസിയ പറഞ്ഞു.
ഷീബ ഒരു നിമിഷം ഗൗരവത്തിലായി. അവൾ സാറയുടെ മുഖത്തേക്ക് നോക്കി പതുക്കെ പറഞ്ഞു
“ഓ… സിദ്ധാർത്ഥിന്റെ കാര്യമാണോ? റസിയ പറഞ്ഞത് സത്യമാണ് സാറേ. പക്ഷേ അവന് സംസാരിക്കാൻ പറ്റില്ല എന്നത് മാത്രമല്ല അവനെക്കുറിച്ചുള്ള സങ്കടം. നീ ഈ കോളേജിൽ കണ്ടില്ലേ അവനെ ചിലർ ശല്യം ചെയ്യുന്നത്? അത് വെറുമൊരു റാഗിംഗ് മാത്രമല്ല. അവന് ഈ കോളേജിൽ ആകെ ഒരു തുണയുണ്ടായിരുന്നത് ഇവിടുത്തെ പഴയ പ്യൂൺ രാഘവൻ നായരായിരുന്നു. അദ്ദേഹം മരിച്ചതോടെ സിദ്ധാർത്ഥ് പൂർണ്ണമായും ഒറ്റപ്പെട്ടു.”
ഷീബ തുടർന്നു,
“അവന്റെ അച്ഛനും അമ്മയും മരിച്ചത് ഒരു അപകടത്തിലാണെന്നാ കേട്ടത്. വീട്ടിൽ അവനെ നോക്കാൻ ആരുമില്ല. ബന്ധുക്കളൊക്കെ അവനെ ഒരു ഭാരമായിട്ടാണ് കാണുന്നത്. കോളേജിൽ അവൻ വരുന്നത് പോലും ആരോടും ഒന്നും മിണ്ടാനല്ല, മറിച്ച് ആ ലൈബ്രറിയിലെ പുസ്തകങ്ങൾക്കിടയിൽ ഇരിക്കാനാണ്. അവിടെ മാത്രമേ അവന് സമാധാനം കിട്ടാറുള്ളൂ. പക്ഷേ ആ പാവത്തിനെ ഇവിടുത്തെ ചില ഗുണ്ടായിസം കാണിക്കുന്ന പിള്ളേർക്ക് വലിയ പുച്ഛമാണ്. അവൻ തിരിച്ചു പറയില്ല എന്ന ധൈര്യത്തിലാണല്ലോ അവരുടെ ഈ അഭ്യാസമെല്ലാം.”
ഷീബയുടെ വാക്കുകൾ കേട്ടപ്പോൾ സാറയുടെ ഉള്ളിൽ സിദ്ധാർത്ഥിനോടുള്ള സഹതാപം വർദ്ധിച്ചു. താൻ കണ്ട ആ ചെറിയ ചിരിയുടെ പിന്നിൽ ഇത്രയേറെ വേദനകളുണ്ടായിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല.
“ഷീബേ… അവനെ അവർ ഉപദ്രവിക്കുമ്പോൾ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ?”
സാറ ആകാംക്ഷയോടെ ചോദിച്ചു.
“നമ്മൾ പ്രതികരിച്ചാൽ അവന് പിന്നെയും പണികിട്ടും സാറേ. പക്ഷേ നീ അവനെ സഹായിക്കാൻ നോക്കിയത് നല്ല കാര്യമാണ്. പക്ഷേ ശ്രദ്ധിക്കണം, സിദ്ധാർത്ഥിന് തന്റെ വൈകല്യത്തെക്കാൾ കൂടുതൽ വേദനിക്കുന്നത് മറ്റുള്ളവരുടെ സഹതാപം കാണുമ്പോഴാണ്. അതുകൊണ്ട് അവനെ ഒരു സാധാരണ മനുഷ്യനായി കാണാൻ ശ്രമിക്കുക എന്നതാണ് അവന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സഹായം,”
ഷീബ ഒരു ഉപദേശരൂപേണ പറഞ്ഞു.
സാറ പതുക്കെ തലയാട്ടി. അവളുടെ മനസ്സിൽ ഇപ്പോൾ സിദ്ധാർത്ഥിനോടുള്ള ദേഷ്യമോ ഒന്നുമില്ലായിരുന്നു.
പകരം, അവന്റെ നിശബ്ദമായ ലോകത്തേക്ക് എങ്ങനെയെങ്കിലും ഒരു വെളിച്ചമായി മാറണം എന്ന ആഗ്രഹം മാത്രം ബാക്കിയായി. റസിയയും ഷീബയും അവൾക്ക് നൽകിയ ഈ അറിവ്, സിദ്ധാർത്ഥുമായുള്ള അവളുടെ ബന്ധത്തിൽ ഒരു പുതിയ വഴിത്തിരിവാകാൻ പോവുകയായിരുന്നു.
അന്ന് ക്ലാസ്സ് കഴിഞ്ഞു മടങ്ങുമ്പോൾ സാറയുടെ നോട്ടം സിദ്ധാർത്ഥിനെ തിരയുകയായിരുന്നു. മഴ അപ്പോഴും തോരാതെ പെയ്തുകൊണ്ടിരുന്നു ……അവരുടെ ജീവിതത്തിലെന്നപോലെ.
കോളേജിലെ അവസാനത്തെ ബെല്ലും മുഴങ്ങി. വരാന്തകളിൽ കുട്ടികളുടെ ബഹളം ഇരമ്പിയാർത്തു. ക്ലാസ്സിൽ നിന്നും പുറത്തിറങ്ങുമ്പോൾ സാറയുടെ മനസ്സിൽ സിദ്ധാർത്ഥിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു. സ്റ്റീഫൻ ഇച്ചായൻ തന്റെ കാറിനടുത്ത് അവളെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. സാറ വേഗത്തിൽ ഇച്ചായന്റെ അടുത്തേക്ക് ചെന്നു.
“ഇച്ചായാ… ഇച്ചായൻ പൊയ്ക്കോ. എനിക്ക് ഇന്ന് കൂട്ടിന് എന്റെ പുതിയ കൂട്ടുകാരിയുണ്ട്. ഞങ്ങൾ ഒന്നിച്ച് നടന്നു വന്നോളാം,”
സാറ വലിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
സ്റ്റീഫൻ ഒന്ന് അമ്പരന്നു.
” എടീ, നല്ല മഴ പെയ്യാൻ നിൽക്കുവാ. നീ എന്തിനാ വെറുതെ നടക്കുന്നത്? കയറ്, ഞാൻ വീട്ടിലാക്കാം.”
“ഏയ്, വേണ്ട ഇച്ചായാ. എനിക്ക് ഈ നാടൊന്നു കണ്ടു നടക്കണം. അമേരിക്കയിലെ ആ തിരക്കിലൊന്നും ഇങ്ങനെയൊരു സുഖം കിട്ടില്ലല്ലോ. ഞാൻ വന്നോളാം. പ്ലീസ്…”
സാറയുടെ നിർബന്ധത്തിന് മുന്നിൽ സ്റ്റീഫൻ തോറ്റു.
“ശരി, സൂക്ഷിച്ചു വരണേ,”
എന്ന് പറഞ്ഞ് അവൻ കാർ സ്റ്റാർട്ട് ചെയ്തു.
കാർ കണ്ണിൽ നിന്നും മറഞ്ഞതും സാറ ഓടി റസിയയുടെ അടുത്തേക്ക് ചെന്നു. റസിയ തന്റെ തട്ടം ഒന്ന് ശരിയാക്കി ബാഗും തൂക്കി വരാന്തയിൽ നിൽക്കുകയായിരുന്നു.
“എടീ റസീ… വാ നമുക്ക് ഒന്നിച്ച് പോകാം!”
സാറ ആവേശത്തോടെ അവൾക്കരികിലെത്തി.
റസിയ ഒന്ന് പരുങ്ങി.
“എങ്ങോട്ട്? നീ നിന്റെ ഇച്ചായന്റെ കൂടെ പോയില്ലേ?”
“ഇല്ലടി, ഞാൻ ഇച്ചായനെ വിട്ടു. നീ പറഞ്ഞില്ലേ നിന്റെ വീട് എന്റെ വീടിനും കഴിഞ്ഞ് രണ്ടാമത്തെ വളവിലാണെന്ന്. എങ്കിൽ പിന്നെ നമുക്ക് ഇങ്ങനെ സംസാരിച്ച് നടന്നങ്ങ് പോകാമെന്ന് കരുതി. നിനക്ക് സമ്മതമല്ലേ?”
സാറ അവളുടെ തോളിൽ കൈയിട്ടു.
റസിയയുടെ മുഖത്ത് പെട്ടെന്ന് ഒരു നിഴൽ പടർന്നു. അവൾ പതിയെ സാറയുടെ കൈകൾ മാറ്റി.
“എടീ… അത്… അത് നടക്കില്ലടി,”
അവൾ വളരെ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.
“അതെന്താ? നിനക്ക് എന്നെ ഇഷ്ടമല്ലേ?”
സാറ തമാശരൂപേണ ചോദിച്ചെങ്കിലും റാസിയയുടെ കണ്ണുകളിലെ ഗൗരവം അവളെ ചിന്തിപ്പിച്ചു.
“അതല്ലടി സാറേ…”
റസിയ ദീർഘശ്വാസം എടുത്തു.
“നിന്റെ ലോകം പോലെയല്ല എന്റെ ലോകം. എന്റെ വീട്ടുകാർ ഇത്തിരി കടുപ്പക്കാരാ. ഈ കോളേജിൽ എന്നെ വിടുന്നത് തന്നെ വലിയൊരു കാര്യ. രാവിലെ എന്നെ ഇങ്ങോട്ട് കൊണ്ടുവരുന്നതും വൈകിട്ട് കൊണ്ടുപോകുന്നതും വീട്ടിൽ നിന്ന് ആരെങ്കിലും വന്നിട്ടാണ്. ഇപ്പോൾ തന്നെ നോക്കിയേ, അതാ വരുന്നു എന്റെ കാർന്നോർ.”
റസിയ ദൂരേക്ക് ചൂണ്ടി. അവിടെ ഒരു സൈക്കിളിൽ പ്രായമായ ഒരാൾ വരുന്നത് കണ്ടു.
റസിയ തുടർന്നു,
“എന്റെ ഉപ്പയും ഉമ്മയും ഞാൻ ചെറുപ്പമായിരുന്നപ്പോൾ തന്നെ അല്ലാഹുവിന്റെ അടുത്തേക്ക് പോയതാ. പിന്നെ എന്നെ വളർത്തിയത് ഈ കാണുന്ന കാരണവന്മാരാ. ‘പെണ്ണുങ്ങൾ അധികം ദൂരേക്ക് പോകരുത് ‘ എന്ന് വിശ്വസിക്കുന്നവരാ അവർ. എന്റെ ഉപ്പ മരിക്കുന്നതിന് മുൻപ് ഒരു വസിയ്യത്ത് എഴുതി വെച്ചിരുന്നു, എന്നെ പി.ജി വരെ പഠിപ്പിക്കണം എന്ന്. ആ ഒരു വാക്കിന്റെ പുറത്താണ് ഞാൻ ഇന്ന് ഈ കോളേജിൽ ഇരിക്കുന്നത്. ഇല്ലായിരുന്നെങ്കിൽ എന്നേ അവർ എന്നെ കെട്ടിച്ചു വിട്ടേനെ. പഠിപ്പിക്കുന്നുണ്ടെങ്കിലും എന്റെ ഓരോ ശ്വാസത്തിനും അവർക്ക് കണക്കുണ്ട്. നിന്നെപ്പോലെ ഒരു ‘നസ്രാണി’ പെണ്ണിന്റെ കൂടെ ഞാൻ ചങ്ങാത്തം കൂടി നടന്നു വരുന്നത് അവർ കണ്ടാൽ, നാളെ മുതൽ എന്റെ കോളേജ് പഠനം അവിടെ തീരും. എനിക്ക് ഇഷ്ടമുള്ളത് പോലെ പറന്നു നടക്കാൻ അവർ എന്നെ അനുവദിക്കില്ലടി.”
സാറ അത്ഭുതത്തോടെയും വേദനയോടെയും റസിയയെ നോക്കി. അമേരിക്കയിലെ സ്വാതന്ത്ര്യത്തിൽ വളർന്ന സാറയ്ക്ക് ഇത് വിശ്വസിക്കാനായില്ല.
“എന്താടി ഇതൊക്കെ? ഒരു കൂട്ടുകാരിയുടെ കൂടെ നടക്കാൻ പോലും നിനക്ക് അനുവാദമില്ലേ?”
റസിയ ജനാലയ്ക്കപ്പുറത്തെ ആകാശത്തേക്ക് നോക്കി പതുക്കെ പറഞ്ഞു
“ചില ജീവിതങ്ങൾ അങ്ങനെയാണ് സാറേ… പുറമെ നിന്ന് നോക്കുമ്പോൾ സുന്ദരമായി തോന്നും, പക്ഷേ ഉള്ളിൽ ശ്വാസം മുട്ടിക്കുന്ന നൂറു കണക്കിന് നിയമങ്ങളുടെയും വേലിക്കെട്ടുകളുടെയും നടുവിലായിരിക്കും അവർ. നീ ആകാശത്തിലൂടെ പറക്കുന്ന പക്ഷിയാണെങ്കിൽ, ഞാൻ ഒരു സ്വർണ്ണക്കൂട്ടിനുള്ളിലെ കിളിയാണ്. കൂട് സുന്ദരമാണ്, പക്ഷേ ആകാശം എനിക്കെന്നും അന്യമാണ്.”
റസിയയുടെ ആ വാക്കുകൾ സാറയുടെ ഹൃദയത്തിൽ തൊട്ടു. അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഒരു മനോഹരമായ സൗഹൃദം തുടങ്ങുന്നതിന് മുൻപേ അതിന് ചുറ്റും മതം എന്നും ആചാരങ്ങളെന്നും പറയുന്ന വലിയ മതിലുകൾ ഉയരുന്നത് അവൾ ആദ്യമായി കണ്ടു.
“സാരമില്ലടി… എങ്കിൽ നീ പൊയ്ക്കോ. നിനക്ക് ഒരു ബുദ്ധിമുട്ട് വരുന്നത് എനിക്ക് ഇഷ്ടമല്ല,”
സാറ റാസിയയുടെ കൈകളിൽ പിടിച്ചു.
“പിണങ്ങല്ലേ സാറേ…”
റസിയ സങ്കടത്തോടെ ചിരിച്ചു.
“നാളെ നമുക്ക് ക്ലാസ്സിൽ ഇരുന്ന് ഒരുപാട് സംസാരിക്കാം. അപ്പോൾ ഈ മതിലുകളൊന്നും ഉണ്ടാവില്ലല്ലോ.”
റസിയയുടെ കാരണവർ അടുത്തെത്തിയതും അവൾ വേഗത്തിൽ നടന്നു നീങ്ങി. സൈക്കിളിന്റെ പിന്നിലിരുന്ന് പോകുമ്പോൾ അവൾ സാറയെ നോക്കി ഒന്ന് കൈവീശി. സാറ അവിടെ തനിച്ചായി.
മഴ വീണ്ടും നൂലറ്റുവീഴാൻ തുടങ്ങി. റസിയ പറഞ്ഞ ആ വാക്കുകൾ സാറയുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൾ പതുക്കെ നടന്നു……അപ്പോഴേക്കും മഴ പെയ്തു തുടങ്ങി …….കുട ചൂടാതെ മഴയത്ത് നടക്കുമ്പോൾ അവൾ ആലോചിച്ചത് സിദ്ധാർത്ഥിനെക്കുറിച്ചായിരുന്നു. റസിയയ്ക്ക് കൂടുണ്ട്, പക്ഷേ പറക്കാൻ കഴിയില്ല. സിദ്ധാർത്ഥിന് ചിറകുണ്ട്, പക്ഷേ ശബ്ദമില്ല. താൻ മാത്രം എന്തിനാണ് ഇത്രയേറെ ഭാഗ്യം ലഭിച്ചവളായി നിൽക്കുന്നത്?
.
.
മഴയുടെ ശക്തി കുറഞ്ഞെങ്കിലും അന്തരീക്ഷത്തിൽ നനഞ്ഞ മണ്ണിന്റെയും ഇലകളുടെയും മണമുണ്ടായിരുന്നു. വിജനമായ ആ ഇടവഴിയിൽ തന്റെ ചെരുപ്പുകൾ ചെളിയിൽ പുതയുന്നത് ശ്രദ്ധിച്ചു നടക്കുമ്പോഴാണ്, ദൂരെ തലകുനിച്ചു നടന്നുപോകുന്ന ആ രൂപം അവൾ കണ്ടത്. സിദ്ധാർത്ഥ്!
കൈകളിൽ കുറച്ചു പുസ്തകങ്ങളും തോളിൽ തൂങ്ങിക്കിടക്കുന്ന ബാഗുമായി അവൻ മൗനത്തിന്റെ ഒരു കവചത്തിനുള്ളിലെന്നപോലെ നടക്കുകയായിരുന്നു.
സാറ വേഗത്തിൽ നടന്ന് അവന്റെ അരികിലെത്തി.
“അതേ …”
അവൾ ഒന്ന് വിളിച്ചു.
പക്ഷേ അവൻ കേട്ടില്ല. റസിയ പറഞ്ഞത് അവൾ പെട്ടെന്ന് ഓർത്തു, ‘അവന് ചെവി ശരിക്കും കേൾക്കില്ല’. അവൾ പതുക്കെ അവന്റെ തോളിൽ ഒന്ന് തൊട്ടു. പെട്ടെന്ന് ഒരു ഞെട്ടലോടെ സിദ്ധാർത്ഥ് തിരിഞ്ഞുനോക്കി. തന്നെ സഹായിക്കാൻ വന്ന് ഒടുവിൽ ദേഷ്യപ്പെട്ടു പോയ ആ പെൺകുട്ടിയെ വീണ്ടും കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു അമ്പരപ്പ് മിന്നിമറഞ്ഞു.
“ഹായ്…”
അവൾ മടിച്ചുമടിച്ച് ഒരു പുഞ്ചിരി നൽകി.
അവൻ തിരിച്ച് വളരെ ചെറിയ, എന്നാൽ ആത്മാർത്ഥമായ ഒരു ചിരി സമ്മാനിച്ചു.
“അതേ… im really sorry കേട്ടോ. എനിക്ക് സത്യമായിട്ടും അറിയില്ലായിരുന്നു. ഞാൻ നേരത്തെ അങ്ങനെയൊക്കെ… പിന്നെ കോളേജിൽ വെച്ചും…”
അവൾ വിക്കി വിക്കി പറഞ്ഞു.
സിദ്ധാർത്ഥ് അവളുടെ പരിഭ്രമം കണ്ട് പതുക്കെ കൈകൾ ചലിപ്പിച്ചു. ‘സാരമില്ല, എല്ലാം ഒക്കെയാണ്’ എന്ന് അവൻ ആംഗ്യത്തിലൂടെ കാണിച്ചു.
അവൻ എന്താണ് ചെയ്തതെന്ന് ആദ്യം സാറയ്ക്ക് മനസ്സിലായില്ല. അവൾ അന്തംവിട്ടു നിൽക്കുന്നത് കണ്ടപ്പോൾ സിദ്ധാർത്ഥിന് ചിരി വന്നു. അവൻ തള്ളവിരൽ ഉയർത്തി ‘thumbs up’ കാണിച്ചപ്പോഴാണ് അവൾക്ക് ആശ്വാസമായത്. അവളും തിരിച്ചു ചിരിച്ചു.
രണ്ടുപേരും ആ ഇടവഴിയിലൂടെ ഒന്നിച്ച് നടക്കാൻ തുടങ്ങി.
“ഉം… സിദ്ധാർത്ഥ് എന്നാണല്ലേ പേര്?”
അവൾ അല്പം ശബ്ദം ഉയർത്തി ചോദിച്ചു. അവൻ പതുക്കെ തലയാട്ടി. അവൻ കേൾക്കുന്നുണ്ടെന്ന് ഉറപ്പായപ്പോൾ അവൾക്ക് സന്തോഷമായി.
“ഞാൻ സാറ… സാറ കുര്യൻ.”
അവൻ ആ പേര് കേട്ടപ്പോൾ വീണ്ടും ചിരിച്ചു. ഒരു പ്രത്യേക തരം പ്രകാശമായിരുന്നു ആ ചിരിയിൽ.
“ഉം… നമുക്ക് ഫ്രണ്ട്സ് ആവാം? ഫ്രണ്ട്സ്?”
സാറ പ്രതീക്ഷയോടെ അവനെ നോക്കി തന്റെ വലംകൈ നീട്ടി.
സിദ്ധാർത്ഥ് പെട്ടെന്ന് നിശ്ചലനായി. വിശ്വസിക്കാനാവാത്ത എന്തോ കേട്ടതുപോലെ അവൻ അവളെ നോക്കി നിന്നുപോയി. അവന്റെ ജീവിതത്തിൽ ‘കൂട്ടുകാരൻ’ എന്ന വാക്കിന് വലിയ അർത്ഥങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അവന്റെ ലോകം എപ്പോഴും നിശബ്ദമായിരുന്നു. മറ്റുള്ളവർക്ക് സംഗീതവും സംസാരവും കേൾക്കാൻ കഴിയുന്ന ഈ ലോകത്ത്, അവൻ ഒരു കണ്ണാടിക്കൂട്ടിൽ അടയ്ക്കപ്പെട്ടവനെപ്പോലെയാണ് ജീവിച്ചത്. അച്ഛനും അമ്മയും ഒരുമിച്ച് യാത്രയായ ആ പഴയ അപകടത്തിന് ശേഷം, സിദ്ധാർത്ഥ് പൂർണ്ണമായും ഒറ്റപ്പെട്ടു. ബന്ധുക്കൾ അവനെ ഒരു ഉത്തരവാദിത്തമായി മാത്രം കണ്ടു. തറവാടിന്റെ ഒരു മൂലയിൽ, ആരും ശ്രദ്ധിക്കാത്ത ഒരു നിഴലായി അവൻ വളർന്നു. വായനശാലയിലെ പുസ്തകങ്ങളായിരുന്നു അവന്റെ ഏക സുഹൃത്തുക്കൾ. അക്ഷരങ്ങളിലൂടെ അവൻ ലോകത്തെ അറിഞ്ഞു, പക്ഷേ ലോകം അവനെ അറിയാൻ ശ്രമിച്ചില്ല.
കോളേജിൽ പോലും അവൻ ഒരു പരിഹാസപാത്രമായിരുന്നു. തിരിച്ചു പ്രതികരിക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ട് ആർക്കും അവനെ ഉപദ്രവിക്കാനും അപമാനിക്കാനും ഒരു മടിയുമുണ്ടായിരുന്നില്ല. ഒറ്റപ്പെടലിന്റെ കയ്പേറിയ കഷായം കുടിച്ചു തീർത്ത വർഷങ്ങൾ അവനെ മനുഷ്യരിൽ നിന്ന് അകറ്റി നിർത്തി. ആരും അവനോട് മിണ്ടാൻ വരാറില്ല, ആരും അവനെ ഒന്നിനും കൂട്ടാറില്ല. സഹതാപത്തോടെ നോക്കുന്ന കണ്ണുകളെ അവൻ വെറുത്തിരുന്നു. അവന് വേണ്ടത് സഹതാപമായിരുന്നില്ല, മറിച്ച് ഒരു മനുഷ്യനായി പരിഗണിക്കപ്പെടുക എന്നതായിരുന്നു.
ആ ശൂന്യമായ ജീവിതത്തിലേക്കാണ് ഇതാ ഒരു പെൺകുട്ടി കടന്നുവന്നിരിക്കുന്നത്. അവൾക്ക് അവന്റെ വൈകല്യങ്ങളെക്കുറിച്ച് അറിയാം, എന്നിട്ടും അവൾ കൈനീട്ടി ചോദിക്കുന്നു……. ജീവിതത്തിൽ ഇന്നുവരെ ആരും അവനോട് ആ ചോദ്യം ചോദിച്ചിട്ടില്ല. അവന്റെ ലോകത്ത് ആകെ കേട്ട ശബ്ദം ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും മാത്രമായിരുന്നു. ഈ കൈകൾ ഒരുപക്ഷേ തന്റെ ജീവിതത്തിലെ ആദ്യത്തെ വെളിച്ചമായിരിക്കുമെന്ന് അവന് തോന്നി.
അവൻ യാന്ത്രികമായി തലയാട്ടി. അവളുടെ നീട്ടിയ കൈകളിലേക്ക് അവൻ തന്റെ കൈകൾ പതുക്കെ ചേർത്തു. ആ സ്പർശനത്തിന് ഒരു പ്രത്യേക തണുപ്പും ഒപ്പം വല്ലാത്തൊരു ഊഷ്മളതയും ഉണ്ടായിരുന്നു. ആ മഴ നനഞ്ഞ ഇടവഴിയിൽ, വാക്കുകളേക്കാൾ മനോഹരമായ ഒരു സൗഹൃദം അതിലുമുപരി ……മറ്റെന്തോ ഒന്ന് അവിടെ ജനിക്കുകയായിരുന്നു.
അന്ന് വൈകുന്നേരം വീട്ടിലെത്തിയ സാറയുടെ ഉള്ളിൽ സിദ്ധാർത്ഥും റസിയയും മാത്രമായിരുന്നു……അവരുടെ ജീവിതം ഓർത്തവൾ ദുഃഖിച്ചു ….
ഹാളിൽ ചായ കുടിച്ചുകൊണ്ടിരുന്ന സ്റ്റീഫൻ ഇച്ചായന്റെ അരികിലേക്ക് അവൾ ഓടിച്ചെന്നു. റസിയയുടെ വീട്ടുവിശേഷങ്ങളും സിദ്ധാർത്ഥിന്റെ നിശബ്ദമായ ലോകത്തെക്കുറിച്ചും അവൾ വികാരാധീനയായി സംസാരിച്ചു…….
സ്റ്റീഫൻ എല്ലാം ശാന്തമായി കേട്ടിരുന്നു.
“സാരമില്ലാടി കൊച്ചേ… ഓരോരുത്തർക്കും ഓരോ വിധിയാണ്. പക്ഷേ സിദ്ധാർത്ഥിന്റെ കാര്യം കഷ്ടമാണ്. നീ അവന് ഒരു കൂട്ടായിരിക്കുന്നത് നല്ലതാ,”
സ്റ്റീഫൻ അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു.
അന്ന് രാത്രി സാറയ്ക്ക് ഉറക്കം വന്നില്ല. വാക്കുകളില്ലാത്ത സിദ്ധാർത്ഥിനോട് തനിക്ക് സംസാരിക്കണം എന്നവൾ ഉറപ്പിച്ചു. പിറ്റേന്ന് തന്നെ അവൾ ടൗണിലെ വലിയ ലൈബ്രറിയിൽ പോയി. പൊടിപിടിച്ച അലമാരകൾക്കിടയിൽ തപ്പി ഒടുവിൽ അവൾ ആ പുസ്തകം കണ്ടെത്തി—’ആംഗ്യഭാഷയുടെ ലോകം’.
പിന്നീടുള്ള രാത്രികളിൽ, വീട് നിശബ്ദമാകുമ്പോൾ സാറ തന്റെ മേശപ്പുറത്ത് ചിമ്മിനി വിളക്ക് കൊളുത്തി വെക്കും. ആ കരിന്തിരി കത്തുന്ന വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ, പുസ്തകത്തിലെ ഓരോ ചിത്രങ്ങളും നോക്കി അവൾ വിരലുകൾ ചലിപ്പിക്കാൻ പഠിച്ചു. ‘എ’, ‘ബി’, ‘സി’… ഓരോ അക്ഷരങ്ങളും, വാക്കുകളും അവൾ കഷ്ടപ്പെട്ട് ഹൃദിസ്ഥമാക്കി. അവനു വേണ്ടി അവൾ ഒരു പുതിയ ലോകം പണിയുകയായിരുന്നു.
.
.
.
ഒരു അവധി ദിവസമായിരുന്നു അത്. മുറ്റത്ത് വെയിൽ പടർന്നു നിൽക്കുന്നു. സിദ്ധാർത്ഥ് തന്റെ പറമ്പിൽ ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു. പതിവുപോലെ അവൻ തന്റെ ഏകാന്തതയിലായിരുന്നു.
സാറ പതുക്കെ മതിലിനടുത്ത് ചെന്ന് നിന്നു. അവനെ ഒന്ന് നീട്ടി വിളിക്കണമെന്ന് ഉണ്ടായിരുന്നു, പക്ഷേ ശബ്ദത്തേക്കാൾ അവന് പ്രിയം കാഴ്ചയാണെന്ന് അവൾക്കറിയാമായിരുന്നു.
അവൾ കൈകൾ വീശി അവന്റെ ശ്രദ്ധ ക്ഷണിച്ചു. സിദ്ധാർത്ഥ് തലയുയർത്തി നോക്കി. സാറ പതുക്കെ, വളരെ പതുക്കെ താൻ പഠിച്ചെടുത്ത ആംഗ്യങ്ങൾ അവന് നേരെ ചലിപ്പിച്ചു.
“നി-ന-ക്ക്… സു-ഖ-മാ-ണോ?”
സിദ്ധാർത്ഥ് ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്ന് നിന്നുപോയി. അവന്റെ കയ്യിലിരുന്ന പൈപ്പ് നിലത്തു വീണു. വെള്ളം മുറ്റത്ത് പരന്നൊഴുകി. കഴിഞ്ഞ പത്തുപതിനെട്ടു കൊല്ലത്തെ തന്റെ ശൂന്യമായ ഏകാന്തതയിലേക്ക് വീണ ആദ്യത്തെ വെളിച്ചമായിരുന്നു ആ ചോദ്യം. തനിക്ക് വേണ്ടി, തന്റെ ഭാഷ പഠിച്ച്, തന്റെ ലോകത്തേക്ക് ഒരാൾ നടന്നു വന്നിരിക്കുന്നു!
അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു. അത് വെറുമൊരു ചിരിയല്ലായിരുന്നു…….. വർഷങ്ങളായി അടഞ്ഞു കിടന്ന ഒരു വാതിൽ തുറന്നതുപോലെയായിരുന്നു…… സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആംഗ്യത്തിലൂടെ മറുപടി നൽകി…….
“ഇത്രയും കാലം… ആരും എന്നോട് ഇത് ചോദിച്ചിട്ടില്ല.”
അവന്റെ കണ്ണുനീർ കണ്ടപ്പോൾ സാറയുടെ ഹൃദയം പിടഞ്ഞു. അവൾ വിരലുകൾ കോർത്ത്, നെഞ്ചോട് ചേർത്ത് വച്ച് അടുത്ത ആംഗ്യം കാണിച്ചു
“ഇനി മുതൽ… ഞാനുണ്ടാകും. .”
സിദ്ധാർത്ഥ് ആ കൈകളിലേക്ക് നോക്കി നിന്നു. ശബ്ദമില്ലാത്ത ആ സംഭാഷണം ആകാശത്തെ പക്ഷികളും മുറ്റത്തെ മരങ്ങളും സാക്ഷിയായി നിന്നു.
.
.
.
.
.
.
.
ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ കൊഴിഞ്ഞു കൊണ്ടിരുന്നു …..റസിയയും സാറയും best friends ആയി …….സാറക്ക് സിദ്ധാർഥിനോട് സൗഹൃദത്തിന് പുറമെ ……ഒരു തരം ഇഷ്ട്ടം മൊട്ടിട്ടു …..അവനു വേണ്ടി sign language പഠിക്കുക എന്നത് അവൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നായി മാറി ……ഓരോ വാക്കും പഠിച്ച് എല്ലാ ദിവസവും ആ മതിലിന് അപ്പുറവുമിപ്പുറവുമായി അവൾ അവനോട് അവന്റെ ഭാഷയിൽ സംസാരിക്കും
അവനത് പുതിയ അനുഭൂതിയായിരുന്നു ……ആരോരുമില്ലാതിരുന്ന അവന്റെ ഇരുണ്ട ലോകത്തിലേക്ക് കടന്നു വന്ന മാലാഖയാണവൾ ……എങ്കിലും അവൻ ഒരകലം അവളോട് പാലിച്ചിരുന്നു ……അവളെന്നെ പെണ്ണിനോട് അരുതാത്തത് തോന്നി തുടങ്ങാതിരിക്കാൻ ………അവനെപോലെയുള്ളവർക്ക് നിഷേധിക്കപ്പെട്ട പ്രണയം എന്ന മനോഹരകാവ്യം അവർക്കിടയിൽ ജനിക്കാതിരിക്കാൻ അവൻ ശ്രമിച്ചു …….പക്ഷെ ,…..വിധിയെ തടുക്കാൻ ആർക്കും ആവില്ലല്ലോ ….
പതിവുപോലെ ആ വൈകുന്നേരവും മതിലിനപ്പുറം ഒരു നിഴലനക്കം കണ്ടപ്പോൾ സിദ്ധാർത്ഥ് തന്റെ പണി നിർത്തി തലയുയർത്തി. അവിടെ വിടർന്ന ചിരിയോടെ സാറ നിൽക്കുന്നുണ്ടായിരുന്നു.
“അതേ…”
സിദ്ധാർത്ഥ് അവളുടെ അടുത്തേക്ക് നടന്നുചെന്നു. ചുണ്ടിൽ എപ്പോഴത്തെയും പോലെ ആ നിഷ്കളങ്കമായ പുഞ്ചിരിയുണ്ട്.
ഭക്ഷണം കഴിച്ചോ?”
ആ ചോദ്യം കണ്ടതും സിദ്ധാർത്ഥിന്റെ ഉള്ളിലൊന്ന് പിടഞ്ഞു. ഒരു നിമിഷം അവൻ തറഞ്ഞുനിന്നുപോയി. പണ്ട് ആ പഴയ പ്യൂൺ രാഘവൻ നായർ കഴിഞ്ഞാൽ, ഈ ലോകത്ത് തന്റെ വിശപ്പിനെക്കുറിച്ച് ആകുലപ്പെട്ട ഏക വ്യക്തി ഈ പെൺകുട്ടിയാണ്. ‘ഭക്ഷണം കഴിച്ചോ’ എന്ന ആ ചെറിയ ചോദ്യത്തിന് സ്നേഹത്തിന്റെ എത്ര വലിയ അർത്ഥമാണുള്ളതെന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു. അവൻ പതുക്കെ തലയാട്ടി, ‘അതെ’ എന്ന് മറുപടി നൽകി.
അവൾ ‘ഒരു മിനിറ്റ്’ എന്ന് ആംഗ്യം കാണിച്ച് അവനെ അവിടെത്തന്നെ നിർത്തി. അവൻ കൗതുകത്തോടെ അവളുടെ അടുത്ത നീക്കത്തിനായി കാത്തുനിന്നു. സാറ പതുക്കെ തന്റെ വിരലുകൾ ചലിപ്പിച്ചു തുടങ്ങി. അവൾ ഓരോ ആംഗ്യവും കാട്ടുമ്പോൾ അവന്റെ കണ്ണുകൾ വിടർന്നു വന്നു.
“തന്റെ ഈ കണ്ണുകൾ കാണാൻ നല്ല ഭംഗിയാട്ടോ…”
അവന്റെ കാപ്പിനിറമുള്ള ആ കണ്ണുകളെ അവൾ മനസ്സ് തുറന്ന് അഭിനന്ദിച്ചു. ആ അഭിനന്ദനം കേട്ടപ്പോൾ സിദ്ധാർത്ഥിന്റെ ഹൃദയമിടിപ്പ് കൂടി. അവന്റെ കണ്ണുകളിൽ തിളക്കം പടർന്നെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവൻ ഭയന്നു. സാറയുടെ ഓരോ പ്രവർത്തിയിലും തന്നോട് മൊട്ടിട്ടു തുടങ്ങിയ പ്രണയം അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു. അവളെന്ന പെണ്ണിനോട് അരുതാത്തത് തോന്നി തുടങ്ങാതിരിക്കാൻ അവൻ തന്റെ മനസ്സിനെ കടിഞ്ഞാണിട്ടു. അവനെപ്പോലെയുള്ളവർക്ക് പ്രണയം ഒരു ആഡംബരമാണെന്ന് അവൻ വിശ്വസിച്ചു.
അവൻ പതുക്കെ കൈകൾ ചലിപ്പിച്ചു.
താങ്ക്സ്… എങ്കിൽ ഇനി പൊയ്ക്കോ.”
അവളെ വേഗം അവിടെനിന്ന് പറഞ്ഞയക്കാൻ അവൻ തിടുക്കം കാണിച്ചു. അവളുമായി കൂടുതൽ സംസാരിക്കുന്നത് തന്റെ ഹൃദയത്തിന്റെ നിയന്ത്രണം തെറ്റിക്കുമെന്ന് അവൻ ഭയന്നു. തന്റെ പരിമിതികൾ അവന് നന്നായി അറിയാമായിരുന്നു. ശബ്ദമില്ലാത്ത, ലോകത്തിന്റെ പരിഹാസങ്ങൾ ഏറ്റുവാങ്ങുന്ന താൻ സാറയുടെ ജീവിതത്തിന് ഒരു ഭാരമാകരുതെന്ന് അവൻ ആഗ്രഹിച്ചു.
അവൻ കൈകൾ താഴ്ത്തി, സാറ കാണാതെ പതുക്കെ ആകാശത്തേക്ക് നോക്കി ചിരിച്ചു. ആ ചിരിയിൽ ഒരേസമയം ആയിരം സങ്കടങ്ങളുടെ ഭാരവും, അതിലേറെ അവളോടുള്ള അതിതീവ്രമായ പ്രണയവും ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് അവളെ അകറ്റി നിർത്തുമ്പോഴും, അവന്റെ ഹൃദയം സാറയോടുള്ള പ്രണയത്തിൽ അലിഞ്ഞു തീരുകയായിരുന്നു. വിധി തനിക്ക് നിഷേധിച്ച ആ മനോഹര കാവ്യം അവൾക്കായി മാത്രം എഴുതപ്പെടുകയാണെന്ന് ആ നിശബ്ദതയിൽ അവൻ തിരിച്ചറിഞ്ഞു.
അവളുടെ ഉള്ളിൽ അവനോടുള്ള സ്നേഹം അവൾ പോലും അറിയാതെ ഒരു പ്രളയജലം പോലെ നിറഞ്ഞു കവിഞ്ഞുകൊണ്ടിരുന്നു. ഓരോ ദിവസവും ആ മതിലിനപ്പുറം നിൽക്കുന്ന സിദ്ധാർത്ഥിനെ കാണുമ്പോഴും അവളുടെ ലോകം അവനിൽ മാത്രമായി ചുരുങ്ങിക്കൂടി.
സന്ധ്യാനേരത്തെ ആ മനോഹരമായ ചുവപ്പ് രാശിയിൽ, അവൾ അവനെ നോക്കി പതിയെ വിരലുകൾ ചലിപ്പിച്ചു.
” സിദ്ധേട്ടാ “
അത് കണ്ടപ്പോൾ സിദ്ധാർത്ഥിന്റെ ഉള്ളൊന്ന് പിടഞ്ഞു.
ആദ്യമായാണ് അവൾ സ്നേഹത്തോടെ ആ വിളി വിളിക്കുന്നത്. സിദ്ധാർത്ഥിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ജനിച്ച നാൾ മുതൽ ശബ്ദങ്ങളുടെ ലോകത്തുനിന്ന് പുറത്തായവന്, ആംഗ്യത്തിലൂടെയാണെങ്കിലും ‘ഏട്ടൻ’ എന്ന ആ വിളി ഒരു സംഗീതം പോലെയാണ് അനുഭവപ്പെട്ടത്.
അവൻ ഒന്നും മിണ്ടാതെ അവളെത്തന്നെ നിറഞ്ഞുനിൽക്കുന്ന കണ്ണുകളോടെ നോക്കി. ശേഷം, തന്റെ സങ്കടങ്ങൾ മറച്ചുവെച്ചുകൊണ്ട് അതിലും മനോഹരമായ ഒരു ചിരി അവൾക്ക് സമ്മാനിച്ചു.
“ഏട്ടന്റെ ആ ചിരി കാണാൻ എനിക്ക് ഒത്തിരി ഇഷ്ടമാ…”
കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് ചിരിക്കുന്ന ആ പെൺകുട്ടിയെ അവൻ കണ്ണിമവെട്ടാതെ നോക്കിനിന്നുപോയി. അവളുടെ ഓരോ ചലനങ്ങളും അവന്റെ ഇരുണ്ട ജീവിതത്തിലേക്കുള്ള വെളിച്ചമായിരുന്നു . പക്ഷേ, തന്റെ നീതിയില്ലാത്ത ലോകത്തേക്ക് അവളെ കൂടുതൽ അടുപ്പിക്കുന്നത് അപകടമാണെന്ന് അവന് തോന്നി. അവൻ തന്റെ മനസ്സിനെ ബലമായി കെട്ടിയിട്ടു.
സിദ്ധാർഥ് ആംഗ്യത്തിൽ അവളോട് പറഞ്ഞു
“ഉം… സമയം ഒത്തിരി പോയില്ലേ? ഇനിയിപ്പോ പൊയ്ക്കോ… സന്ധ്യ കഴിയാറായി. വീട്ടിൽ അന്വേഷിക്കുന്നുണ്ടാവും.”
അവൻ വീണ്ടും അവളെ തിരിച്ചു പറഞ്ഞുവിട്ടു. അവളുടെ സാന്നിധ്യം കൂടുതൽ നേരം അനുഭവിച്ചാൽ തന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്നും, അവളോട് പ്രണയം തോന്നിപ്പോകുമെന്നും അവൻ ഭയന്നു
. അതുകൊണ്ട് തന്നെ ഹൃദയം മുറിയുന്ന വേദനയോടെയാണെങ്കിലും ഓരോ ദിവസവും അവളെ ദൂരേക്ക് പറഞ്ഞയക്കാൻ അവൻ നിർബന്ധിതനായി.
.
.
.
.
.
.
.
കോളേജ് കാന്റീനിലെ മൂലയിലുള്ള ബെഞ്ചിലിരുന്ന് സാറ തന്റെ ഉള്ളിലെ പരിഭ്രമങ്ങൾ റസിയയോട് തുറന്നു പറയുകയാണ്.
സാറയുടെ മനസ്സ് ആ മതിലിനപ്പുറത്തെ സിദ്ധാർത്ഥിലായിരുന്നു.
“എന്താണിതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെടി റസിയാ…”
സാറ തന്റെ ചായ ഗ്ലാസ്സിൽ വിരലുകൾ കൊണ്ട് തട്ടിക്കൊണ്ട് പറഞ്ഞു.
“ആ മനുഷ്യൻ… അയാളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. ഇതിപ്പോൾ വെറും സഹതാപമാണോ അതോ പ്രണയമാണോ എന്ന് എനിക്ക് തിരിയുന്നില്ല. ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ ഞാൻ അതിൽ കുടുങ്ങിപ്പോകുന്നതുപോലെയാണ്. ഇവിടുള്ള പിള്ളേർ ആരെങ്കിലും അയാളെ വേദനിപ്പിക്കാൻ നോക്കുമ്പോൾ, അയാളെ ഇങ്ങനെ പൊതിഞ്ഞു പിടിച്ചു സംരക്ഷിക്കാൻ എനിക്ക് തോന്നാറുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ലടി…”
റസിയ സാറയെ നോക്കി കണ്ണ് മിഴിച്ചു. എന്നിട്ട് ചുണ്ടിൽ വിരിഞ്ഞ ഒരു കള്ളച്ചിരിയോടെ പറഞ്ഞു …..
“അല്ലാഹ് … റബ്ബേ! എടീ, ഇത് അത് തന്നെയാടി… പ്രേമം ….അനക്ക് അവനോട് പ്രേമം ആണ് “
സാറ ഒന്ന് ഞെട്ടി.
“ഉം? പ്രണയമാണോടി? ഉറപ്പാണോ ?”
“പിന്നെ അല്ലാതെ! അതെടി കോപ്പേ… നീ ഇത്രയും നേരം പറഞ്ഞ ലക്ഷണങ്ങളൊക്കെ ഇതിന്റേതാണ്. വേറൊരാളെ സംരക്ഷിക്കണം എന്നും അയാളുടെ ചിരിയിൽ ലോകം മറക്കണം എന്നും തോന്നുമ്പോൾ അത് പ്രേമം അല്ലാതെ പിന്നെ പുഴുക്കുത്തിട്ട പയറാണോ?”
റസിയ അവളെ കളിയാക്കി.
സാറ പതുക്കെ തലയാട്ടി. അവൾക്കൊരു സമാധാനം തോന്നിയതുപോലെ.
“എങ്കിൽ ഞാൻ ഇത് ഇച്ചായനോട് പറഞ്ഞാലോ? സ്റ്റീഫൻ ഇച്ചായനോട്?”
റസിയയുടെ മുഖത്ത് ഒരു ആശങ്ക നിഴലിച്ചു.
“ഇച്ചായൻ എന്തെങ്കിലും പറയുമോടി? പോരാത്തതിന് നീ വേറെ മതം, അയാൾ വേറെ മതം… നാട്ടുകാർ വെറുതെ ഇരിക്കില്ലല്ലോ.”
സാറ ചിരിച്ചു.
“എടീ, എന്റെ ഇച്ചായൻ മുത്താണ്. നിനക്ക് ഇച്ചായനെ ശരിക്കും മനസ്സിലായിട്ടില്ല. പുറമെ കാണുന്നതുപോലെയല്ല കക്ഷി.”
“ഓഹോ… എനിക്ക് കണ്ടപ്പോൾ നല്ലൊരു മുരടന്റെ മട്ടാണല്ലോ തോന്നിയത്!”
റാസിയ തന്റെ തട്ടം ശരിയാക്കി കൊണ്ട് പറഞ്ഞു.
സാറ ചിരിച്ചുകൊണ്ട് അവളെ തട്ടി.
“പോടി… ഇച്ചായന് സീൻ ഒന്നുമില്ല. ഇച്ചായൻ എന്നെ മനസ്സിലാക്കും. പക്ഷേ അച്ചൻ… അപ്പൻ അറിഞ്ഞാൽ എന്താകുമെന്ന് എനിക്ക് അറിയില്ല. അപ്പൻ കുറച്ച് കർക്കശക്കാരനാണ്.”
റസിയ സാറയുടെ കൈകളിൽ അമർത്തി പിടിച്ചു.
“അതൊക്കെ ശരിയാകുമെന്നേ… നമുക്ക് നോക്കാം. എന്തായാലും നീ ധൈര്യമായിട്ട് ഇച്ചായനോട് ഒന്ന് സംസാരിച്ചു നോക്ക്..”
” സംസാരിക്കാല്ലേ ?”
“പിന്നല്ലാതെ ……ഇയ്യ് ധൈര്യായിട്ട് പറ പെണ്ണെ “
” മ്മ് “
.
.
അന്ന് രാത്രി വീട്ടിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞു………. സ്റ്റീഫൻ തന്റെ മുറിയിൽ ഇരുന്നു പുസ്തകം വായിക്കുകയായിരുന്നു. വാതിൽക്കൽ ഒരു നിഴൽ കണ്ടപ്പോൾ അവൻ തലയുയർത്തി നോക്കി.
സാറയാണ്.
അവളുടെ മുഖത്ത് വല്ലാത്തൊരു വെപ്രാളവും ചങ്കുറ്റവും ഇടകലർന്നു നിൽക്കുന്നു……. അവൾ പതുക്കെ മുറിക്കുള്ളിലേക്ക് കയറി.
“ഇച്ചായോ…”
സാറ വളരെ താഴ്ന്ന സ്വരത്തിൽ വിളിച്ചു.
സ്റ്റീഫൻ പുസ്തകം മടക്കിവെച്ച് കസേരയിൽ ചാരിയിരുന്നു.
“എന്തോ… എന്താടി ഈ നേരത്ത്?”
“അതില്ലേ ഇച്ചായാ… പിന്നെ… പിന്നെ ഇല്ലേ…”
അവൾ വാക്കുകൾ കിട്ടാതെ പതറി. വിരലുകൾ കൊണ്ട് തന്റെ കുർത്തയുടെ അറ്റത്ത് ചുരുട്ടിപ്പിടിച്ചു.
സ്റ്റീഫൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.
“ആഹ്… പറ കാന്താരി. എന്താ ഇത്ര വലിയ കാര്യം പറയാൻ?”
“അത്… പിന്നെ… ഇച്ചായാ…”
അവൾ വീണ്ടും നിർത്തി.
“പറ പെണ്ണേ, കാര്യം പറ. നീയിങ്ങനെ വിക്കി വിക്കി നിന്നാൽ നേരം വെളുക്കുമല്ലോ!”
സ്റ്റീഫൻ അവളെ പ്രോത്സാഹിപ്പിച്ചു.
ഒടുവിൽ സാറ കണ്ണുകളടച്ച് ഒറ്റ ശ്വാസത്തിൽ പറഞ്ഞു:
“ഇച്ചായാ… എനിക്ക് പ്രേമമുണ്ട്!”
“ഓഹ്”.
അവന്റെ ആ പ്രതികരണം കണ്ട് സാറയുടെ കണ്ണ് തള്ളി.
“എന്താ ഇച്ചായാ… ഇച്ചായൻ ഞെട്ടാത്തത്? ഞാൻ ഒരു വലിയ കാര്യമല്ലേ ഈ പറഞ്ഞത്?”
അവൾ അത്ഭുതത്തോടെ ചോദിച്ചു.
സ്റ്റീഫൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അരികിൽ വന്നു. അവളുടെ തലയിൽ പതുക്കെ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു
“എന്റെ പെങ്ങളെ എനിക്കറിഞ്ഞൂടേടി? നീ ഈ കുറച്ചു ദിവസങ്ങളായി ആകാശത്താണല്ലോ നടക്കുന്നത്……. നിനക്ക് ഈയിടെയായി വല്ലാത്തൊരു മാറ്റമാടി കൊച്ചേ.”
സാറ പതുക്കെ തല താഴ്ത്തി.
“ഉം… മനസ്സിലായോ?”
“മനസ്സിലായി…… പിന്നെ… അത് സിദ്ധാർത്ഥാണോ?”
സ്റ്റീഫന്റെ ആ ചോദ്യം കേട്ടതും സാറ ശരിക്കും ഞെട്ടിപ്പോയി.
“ഇ-എങ്ങ-എങ്ങനെ… ഇച്ചായൻ എങ്ങനെ അറിഞ്ഞു?”
അവൾ വിക്കി വിക്കി ചോദിച്ചു.
സ്റ്റീഫൻ ചിരിച്ചു.
“അതൊക്കെ മനസ്സിലായി കൊച്ചേ. നീ അവനോട് കാണിക്കുന്ന ആ കരുതലും, അവന് വേണ്ടി ആംഗ്യഭാഷ പഠിക്കാൻ കാട്ടുന്ന വാശിയും കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു. നിന്റെ ഉള്ളിലെ ഇഷ്ടം ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.”
സാറയുടെ കണ്ണുകൾ നിറഞ്ഞു.
“ഇച്ചായാ… അത്…”
“സാരമില്ല … നിന്റെ ഈ ഇച്ചായന് എല്ലാം മനസ്സിലാകും. നീ പേടിക്കണ്ട. സിദ്ധാർത്ഥ് ഒരു പാവമാണ്. അവന് ശബ്ദമില്ലായിരിക്കും, പക്ഷേ നിന്നെ സ്നേഹിക്കാൻ അവന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്….. മതം എന്നും ജാതി എന്നും പറഞ്ഞ് ആരൊക്കെ എതിർത്താലും, അപ്പൻ കടുപ്പത്തിലാണെങ്കിലും നീ പേടിക്കണ്ട. നിനക്ക് മുന്നിൽ ഒരു കാവലായി ഞാൻ ഉണ്ടാകും. നിന്റെ ഈ ഇഷ്ടം ഞാൻ നടത്തിത്തരും.”
സാറയുടെ ഉള്ളിലെ സകല ഭാരവും അലിഞ്ഞുപോയതുപോലെ തോന്നി. അവൾ സന്തോഷം കൊണ്ട് സ്റ്റീഫനെ കെട്ടിപ്പിടിച്ചു.
“അതാണ് എന്റെ ഇച്ചൂട്ടൻ! എനിക്ക് അറിയാമായിരുന്നു ഇച്ചായൻ എന്നെ കൈവിടില്ലെന്ന്.”
സ്റ്റീഫൻ അവളുടെ തോളിൽ തട്ടി ചിരിച്ചു.
“ഉം… ഉം… മതി soap ഇട്ടത്. പോയി കിടന്നുറങ്ങാൻ നോക്ക്. ബാക്കിയൊക്കെ നമുക്ക് പതുക്കെ ശരിയാക്കാം.”
“ഓഹ് മതി “
” അവനോട് …പറഞ്ഞോ “
” മ്മ്ഹമ് …ഇല്ല “
” പറയണ്ടേ ?”
” മ്മ് “
” എങ്കി വൈകിപ്പികേണ്ടടി “
” മ്മ് ….പറായാലേ ?”
” ഹ….നീ പറ കൊച്ചെ “
“ഒക്കെ “
.
.
.
.
.
.
.
.
.
പിറ്റേ ദിവസം അവൾ വളരെ ഉത്സാഹത്തോടെയാണ് കോളേജിൽ എത്തി ചേർന്നത് …… സ്റ്റീഫന്റെ കാറിൽ നിന്നും ഇറങ്ങി റസിയയെ കാണാൻ ഒറ്റ ഓട്ടമായിരുന്നു പെണ്ണ് …..
ക്ലാസ്സിൽ എത്തിയതും അവൾ റസിയയെ ഒറ്റ കെട്ടിപ്പിത്തമായിരുന്നു …
” എടി റസീ “
” ഉമ്മാ …..പേടിപ്പിച്ചല്ലോ പഹയാ “
” ഹിഹിഹി ……guess what …ഞാൻ ഇന്ന് പറയും …..സിദ്ധേട്ടനോട് “
” ശെരിക്കും ?”
” മ്മ് “
” നിന്റെ ഇച്ചായൻ എന്ത് പറഞ്ഞ് ?”
” ഇച്ചായൻ ഫുൾ സപ്പോർട്ട് ആണ് ……ഞാൻ പറഞ്ഞില്ലേ ?”
” മ്മ് മ്മ് …എങ്കി ചെല്ല് നീ “
” മ്മ് 😌”
അവൾ അതും പറഞ്ഞ് ക്ലാസ്സിൽ നിന്നും ഇറങ്ങി ….അവനെ അന്വേഷിക്കാൻ …..
പോകുന്ന വഴി എന്തോ തട്ടി വീണു ….
” അമ്മേ….”
ഉരഞ്ഞു പൊട്ടിയ കൈകളിലേക്ക് നോക്കി നിലത്തിരുന്നവൾ പറഞ്ഞു …..
എന്നിട്ട് ദേഷ്യത്തോടെ മുമ്പിലേക്ക് നോക്കി …
” താനോ ?”
” അതേ …..എന്തെ ?”
” ഡോ ….എന്താടോ താൻ കാണിച്ചേ ….എന്റെ കൈ “
” ഹമ് ……അവൾ ഒരു രക്ഷക വന്നേക്കുന്നു …..ഇനി മേലിൽ ഞങ്ങടെ കാര്യത്തിൽ ഇടപെടരുത് “
” താൻ പോടോ …ഇനിയും ഇടപെടും “
” എങ്കി എന്ത് വേണെമെന്ന് എനിക്കും അറിയാം “
അവൻ അവളെ ചവിട്ടി ..
ശേഷം അവിടുന്ന് പോയി …..
അവൾ അവിടുന്ന് കൈ തടവി എഴുന്നേറ്റു ..
പിന്നെ അവനെ അന്വേഷിച്ചു നടക്കാൻ തുടങ്ങി …… അവന്റെ ക്ലാസ്സിന്റെ പരിസരത്തും മറ്റും അന്വേഷിച്ചു ….ഇല്ല അവിടെങ്ങും ഇല്ല
“ഇതെവിടെ പോയി ആവോ ?…..വന്നില്ലേ ഇനി ?….പക്ഷെ ഇങ്ങോട്ടേയ്ക്ക് നടക്കണത് ഞാൻ കണ്ടതാണല്ലോ ……”
അതും ആലോചിച്ച് അവൾ വായനശാലയിൽ പോയി …..അവനേറ്റവും പ്രിയപ്പെട്ട ഇടം ….
അവിടെ പോയി നോക്കുമ്പോ കണ്ട കാഴ്ച അവളുടെ രക്തം തിളപ്പിച്ചു …
” ഡാ……വിടാടാ “
ആ വിഷ്ണുവും ഗ്യാങ്ങും സിദ്ധുവിനെ ഇടിക്കുന്നതായിരുന്നു അവൾ കണ്ടോണ്ട് വന്നത് ..
” ഓഹ് വന്നല്ലോ അവന്റെ കാവൽ മാലാഖ …..നിനക്കെന്നാടി ഇവന്റെ കാര്യത്തിൽ ഒരു ഇളക്കം ….ഇവിടുള്ള ബാകിയാർക്കും പ്രശ്നമില്ലാലോ “
” ആഹ് ഇളകും …..എന്റേതിനെ തൊട്ട എനിക്കിളകും …”
” ഓഹോ…..ഹപ്പൊ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് …..i see …..ഇവനെ ഒക്കെ പ്രേമിക്കാൻ കൊള്ളുവോ കൊച്ചെ ?……മോശം മോശം …….അവനെ മടുത്ത ചേട്ടനോട് പറഞ്ഞ മതി …..എല്ലാം ഞാൻ ശെരിയാക്കിത്തരാം “
അവൻ പറയലും സാറ അവന്റെ കരണകുട്ടി നോക്കി പൊട്ടിച്ചതുമൊക്കെ ഒരുമിച്ചായിരുന്നു ..
” ഡീ !!!”
” മാന്യമായി സംസാരിക്കണം “
” നിന്നെ ഞാൻ “
അവൻ അവളെ വല്ലോം ചെയ്യാൻ പോകുന്നതിന് മുമ്പ് അവൾ കാറി കൂവി ……അപ്പോഴേക്കും അവിടെ സെക്യൂരിറ്റി വന്നു …..അവൾ തക്കം നോക്കി സിദ്ധുവിന്റെ കൈയും പിടിച്ചു വലിച്ച് അവിടുന്ന് പോയി
പുറത്തിറങ്ങി അവനോട് വല്ലതും ചോദിക്കുന്നതിന് മുമ്പേ അവൻ അവിടുന്ന് പോയിരുന്നു
” സിദ്ധേട്ട ….പോകല്ലേ “
അവൾ ഉച്ചത്തിൽ പറഞ്ഞു് ……അത് ചെറിയ രീതിയിൽ അവന് കേൾക്കാമെങ്കിലും അവൻ കേൾക്കാത്ത പോലെ നടന്നു പോയി .
ശേഷം ഓടി ഒരു സ്ഥലത്തു ഇരുന്നു ആകാശം നോക്കി ഓരോന്ന് ചിന്തിച്ചു …
അവൻ മനസ്സിൽ ഇങ്ങനെ ചിന്തിച്ചു
” വേണ്ട…….എന്റെ ജീവിതത്തിൽ ആ മാലാഖ വരണ്ട ……അതവൾക്ക് നല്ലതാവില്ല ….. എന്തേലും പറ്റിയ ഒന്ന് ഒച്ച വെച്ച് ആളെ കൂട്ടാൻ പോലും എനിക്ക് പറ്റില്ല ….ചേർത്ത് നിർത്തി സംരക്ഷിക്കാനാവില്ല ….. മറക്കണം …….അവൾക്ക് കൂടുതൽ പ്രതീക്ഷ കൊടുക്കരുത് ……..ഒഴിവാക്കണം “
അവന്റെ കണ്ണുകൾ നിറയുന്നുണ്ട് …… നിറഞ്ഞു തുളുമ്പുന്നുണ്ട്
” സിദ്ധേട്ടാ “
അവൾ അവനെയും വിളിച്ചു അങ്ങോട്ടേക്ക് വന്നു …
അവൻ എന്തോ ആംഗ്യം കാണിക്കാൻ തുടങ്ങി
” കൊർച് പണിയുണ്ട് ….പിന്നെ …കാണാം “
” മ്മ് …ഏട്ടാ ….ഞാൻ നേരത്തെ പറഞ്ഞത് ….അത് പിന്നെ “
അവളും കൈകൾ കൊണ്ട് ഓരോ കാര്യം കാണിക്കുന്നുണ്ട്
” സാറ കൊച്ചെ ,……”
അവൻ കൈകൾ കൊണ്ട് അവളെ വിളിച്ചു
അവൾ വല്ലാത്ത ഉത്സാഹത്തോടെ അവന്റെ മുഖത്തേക്ക് നോക്കി
” വേണ്ടടാ ……ചേരില്ല …….വിട്ടേക്ക് …മറന്നേക്ക് “
ഏറെ ഉത്സാഹത്തോടെ അവന്റെ കണ്ണുകളിലേക്കും കൈകളിലേക്കും നോക്കിയ അവളുടെ മുഖം മങ്ങി …
” സിദ്ധേട്ടാ ..ഞ ..ഞാൻ “
” bye ” അവൻ കൈകൊണ്ട് കാണിച്ചു
അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി …..
അവൾ അവന്റെ കൈകൾ പിടിച്ചു
” plss …..പോവല്ലേ……ചേരും …..നമ്മളെ ചേരു …….”
അവൻ അവളുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് തിരഞ്ഞു നടന്നു
അവളൊരു ശില കണക്കെ അവിടെ നിന്നു …….കണ്ണുകൾ കലങ്ങുന്നുണ്ട് ….നിറഞ്ഞൊഴുകുന്നുണ്ട് …….അതെ തോതിൽ അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു ..
” ഹ്മ്മ് …ഞാൻ കണ്ടതാ …..ഏട്ടന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം …..അതോണ്ടല്ലേ ഞാൻ തുറന്ന് പറഞ്ഞെ …..എന്തിനാ എന്നോടിങ്ങനെ ?”
.
.
.
.
.
ക്ലാസ്സിൽ ചെന്ന് റസിയയെ കെട്ടി പിടിച്ചു കരയുന്ന സാറയെ സമാധാനിപ്പിക്കാൻ അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല
” എന്ത് പറ്റി ഡി …വിട്ടേക്ക് ……ചെലപ്പോ നിനക്ക് പ്രശ്നം വരണ്ടാന്ന് കരുതിയാകും ….പോട്ടെ “
” പറ്റില്ല ….നിക്ക് വേണം ,.,……ന്നെ ഇഷ്ട്ട ,……കള്ളത്തരം പറയാ ചേരില്ലാന്ന് ….ചേരുമെന്ന് എനിക്കറിയാലോ …..”
” ആഹ് ….ചേരും അവന് എന്റെ കൊച്ചേ ചേരു “
” ഹ്മ്മ് …”
അവൾ വീണ്ടും കരയാൻ തുടങ്ങി ,.
അന്നവൾ ഭക്ഷണം പോലും കഴിക്കാതെ മൂഡ് ഓഫ് ആയിട്ട് ഇരിക്കുവായിരുന്നു …
.
.
.
പോകുന്ന വഴി നടന്നു പോകുന്ന സിദ്ധുവിനെ കാറിൽ കണ്ട സാറ വീണ്ടും കരയാൻ തുടങ്ങി ……അവൾ സ്റ്റീഫനോട് എല്ലാം പറഞ്ഞു
” യ്യേ …..അതിന് കരയ കൊച്ഛ് ?…ആഷേ …..അവന് നിനക്കുള്ളതാ കൊച്ചെ …..കരയണ്ടാട്ടോ “
രാത്രി അവളെ ഫുഡ് കഴിക്കാൻ സ്റ്റീഫൻ വിളിച്ചെങ്കിലും പോയില്ല ..
പിറ്റേ ദിവസം കോളേജ് ഇല്ല ….ലീവ് ആയിരുന്നു …..കരഞ്ഞ് തളർന്ന് ഇറങ്ങിപ്പോയത് എപ്പഴാ എന്ന് അവൾക്കും നിശ്ചയമില്ലായിരുന്നു …….പിറ്റേന്ന് രാവിലെ എഴുന്നേറ്റ് അവൾ ജനാല തുറന്ന് പുറത്തേക്ക് നോക്കി …….അവിടെ പതിവ് പോലെ അവൻ ചെടികളുടെ ഇടയിൽ ഉള്ളതായി അവൾ കണ്ടു …..സമയം പാഴാക്കാതെ അവൾ അങ്ങോട്ടേക്ക് ഓടി
അവളെ കണ്ടതും അവൻ വേഗം പൈപ്പും ഓഫ് ആക്കി അകത്തേക്ക് കയറി പോയി …..അവൾ അവനെ വിളിച്ചു ….
” സിദ്ധേട്ട….പോകല്ലേ ….നിക്ക് “
അവനത് ചെറുതായി കേൾക്കാമെങ്കിലും മനസ്സില്ലാമനസ്സോടെ അവൻ ഉള്ളിലേക്ക് കയറി പോയി
” എന്താ അവിടെ ?”
പിറകിൽ നിന്നും അപ്പന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി തിരിഞ്ഞ് നോക്കി
” അത് ….അപ്പ “
” എന്താ അവിടേന്ന് ?”
” ഏയ് …ഒന്നൂല്ല “
” ഹാ…അവിടെ അങ്ങനെ നിൽക്കണ്ട…….അപ്പുറത്ത് ഏതോ ഊമ ചെക്കനാണ് ….വിശ്വസിക്കാൻ കൊള്ളുവോ ഇല്ലയോ എന്നൊക്കെ ആർക്കറിയാം …….. പോരാത്തതിന് ഹിന്ദു ചെക്കനും …..താഴ്ന്ന ജാതിയും ….അതികം പോയ് മിണ്ടണ്ട “
” മ്മ് “
അവനെ കുറിച്ച് പറയുന്നത് കേട്ടിട്ട് അവൾക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും അവൾ പ്രതികരിക്കാതെ ഇരുന്നു ….
” ആഹ് എങ്കി അകത്തേക്ക് കയറി പോടീ “
അയാൾ ആക്രോശിച്ചതും അവൾ അകത്തേക്ക് കയറി പോയി ……അവൾ പോയതും അവൻ വീണ്ടും പുറത്തേക്ക് വന്നു ചെടികളുടെ അടുത്തായി ഇരുന്നു ……..കുര്യൻ അവനെ ഒന്ന് ചൂഴ്ന്ന് നോക്കി എന്നിട്ട് പുചിച്ചൊരു ചിരി കൊടുത്തു …
അവൻ അത് കണ്ട് നിസ്സഹായനായി ചിരിക്കുക മാത്രമാണ് ചെയ്തത് …….അല്ലേലും അവനൊന്നും ചെയ്യാൻ പറ്റില്ലാലോ ….
അവൾ മുറിയിലേക്ക് പോയി പൊട്ടി കരയാൻ തുടങ്ങി
” ഊമയാണെന്ന് ……ആയിക്കോട്ടെ ,….അതിനെന്താ ?……എന്ന് വെച് അവൻ സംസാരിക്കില്ലന്ന ?….അല്ല……നമ്മളെ കാൾ ഭംഗിയായി കൈകൾ കൊണ്ടവൻ സംസാരിക്കുന്നുണ്ട് ……….വിശ്വസിക്കാൻ കൊള്ളുവോന്ന് …..കൊള്ളും …..മറ്റാരേക്കാളും കൊള്ളും ……… ഹിന്ദു ആണെങ്കിൽ എന്താ …..മനിഷ്യൻ അല്ലെ ?…..അല്ലാതെ ചിലരെ പോലെ ദുഷിച്ച മനസുള്ള മൃഗം ഒന്നും അല്ലാലോ …….ജാതി പോരെന്ന് …….അതിന് അതെന്ത് പിഴച്ചു ……?….”അവൾ സ്വയം പുലമ്പി
കുര്യൻ തന്റെ വണ്ടിയും എടുത്ത് എങ്ങോട്ടേക്കോ പോയിരുന്നു …..അവൾ ഒന്നും കഴിക്കാതെ തന്നെ ഇരുന്നു …
” കൊച്ചെ ഇച്ചായൻ പറയുന്നത് കേൾക്ക് നീ “
” ഇല്ല …..വേണ്ട “
” കൊച്ചെ ?”
” വേണ്ടാ “
സ്റ്റീഫൻ അവളുടെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി ….എന്നിട്ട് നേരെ പോയത് സിദ്ധാർത്ഥിന്റെ വീട്ടിലേക്കാണ് …..അവൻ അവിടേക്ക് വരുന്നത് കണ്ടതും സിദ്ധാർത്ഥ് തുണിയെടുത്ത് ഒരു chair തുടച്ച് വെച്ചു ….എന്നിട്ട് അവനെ അവിടെ ഇരിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു …
” മ്മ് ….എന്നെ മനസ്സിലായോ ?”
ആയി എന്ന അർത്ഥത്തിൽ അവൻ ഒന്ന് ചെറുതായി ചിരിച്ചു
” സാറയുടെ ചേട്ടൻ ആണ് “
അവൻ പതുക്കെ തലയാട്ടി
” അവൾക്ക് …..അവൾക്ക് നീ ജീവനാണ് “
അവൻ ഞെട്ടി ….ഇതെങ്ങെനെ ഇയാൾ അറിഞ്ഞു എന്ന ഭാവമായിരുന്നു അവന്റെ മുഖത്ത് ……. തന്നെ ഇയാൾ ബാക്കി വെച്ചേക്കില്ല എന്ന പേടിയും ആ മുഖത്ത് നിഴലിച്ചു
” see…. മ്മ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ?”
അവനത്തിന് കുറച്ച് കൂടെ ശബ്ദത്തിൽ പറയുവോ എന്ന രീതിയിൽ കൈ പൊക്കി കാണിച്ചു …
” ആഹ് ……എനിക്ക് ഈ ബന്ധത്തിൽ എതിർപ്പൊന്നും ഇല്ല…..ഇന്നേവരെ എന്റെ കൊച്ചിന്റെ ഇഷ്ടത്തിന് എതിരെ ഞാൻ നിന്നിട്ടില്ല …..അവൾക്ക് നിന്നെ ഇഷ്ട്ടാണെങ്കിൽ നീ നല്ലതാണെന്ന ഉറപ്പ് എനിക്കുണ്ട് …… ഞാൻ നടത്തി തരും ഇത് ……അവളെ ഇങ്ങനെ കരയിക്കരുത് ….. കൊച്ചൊന്നും കഴിച്ചില്ല ഇതുവരെയായിട്ടും “
അവൻ ഞെട്ടി സ്റ്റീഫനെ നോക്കി …..കണ്ണുകൾ നിറഞ്ഞൊഴുകി …….വർഷങ്ങൾക്കിപ്പുറം സാറക്ക് പുറമെ ഒരു “മനുഷ്യനെ ” കണ്ടതിലുള്ള സന്തോഷമായിരുന്നു അവന് ……എല്ലാരും ആട്ടിയും തുപ്പിയും മാത്രവേ അവനെ പരിചരിച്ചിട്ടുള്ളു …….അവഗണനകൾ മാത്രേ അനുഭവിച്ചിട്ടുള്ളു …….എന്നാൽ ഇപ്പൊ ദേ അയാൾ വന്ന് മാന്യമായി സംസാരിക്കുന്നു ….അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ….
അത് കണ്ട് സ്റ്റീഫൻ അവനെ കെട്ടിപിടിച്ചു
അവൻ പിന്നെയും ഞെട്ടി ….കോളേജിലെ ആ പ്യൂൺ പോലും അവനോട് സഹതാപം കാണിച്ചിട്ടുണ്ടെങ്കിലും ജാതിയുടെ പേരിൽ തന്നെ ഒന്ന് തൊടാൻ പോലും മടിച്ചിരുന്നു …..എന്ന ദേ വേറെ ഒരു മതത്തിലെ വലിയ ചെക്കൻ തന്നെ കെട്ടി പിടിച്ചിരിക്കുന്നു എന്ന അത്ഭുതമായിരുന്നു അവന്റെ ഉള്ളിൽ ……
“അവളെ വേദനിപ്പിക്കരുത് !”
അത് മാത്രം പറഞ്ഞ് ആ സഹോദരൻ അവിടെ നിന്നും പോയി ..
അവൻ അവിടെ തറഞ്ഞു നിന്നു ………….
.
.
.
.
.
.
.
വൈകുന്നേരമായപ്പോളും അവളവിടെ മതിലിനടുത്ത് …..മതിലിന്റെ മുകളിൽ കൈ വെച് അതിന്റെ മേലെ താടി ചേർത്ത് നിൽക്കുന്നുണ്ട് അവനെയും നോക്കി ….
അങ്ങനെ നോക്കി നോക്കി അവൾ ഉറങ്ങിപോയിരുന്നു …..സിദ്ധാർത്ഥ് ജോലിയും കഴിഞ്ഞു വരുമ്പോ അവിടെ നിന്നുറങ്ങുന്ന സാറയെ ആണ് കാണുന്നത് ….
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ അവൻ പല പണികളും ചെയ്താണ് ജീവിക്കുന്നത് …… കോളേജിലെ ഫീസ് അടക്കാൻ ഒത്തിരി കഷ്ട്ടപെടുന്നുണ്ടവൻ ..
അവന്റെ കാലൊച്ച കേട്ടതും അവൾ ഞെട്ടി എഴുന്നേറ്റു ….
” സിദ്ധേട്ട …..നി ..നിക്ക് “
അവൾ ഉച്ചത്തിൽ വിളിച്ചു .
അവൻ അങ്ങോട്ടേക്ക് ഓടി
” സാറ കൊച്ചെ “
അവൻ കൈ കൊണ്ടവളെ വിളിച്ചു ..
“മ്മ് ?”
അവൾ കണ്ണ് നിറച്ച് ഉത്തരം നൽകി ……
” സോറി “
അവൻ കൈ ക്രോസ് ആക്കി ചെവിക്ക് പിടിച്ച് ഏത്തം ഇട്ടു കൊണ്ട് സോറി പറഞ്ഞു .
അവൾ അതിന് ചിരിച്ചു ..
” നിക്ക് വേണ്ട സോറി …”
” പിന്നെന്താ വേണ്ടേ ?”
അവൻ ആംഗ്യം കാണിച് ചോദിച്ചു ..
അവൾ അതിന് കൈ രണ്ടും നീട്ടി ….
അവൻ ഒന്ന് നോക്കിയതിന് ശേഷം അവളെ പുണർന്നു ….മതിലിന് അപ്പുറവും ഇപ്പറവും ആയി അവർ കെട്ടിപിടിച്ചു ….
” മ്മ് …ഇനി പറ ….ഇഷ്ട്ടാണെന്ന് “
അതിനവൻ നെഞ്ചിൽ കൈവെച്ച് ആംഗ്യം കാണിച്ചു ” അവളെ അവന് ജീവനാണെന്ന് “
” “ഒന്നും കഴിച്ചില്ലാലെ ?”
അവൻ ഒന്ന് ശകാരിക്കുന്ന രീതിയിൽ അവളോട് ചോദിച്ചു …
അവളതിന് “ഇല്ല ” എന്ന് തലയനാക്കി മറുപടി പറഞ്ഞു..
” എങ്കി പോയി കഴിക്ക് പെണ്ണെ “
അവൻ ആംഗ്യം കാണിച്ചു കൊണ്ട് അവളുടെ തലക്ക് മേടി …..
അവൾ ഒന്നും പറയാതെ …..ആ മതിലിൽ വലിഞ്ഞു കയറികൊണ്ട് അപ്പുറത്തേക്ക് ചാടി …..അവൻ കണ്ണും മിഴിച്ചവളെ നോക്കി
” മ്മ് ?….എന്താ നോക്കണേ …..വാ ഫുഡ് കഴിക്കാം “
അവൻ അവളെ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കി
” ഇവിടെ ഭക്ഷണം ഇല്ലേ ?”
അവൾ വീണ്ടും ചോദിച്ചു
അവനത്തിന് “ഉണ്ട് ” എന്ന് തലയാട്ടികൊണ്ട് മറുപടി പറഞ്ഞു
” എങ്കി ഏട്ടനൊപ്പം കഴിച്ചോളാം ഞാൻ “
അവനത്തിന് സന്ദോഷത്തോടെ തലയാട്ടി കൊണ്ട് മറുപടി പറഞ്ഞു ..
.
.
.
.
.
.
സാറ അവന്റെ വീട്ടിലേക്ക് കയറാനായി പോയതും അവൻ അവളെ തടഞ്ഞു …..ഉള്ളിൽ ചെന്ന് ചെറിയ ഒരു വിളക്കും എടുത്ത് അവൾക്ക് കൊടുത്തിട്ട് വലത് കാൽ വച്ച് കയറാൻ പറഞ്ഞു ,…
അവൾ അതീവ സന്ദോഷത്തോടെ അത് ചെയ്തു …
ശേഷം രണ്ടുപേരും ആ വീടിനുള്ളിലേക്ക് കയറി ….
അവളുടെ നെറ്റിയിൽ അവൻ ചെറിയ രീതിയിൽ ചന്ദനം തോട്ടുകൊടുത്തു …
അതികം സൗകര്യങ്ങളില്ലാത്ത ഒരു മുറി മാത്രമുള്ള ഒരു ചെറിയ വീട് …..കഴിക്കാൻ വേണ്ടിയും ഹാൾ ആയിട്ടും ഒന്നും പ്രതേകിച്ചു സ്ഥലമില്ല ……ഒരു ചെറിയ അടുക്കളയുള്ള വീട് ……
പക്ഷെ അവൾക്കത് സ്വർഗം ആയിട്ടാണ് തോന്നിയത് …..
അവൻ പരമാവധി അവളെ comfort ആക്കാൻ ശ്രമിക്കുന്നുണ്ട് …
അവൾ അടുക്കളയിലേക്ക് നടന്നു ……അവിടെ ഇരിക്കാൻ വലിയ സൗകര്യമൊന്നും ഇല്ല ….എങ്കിലും അവൾ അവിടെയുള്ള ചെറിയ പലകയിൽ ഇരുന്നു ….
അവൻ വേഗം കുറച്ച് ചോറും കറിയും പ്ലേറ്റിൽ ആക്കി അവൾക്ക് നേരെ നീട്ടി ..
” ആഹാ ഇത്രേ നേരം ന്നെ കരയിപ്പിച്ചിട്ട് ….നിക്ക് വാരി തന്ന മതി “
അവൻ ചിരിച്ചു കൊണ്ട് ഒരു ഉരുള ചോറ് അവൾക്കായി നീട്ടി …അവളത് സന്ദോഷത്തോടെ കഴിച്ചു …
“മ്മ് ….അടിപൊളി ആയിട്ടുണ്ടെട്ടാ ……നല്ല സ്വാദ് …”
അവൾ വേഗം വേഗം കഴിക്കാൻ തുടങ്ങി ,,…..അതേ ഉത്സാഹത്തിൽ അവനും അവളെ വാരികയ്പ്പിച്ചു …
കഴിച്ച് തീരാറായപ്പോഴേക്കും അപ്പുറത്തെ വീട്ടിൽ നിന്ന് അവളുടെ അച്ഛന്റെ കാറിന്റെ ശബ്ദം അവൾ കേട്ടു
” യ്യോ ….അപ്പ “
അവൾ പിടഞ്ഞെഴുന്നേറ്റു ….
” മുഴുവൻ കഴിക്ക് കൊച്ചെ ……ദേ ഇത് കൊറച്ചൂടെ ഉള്ളു “
അവൻ അവളെ തിരിച്ചു പിടിച്ചിരുത്തി കൊണ്ട് ആംഗ്യം കാണിച്ചു ….
” ഏട്ടാ ….അപ്പ വന്നു ….വീട്ടിൽ കണ്ടില്ലേൽ അപ്പ വെട്ടും ……ഞ …ഞാൻ പോട്ടെ ?…..നാളെ കോളേജിൽ ഫുഡും എടുത്ത് വന്ന മതി ….ഞ ഞാൻ അപ്പൊ കഴിച്ചോളാം “
അവൾ ദൃതി പിടിച്ച് ആംഗ്യം കാണിച്ചു
അന്ന് രാവിലെ അവനെ നോക്കി പുച്ഛിച്ച ആ മനുഷ്യന്റെ മുഖം ഓർമ്മ വന്നതും അവൻ അവളോട് വേഗം പൊക്കോളാൻ പറഞ്ഞു …
അവൾ ആ വീട്ടിന്റെ പിറകിലൂടെ ഇറങ്ങി ഓടി ….ശേഷം അവിടുള്ള മതിൽ ചാടി അവളുടെ വീടിന്റെ പിന്നാമ്പുറത്തുകൂടെ അകത്തേക്ക് കയറി
ശേഷം സാരിയുടെ തലപ്പ് കൊണ്ട് വിയർപ്പ് ഒപ്പി
അവളുടെ വെപ്രാളം കൊണ്ടുള്ള ഓട്ടം കണ്ട് അവന് ചിരിയാണ് വന്നത് ……അവളോട് അവന് വല്ലാത്ത സ്നേഹം തോന്നി ….താലോലിക്കാനും ചേർത്ത് പിടിക്കാനും അവന്റെ ജീവിതത്തിൽ ആദ്യമായി കിട്ടിയ കൂട്ട് …..അവന്റെ പെണ്ണ് …….അവന്റെ കണ്ണുകൾ നിറഞ്ഞു …….പ്ലേറ്റിൽ ഉള്ള ബാക്കി ചോറ് അവൻ തന്നെ കഴിച്ചു …
.
.
.
.
.
സാറ പതിയെ ഉള്ളിലേക്ക് കയറി ….
“ആഹ് നീ ഇവിടെ ഉണ്ടായിരുന്നോ “
” മ്മ് “
അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു
” അല്ല അതെന്താ നെറ്റിയിൽ ?”
അവൾ ഞെട്ടി
” ഹമ്മേ ….ചന്ദനം …..കർത്താവേ …..”
” എന്താ അത് ?”
” അഹ് …ആഹ് …അതപ്പ …ഞ ഞാൻ ചപ്പാത്തിക്ക് പൊടി കൊഴക്കുകയായിരുന്നു …..ആ പൊടി ആയതാവും……”
അവൾ വേഗം അത് തുടച്ചു കളഞ്ഞു ….മനസ്സില്ലാമനസ്സോടെ ….
” നീ ഭക്ഷണം കഴിച്ചില്ലാലോ ….ചെന്ന് കഴിക്ക് “
” ആ …ആഹ് …ഞാൻ ഇപ്പൊ കഴിച്ചു ,…..നല്ല ചോറും സാമ്പാറും 😌”
” അതിന് ….ഇന്ന് ബീഫ് ബിരിയാണിയല്ലേ ഉണ്ടാക്കിയെ ?”
” ദൈവമേ ……പരീക്ഷിക്കുകയാണോ ? “
അവൾ മനസ്സിൽ കർത്താവിനെ സ്മരിച്ചു
” ആ ….ആഹ് …..ബിരിയാണി തന്നെ …ഞാൻ ഇന്നലത്തെ ആ ഓർമയിൽ പറഞ്ഞയാ “
” ഹ്ഹ്മ്മ് …..എങ്കി ചെന്ന് അടിച്ചു വാര് …”
“ആഹ് “
അവൾ അവിടുന്ന് വേഗം ഓടി ..
” ഹോ രക്ഷപെട്ടു “
.
.
.
.
.
.
.
.
പിറ്റേന്ന് കോളേജിൽ പോയി റസിയക്ക് ചെവിക്ക് സമാധാനം കൊടുക്കാതെ അവൾ ഓരോന്ന് പറഞ്ഞു കേൾപ്പിച്ചു ….
” എന്റെ മോളെ ….മതി …..നീ നിർത്തിക്കെ “
” ഇല്ല….എന്നിട്ടുണ്ടല്ലോ അപ്പൊ അപ്പ വന്നു ഞാൻ ഓടി “
” അയ്യോ …എന്നിട്ട് ?”
അവൾ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു ….
“ഹാ ,…അങ്ങനെ നിന്റെ മാവ് പൂത്തു “
“ഇനിയപ്പഴാ നിന്റെ “
” ഈ പിജി കഴിഞ്ഞാൽ ഉണ്ടാകും …… ആരെയോ കണ്ടു വെച്ചിട്ടുണ്ടെന്ന കാർണോർ പറഞ്ഞെ “
” ഓഹോ…… അയാൾക്കെന്താ ജോലി …”
” അതൊന്നും അറിയില്ല രണ്ടാം കെട്ടാണ് അയാളുടെ “
” അയ്യോ …..ആദ്യത്തെ ഭാര്യക്ക് എന്താ പറ്റിയെ ?”
” മരിച്ചതാ ….കാൻസർ ആണത്രേ “
” ഓ …..അയാൾക്കെന്താ ജോലി …?”
” ….ഒരു ബേക്കറിയിൽ ….”
” ഓഹ് …കുട്ടികൾ ഉണ്ടോ അയാൾക്ക് ?”
” ആഹ് …ഉണ്ട് ….ഒരു മോനും മോളും ഉണ്ട് “
” ഓ ……നിനക്കത് ബുദ്ധിമുട്ടാവോ ?”
” എന്ത് ബുദ്ധിമുട്ട് ,,….അവരൊക്കെ വല്യ കുട്ട്യോൾ അല്ലെ ?”
” ഏഹ് ?….അയാൾക്കെത്ര വയസ്സുണ്ട് ?”
” അതെനിക്കറിയില്ല ….പ …..പക്ഷെ …..അയാളുടെ ഇളയമകളാണ് നമ്മടെ ക്ലാസ്സിലെ സുൽത്താന …”
” എ -എന്താ പറഞ്ഞെ ?”
” മ്മ് “
” എടി….റസി …….അച്ഛന്റെ പ്രായൊള്ള ഒരാളെയാണോ നീ ?…..ഡാ ?”
” വിധിയാടി ……വേറെ വഴിയില്ല “
” റസിയ …..ഇത് തമാശയല്ല …..നിന്റെ ജീവിതം ജീവിക്കേണ്ടത് നീയാണ് ……സ്വന്തം ആത്മാവിനെ പാവയിൽ തളച്ച് അത് മറ്റുള്ളോർക്ക് കളിക്കാനും നിയന്ത്രിക്കാനും കൊടുക്കുന്ന നിന്റെ ഈ സ്വഭാവം നിർത്തിക്കോ നീ …..”
” ആഗ്രഹമില്ലാഞ്ഞിട്ടല്ല …..നീ പറഞ്ഞപോലെ സ്വന്തം ആത്മാവിനെ വിട്ടു കൊടുക്കുന്നതല്ല …… അതിനെനിക്ക് ആത്മാവുണ്ടായിട്ട വേണ്ടേ ?…… “
അവൾ ഒരു വിഷാദം കലർന്ന ചിരിയോടെ അവളോട് പറഞ്ഞു …
” നീ പേടിക്കണ്ട …..നിന്നെ അങ്ങനെ ഞാൻ അതിന് വിട്ടു കൊടുക്കില്ല “
അവൾ അവളെ കെട്ടി പിടിച്ചു
.
.
.
.
.
ഇന്റർവെൽ ആയപ്പോ അവൾ സിദ്ധാർത്ഥിന്റെ കാണാൻ ഓടി ….അവനെ കണ്ടതും അവന്റെ കയ്യിൽ തൂങ്ങി അവൾ നടക്കാൻ തുടങ്ങി ….കണ്ടുനിന്നവർ അടക്കം പറഞ്ഞു പുച്ഛിച്ചു കൊണ്ട് നടന്നു ….ചിലരിൽ അത്ഭുതമായിരുന്നു ……ചിലരിൽ ഒരു ഭാവവുമില്ലായിരുന്നു
അവൾ അവനെ വലിച്ചു കൊണ്ട് പോയി അവിടെ ഒരു മരത്തിന് ചുവട്ടിൽ ഇരുന്നു
എന്നിട്ട് അവനെ ശ്വാസം പോലും വിടാൻ സമ്മതിക്കാതെ വീട്ടിലെത്തിയപ്പോ നടന്ന കാര്യങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു …..
അവൻ അത് മുഴുവൻ കേട്ടിരുന്നു …..ഓരോന്ന് ഓരോ ഭാവത്തിൽ പറയുന്ന അവളുടെ നിഷ്കളങ്കതയെ നോക്കിയിരിക്കുകയായിരുന്നു അവൻ …..
” അയ്യോ ……എന്തോ ഭാഗ്യത്തിനാ ഞാൻ രക്ഷപ്പെട്ട ….ഹമ്മേ …..”
അവൻ ചിരിച്ചു ….
” മ്മ് എന്താ നോക്കണേ ?”
ഒന്നുമില്ല എന്ന രീതിയിൽ ചുമൽ കൂച്ചി കൊണ്ട് അവൻ മറുപടി കൊടുത്തു
അവൾ പിന്നെ സങ്കടത്തോടെ റസിയയുടെ കാര്യം പറയാൻ തുടങ്ങി …..അവൻ അവളെ ചേർത്ത് പിടിച്ചു സമാധാനിപ്പിച്ചു …..
.
..
.
” മ്മ് …..നിക്ക് മൂക്കുത്തി വാങ്ങി തെരോ ?……കുപ്പി വളകളും വേണം “
” അതെന്തേ നിന്റെ അപ്പ വാങ്ങി തരില്ല ?”
അവൻ അവളോട് ആംഗ്യത്തിൽ ചോദിച്ചു
” ഇല്ലാലോ ….അപ്പക്കതൊന്നും ഇഷ്ട്ടമല്ലന്നെ ……. നിങ്ങടെ ഉത്സവത്തിനൊക്കെയാ അത് ഉണ്ടാവാ ,…..നിങ്ങടെ ഉത്സവത്തിന് കിട്ടുന്ന സാധനങ്ങൾ ഒന്നും ഇടരുതെന്ന അച്ഛ പറഞ്ഞേക്കണേ ….. നിക്ക് വാങ്ങി തെരോ …..?”
അവൻ വാങ്ങാം എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ട് തലയാട്ടി …
” എങ്കി ഞാൻ ഇച്ചായനോട് പറഞ്ഞ് പൈസ കൊണ്ട് വന്ന് തരാം ,…..ഇപ്പൊ തന്നെ തരാം “
അവൾ അവിടെ നിന്ന് ഓടാൻ തുടങ്ങിയപ്പോ അവൻ പിടിച്ചു വച്ചു
” മ്മ് ?”
അവൻ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി….എന്നിട്ട് ആംഗ്യം കാണിക്കാൻ തുടങ്ങി
” ഞാൻ വാങ്ങി തന്നോളാം ….എന്റെ കൊച് ആദ്യായിട്ട് പറയണതല്ലേ …..”
അവൻ സന്തോഷത്തോടെ പറഞ്ഞു ….
” അല്ല അത് ,…..ഒരുപാട് പൈസയാവില്ലേ ?”
അവനത്തിന് കണ്ണ് ചിമ്മി കാണിച്ചു
” മ്മ് “
അവൾ നന്നായി ഒന്ന് ചിരിച്ചു …..ശേഷം അവനെ പുണർന്നു ……
അവനും അവളെ നെഞ്ചിൽ ചേർത്തു …….ശേഷം അകന്ന് മാറി അവന്റെ കവിളിലായി അവൾ മുത്തി ….
അവൻ അമ്പരന്നവളെ നോക്കി ……ശേഷം പരിഭ്രമത്തോടെ ചുറ്റിലും നോക്കി …
ശേഷം അവളെ അന്തം വിട്ട് നോക്കി
” എന്റെ സാറ കൊച്ചെ …..ആരേലും കാണും “
അവൻ കണ്ണും മിഴിച്ച് വെപ്രാളപ്പെട്ട് ആംഗ്യം കാണിച്ചു
” ഏട്ടനെന്താ ഇങ്ങനെ …..സാധാരണ ആണുങ്ങളാ ഇതൊക്കെ ചെയ്യാ …..ഇപ്പൊ ഞാൻ അങ്ങോട്ട് തെരണ്ട അവസ്ഥയാണ് “
അവൻ അവൾ പറയുന്നത് നോക്കി നിന്ന്
ശേഷം ചിരിച്ചു കൊണ്ട് ആരുമില്ല എന്ന് ഉറപ്പ് വരുത്തി അവളുടെ അധരങ്ങളെ നുകർന്നു
അവളുടെ വാലിട്ടെഴുതിയ കണ്മഷി കണ്ണുകൾ വിടർന്നു ……
” മതിയോ ?”
അവൻ നിഷ്കളങ്കമായി കൈകൾ കൊണ്ട് ചോദിച്ചു …..
നാണത്താൽ ചുവപ്പു രാശി പടരുന്ന കവിളും മുഖവുമൊക്കെ മറക്കാൻ പാട് പെടുകയായിരുന്നു പെണ്ണ് …
.
.
.
.
.
.
.
ദിവസങ്ങൾ ഇങ്ങനെ കൊഴിഞ്ഞു കൊണ്ടേയിരുന്നു ……. ചെവി തല കേൾപ്പിക്കാതെ സാറ എന്നും പറയാറുള്ള റസിയയോട് എപ്പോഴോ സ്റ്റീഫനൊരു ഇഷ്ട്ടം മൊട്ടിട്ടു തുടങ്ങിയിരുന്നു ……
അവളെ കാണുമ്പോ എല്ലാം ഹൃദയം താളം തെറ്റി ഇടിച്ചു തുടങ്ങിയിരുന്നു …..
” ഇച്ചായ “
” അഹ് എന്താടി ?”
” ഏത് ലോകത്താ ?”
” ഒന്നുല്ലാടി ….”
” എന്താണ് ,….കൊർച് ദിവസായിട്ട് ….ഒരിളക്കം ?”
” മ്മ് …ഒന്നൂല്ല “
” ഓഹ് …..ആയിക്കോട്ടെ “
” എടി ഞാൻ നിന്റെ റസിയയെ അങ്ങ് കെട്ടിയാലോ ?”
” ഏഹ് ?”
” അല്ല റസിയയെ “
” അപ്പൊ അതാണ് ലെ …….കൊറച്ചൂസായിട്ട് ഒരു ഇളക്കം “
” പോടീ “
” ഹ്മ്മ് …അവള് പാവ ……ഒരുപാട് അനുഭവിച്ചിട്ടുണ്ട് …….ഇച്ചായൻ കെട്ടിക്കോ “
” അല്ല അവൾക്ക് സമ്മതായിരിക്കൂലേ ?”
” ഹ്മ്മ് ?….ആഹ് അതൊക്കെ സെറ്റ് ആക്കാം “
” മ്മ് “
കാറിൽ യാത്ര ചെയ്യുന്നതിനിടക്ക് അവർ സംസാരിക്കുകയാണ് ….
കോളേജിൽ എത്തിയതും അവൾ കാറിന്റെ ഡോറും തുറന്ന് നേരെ വായനശാലയിലേക്ക് ഓടി …
” ഈ പെണ്ണിത് ബ്രേക്ക് ഇല്ലാണ്ട് ഓടുവാണല്ലോ “
താറാവ് ഓടുന്ന പോലെ ഓടിപ്പോകുന്ന സാറയെ നോക്കി സ്റ്റീഫൻ പറഞ്ഞു
അവൾ നേരെ ഓടിയത് സിദ്ധാർത്ഥിന്റെ അടുത്തേക്കാണ്
” ഏട്ടാ “
ലൈബ്രറിയും തുറന്ന് അവന്റെ അടുത്തേക് ഓടി അവനെ വാരിപ്പുണർന്നു ……ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിൽ പറ്റിച്ചേർന്നിരുന്നു ….
ശേഷം അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി
“എവിടെ എന്റെ സാധനം ?”
അവൾ ഉത്സാഹത്തോടെ ചോദിച്ചു ..
അമളി പറ്റിയപോലെ തലയിൽ കൈ വച് അവൻ അവളെ നോക്കി
” അപ്പൊ ഇന്നും മറന്നൂല്ലേ ?”
അവൻ സോറി എന്ന രീതിയിൽ കണ്ണ് ചിമ്മി
” പോ ….മിണ്ടൂല്ല ഞാൻ …..ഇനി എപ്പഴാ വാങ്ങി തരാ ?…ഉത്സവം കഴിഞ്ഞില്ലേ ?”
അവൾ കവിളുകൾ വീർപ്പിച്ചു കൊണ്ട് ….ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു
അവൻ അവളുടെ കവിളുകൾ കടിച്ചെടുത്തു ..
” സ്സ് …..വേദനിച്ചുട്ടോ”
അവൻ ശേഷം അവിടെ മുത്തി
ശേഷം ആംഗ്യം കാണിക്കാൻ തുടങ്ങി
” സോറി കൊച്ചെ ….ക്ഷെമിക്ക് നീ ……ഉടനെ കാവിൽ വേറൊരു ഉത്സവം വരുന്നുണ്ട് …..അന്ന് വാങ്ങിത്തരാ “
” എപ്പഴാ ?”
‘ 2 ആഴ്ച കഴിഞ്ഞ “
അവർ കൈകൾ കൊണ്ട് സംസാരിച്ചു …
” ഹ്മ്മ് ….എങ്കിലും ഞാൻ മിണ്ടില്ല പോ “
അവൾ മുഖം തിരിച്ചിരുന്നു ….
” അതെ ….മറന്നു പോയിട്ടല്ല “
അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു കൊണ്ട് കൈകൾ കൊണ്ട് സംസാരിച്ചു ….
” ഏട്ടന് പൈസ ഉണ്ടാക്കണ്ടേ ?……… ഫീസ് അടച്ചേ ഉള്ളു പെണ്ണെ ……അടുത്ത ഉത്സവാകുമ്പോഴേക്ക് കൂട്ടി വെച് ഞാൻ വാങ്ങി തരാട്ടോ “
” അയ്യോ ഞാൻ അതല്ല …”
” അറിയാം ……”
” ഞാൻ പറഞ്ഞില്ലേ ഇച്ചായന്റെ അടുത്തൂന്ന് വാങ്ങിത്തരാന്ന് “
” ഞാൻ പറഞ്ഞില്ലേ എന്റെ കൊച്ചിന് ഞാൻ തന്നെ വാങ്ങി കൊടുത്തോളാമെന്ന് “
” മ്മ് “
അവർ ആംഗ്യത്തിലൂടെയാണ് സംസാരിക്കുന്നത് …
അപ്പോഴേക്കും ബെൽ അടിച്ചിരുന്നു
” ക്ലാസ്സിൽ പോണ്ടേ മിസ്റ്റർ ?”
സാറ കുസൃതിയോടെ ചോദിച്ചു.
അവൻ വേണ്ട എന്ന് തലയാട്ടി കൊണ്ട് അവളെ പുണർന്നു
” അതെന്താ ?”
അവന്റെ തലയിൽ തലോടി കൊണ്ടവൾ ചോദിച്ചു
അവൻ അവളെ നോക്കി
. അവന്റെ പ്രിയപ്പെട്ടവളുടെ സാമീപ്യം അത്രത്തോളം അവൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
“ആ ക്ലാസ്സിൽ ഇരിക്കുന്നതിനേക്കാൾ സമാധാനം എനിക്ക് നിന്റെ അടുത്തുനിന്ന് കിട്ടുന്നുണ്ട്. അവിടെയൊക്കെ ചെല്ലുമ്പോൾ എനിക്ക് കിട്ടുന്നത് അവഗണനയും കളിയാക്കലുകളും മാത്രമാണ്. പക്ഷേ നിന്റെ കൂടെ ഇരിക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസമാണ്……ഇവിടെ ഇങ്ങനെ ഇരിക്കാൻ എന്ത് റെസാന്നോ “
കൈകൾ കൊണ്ട് മനോഹരമായി സംസാരിക്കുന്നവൻ അവൾ കൺചിമ്മാതെ നോക്കി
സാറയുടെ കണ്ണുകൾ നിറഞ്ഞു.
“ഉം… ആണോ?”
അവൻ പതുക്കെ തലയാട്ടി.
“പക്ഷേ എനിക്ക് റസിയയോട് കുറെ കാര്യങ്ങൾ പറയാനുണ്ട്,”
സാറ പതുക്കെ എഴുന്നേൽക്കാൻ നോക്കി.
സിദ്ധാർത്ഥ് അവളുടെ കൈകളിൽ പിടിച്ചു നിർത്തി അവളെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. എന്നിട്ട് കൈകൾ അനക്കി
“വേണ്ട… പോകണ്ട. ഈ ഒരു പീരിയഡ് കൂടി… പ്ലീസ്. നമുക്ക് ഇങ്ങനെ ഇരിക്കാം.”
അവന്റെ ആ ചേർത്തുപിടിക്കലിൽ, ആ ഹൃദയമിടിപ്പിൽ അവളോടുള്ള പ്രണയം അലയടിക്കുന്നുണ്ടായിരുന്നു. പിന്നീട് സാറ എതിർക്കാൻ നിന്നില്ല……
.
.
.
.
.
ആദ്യത്തെ periodin ശേഷം അവൾ റസിയയുടെ അടുത്തേക്ക് പോയി
” നീ എന്താടി ഫസ്റ്റ് പീരീഡ് മുങ്ങിയെ ?”
” മുങ്ങിയതല്ലെടി ……. ഏട്ടൻ അവിടെ ഇരിക്കാൻ പറഞ്ഞു “
“മ്മ് …….. നടക്കട്ടെ “
” എടി ….ഞാനൊരു കാര്യം ചോദിക്കട്ടെ ?”
” ആഹ് പറ “
” എന്റെ ഇച്ചായന്റെ പെണ്ണായിട്ട് വരുന്നോ നീ ?”
” എ -എന്താ ?”
” കേട്ടില്ലേ ?”
” എടി ….അത് …..മതം ….”
” നിനക്ക് ഇഷ്ട്ടാണോ അല്ലയോ ?”
” അത് …പിന്നെ …ഇഷ്ട്ടം തോന്നാതിരുന്നിട്ടില്ലാതെയില്ല “
” ഏഹ് ?”
” ആണ് “
” അത് മതി !!…..ഹോ അപ്പൊ ഇനി മുതൽ നീ എന്റെ നാത്തൂൻ 😌”
“പോടീ “
” ഏഹ് …ഏഹ്…എന്റെ റസിക്ക് നാണോ “
മുഖം മറക്കാൻ ശ്രമിക്കുന്ന റസിയയുടെ കൈകൾ മാറ്റിക്കൊണ്ട് സാറ പറഞ്ഞു ..
” പോടീ “
” മ്മ് മ്മ് “
.
.
.
.
.
.
” ഇച്ചായോ അവള് പച്ച കോടി കാണിച്ചു …..എപ്പഴാ പറയണേ ?”
” ഉടനെ “
” മ്മ് “
വൈകുന്നേരം സ്റ്റീഫന്റെ മുറിയിൽ ഇരുന്ന് ഓരോ കൊച്ചു വർത്താനം പറഞ്ഞിരിക്കുകയാണ് സാറ …..
അപ്പോഴേക്കും കുര്യൻ അങ്ങോട്ടേക്ക് വന്നു
” എന്താ ഇവിടെ ഇച്ചായനും മോളും കൂടെ “
” ഒന്നൂല്ല അപ്പ …..ഞങ്ങൾ ഇങ്ങനെ ഓരോന്ന് സംസാരിക്കുകയായിരുന്നു “
” മ്മ് ..ഞാൻ വന്നത് ഒരു സീരിയസ് കാര്യം പറയാനാ “
” എന്താ അപ്പ ?”
” നാളെ ഒരു കൂട്ടർ വരുന്നുണ്ട് …… നിന്നെ പെണ്ണ് കാണാൻ “
ഒരു ഇടിമുഴക്കം പോലെയാണ് ആ വാർത്ത അവളുടെ ചങ്കിൽ തറച്ചത് ..
” ഞാനിപ്പോ പഠിക്കുവല്ലേ ……ഇപ്പൊ കല്യാണം വേണ്ട “
” നല്ല കാശുള്ള വീട്ടിലെ കൂട്ടരാ ……നിന്നെ പഠിപ്പിക്കാന്നും പറഞ്ഞിട്ടുണ്ട് …..മാത്രല്ല നമ്മുടെ നിലക്കും വിലക്കും ചേരുന്നവർ “
” പക്ഷെ അപ്പ “
” ഇത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു ……അല്ലെങ്കി നീ ഇനി പോകണ്ട ……. അത്രതന്നെ “
” അപ്പ —“
അയാൾ അവളുടെ വാക്കുകൾ കേൾക്കാതെ പോയി
” ഇച്ചായ ….പറ……അപ്പയോട് പറ…..നിക്ക് വേണ്ട …..”
” പെണ്ണ് കാണൽ അല്ലിയോടി ……അത് അവരങ് കാണട്ടെ …..കല്യാണം എന്തായാലും നടക്കില്ല ……നിന്നെ ഞാൻ നാട് കടത്തിത്തരും “
” പക്ഷെ “
അവൾ കരയാൻ തുടങ്ങി ….
” ഒന്നുമില്ലെന്റെ കൊച്ചെ …..നീ ഇങ്ങനെ കരയാതെ “
അവൾക്ക് എങ്ങനെയെങ്കിലും സിദ്ധാർത്ഥിനെ കാണണം, ഒരുവട്ടം കൂടി അവന്റെ ആ നെഞ്ചിൽ ചേർന്ന് നിൽക്കണം എന്ന് തോന്നി….
.
.
..
പിറ്റേ ദിവസം അവൾ കോളേജിൽ പോയില്ല ……സിദ്ധാർഥ് അവളെ കാണാതെ വല്ലാതെ ആശങ്കപ്പെട്ടു …..അന്ന് അവൻ ഉച്ചക്ക് തന്നെ തിരികെ പുറപ്പെട്ടിരുന്നു …….
അവളുടെ വീടിന് മുമ്പിൽ പുതിയ കാർ വന്നു നിന്നത് കണ്ട് അവൻ ഒന്നമ്പരന്നു …. അവന്റെ കണ്ണുകൾ അങ്ങോട്ടേയ്ക്ക് പാഞ്ഞു ….. കാറിൽ നിന്നും കുറച്ചു പേർ ഇറങ്ങി വന്നു …
” ആഹ് സൂസൻ ദേ അവർ എത്തി …..നീ മോളെ റെഡി ആക്കിക്കോ “
കുര്യൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു … വന്ന അതിഥികളെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി …
സിദ്ധാർത്ഥിന്റെ കൈകാലുകൾ വിറക്കുന്നുണ്ട് ……തന്റെ പെണ്ണിനെ പെണ്ണ് കാണാൻ വന്നവരാണ് അവരെന്ന് അവന് മനസ്സിലായി …..
” അപ്പൊ …..ന്നെ ഇഷ്ട്ടാണെന്ന് പറഞ്ഞത് ?”
അവൻ മനസ്സിൽ ആലോചിച്ചു
” പ -പറ്റിക്കുവായിരുന്നോ …..എഎ ഏയ് ….അല്ലായിരിക്കും …..വീട്ടിൽ നിർബന്ധിച്ചതാവും …പക്ഷെ “
അവൻ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വീടിന്റെ ഉള്ളിലേക്ക് കയറി പോയി .
.
.
.
.
” ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോളൂ “
സാറയും പെണ്ണ് കാണാൻ വന്ന ആളും പുറത്തേക്ക് പോയി …….
” ആഹ് നമ്മുക് ആ മതിലിനരികിൽ നിന്ന് സംസാരിക്കാം “
അയാൾ അവളുടെ കൈകൾ വലിച്ച് കൊണ്ടുപോയി ….അവളത് പിൻവലിക്കാൻ ശ്രമം നടത്തി ….
വീടിന്റെ ജനാലക്കൽ നിന്നും സിദ്ധാർത്ഥിത് കാണുന്നുണ്ട് .
” സാറ …..എന്നാണല്ലേ നെയിം “
” മ്മ് “
” nice to meet you …..ഞാൻ ജോസ് “
” മ്മ് “
” സാറ ജോസ് …..ആഹ്മ് ചേരും ല്ലേ ?”
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു …
അപ്പോഴും സാറയുടെ കണ്ണുകൾ ജനലഴികളിലേക്ക് നീണ്ടു……സിദ്ധാർത്ഥിന്റെ കണ്ടതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി …..
അവൾ ജോസിനെ നോക്കാതെ സിദ്ധാർത്ഥിനെ നോക്കിയിരുന്നു
” എന്താ കൊച്ചെ ഇത് ?”
സിദ്ധാർഥ് ആംഗ്യം കാണിച്ചു ചോദിച്ചു
” അപ്പൻ പറഞ്ഞിട്ട് പെണ്ണ് കാണാൻ വന്നതാ ….”
അവൾ ജോസ് ശ്രദ്ധിക്കാത്ത വിധത്തിൽ അവന് ആംഗ്യം കാണിച്ചു കൊടുത്ത്
” തനിക്ക് ടെൻഷൻ ഉണ്ടോ ?”
” എ …ഏയ് “
” അല്ല കൈകൾ കൊണ്ട് കോപ്രായം കാണിക്കുന്നത് കൊണ്ട് ചോദിച്ചതാ “
” കോപ്രായം നിന്റെ ……ഇത് കോപ്രായമല്ലടോ …..this is our love language u idiot “
അവൾ മനസ്സിൽ ജോസിനെ പ്രാകി ..
” കൊച്ചേ ……. “
അവൻ കൈകൾ കൊണ്ട് സാറയെ വിളിച്ചു
” എന്താ ?”
അവൾ തിരിച്ചും ചോദിച്ചു ..
” ഇയാളെ എനിക്ക് പിടിക്കണില്ലാട്ടോ …..നിന്നോട് ഒരുമാതിരി കൊഞ്ചി കൊഴഞ്ഞാ സംസാരിക്കണേ “
അവൻ മുഖം ചുളിച്ച് ചിണുങ്ങി കൊണ്ട് ആംഗ്യം കാണിച്ചു …
അവൾ അതിന് ചിരിച്ചു .
ഇതേ സമയം ജോസ് അവളോട് “തന്നെ ഇഷ്ട്ടായോ” എന്ന് ചോദിക്കുവായിരുന്നു ……അപ്പോഴാണ് സിദ്ധാർഥ് ആംഗ്യം കാണിക്കുന്നത് കണ്ട് സാറ ചിരിക്കുന്നത് …..അത് ജോസ് സമ്മതം ആയി എടുക്കേം ചെയ്തു
” ആഹ് അപ്പൊ മൗനം സമ്മതമായി എടുക്കുവാ ഞാൻ “
സാറ അതൊന്നും അറിഞ്ഞതും കൂടെ ഇല്ലായിരുന്നു ….അവൾ സിദ്ധാർത്ഥിന്റെ സമാധാനിപ്പിക്കുന്ന തിരക്കിലാണ്
ശേഷം ജോസ് അവളുടെ കൈ പിടിച്ച് ഉള്ളിലേക്ക് കയറി
” ഹ സംസാരിച്ചോ “
” ഹ “
” എങ്കി ഞങ്ങൾ ഇറങ്ങട്ടെ കുര്യാ ……എല്ലാം വിളിച്ചു പറഞ്ഞേക്കാം “
” ആയിക്കോട്ടെ “
അവർ പോയതും കുര്യൻ കാറും എടുത്ത് എങ്ങോട്ടോ പോയി ….സൂസനും കൂടെ പോയിരുന്നു ……. സാറ പിന്നെ ഒറ്റ ഓട്ടമായിരുന്നു അപ്പുറത്തേക്ക് …..സ്റ്റീഫൻ അതും നോക്കി അന്താളിച്ചു നിന്നു …..
: ” ഈ കൊച്ചിത് “
അവൻ തലയിൽ കൈ വച് പറഞ്ഞു ….
അവൾ വേഗം സാരി മടക്കി കുത്തി ആ മതിലങ് ചാടി ..
” ഹമ്മേ …ഉഫ് …..”
അവൾ ഒന്ന് നിവർന്ന് കൊണ്ട് ആ വീട്ടിലേക്ക് കയറി പോയി …..അവിടെ സിദ്ധാർഥ് കണ്ണും അടച് ചുമരിൽ ചാരി ഇരിക്കുകയാണ് ….
” സിദ്ധേട്ടാ “
അവൾ ഓടി നിലത്തിരുന്ന് അവനെ വലിഞ്ഞ് മുറുക്കി
അവനും അവളെ കെട്ടിപിടിച്ചു …
” സിദ്ധേട്ടാ ….പിണക്കണോ എന്നോട് ?”
അവൻ അല്ല എന്ന് തലയാട്ടി ..
” ചോരി ….ഞാൻ മനപ്പൂർവം അല്ലാലോ ….അപ്പ കൊണ്ട് വന്നതല്ലേ …..എതിർക്കാൻ പറ്റുവോ ?”
അവൾ അവന്റെ ചെവിയിൽ ചേർന്നിരുന്ന് പറഞ്ഞു …
” അപ്പൊ നമ്മടെ കാര്യം ?”
അവൻ അവളോട് കൈ കൊണ്ട് ചോദിച്ചു
” ഇച്ചായൻ നമ്മളെ നാട് കടത്തി തരുമെന്ന് പറഞ്ഞു “
” ഞാൻ സീരിയസ് ആയിട്ട പറയണേ പെണ്ണെ ……. നാട് കടന്നാലും നമ്മളെ അവർ വെറുതെ വിഡോ ?”
അവന്റെ കൈകൾ ചലിക്കുമ്പോ വിറക്കുന്നുണ്ട്
” എന്തൊക്കെ സംഭവിച്ചാലും …..ദേ ഈ സാറക്കൊരു അവകാശിയെ ഒള്ളു …… അങ്ങനെ വേറൊരാളുടെ മിന്ന് എന്റെ കഴുത്തിൽ വീഴില്ല …….അങ്ങനെ വീഴുകയാണെങ്കി അതെന്റെ ശവത്തിൽ ആയിരിക്കും “
അവൾ അവനെ ചേർത്ത് പിടിച്ചു ….അവനും അവളെ ചേർത്തു പിടിച്ചു ….
.
.
.
പിറ്റേ ദിവസം കോളേജിൽ പോയി …..ഇന്നലെ കാണാതിരുന്നത് കൊണ്ട് റസിയ ഓരോന്ന് ചോദിച്ചു
” അപ്പൊ അഥവാ ഈ കല്യാണം നടന്ന ?”
” നടക്കില്ല ….ഞാൻ അതിന് സമ്മതിക്കില്ല “
” ഹ്മ്മ് ….”
അപ്പോഴേക്കും ഷീബ അങ്ങോട്ടേക് ഓടി വന്നു
” ഡി ,,….നമ്മടെ ആ പാവം സിദ്ധാർത്തേട്ടനെ ആ സെക്കന്റ് യേർസിലെ പിള്ളേർ പഞ്ഞിക്കിടുവാ “
കേട്ട പാതി കേൾക്കാത്ത പാതി അവൾ ഇറങ്ങി ഓടി
അവിടെ വരാന്തയിൽ ഒന്നും രണ്ടും പറഞ്ഞ് അവർ അവനെ അടിക്കാൻ തുടങ്ങി
” നിനക്ക് സാറ യെ വേണം അല്ലേടാ “
ഒരുത്തൻ അവനെ അടിച്ചു
” എന്റെ ചേട്ടൻ കെട്ടാൻ പോണ പെണ്ണാണവൾ …….ഇനി നിന്റെ നിഴൽ അവളുടെ മേലെ വീണാൽ !!”
അവനെ പിന്നെയും തല്ലി
” നിർത്ത് !!”
സ്റ്റീഫനായിരുന്നു അത് ..
” what’s going on here ……out !!! everyone !!”
അവൻ അവർക്ക് നേരെ ചീറി …
അപ്പോഴേക്കും സാറയും അവിടെ എത്തിയിരുന്നു ..
” സിദ്ധേട്ട …”
മുറിവേറ്റ അവനെ താങ്ങി പിടിച്ച് സാറ കരഞ്ഞു …
അവൻ ഒന്നും ഇല്ല എന്ന അർത്ഥത്തിൽ കണ്ണ് ചിമ്മി കാണിച്ചു …..
” ദേ സാറെ ….. ഇത് ഞാനാ …ജോസിന്റെ അനിയൻ …..അങ്ങനെ എന്റെ അച്ചായനുമായി വിവാഹം ഒറപ്പിച്ചിട്ട് ഇവന്റെ കൂടെ അഴിഞ്ഞാടി നടക്കാൻ സാറിന്റെ പെങ്ങളെ ഞങ്ങൾ അനുവദിക്കില്ല “
: ” എന്താണേലും ….ഇപ്പൊ ഇവിടുന്ന് പോ ….പോകാൻ !!”
സ്റ്റീഫൻ അലറി ….
അവർ സാറയെയും സിദ്ധാർഥിനെയും പകയോടെ നോക്കി അവിടുന്ന് പോയി ….
” സിദ്ധേട്ട ….ദേ …നല്ലോം മുറിഞ്ഞിട്ടുണ്ട് ……ദേ നോക്കിയേ ചോര വരുന്നു “
” ഒന്നുല്ലാടി കൊച്ചെ …..im ok “
അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു …
” വാ മരുന്ന് വെക്കാം “
സ്റ്റീഫൻ അവനെ താങ്ങി ലൈബ്രറിയിലേക്ക് പോയി
” നീ ഇവന് മരുന്ന് വെച്ച് കൊട് …….എനിക്ക് ക്ലാസ് ഉണ്ട് ……”
” ആഹ് ഇച്ചായാ “
സാറ വേഗം പുറത്തേക്ക് പോയി ഫസ്റ്റ് aid എടുത്തു …..
തിരികെ ലൈബ്രറിയിൽ കയറുമ്പോ …..അവളെ നോക്കി എന്തോ പറയാൻ ശ്രമിക്കുകയാണ് സിദ്ധാർഥ്
” കൊച്ചെ ….കയറല്ലേ…..പോ …പോ കൊച്ചെ “
” എന്താ ഏട്ടാ ?”
അവൾ ചിരിച്ചു കൊണ്ട് ലൈബ്രറിയിലേക് പ്രവേശിക്കാൻ ആഞ്ഞു ….
” കൊച്ചെ വേണ്ടടാ ….പോ ….”
അവൻ ദ്രിതിയിൽ കൈകൾ ചലിപ്പിച്ചു
അവൾ ഉള്ളിലേക്ക് കയറി അവന്റെ അടുത്തായി പോയി …
അപ്പോഴാണ് പിന്നിൽ നിന്നും ഡോർ ലോക്ക് ആവുന്ന ശബ്ദം അവൾ കേട്ടത് …… വിഷ്ണുവും ജോസിന്റെ അനിയനും ഗാംഗുമായിരുന്നു അത് .
” ഡോ “
അവർ അവളുടെ അടുത്തേക്കെത്തി …..കയ്യിൽ പിടിച്ചു ..
” ഡാ ….വിടടാ “
” നിനക്ക് അവനെ മാത്രേ പിടിക്കുള്ളു ….ചേട്ടന്മാരും കൂടാം മോളെ “
” വിടടാ “
അവർ അവളുടെ വായ മൂടി …..
അവൾ അവരുടെ കൈയ്യിൽ കടിച്ചു …..
അവർ അവളുടെ വായിൽ തുണി തിരുകി കയറ്റി പിടിച്ചു …..
സിദ്ധാർത്ഥിന്റെ അവർ അവളുടെ മുമ്പിൽ വച് തല്ലി ………അവന് പ്രതികരിക്കാൻ ശേഷി ഇല്ലായിരുന്നു …
അവർ അവളെ തൊടാൻ പോയി …
അന്നാദ്യമായി ശബ്ദമില്ലാത്തതിന്റെ പേരിൽ സിദ്ധാർത്ഥ് സ്വയം പഴിച്ചു ……എന്നും നെഞ്ചിൽ കിടന്ന് കളിതമാശ പറഞ്ഞു ചിരിക്കുന്ന തന്റെ പെണ്ണിനെ ഒന്ന് സംരക്ഷിക്കാൻ പോലും ആവാത്ത അവസ്ഥയിലൂടെയാണ് അവനിപ്പോൾ കടന്നു പോകുന്നത് …
ഒന്നലറി വിളിക്കാൻ പോലും ….അവനു പറ്റുന്നുണ്ടായിരുന്നില്ല
സാറ വായിലെ തുണി എങ്ങേനെയോ തുപ്പി ……
” aaaaaaaaaaaaaaaahhhhhhh “
” അനങ്ങാതെ ഇരുന്നോണം ….അവൾ വേറെ മതത്തിലെ ചെക്കനെ കെട്ടാൻ നടക്കുന്നു ……. നാണക്കേട് …..എന്റെ ഏട്ടനെ കെട്ടി ജീവിക്കുവാണേൽ നിനക്ക് നല്ലത്….. അല്ലെങ്കി !!!”
” ഡാ!!”
ഡോർ ചവിട്ടി തുറന്ന് സ്റ്റീഫൻ വന്നു ..
അവന് 2nd years ലായിരുന്നു പീരീഡ് ….ക്ലാസ്സിൽ ഈ ഗാങിനെ കാണാതിരുന്ന് സംശയം തോന്നി ഇവരെ തപ്പി ഇറങ്ങിയതാണ് …
സ്റ്റീഫൻ കണ്ടതും അവർ വേഗം അവിടെ നിന്ന് ഓടി ….
” കൊച്ചെ …..സിദ്ധു “
അവൻ അവരുടെ അരികിലേക്ക് പോയി
സാറ സ്റ്റീഫൻ കെട്ടിപിടിച്ചു കരഞ്ഞു ..
” ഇച്ചായ …അവർ ….”
” ഒന്നൂല്ല …”
അവൾ കരയുന്നത് കണ്ട് സിദ്ധാർത്ഥ് അവളെ നോക്കി ….അവളെ തൊട്ട് …..ആശ്വസിപ്പിക്കാൻ നോക്കി ……
അവന്റെ സ്പർശനമേറ്റതും അവൾ അവനെ പുണർന്നു …
ഏങ്ങി ഏങ്ങി കരഞ്ഞു ..
അവൻ പുറത്തു തലോടി അവളെ ആശ്വസിപ്പിച്ചു …
” ഇതിങ്ങനെ വിട്ട ശെരിയാവില്ല …..എന്താ ഇപ്പൊ ചെയ്യാ ഞാൻ ?…ആഹ്ഹ്ഹ് “
” ഇച്ചായാ അവര് ……അവര് ഇനീം ചെയ്യോ ഇത്പോലെ “
” ഇല്ലാടി …..നമ്മക് എന്തേലും ചെയ്യാം ..ഹ്മ്മ് ?”
” കരയാതെ കൊച്ചെ ….”
സിദ്ധാർഥ് അവളെ പിടിച്ചു കൊണ്ട് …..കൈകൾ കൊണ്ട് പറഞ്ഞു
സിദ്ധാർഥ് അവളുടെ നെറ്റിയിൽ തന്റെ നെറ്റി ചേർത്തു വെച്ചു. ആംഗ്യഭാഷ പോലും തോറ്റുപോകുന്ന ഇടമായിരുന്നു അത്. തന്റെ പ്രണയിനിയുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത ഒരു കാമുകന്റെ മൗനമായ വിലാപം ആ ലൈബ്രറിയിലെ പുസ്തകഷെൽഫുകൾക്കിടയിൽ തങ്ങിനിന്നു.
സ്റ്റീഫൻ അവരെ നോക്കി നിൽക്കുകയായിരുന്നു.
തന്റെ സഹോദരിയുടെ കണ്ണീരും ആ പാവം ചെക്കന്റെ നെഞ്ചിലെ കനലും അവൻ കണ്ടു. ജാതിയും മതവും വൈകല്യങ്ങളും മനുഷ്യരെ എത്രത്തോളം ക്രൂരനാക്കുന്നു എന്ന് അവൻ വേദനയോടെ തിരിച്ചറിഞ്ഞു.
.
.
പിന്നീടങ്ങോട്ട് സ്റ്റീഫൻ എപ്പോഴും അവർക്കൊരു കാവലായി നിന്നു ……
അങ്ങനെ പോകെ ഒരുദിവസം
റസിയ ക്ലാസ്സിലേക്ക് പോവുകയായിരുന്നു ..പെട്ടെന്ന് സ്റ്റീഫൻ വന്നവളെ തടഞ്ഞു .
” അബ് ….സർ ….”
” റസിയ …..ഹ്മ്മ്…..i’m coming straight to the point ….സാറ പറഞ്ഞു കാണുവല്ലോ …..തനിക്ക് ഓക്കെയല്ലേ ?”
അവൻ പരിഭ്രമം മറച്ചു വെച് ചോദിച്ചു
: “അ -അത് ….അ -ആഹ് “
: ” മ്മ് “
അവൻ കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് നടന്നകന്നു ….. നാണത്താൽ ചുവക്കുന്ന റസിയയെ അവിടെ നിർത്തി കൊണ്ട് …..
.
.
.
. “ഇച്ചായാ….നമ്മൾ കോളേജിലേക്കല്ലേ പോണത് ?”
എന്നും രാവിലെ പോണത് പോലെ കോളേജിൽ പോവുകയാണ് സാറയും സ്റ്റീഫനും ……പോകുന്ന വഴി അവർ നടക്കുന്ന സിദ്ധാർഥിനെയും കാറിലേക്ക് കയറ്റി …..ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്താൻ അവർ പ്രതേകം ശ്രദ്ധിച്ചിരുന്നു ..
” സിദ്ധേട്ട ….ഏട്ടനും ?”
അവരുടെ കാർ നേരെ ചെന്ന് നിന്നത് അവിടുത്തെ കോവിലിൽ ആണ് ..
“അമ്പലോ ?….wait ,……ഇച്ചായാ ?”
” ആഹ് ….നിന്നെ ഞാൻ പിടിച്ചു കെട്ടിക്കുവാ “
” ഏഹ് ?”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി …
” ആഹ്ന് …..വാ “
അവർ ഉള്ളിലേക്ക് കയറി ….
സോപാനത്തിന് മുന്നിലെ ആ മഞ്ഞവെളിച്ചത്തിൽ, പൂജാരി താലിമാല പൂജിച്ച് സിദ്ധാർത്ഥിന്റെ കൈകളിൽ നൽകി. സ്റ്റീഫൻ അവരുടെ പിന്നിൽ നിന്നു. തന്റെ അനിയത്തിയുടെ ജീവിതം സുരക്ഷിതമായ കൈകളിലാണെന്ന ബോധം അവന്റെ കണ്ണുകളിലും നനവ് പടർത്തി ….
സിദ്ധാർത്ഥ് ആ സ്വർണ്ണത്താലി സാറയുടെ കഴുത്തിൽ ചാർത്തി….. മന്ത്രങ്ങൾ ഉരുവിടാൻ അവന് ശബ്ദമില്ലായിരുന്നു. പക്ഷേ അവന്റെ ഉള്ളിലെ ആത്മാർത്ഥമായ പ്രാർത്ഥനകൾ ആ പ്രതിഷ്ഠയ്ക്ക് മുന്നിൽ മുഴങ്ങുന്നുണ്ടായിരുന്നു.
തന്റെ പക്കലുണ്ടായിരുന്ന ചെറിയ സിന്ദൂരച്ചെപ്പ് തുറന്നു….. ചുവന്ന സിന്ദൂരം വിരലിലെടുത്ത് അവൻ അവളുടെ സീമന്തരേഖയിൽ ചാർത്തി….
താലി ചാർത്തി, സിന്ദൂരവും അണിയിച്ചു കഴിഞ്ഞപ്പോൾ സിദ്ധാർത്ഥ് അവളുടെ കൈകൾ തന്റെ കൈക്കുള്ളിലാക്കി. അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടും പ്രണയം കൊണ്ടും തിളങ്ങുന്നുണ്ടായിരുന്നു. അവൻ പതുക്കെ കൈകൾ ചലിപ്പിച്ച് അവൾക്ക് ആ ഉറപ്പ് നൽകി.
“കൊച്ചേ…”
അവൻ അവളെ തൊട്ടു വിളിച്ചു ….
സാറ വിതുമ്പലോടെ അവനെ നോക്കി.
“എന്താ ഏട്ടാ?”
“നിനക്ക് ഇതിലൊന്നും എതിർപ്പൊന്നും ഇല്ലല്ലോ അല്ലേ? നിന്റെ ഈ ഇച്ചായൻ തന്ന ധൈര്യത്തിലാണ് ഞാൻ ഈ കൈ പിടിക്കുന്നത്.”
അവൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു
സാറ അവന്റെ കൈകളിൽ മുറുക്കി പിടിച്ചു.
“ഇല്ല ഏട്ടാ… എനിക്ക് ഇതിലും വലിയൊരു സന്തോഷം ഇനി ജീവിതത്തിൽ വരാനില്ല.”
അവൻ അവളുടെ നെറ്റിയിൽ തന്റെ നെറ്റി ചേർത്തു വെച്ച് പതുക്കെ ചിരിച്ചു. എന്നിട്ട് വീണ്ടും കൈകൾ കൊണ്ട് ആ വാഗ്ദാനം ആവർത്തിച്ചു.
“എന്റെ സാറ കൊച്ചിനെ ഞാൻ പൊന്നുപോലെ നോക്കും കേട്ടോ… I promise. എന്റെ അവസാന ശ്വാസം വരെ നീ ഈ നെഞ്ചിലുണ്ടാകും.”
ആ വാക്കുകൾ ആംഗ്യഭാഷയിലായിരുന്നെങ്കിലും സാറയുടെ ഹൃദയത്തിൽ അത് ലോകത്തിലെ ഏറ്റവും വലിയ സംഗീതം പോലെ മുഴങ്ങി. അവളുടെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. ആ അമ്പലമുറ്റത്തെ കാറ്റിൽ അവരുടെ പ്രണയം പവിത്രമായി മാറി.
പിന്നിൽ നിന്നിരുന്ന സ്റ്റീഫന്റെ മുഖത്ത് ഒരു ആശ്വാസച്ചിരി വിരിഞ്ഞു. അവൻ സിദ്ധാർത്ഥിന്റെ തോളിൽ തട്ടി.
“മതിയെടാ… സമയം പോയി. ഇനി നമുക്ക് ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല…… ഇറങ്ങാം.”
അവർ മൂവരും ആ കാവിൽ നിന്നും പടിയിറങ്ങുമ്പോൾ, സാറ സിദ്ധാർത്ഥിന്റെ തോളോട് ചേർന്ന് നടന്നു.
.
.
.
.
അവർ കാറിൽ പോയിക്കൊണ്ടരിക്കുവായിരുന്നു …..
” കൊച്ചെ …..ആ സിന്ദൂരം മായ്ച് കളഞ്ഞേക്ക് ….താലി ….പിന്നെ ഒളിപ്പിച്ചു വെക്കാലോ “
സ്റ്റീഫൻ പറഞ്ഞു
” ഏഹ് ….പറ്റില്ല…..സിന്ദൂരം മായ്ക്കാൻ സമ്മതിക്കില്ല …… അത് എന്തോ വെല്യ കാര്യമാണ് ….. പറഞ്ഞ് കേട്ടിട്ടുണ്ട് ….”
സിദ്ധാർത്ഥ് അവളെ വിളിച്ചു ..
” ഏയ് ….അത് സാരല്ലടാ …..ഇങ് വന്നേ “
സിദ്ധാർത്ഥ് അവളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു …ശേഷം അവളുടെ തലകുനിച്ച് മൂർത്തിയിലായി മുടി അകത്തി അവിടെ തൊട്ടു കൊടുത്തു …
” പ്രെശ്നം തീർന്നില്ലെ ?”
അവൻ ചിരിച്ചു കൊണ്ട് ആംഗ്യം കാണിച്ചു …
” മ്മ് “
അവളും ചിരിച്ചു മറുപടി കൊടുത്തു ….
.
.
.
.
.
കോളേജിൽ എത്തിയതും റസിക്ക് ചെവിക്ക് സ്വര്യം കൊടുക്കാതെ അവൾ വള്ളിപുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കേൾപ്പിച്ചു ….
” പഹയാ ….നീ എന്നെ ക്ഷണിക്കാതെ കെട്ടി ല്ലേ ? ദുഷ്ടി “
” ചോരി ….. റസിമ്മ ……അടിയനോട് പൊറുക്കെന്നെ “
” ഹ്മ്മ് …..തൽക്കാലത്തേക്ക് ക്ഷെമിച്ചു …..”
” അതാണെന്റെ റസിമ്മ …ഉമ്മ “
അവൾ അവൾക്ക് ഉമ്മ കൊടുത്തു …..
.
.
.
.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ സ്റ്റീഫൻ സാറയോട് പറഞ്ഞു
” സാറ……ജോൺ അച്ചായൻ എത്തീട്ടുണ്ട് ……പട്ടാളത്തിൽ നിന്നും …..പിന്നെ ജെയിംസ് അച്ചായനും വന്നിട്ടുണ്ട് ….ലീവിന് വന്നതാണ് ….എന്റെ കൊച് ശ്രദ്ധിക്കണം “
” ഏഹ് ….അവരൊക്കെ എന്താ ഒരുമിച്ച് ?”
” നിന്റെ കല്യാണം കൂടാൻ”
” ഓഹ് …..ഇച്ചായാ ….എനിക്ക് പേടിയാകുന്നു …..അച്ചായന്മാർ …..വല്ലോം പറയോ ?”
” അറിയില്ല സാറ …… അച്ചായന്മാർ കൊറച്ചു strict ആണ് …..എന്താകുമെന്ന് ആർക്കറിയാം …..”
” ഹ്മ്മ് “
സ്റ്റീഫന്റെ കാർ ആ വീട്ടിലേക്ക് കയറി ….അതിൽ നിന്നും സാറയും സ്റ്റീഫനും ഇറങ്ങി …..സാറ താലി മറച്ചു വെച്ചു …..മതിനപ്പുറം നിൽക്കുന്ന സിദ്ധാർഥ് അവളെ നോക്കി ചിരിക്കുന്നുണ്ട് …..അവൾ തിരിച്ചതും ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി പോയി ….
അവിടെ അവളുടെ വേറെ 2 ആങ്ങളമാർ ഇരിക്കുന്നുണ്ട് ….
“ആഹ് വന്നോ ?”
കുര്യനായിരുന്നു …
” മ്മ് “
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ….അപ്പോഴേക്കും ജോൺ വന്ന് അവളുടെ കരണം പുകച്ചൊന്നു കൊടുത്തു .
” അച്ചായാ ?”
സ്റ്റീഫനായിരുന്നു
” മിണ്ടരുത് ….”
ജോൺ സാറയുടെ കഴുത്തിൽ പിടിച്ചു എന്നിട്ട് അവളുടെ താലി പുറത്തെടുത്തു …..
“പറ ….പറയാൻ …..എപ്പോ ?”
” അച്ചായാ ….അ -അത് “
” ചി …..നാണമില്ലെടി ……താണജാതിയിലെ അതും ഒരു ഹിന്ദുചെക്കനെ …..പോരാത്തതിന് ഊമയും “
” അച്ചായാ ,….ഞാൻ “
ജോൺ വീണ്ടും അവളുടെ മുഖത്തടിച്ചു …
“ആഹ് ….ഇച്ചായ “
അവൾ സ്റ്റീഫനെ വിളിച്ചു കരഞ്ഞു ..
അടിയുടെ ശക്തിയിൽ ആ പാവം പെണ്ണ് താഴെ വീണിരുന്നു …..എങ്കിലും താലിയിൽ മുറുകി പിടിച്ചു ….
അവളുടെ മുഖത്ത് ജോണിന്റെ 5 വിരലുകൾ പതിഞ്ഞ പാട് തെളിഞ്ഞ് കണ്ടുകൊണ്ടേയിരുന്നു
” അച്ചായാ ?”
” മിണ്ടരുത് നീ…..നീയായിരിക്കും …ഇവൾക്ക് വളം വെച്ച് കൊടുത്തത് “
” ഇച്ചായാ ഇതിൽ എന്താ ഇത്ര തെറ്റ് ?”
” തെറ്റില്ല? സ്റ്റീഫ ?”
കുര്യനായിരുന്നു
” ഞാനൊരു കാര്യം ചോദിക്കട്ടെ ?……. ഇന്ത്യ ബോർഡറിൽ നിന്നും രാജ്യം കാക്കുന്ന ആളല്ലേ ജോൺഅച്ചായൻ ?….. അപ്പൊ രക്ഷിക്കുന്ന ജനങ്ങളുടെ ജാതിയും മതവുമൊക്കെ നോക്കിയാണോ രക്ഷിക്കാറ് ?….ഏഹ് ?”
” അത് വേറെ ഇത് വേറെ…..ഇതെന്റെ കുടുംബ കാര്യവാണ് …. ….”
” അച്ചായാ “
സാറ വിളിച്ചു
” മിണ്ടരുത് …..ഒരു ഹിന്ദു ചെക്കൻ …..എങ്ങെനെ തോന്നി ….നശിച്ചവളെ ?…..കുടുംബത്തിന്റെ മാനം കളയാൻ …….”
കുര്യൻ അവളെ ചവിട്ടി
” ആഹ് സിദ്ധേട്ട ….ഇച്ചായാ “
അവൾ കരഞ്ഞു ….
” ആ തന്തയില്ലാത്തവന്റെ പേരിനി ഉച്ചരിച്ചു പോകരുത് “
” പറയും ,…അതെന്റെ കെട്ട്യോൻ ആണ് “
അവൾ വാശിയോടെ പറഞ്ഞു
” എടി !!”
ജോൺ അവളെ വീണ്ടും തല്ലി ..
” അവനെ ജീവനോടെ വെക്കണമെങ്കി …… നിർത്തിക്കോ നീ…..അല്ലെങ്കി ……അറിയാലോ എന്നെ !!”
അവൾ ഞെട്ടി …..തന്റെ ജീവനെ ഇല്ലാതാക്കും എന്നല്ലേ ആ പറഞ്ഞത് ?….അവൾ ഓർത്തു
” വേണ്ട …..പ്ലീസ് ….ഏട്ടനെ ഒന്നും ചെയ്യരുത് ,…..പാവ…..സംസാരിക്കാൻ പോലും പറ്റില്ല ….ഏട്ടന് …..പ്ലീസ് “
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
” അവളുടെ ഒരേട്ടൻ …..”
ജോൺ വീണ്ടും അവളെ തല്ലി
” അച്ചായാ വേണ്ട ….നിർത്ത് “
” നീ മിണ്ടരുത് …..ആ ജോസിന്റെ വീട്ടുകാർ ഇവളുടെ കല്യാണം കഴിഞ്ഞത് ജോസിന്റെ അനിയൻ കണ്ടു എന്ന് പറഞ്ഞു വിളിച്ചപ്പോൾ എന്റെ തൊലിയുരിഞ്ഞ് പോയി …..”
” അച്ചായാ …വേണ്ട …..”
ജോൺ അവന്റെ ബെൽറ്റ് ഊറി …..ശേഷം സാറയെ പൊതിരെ തല്ലാൻ തുടങ്ങി ……കുര്യനും എതിർത്തില്ല …….. സൂസന് നോക്കി നിൽക്കാനേ പറ്റിയുള്ളൂ ….. ജെയിംസിന് ഒന്നും ചെയ്യാൻ പറ്റിയില്ല ……സ്റ്റീഫൻ കരയുകയായിരുന്നു
” അമ്മേ …..ആഹ്ഹഹ്ഹ …..അടിക്കല്ലേ …..പ്ലീസ്……വേദനിക്കുന്നു …….ഒന്ന് ….നീ ….നിർത്തു …….വേണ്ട ………അആഹ്ഹ്ഹ്ഹ് …….ഏട്ടാ …..sidhettaaaaaaaaaaaaaa !!!!!!!”
അവളുടെ ആ അലർച്ച ചെറിയ രീതിയിൽ അപ്പുറത്തെ മുറ്റത്തുള്ള സിദ്ധാർത്ഥിന് കേൾക്കാമായിരുന്നു ….. സ്റ്റീഫൻ അത് കാണാൻ കഴിയാതെ പുറത്തേക്കിറങ്ങി …
സ്റ്റീഫൻ കണ്ടതും സിദ്ധാർത്ഥ് അവനെ നോക്കി
” എടാ,…..എന്റെ കുഞ്ഞി പെങ്ങളെ ….അവർ …..തല്ലുവാ ……ഒന്നും ചെയ്യാൻ പറ്റുന്നില്ല ….നിങ്ങടെ കാര്യം അവർ അറിഞ്ഞു “
ആ വാക്കുകൾ ഇടിമിന്നൽ പോലെയാണ് അവന്റെ കാതുകളിൽ തറച്ചത് …
അവിടേക്ക് വരാൻ തുനിഞ്ഞ സിദ്ധാർത്ഥിന്റെ സ്റ്റീഫൻ തടഞ്ഞു …
” വേണ്ടടാ,….പോണ്ട,,,,…കണ്ടു നിൽക്കാൻ കഴിയില്ല നിനക്ക് ….എനിക്ക് പോലും പറ്റണില്ല …..മാത്രല്ല ……നിന്നെയും അവർ വല്ലോം ചെയ്യും “
” aaaaaaaaaaaaahhhhhhhh ……സിദ്ധേട്ടആആആ ……ഇച്ചായാആആ !!!”
അവളുടെ നിലവിളികൾ ഉയർന്നു
” യ്യോ …ന്റെ പെണ്ണ് ….മാറ് ഇച്ചായാ …നിക്ക് കാണണം “
അവൻ ആംഗ്യത്തിൽ കരഞ്ഞു കൊണ്ട് പറഞ്ഞു …
” വേണ്ട ….നീ ….നീ ഉള്ളിലേക്ക് കയറി പോ ….നിന്നെ കണ്ട…..അവർ വച്ചേക്കില്ല …..കൊല്ലാൻ പോലും മടിക്കാത്തവരാണ് ………..പണ്ട് ……ജെയിംസിച്ചായൻ ഒരു ഹിന്ദു പെണ്ണിനെ സ്നേഹിച്ചതിന്റെ പേരിൽ ആ പെണ്ണിനെ കൊന്നു കളഞ്ഞിട്ടുണ്ട് …… അതോണ്ട് വേണ്ട ……നീ ഇപ്പൊ വീട്ടിലേക്ക് പൊക്കോ ……”
” ഇച്ചായാ ?”
” പോടാ …..പ്ലീസ് …..”
സിദ്ധാർത്ഥ് വീടിനുള്ളിലേക്ക് കയറിപ്പോയി …….പൊട്ടി കരയാൻ പോലും പറ്റാത്തവനെ അവൻ തന്നെ ശപിച്ചു കൊണ്ടിരുന്നു
.
.
.
.
.
.
ഇവിടെ സാറയെ ഒരുപാട് തല്ലി കൊണ്ട് ഇരിക്കുകയാണ് ജോൺ
” ജോൺ …മതി മോനെ ….കൊച്ചിനൊരു തെറ്റുപറ്റിയതാ ….വിട്ടേക്ക് …..ഇനി അവൾ ആവർത്തിക്കില്ല “
സൂസൻ പറഞ്ഞു
” അല്ല….ഇത് തെറ്റല്ല ……എനിക്ക് തെറ്റുപറ്റിട്ടില്ല …”
അവൾ കേറുവോടെ പറഞ്ഞു
“കണ്ടില്ലേ അവളുടെ അഹങ്കാരം ….പെഴച്ചവൾ “
ജോൺ അവളെ വലിച്ചിഴച്ചു കൊണ്ടുപോയി അവളുടെ മുറിയിൽ പൂട്ടിയിട്ടു …..അവൾ തളർന്നവിടെ ഇരുന്നു …..
ജോൺ നേരെ പോയത് സിദ്ധാർത്ഥിന്റെ അരികിലേക്കാണ് ….
അത് കണ്ട സ്റ്റീഫൻ തടയാൻ നോക്കി
” അച്ചായാ ….വേണ്ട …പ..പ്ലീസ് ……”
ജോൺ അവനെ തട്ടി മാറ്റിക്കൊണ്ട് സിദ്ധാർത്ഥിന്റെ വീടിന്റെ വാതിൽ തല്ലി പൊളിച്ചു അകത്തേക്ക് കയറി ……
” ഡാആആ !!!”
ജോൺ അവന്റെ നെഞ്ചിൽ ചവിട്ടി …..എന്നാൽ അലറാൻ അവന് ശബ്ദമില്ലലോ ……
അവൻ കണ്ണുകൾ കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ട്
ജോൺ അവന്റെ കോളറിൽ കുത്തി പിടിച്ചു
” ഇനി മേലാൽ …….എന്റെ പെങ്ങടെ നിഴൽ വെട്ടത് നിന്നെ കണ്ട …..കൊന്ന് കളയും …..”
അവനെ ഭീഷണി പെടുത്തികൊണ്ട് ജോൺ പോയി …
സിദ്ധാർത്ഥ് തളർന്നവിടെ ഇരുന്നു ….. ജോണിന്റെ അടിയും മറ്റും തനിക്കിത്രമേൽ വേദന തന്നിട്ടുണ്ടെങ്കിൽ തന്റെ പെണ്ണ് എത്രത്തോളം സഹിച്ചു കാണണം ?…..എന്ന ചിന്തയിലായിരുന്നു !!
.
.
.
.
” ഏതേലും നല്ല അച്ഛന്റെ അടുത്ത് കൊണ്ട് പോകണം അവളെ ……സാത്താൻ കൂടിയതാകാനാ വഴി ….ഇല്ലെങ്കിൽ ഇങ്ങനത്തെ നെറികേട് ചെയ്യില്ലാലോ “
കുര്യൻ പറഞ്ഞു
: ” അതെ ……ഞാനൊന്ന് അന്വേഷിക്കട്ടെ “
അന്നത്തെ ദിവസം അവൾക്ക് ഒരു തുള്ളി വെള്ളം പോലും അവർ കൊടുത്തില്ല …….സ്റ്റീഫന് ഒന്നും ചെയ്യാൻ പറ്റുന്നുണ്ടായില്ല ……
സിദ്ധാർത്ഥിന് അവിടെ ഇരിക്കെ പൊരുതിയില്ലായിരുന്നു ……ജോണിന്റെ അടിയിൽ ദേഹത്തു നിന്നും ചോര പൊടിയുന്നുണ്ട് …. ആവതില്ലെങ്കിലും അവൻ എഴുന്നേറ്റു ……പയ്യെ പയ്യെ ആരും കാണാതെ അവൻ അവളുടെ ജാനയിലേക്ക് എത്തി ….അവിടെ പതിയെ കൊട്ടി …….അവൾ ജനാല തുറന്ന് പുറത്തേക്ക് നോക്കി ..
” സിദ്ധേട്ട “
അവൻ അവളോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു
: ” എന്റെ കൊച്ചിനെ നല്ലോണം ഉപദ്രവിച്ചോ ?”
അവൾ കുറച്ചൂടെ ജനലരികിലേക്ക് വന്നു നിന്നു …….അപ്പോഴാണ് അവൻ അവളെ ശെരിക്കും കാണുന്നത് മുഖമൊക്കെ ജോണിന്റെ കൈപ്പാടുകളാൽ ചുവന്നു കിടക്കുന്നുണ്ട് ……കടന്നൽ കുത്തിയതുപോലെ അവളുടെ മുഖം വീർത്തു വന്നിട്ടുണ്ട് ……. അടിയുടെ ശക്തി കാരണം അവളുടെ കണ്ണിന് ചുറ്റും കല്ലിച്ചിട്ടുണ്ട് ……
അങ്ങിങ്ങായി കയ്യിൽ മുഴുവൻ മുറിവുകളാണ് ……..
” കൊച്ചെ ….”
അവൻ കരഞ്ഞു കൊണ്ട് ….ആംഗ്യം കാണിച്ചു
” ഏയ് ഒന്നൂല്ല ഏട്ടാ …..ഏട്ടനെ അവര് തല്ലിയോ ?”
” അതൊന്നും സാരമില്ലടാ …….എനിക്ക് ഷീല …പക്ഷെ കൊച്ചിനെ അവര് ,…..”
അവൻ ആംഗ്യത്തിലൂടെ തന്റെ സങ്കടം പറഞ്ഞു
അവൻ ജനൽ അഴികളിൽ അമർന്ന അവളുടെ കൈകളിൽ പിടിച്ചു
അവൻ ജനലിലൂടെ കയ്യിട്ട് കൊണ്ട് അവളുടെ മുഖത്തേക്ക് പിടിച്ചു ..
“സാരല്ല ……. നിങ്ങടെ കൂടെ ജീവിക്കണമെങ്കിൽ മരിക്കണം എന്നാണെങ്കി ….അതിനും ഞാൻ തയ്യാറാണ് “
” ഇങ്ങനെയൊന്നും പറയല്ലേ “
അവൻ നിസ്സഹായനായി ആംഗ്യം കാണിച്ചു …..
” പറയും …..അത്രക്കിഷ്ട്ട …..എനിക്ക്……..ജീവന “
അവൾ കരഞ്ഞു ..
അവൻ കൈ കൊണ്ട് താഴ്ത്തി ഒക്കെ കാണിച്ചു ……വാക്കുകളില്ലാത്ത അവന് ആശ്വസിപ്പിക്കാൻ എന്ത് ചെയ്യണെമെന്ന് അറിയുന്നില്ലായിരുന്നു ……നെഞ്ചിലേക്കിടാൻ പോലും പറ്റുന്നില്ല …… ജനൽ ഒരു തടസ്സമായി നിന്നു ………
സിദ്ധാർത്ഥിന്റെ ഉള്ളിലെ ആ വിങ്ങൽ ഒരു നിലവിളിയായി ജനലഴികൾക്കിടയിൽ തട്ടി നിശബ്ദമായി തകർന്നു വീണു. അവന്റെ കണ്ണുനീർ അവളുടെ കൈകളിൽ വീണ് പടർന്നു. തന്റെ പ്രണയിനിയുടെ മുഖത്തെ നീരുകെട്ടിയ മുറിവുകളും കരിവാളിച്ച കണ്ണുകളും അവനെ അത്രമേൽ പൊള്ളിച്ചു.
അവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ മുഖം ജനലഴികൾക്കിടയിലൂടെ പതുക്കെ ചേർത്തുപിടിച്ചു.
“ഞാൻ എന്ത് ജന്മമാ കൊച്ചേ… എനിക്ക് എന്റെ ജീവനെപ്പോലും ഒന്ന് ചേർത്തുപിടിക്കാൻ പറ്റുന്നില്ലല്ലോ… “
ആംഗ്യം കാണിക്കുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു
അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു. ……താൻ എത്രത്തോളം നിസ്സഹായനാണെന്ന തിരിച്ചറിവ് അവനെ ശ്വാസം മുട്ടിച്ചു. അവൻ ആംഗ്യത്തിലൂടെ തുടർന്നു
“നിനക്ക് എങ്ങനെ തോന്നിയെടി പെണ്ണേ എന്നെ സ്നേഹിക്കാൻ? എന്തിനായിരുന്നു വെറുതെ… ശബ്ദമില്ലാത്ത, എല്ലാവരും ആട്ടിപ്പായിക്കുന്ന, നിന്നെ ആരെങ്കിലും ഉപദ്രവിക്കുമ്പോൾ കണ്ടുനിൽക്കാൻ മാത്രം ശേഷിയുള്ള എന്നെ നീ എന്തിനാ സ്നേഹിച്ചത്? ഇതിലും നല്ലൊരു ജീവിതം നിനക്ക് കിട്ടുമായിരുന്നില്ലേ? വേണ്ടായിരുന്നില്ലല്ലോ സാറേ… എനിക്ക് വേണ്ടി നീ ഇങ്ങനെ അടി കൊള്ളേണ്ടിയിരുന്നില്ല…”
അവന്റെ ആംഗ്യങ്ങൾ ഓരോന്നും ഒരു ഈർച്ചവാൾ പോലെ അവളുടെ ഹൃദയത്തെ മുറിച്ചു. സാറ ജനലഴികളിൽ നെറ്റി ചേർത്ത് വിതുമ്പിക്കൊണ്ട് പറഞ്ഞു
“പ്ലീസ്… നിർത്ത്…… ഇങ്ങനെ പറയല്ലേ ഏട്ടാ…….ഏട്ടനെ സ്നേഹിച്ചത് തെറ്റല്ല…….. നമുക്ക് ജീവിക്കണം ഏട്ടാ… നമ്മൾ ജീവിക്കും…….. ഈ മുറിവുകളല്ല, ഏട്ടന്റെ ഈ പറച്ചിലാണ് എന്നെ കൂടുതൽ വേദനിപ്പിക്കുന്നത്. പ്ലീസ്, ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ തള്ളിക്കളയരുത്.”
സിദ്ധാർത്ഥ് തന്റെ കൈകൾ പിൻവലിച്ചു തലയിൽ കൈവെച്ച് ആ ഇരുട്ടിലേക്ക് നോക്കി. അവന്റെ മുഖത്ത് ആത്മനിന്ദ നിറഞ്ഞു.
“അവസ്ഥയാടാ… ഒരുമാതിരിപ്പെട്ട അവസ്ഥ. പുറത്തുള്ളവർ തല്ലുമ്പോൾ എനിക്ക് ഇത്ര സങ്കടം തോന്നിയിട്ടില്ല. പക്ഷേ എന്റെ നിഴലായി നിൽക്കുന്ന നിന്നെ അവർ തല്ലിച്ചതക്കുമ്പോ …….നിന്നെ ഒന്ന് കെട്ടിപ്പിടിച്ച് ‘സാരമില്ല’ എന്ന് പറയാൻ പോലും എനിക്ക് ശബ്ദമില്ലല്ലോ. നീ എന്തിനാടാ ഈ ഊമനെ കെട്ടിപ്പിടിച്ച് നിന്റെ ജീവിതം നശിപ്പിക്കുന്നത്? എനിക്ക് നിനക്ക് എന്ത് തരാൻ പറ്റും?”
അവൻ കരഞ്ഞുകൊണ്ട് കൈകൾ ചലിപ്പിച്ചു പറഞ്ഞു
സാറ ജനലഴികൾക്കിടയിലൂടെ ആവുന്നത്ര ആഞ്ഞുപുറത്തേക്ക് വന്ന് അവന്റെ ഷർട്ടിൽ മുറുക്കെ പിടിച്ചു.
“എനിക്ക് ഒന്നും വേണ്ട ഏട്ടാ… ഏട്ടന്റെ ഈ സ്നേഹം മാത്രം മതി. ലോകം മുഴുവൻ നമ്മളെ തല്ലിയാലും ഏട്ടന്റെ ഈ കൈ എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പില്ലേ? അത് മതി എനിക്ക്………. ഇനിയും ഏട്ടൻ ഇങ്ങനെ പറഞ്ഞാൽ… ഞാൻ ഈ ജനലിൽ തലയടിച്ചു മരിക്കും.”
അവളുടെ ആ വാക്കുകൾ കേട്ടതും സിദ്ധാർത്ഥ് ഞെട്ടി. അവൻ പെട്ടെന്ന് അവളുടെ വായ പൊത്തി. അവന്റെ കണ്ണുകളിൽ ഭയവും അതിലേറെ പ്രണയവും നിറഞ്ഞു.
അവൻ ആംഗ്യം കാട്ടി
“ഇല്ല… ഞാൻ ഇനി പറയില്ല. എന്റെ കൊച്ച് കരയണ്ട. ഏട്ടൻ കൂടെയുണ്ട്.”
” ആരാ അത് ?”
പെട്ടെന്ന് വീടിന്റെ ലൈറ്റുകൾ ഓൺ ആയി ……. ജോൺ അങ്ങോട്ടേക്ക് വന്നു നോക്കിയതും ജനലിൽ പിടിച്ച് കരയുന്ന സിദ്ധാർഥിനെയും സാറയെയും ആണ് കാണുന്നത് ..
” ഡാആആ !!!!!”
അവൻ ഞെട്ടി …..അവളും
” എത്ര ധൈര്യമുണ്ടെങ്കിൽ നീ ഇവിടെ വരും ? ഏഹ് ?”
അവൻ ഓടി ചെന്ന് അവനെ പൊതിരെ തല്ലി
” തല്ലല്ലേ അച്ചായാ ….പ്ലീസ് ,,….വേണ്ട “
: “നീ മിണ്ടരുത് “
അയാൾ സിദ്ധാർത്ഥിന്റെ വലിച്ചിഴച്ചു കൊണ്ട് പോയി …..അവന്റെ വീട്ടിൽ ഇട്ട് …നന്നായി ചതച്ചു
” ദേ …..അവൾ നല്ല വീട്ടിലെ കൊച്ചാണ് ….നിനക്കൊന്നും സ്വപ്നം പോലും കാണാൻ ഉള്ള യോഗ്യത ഇല്ല !!…… നിന്നെയൊക്കെ എന്തിന് കൊള്ളാട ?…..ഏഹ് ?…….ഒരു ഗതിയും ഇല്ലാത്തവൻ ……നാണമുണ്ടോ നിനക്ക് അവളുടെ പിന്നാലെ നടക്കാൻ ?……സ്വത്തിനെ മോഹിച്ചായിരിക്കും അല്ലെ ?”
” അല്ല എന്റെ ജീവന …..അവളാ ഇങ്ങോട്ട് വന്നത് ……ഞാൻ അകന്നു മാറിയതാ …….പക്ഷെ വിട്ടില്ല ……….എന്നെ ചേർത്തു പിടിച്ചു …….ഞാൻ താലി ചാർത്തിയ എന്റെ പെണ്ണാ അവള് …..സ്വത്തൊന്നും വേണമെന്നില്ല …..ഈ ചെറിയ വീട്ടിൽ ഞങ്ങൾ കഴിഞ്ഞോളം …….”
ആംഗ്യം കാണിച്ചു പറയുന്ന അവനെ ജോൺ പുച്ഛത്തോടെ നോക്കി …..ജോണിന് sign language അറിയില്ലായിരുന്നു …… അതുകൊണ്ട് അവൻ പറഞ്ഞതിന്റെ അർഥം ഒന്നും അവനു മനസ്സിലായില്ല ..
” ദേ ഒന്ന് പറഞ്ഞേക്കാം …..കൊല്ലാൻ മടിയില്ല എനിക്ക് ……..അവളെയും വേണേൽ ഞാൻ കൊല്ലും ……വേണ്ടെങ്കി ……..”
അയാൾ അവന്റെ ചെവിക്കരികിലേക്ക് നീങ്ങി
” അവൾ ജീവിക്കണമെന്നാണ് ആഗ്രഹമെങ്കി …….അകന്നു പോകുന്നത് നിനക്ക് നല്ലത് !!”
അവൻ ഞെട്ടി ……
” അല്ലെങ്കി …..കഴുത്തറത്ത് നിന്റെ മുന്നിൽ വെച് അവളെ ഞാൻ ദേ ,….എന്റെ കൈ കൊണ്ട് കൊല്ലും ……അഭിമാനം ആണ് ഞങ്ങൾക്ക് വലുത് “
അവന്റെ കണ്ണുകൾ നിറഞ്ഞു
ഒരു സഹോദരന് എങ്ങെനെ ഇങ്ങനെ പറയാൻ തോന്നി …….അവനെ പോലെ ഒരു സഹോദരൻ അല്ലെ സ്റ്റീഫനും ?…എന്നിട്ടെന്തേ രണ്ടാളും രണ്ട് തരക്കാർ ആയത് ?
അവൻ ചിന്തിച്ചു …… അവളെ രക്ഷിക്കണം ……അതുകൊണ്ട് ….എല്ലാം മറക്കാം എന്ന് അവൻ തീരുമാനിച്ചു …….അല്ലെങ്കിൽ അങ്ങെനെ അഭിനയിച്ചു ….
.
.
.
.
.
രാത്രി സമാധാനമില്ലാതെ അവൾ റൂമിൽ ഇരുന്നു
” പാവ …..എന്റെ ഏട്ടൻ പാവ …..എന്തിനാ ഇങ്ങനെ ?…..ഒരുപാട് തല്ലിയിട്ടുണ്ടാകും ……നന്നായി വേദനച്ചിട്ടുണ്ടാകും …..ഒന്ന് പൊട്ടി കരയാൻ പോലും ആ പാവത്തിന് കഴില്ലല്ലോ കർത്താവേ ….”
അവൾ ഏങ്ങലടിച്ച് കരഞ്ഞു ……. ഉറങ്ങാൻ മറന്നുപോയിരുന്നു …….
നേരം വെളുത്തു …..കുര്യനും ജോണും അച്ഛനെ അന്വേശിച് പോയി …… കിട്ടിയ സമയം സ്റ്റീഫൻ അവളുടെ അടുത്തേക്ക് വന്നു
” കൊച്ചെ “
” ഇച്ചായാ “
” കൊച്ചെ ……വേദനിക്കുന്നുണ്ടോടാ ?”
” ഇച്ചായ “
” സോറി ഡാ …..എനിക്ക് പറ്റുന്നില്ലാലോ നിന്നെ ഒന്ന് രക്ഷിക്കാൻ “
” ഇച്ചായ ….സിദ്ധേട്ടൻ ?”
” അറിയില്ല സാറ …….അവനെ തല്ലിയിട്ടുണ്ട് ….നന്നായിട്ട് “
അവൾ അവനെ തട്ടി മാറ്റി …..എന്നിട്ട് ഓടി ……ഓടി അവൾ സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് പോയി ….
അവൾ അവനെ തട്ടി വിളിച്ചു ….നിലത്ത് ചോര വാർന്ന് …മുറിവേറ്റു ബോധമില്ലാതെ കിടക്കുകയായിരുന്നു അവൻ ..
” സിദ്ധേട്ട …..എഴുന്നേൽക്ക് …..ഏട്ടാ !!!”
സിദ്ധാർത്ഥ് പതിയെ കണ്ണുകൾ തുറന്നു ……
അവൾ ചിരിച്ചു ….
” ഏട്ടാ….നമുക് …..എവിടേലും പോകാം ?….വാ ഏട്ടാ “
” സാറ “
” മ്മ് “
: ” സോറി ……..നമ്മൾ തമ്മിൽ ചേരില്ല……പൊക്കോ “
അവൻ അവശനായി ആംഗ്യം കാണിച്ചു ..
” ഏട്ടാ …എന്താ ഏഹ് ?…ദേ …വേണ്ടാട്ടോ “
: ” പൊക്കോ എന്ന് പറഞ്ഞില്ലേ! ഞാൻ വെറുതെ തമാശയ്ക്ക് പ്രണയം നടിച്ചതാടാ. നിന്റെ സ്വത്ത് മോഹിച്ചിട്ടാ ഞാൻ നിന്റെ പുറകെ നടന്നത്. എനിക്ക് നിന്നോട് സ്നേഹമൊന്നുമില്ല. നിനക്ക് മനസ്സിലായോ? പോയി തരുമോ നീ?”
അവൻ ആംഗ്യം കാണിച്ചു കൊണ്ടിരുന്നു
സാറയുടെ ഉള്ളിൽ ആ വാക്കുകൾ ഒരു മൂർച്ചയുള്ള കത്തി പോലെ ആഴ്ന്നിറങ്ങി. പക്ഷേ അവൾക്ക് അവനെ അറിയാമായിരുന്നു. ആ കള്ളം പറയുന്ന കൈകളിലെ വിറയലും, ആ കണ്ണുകളിൽ നിറയുന്ന സങ്കടവും അവൾക്ക് വായിച്ചെടുക്കാമായിരുന്നു.
“ദേ… എന്റെ ജീവനാണെന്ന് ഞാൻ നോക്കില്ല, ഇങ്ങനെ വർത്തമാനം പറഞ്ഞാൽ ഞാൻ കൊന്നു കളയും ഏട്ടനെ! എന്റെ അച്ചായൻ വന്ന് എന്തോ ഭീഷണിപ്പെടുത്തിയെന്ന് വെച്ച് ഏട്ടൻ ഇങ്ങനെയൊക്കെയാണോ എന്നോട് പറയുക? ഈ സാറയെ ഏട്ടന് ഇത്രയേ മനസ്സിലായുള്ളൂ?”
സിദ്ധാർത്ഥിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. അവന്റെ ഉള്ളിൽ പ്രിയപ്പെട്ടവളോടുള്ള പ്രണയം കടലായി ഇരമ്പുകയായിരുന്നു. പക്ഷേ പുറത്ത് അവൻ കല്ലായി നടിച്ചു.
“അല്ല… സത്യമാ. എനിക്ക് നിന്നെ വെറുപ്പാ. നിന്നെ കാണുന്നതുപോലും എനിക്ക് പേടിയാ. എന്റെ ജീവിതം നശിപ്പിക്കാതെ നീ ഇവിടുന്ന് പൊയ്ക്കോ.”
അവൻ ഭ്രാന്തനെ പോലെ കൈകൾ ചലിപ്പിച്ചു …..
: “ഏട്ടാ!!!”
സാറ അവനെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു.
സിദ്ധാർത്ഥ് പെട്ടെന്ന് അവളെ തന്നിൽ നിന്നും അടർത്തി മാറ്റി, നിസ്സഹായതയോടെ കൈകൾ ആഞ്ഞു ചലിപ്പിച്ചു. അവന്റെ ആംഗ്യങ്ങൾ ഒരു വിലാപം പോലെ തോന്നി.
“പോ പെണ്ണേ… ഒന്ന് പോ കൊച്ചേ…..! അവർ നിന്നെ കൊല്ലും. നിന്റെ ജീവനെക്കാൾ വലുതല്ല എനിക്ക് എന്റെ പ്രണയം. നിനക്ക് വേണ്ടി ഒച്ചയിടാൻ പോലും കഴിയാത്ത ഈ ഊമനെ കെട്ടിപ്പിടിച്ച് നീ എന്തിനാ നിന്റെ പ്രാണൻ കളയുന്നത്? ……….. നീ പോയാലേ എനിക്ക് സമാധാനമായി മരിക്കാനെങ്കിലും കഴിയൂ.”
അവൻ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി. അന്നാദ്യമായി ശബ്ദമില്ലാത്ത ആ മനുഷ്യന്റെ കണ്ണുനീർ ഉറക്കെ നിലവിളിച്ചു.
“അവസ്ഥയാടാ കൊച്ചെ …… നിനക്ക് വേണ്ടി മരിക്കാൻ എനിക്ക് പേടിയില്ല, പക്ഷേ ഞാൻ കാരണം നീ മരിക്കുന്നത് കാണാൻ എനിക്ക് വയ്യ. എന്റെ ഓർമ്മകളെ കൊന്നു കളഞ്ഞിട്ടാണെങ്കിലും നീ ജീവിക്കണം. നിന്റെ ചിരി എനിക്ക് ദൂരെ നിന്നെങ്കിലും കാണണം. ദയവുചെയ്ത്… നീ പൊക്കോ…”
അവന്റെ കൈകൾ ചലിപ്പിച്ചു നിർത്തി
നിലത്തു വീണു കിടക്കുന്ന ഒരു കരിയിലയെപ്പോലെ സിദ്ധാർത്ഥ് വിറച്ചു. സാറ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി. അവളുടെ താലിയിലെ ആ സ്വർണ്ണത്തിളക്കം അവന്റെ കണ്ണീരിൽ നനഞ്ഞു.
” ഇല്ല …എനിക്ക് പറ്റില്ല ഏട്ടാ ……എന്നോട് ഇങ്ങനെ പറയരുത് …..പ്ലീസ് …….വേണ്ടാട്ടോ “
” പെണ്ണെ പ്ലീസ് …..പറയുന്നത് കേൾക്ക് ……കൊല്ലും നിന്നെ അവര് ……..”
” ഒരുമിച്ച് മരിക്കാം നമുക്ക് ?”
” കൊച്ചെ !!!!???”
” പറ്റണില്ല ഏട്ടാ ….”
അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു
അവൻ അവളെ തലോടി കൊണ്ടിരുന്നു …..അവളുടെ കവിളുകളിൽ ചുംബിച്ചു കൊണ്ടിരുന്നു …..
” DIIIIIIIIIIIIIIIIIIIII!!!!!!!!”
പിറകിൽ നിന്നും ജോൺ അലറി
അവളത് കേട്ടെങ്കിലും അവന്റെ നെഞ്ചിൽ നിന്നും വിട്ടു മാറാൻ തയാറായില്ല
” എടി …..അസത്തെ ……എത്ര പറഞ്ഞാലും മനസ്സിലാകില്ല നിനക്ക് ?”
അവൾ അവന് ചെവി കൊടുത്തില്ല അവൾ സിദ്ധാർത്ഥിന്റെ മുഖം ചുംബനം കൊണ്ട് മൂടി …..
അതും കൂടെയായപ്പോ ജോണിന് ദേഷ്യം ഇരച്ചു കയറി …..
അവൻ അവളെ പിടിച്ച് വലിച്ഛ് വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ടു …..ശേഷം മുറി പൂട്ടിയിട്ടു ….
.
.
.
.
.
.
.
അന്ന് രാത്രി ജോൺ റൂമിലേക്ക് വന്ന് അവളുടെ കെട്ടുകൾ അഴിച്ചു ….
” അച്ചായന്റെ കുട്ടി നല്ല കുട്ടി ആവണം ….ഉള്ളിലെ സാത്താനെ പുറത്താക്കണം …..കേട്ടല്ലോ ?…..അവൻ വേണ്ട …..അഭമാനം ആണ് …..പ്രണയിക്കുന്നതിൽ തെറ്റ് പറയില്ലായിരുന്നു …..ജോസിനെ പോലെയുള്ളവരെ ആണെങ്കിൽ ….ഇതിപ്പോ വേറെ മതത്തിലും ജാതിയിലും ഉള്ള പോരാത്തതിന് ഊമനും “
അയാൾ പറഞ്ഞു ….അവൾ എതിർക്കാതെ എല്ലാം കേട്ടിരുന്നു ….
” നാളെ മുതൽ നീ പുതിയ ഒരാളാകണം കേട്ടോ ?”
അവൻ പറഞ്ഞു
” ശെരി എന്ന “
അതും പറഞ്ഞ് ജോൺ അവിടെ നിന്നും പോയി ..
അടിയുടെ ക്ഷീണത്തിൽ ബോധം പോയ സാറ എപ്പോഴോ ഉറങ്ങിയിരുന്നു …….
.
.
.
.
പിറ്റേന്ന് രാവിലെ അവൾ ഉണർന്നപ്പോ കൊറേ ആൾക്കാരുടെ ശബ്ദം കേൾക്കാമായിരുന്നു ……. അവൾ ജനാല തുറന്ന് പുറത്തേക്ക് നോക്കി ….. സിദ്ധാർത്ഥിന്റെ വീട്ടിൽ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു …..
കണ്ട മാത്രേ പേടിച്ചവൾ അങ്ങോട്ടേയ്ക്ക് ഓടി .. അവളുടെ ഉള്ളിൽ എന്തോ ഒന്ന് തകരുന്നതായി തോന്നി. അവൾ വാതിൽ തകർത്ത് പുറത്തേക്ക് ഓടി. ആൾക്കൂട്ടത്തിനിടയിലൂടെ അവൾ കണ്ടത്… തന്റെ ജീവനെയായിരുന്നു.
വെള്ള പുതപ്പിച് കിടക്കണ അവളുടെ മാത്രം ജീവനെ !
” പോയത് നന്നായി ….ഭൂമിക്ക് ഭാരമാകാൻ ….തൂങ്ങിയതാണെന്ന കേട്ടേ “
ആ നാട്ടിലെ ഏതോ ആൾ പറഞ്ഞു
” സിദ്ധേട്ടാ !!!!!!”
ആ വിളി ഒരു നിലവിളിയായിരുന്നില്ല, അവളുടെ ആത്മാവ് പറിഞ്ഞുപോകുന്ന ഒരു തേങ്ങലായിരുന്നു.
അവൾ അവന്റെ അരികിൽ തളർന്നിരുന്നു. വെള്ളപ്പുതപ്പിന്റെ ഒരു ഭാഗം വിറയ്ക്കുന്ന കൈകളാൽ അവൾ നീക്കി. ആ മുഖത്ത് ഇപ്പോഴും ഒരു ചെറിയ പുഞ്ചിരി അവശേഷിക്കുന്നുണ്ടായിരുന്നു…….
തല്ലിയുടച്ച ആ ശരീരത്തിന് ഇപ്പോൾ വേദനകളില്ല. അപമാനങ്ങളില്ല. ശബ്ദമില്ലാത്തതിന്റെ സങ്കടങ്ങളില്ല.
അവൾ അവന്റെ തണുത്തുറഞ്ഞ കൈകൾ എടുത്തു തന്റെ നെഞ്ചോട് ചേർത്തു.
“എഴുന്നേൽക്ക് ഏട്ടാ… നോക്ക്, ഞാൻ വന്നല്ലോ. നമുക്ക് എങ്ങോട്ടെങ്കിലും പോകാം എന്ന് പറഞ്ഞതല്ലേ… എന്നിട്ട് ഏട്ടൻ എന്നെ തനിച്ചാക്കി പോയോ?”
അവൾ അവന്റെ നെഞ്ചിൽ തല ചായ്ച്ചു…. അവിടെ പഴയ ആ ഹൃദയമിടിപ്പില്ലായിരുന്നു.
സ്റ്റീഫൻ ദൂരെ മാറിനിന്ന് വിതുമ്പുകയായിരുന്നു. തന്റെ അനിയത്തിയുടെ ജീവിതം കത്തിയമരുന്നത് നോക്കി നിൽക്കാനേ ആ സഹോദരന് കഴിഞ്ഞുള്ളൂ……….
ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുര്യൻ അപ്പനും ജോണും ഗർവ്വോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ‘മാനം’ കാത്തുസൂക്ഷിച്ചതിന്റെ അഹങ്കാരം അവരുടെ മുഖത്തുണ്ടായിരുന്നു.
അവൾ സിദ്ധാർത്ഥിന്റെ ആ തണുത്ത കൈകൾ മുറുകെ പിടിച്ചു. അവളുടെ കഴുത്തിലെ താലി ആ വെള്ളത്തുണിയിൽ തട്ടി തിളങ്ങി. അവൻ തന്റെ ഹൃദയത്തിൽ എഴുതിവെച്ച ആ പ്രണയം ഇനി അവളുടെ ഓർമ്മകളിൽ മാത്രം ഒരു നിശബ്ദ സംഗീതമായി ശേഷിക്കും.
” എന്തിനാ പോയെ ….എന്നെ തനിച്ചാക്കിയില്ലേ ….? പറ ആക്കിയില്ല ?…….എന്റെ ജീവനല്ലായിരുന്നോ ……എന്തിന ഏഹ് ?…….പറ …..ഒന്ന് ആ കൈകൾ കൊണ്ട് എന്തെങ്കിലും കാട്ട് സിദ്ധേട്ട ……ettaaaaaaaaaa !!!!!”
ആരൊക്കെയോ വന്ന് അവളെ പിടിച്ചു മാറ്റി …..സ്റ്റീഫൻ അവളെ പുണർന്നു ……കരയുന്നവളെ ചേർത്തു പിടിച്ചു കൊണ്ട് ;……അവനും തേങ്ങി ….
” കൊന്നത് നിക്കറിയാം ……എന്റെ ഏട്ടൻ അങ്ങനെ സ്വയം ജീവനൊടുക്കില്ല …..കൊന്നതാ “
.
.
.
അവിടെ ആ മുറ്റത് അവനെ അടക്കം ചെയ്തു …..ആദ്യമായി അവർ കണ്ടുമുട്ടിയ……… അവൾക്കും അവനും ഏറെ ഇഷ്ട്ടപെട്ട ആ ചെടികളുടെ ഇടയിൽ ….കത്തിക്കാൻ അവൾ സമ്മതിച്ചിരുന്നില്ല ….
ആ പുലർകാലം സാക്ഷിയായി, ശബ്ദമില്ലാത്തവന്റെ ശബ്ദമായിരുന്നവൾ തന്റെ പ്രാണനെ യാത്രയാക്കി. മരണം അവനെ കൊണ്ടുപോയെങ്കിലും, അവളുടെ ആത്മാവിൽ അവൻ സംസാരിക്കുന്നുണ്ട് … ആ പഴയ ആംഗ്യഭാഷയിൽ……
അവൾക്ക് നെഞ്ച് പൊട്ടുന്ന പോലെ തോന്നി ……അവന്റെ ജീവനറ്റ ശരീരത്തിന് എത്ര മുത്തിയിട്ടും അവൾക് മതിയായില്ലായിരുന്നു
” ഇച്ചായ ….ഒന്നൂടെ …പ്ലീസ് …..ഒന്ന് പുറത്തെടുക്ക് …..കൊറച്ചൂടെ ……കൊറച്ചൂടെ നേരം അരികിൽ ഇരുന്നോട്ടെ ഞാൻ ?…….കൊറച്ചൂടെ ഉമ്മകൾ കൊണ്ട് മൂടിക്കോട്ടെ ?……പ്ലീസ് …..ഒന്ന് പുറത്തെടുക്ക് “
” കൊച്ചെ …….??”
അവൾ സങ്കടം സഹിക്കാൻ കഴിയാതെ അവന്റെ വീട്ടിലേക്ക് ഓടി കയറി …..അടുക്കളയിൽ പോയി അവൻ ഉണ്ടാക്കിയ ചോറെടുത്ത് പാത്രത്തിലാക്കി പുറത്തേക്ക് വന്നു
” കൊച്ചെ ?”
” ഇച്ചായ മാറിക്കെ ….”
അവൾ പ്ലേറ്റ് നിലത്തു വെച്ചു ……എന്നിട്ട് …….അവനെ കുഴിച്ചിട്ടത്തിന്റെ അടുത്ത് പോയി …..
” ഏട്ടാ……ദേ ….ഞാൻ ഫുഡ് കഴിച്ചില്ല……വാ ….വന്ന് ….വാരിത്തന്നെ…….അല്ലെങ്കി ഞാൻ കഴിക്കില്ലാട്ടോ …..വേഗം വരാൻ ……”
” കൊച്ചെ …..”
” ഞാൻ മറന്നു …..പോയി ലെ ?…..അപ്പൊ ഇനി ….ഇനി വരൂലാലേ ?……”
” സാറ ….മോളെ …”
അവൾ പിന്നെയും ആ വീട്ടിലേക്ക് കയറി പോയി …അവന്റെ ആ കൊച്ചു മുറിയിൽ പോയി …..അവിടെ അവന്റെ ഷർട്ട് എടുത്തു ശ്വസിച്ചു ……അവന്റെ ഗന്ധം മറന്നു പോവാതിരിക്കാൻ എന്ന പോലെ ….
അവൾ അവിടെ അവന്റെ ഓരോ സാധനങ്ങളും എടുത്ത് നോക്കി ……അവിടെ ഒരു ചെറിയ ടേബിളിൽ ഒരു ഡയറി പോലെ തോന്നിക്കുന്ന ബുക്കും അടുത്ത് ഒരു പൊതിയും …
അവൾ ആ ഡയറി മറിച്ചു നോക്കി ….അതിൽ മുഴുവൻ അവളെ പറ്റി വിവരിച്ചതാണ് ,,
എന്റെ സാറ കൊച്ച്…
അവളുടെ ആ ചെമ്പൻ മിഴികൾ… സൂര്യപ്രകാശം തട്ടുമ്പോൾ അത് സ്വർണ്ണം ഉരുക്കിയൊഴിച്ച പോലെയാണ്. വാശിയോടെ വാലെഴുതിയാൽ വിടരുന്ന ആ കണ്ണുകൾക്ക് ഏറേ ഭംഗിയാണെന്ന് അവളോട് ഒന്ന് പറയണമെന്ന് തോന്നും. പക്ഷേ എങ്ങനെ? ആ കണ്ണുകൾ ഒന്ന് ചിമ്മിയാൽ എന്റെ ലോകം അവിടെ നിശ്ചലമാകും.
ആ ചോടിയിൽ വിരിയുന്ന പുഞ്ചിരിയിൽ മയങ്ങാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അവൾ എന്നെ നോക്കി ചിരിക്കുമ്പോൾ, എന്റെ ശബ്ദമില്ലാത്ത തൊണ്ടയിൽ നിന്നും ഒരു നിലവിളി പുറത്തു വരാൻ വെമ്പാറുണ്ട്… ഒരുപക്ഷേ അത് പ്രണയം കൊണ്ടാവാം. ആ ചിരി കാണുമ്പോഴാണ് ഞാൻ ശ്വസിക്കുന്നത് പോലും എന്ന് അവൾ അറിയുന്നുണ്ടാകുമോ?
സിദ്ധേട്ട എന്ന് വിളിക്കുമ്പോൾ അവളുടെ കണ്ണുകളിൽ വിരിയുന്ന ആ ഒരു തിളക്കമുണ്ടല്ലോ……
എന്റെ സാറ കൊച്ച് എന്നും ഇങ്ങനെ ചിരിക്കണം. എന്റെ ജീവനാണ് !!
അവളോട് കരഞ്ഞു പോയി ….
“ഇന്ന് ഉത്സവമായിരുന്നു… അവൾ പറഞ്ഞതുപോലെ കൈനിറയെ കുപ്പിവളകളും ആ സ്വർണ്ണ മൂക്കുത്തിയും ഒക്കെ ഞാൻ വാങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ കൊടുക്കില്ല. എന്റെ മാത്രമായിട്ട്, ഈ വീട്ടിൽ എന്റെയൊപ്പം, എന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കാൻ അവൾ വരും… അന്ന് ഞാൻ ഏറെ ഇഷ്ടത്തോടെ അവൾക്ക് ഇത് അണിയിച്ചു കൊടുക്കും. അതുവരെ അവളെ ഇങ്ങനെ കളിപ്പിക്കാൻ നല്ല രസമാ… ആ ചുണ്ട് കൂർപ്പിക്കുന്നത് കാണുമ്പോൾ കടിക്കാൻ തോന്നും എന്റെ പെണ്ണിനെ!!”
ഡയറിയുടെ അടുത്ത പൊതിഞ്ഞു വെച്ചിരുന്ന ആ കൊച്ചു പൊതി സാറ വിറയ്ക്കുന്ന കൈകളാൽ തുറന്നു. അതിനുള്ളിൽ പല നിറത്തിലും തരത്തിലുമുള്ള കുപ്പിവളകൾ… ചിതറിപ്പോയ ഒരു പ്രണയത്തിന്റെ ഓർമ്മകൾ പോലെ അവ തമ്മിൽ കൂട്ടിമുട്ടി പതുക്കെ കിലുങ്ങി.
അതിനൊപ്പം അവൻ അവൾക്കായി കരുതിവെച്ച ആ മൂക്കുത്തി… വെയിലേറ്റു തിളങ്ങുന്ന ആ കൊച്ചു സ്വർണ്ണത്തരിയിലേക്ക് നോക്കി അവൾ ഏങ്ങലടിച്ചു കരഞ്ഞു. , അവൻ തന്റെ ആയുസ്സ് മുഴുവൻ സമ്പാദിച്ച സ്നേഹം കൊണ്ട് വാങ്ങി വെച്ചിരിക്കുന്നു. കൂടെ വിടർന്ന കണ്ണുകളിൽ എഴുതാൻ അവൻ വാങ്ങി വെച്ച കണ്മഷിയും.
അവൾ ആ കുപ്പിവളകൾ ഓരോന്നായി തന്റെ കൈകളിലേക്ക് അണിഞ്ഞു. ചോരയും നീരും വറ്റിയ അവളുടെ കൈകളിൽ ആ വളകൾ കിലുങ്ങിയപ്പോൾ, അത് സിദ്ധാർത്ഥിന്റെ ചിരി പോലെ അവൾക്ക് തോന്നി……
.
.
.
.
.
ഒരുപാട് നേരം കഴിഞ്ഞു എല്ലാരും പിരിഞ്ഞ് പോയി …… ജോണും കുര്യനുമൊക്കെ അവൾ എഴുന്നേറ്റ് അവിടെ എത്തി അവന്റെ ബോഡിക്ക് മുമ്പിൽ ഇരുന്ന് കരഞ്ഞപ്പോൾ തന്നെ പോയിരുന്നു …….
ഏറെ നേരമായിട്ടും അവളെ കാണാഞ് സ്റ്റീഫൻ ഉള്ളിലേക്ക് കയറി നോക്കി ….
അവിടെ കുപ്പിവളകളും കണ്മഷിയുമൊക്കെ എഴുതി ……. എന്തോ സൂചി കൊണ്ട് മൂക്ക് തുളച് അതിൽ മൂക്കുത്തി ഇട്ട് ……. തളർന്നവശയായി ഒരു പേനയും കൈയിൽ പിടിച്ച് ഇരിക്കുകയാണ് പെണ്ണ് …..
അവൻ അവളുടെ അരികിൽ ചെന്ന് തട്ടി വിളിച്ചു ……
” കൊച്ചെ ?”
” കൊച്ചെ ?”
” കോ ..കെ …കൊചേ ?”
” കൊച്ചെ !!!!!”
അവൻ മൂക്കുത്തി അണിഞ്ഞ അവളുടെ മൂക്കിലേക്ക് വിരൽ പായിച്ചു …..
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ….
” നീയും ….പോയി …..അല്ലെ ?”
അവൻ കരഞ്ഞു തളർന്ന് അവളുടെ നെറുകയിൽ ചുംബിച്ചു …..അരികിൽ കിടക്കുന്ന സിദ്ധാർത്ഥിന്റെ ഡയറി അവനെടുത്ത വായിച്ചു …….അതിലെ അവസാന പേജിൽ ഇങ്ങനെ എഴുതിയിരുന്നു
ഇച്ചായോ …….സാറാ കൊച്ചാണ് …..
ഒന്നും ഇന്നേവരെ എന്റെ ഇചൂസിനോട് ചോദിക്കാതെ ചെയ്തിട്ടില്ല ……പക്ഷെ ദേ …..ഇച്ചായന്റെ സാറ കൊച്ച ആദ്യായിട്ട് ഒരു കാര്യം ചെയ്യാ …ഇച്ചായനോട് പറയാതെ …ഞാൻ പോകുവാ ……സിദ്ധേട്ടന്റെ അടുത്ത് ….പാവമല്ലേ സിദ്ധേട്ടൻ ?…..ഞാനല്ലേ ഉള്ളു ?……അപ്പൊ ഞാൻ പോണ്ടേ ?……പോണം …..ഞങ്ങൾക്കും ജീവിക്കണം …… ജാതിയും മതവും വൈകല്യങ്ങളും തടസ്സമാകാത്ത ലോകത്ത് …….സിദ്ധേട്ടന്റെ സാറ പെണ്ണായിട്ട് …..
ഞാൻ പോയാൽ എന്നെ സിദ്ധേട്ടന്റെ അടുത്ത് അടക്കം ചെയ്യണേ ……പിന്നെ ….ഞാൻ ഇല്ലാന്ന് വച് മൂഡ് ഓഫ് ആവരുത് ……പിന്നെ ….റസിയ ….നിങ്ങൾ അവളേം കെട്ടി ജീവിച്ചോണം ….പറഞ്ഞേക്കാം ….എന്റെ റസിമ്മയെ ആ ദുഷ്ടന്മാരുടെ കൂട്ടിൽ നിന്നും രക്ഷിക്കണം …….അല്ലെങ്കി സാറ പിണങ്ങും …..
ഇച്ചായനെ ഇഷ്ടല്ലാത്തത് കൊണ്ടല്ല ….പക്ഷെ ….നിക്കെന്റെ സിദ്ധേട്ടൻ ജീവനായോണ്ട …… അങ്ങേര് കാത്തിരിക്കുവായിരിക്കും …..കുപ്പിവളകളും മൂക്കുത്തിയും കണ്മഷിയുമൊക്കെ അണിഞ്ഞ് ……എന്നെ അങ്ങേരുടെ നെഞ്ചിൽ തലചായ്ച്ച് കിടത്താൻ …..അല്ലെങ്കിലും കെട്ടിയിട്ടും ഞങ്ങൾ ഒരുമിച്ച് ജീവിച്ചില്ലാലോ ……
അതെ …. അടക്കുമ്പോ എന്റേ താലിയും സിന്ദൂരവും എനിക്ക് വേണം ……. ഞങ്ങൾ അവിടെ ഞങ്ങടെ ലോകത്ത് ഭാര്യ ഭർത്താവായി ജീവിക്കാൻ പോകുവാ ….ആഹ്….പിന്നെ …കരയരുത് ….എന്നെ സന്ദോഷത്തോടെ പറഞ്ഞയക്കണം …..എന്റെ ഭർത്താവിന്റെ അരികിലേക്ക് ……
എല്ലാം പറഞ്ഞ പോലെ ചെയ്തോണെ ഇചൂസെ …..
എന്ന് ഇച്ചായന്റെ കുഞ്ഞി പെങ്ങൾ !!
സിദ്ധാർത്ഥിന്റെ സാറ പെണ്ണ് !!
അവന്റെ കയ്യിൽ നിന്നും ആ ഡയറി നിലത്തേക്ക് പതിച്ചു …..
മുമ്പിലിരിക്കുന്നത് ……..ജീവനില്ലാത്ത അവന്റെ പെങ്ങൾ !!……താൻ എടുത്തു കൊണ്ട് നടന്ന …….തന്റെ പെങ്ങൾ !…..
ദേ …ഇപ്പൊ ജീവനില്ലാത്ത കിടക്കുന്നു !!
അവൻ വേഗം ദൃതിയിൽ അവളുടെ വളകളും മുക്കുറ്റിയും അഴിച്ചു മാറ്റി …
ശേഷം അവളെ എടുത്തു കൊണ്ടോടി …..
” അമ്മാ …..പോയി …അവൾ ….പോയി “
അവളെ എടുത്ത് സ്വന്തം വീട്ടിലേക്ക് ഓടുകയാണ് സ്റ്റീഫൻ
കുര്യനും ജോണും ആ വാർത്ത അറിഞ്ഞു …….
” മോളെ ?”
” അ – സാറ ?”
” കരയരുത് ….അവകാശമില്ല നിങ്ങൾക്കതിന് …….. “
കുര്യൻ തളർന്നിരുന്നു ……ജോണും …
അവളെ കുളിപ്പിച്ച് …വെള്ള പുതപ്പിച്ചു ……എല്ലാ കർമങ്ങളും ചെയ്തതിന് ശേഷം അവളെ സെമിത്തേരിയിൽ അടക്കി …..
.
.
.
.
അന്ന് അർദ്ധരാത്രി പള്ളിമുറ്റം വിജനമായിരുന്നു. ചീവീടുകളുടെ കരച്ചിൽ മാത്രം കേൾക്കുന്ന ആ നിശബ്ദതയിൽ, സ്റ്റീഫൻ ആരും കാണാതെ ആ സെമിത്തേരിയിൽ തിരിച്ചെത്തി.
കുര്യൻ അപ്പന്റെയും ജോണിന്റെയും ‘കുടുംബ മഹിമ’ കാക്കാൻ വേണ്ടി കെട്ടിയുയർത്തപ്പെട്ട ആ കല്ലറ അവൻ പതുക്കെ തുറന്നു.
തന്റെ അനിയത്തിയെ അവൻ അവസാനമായി ഒരിക്കൽ കൂടി നെഞ്ചോട് ചേർത്തു….
അവളെ പതിയെ സിദ്ധാർത്ഥിന്റെ വീട്ടിലേക്ക് കൊണ്ട് പോയി ശേഷം ….ആ കൈകളിലേക്ക് കുപ്പി വളകൾ അണിയിച്ചു കൊടുത്തു …..മൂക്കിൽ മൂക്കുത്തി ഇട്ടു കൊടുത്തു ……… കണ്ണുകളിൽ കണ്മഷി ഇട്ടുകൊടുത്തു ……..
പണ്ടവൻ അവന്റെ കുഞ്ഞി പെങ്ങൾക്ക് കണ്മഷി ഇട്ടുകൊടുക്കാറുള്ള അതെ വാത്സല്യത്തോടെ ….
ശേഷം അവൾക്ക് അവസാന ചുംബനം അർപ്പിച്ചു ….
സിദ്ധാർത്ഥിന്റെ കുഴി തുറന്ന് ….അരികിലായി കുറച്ചൂടെ നീളത്തിൽ ഒരു കുഴികൂടെ കുഴിച്ചു ,…….. അവൻ സിന്ദൂരച്ചെപ്പെടുത്ത് ……സിദ്ധാർത്ഥിന്റെ കൈകൾ പിടിച്ച് അതിൽ കുത്തി അവളുടെ നെറുകയിൽ ചാർത്തി കൊടുത്തു ……
അവളുടെ താലി തിരികെ അവന്റെ കൈകൊണ്ട് തന്നെ അണിയിപ്പിച്ചു കൊടുത്തു ….
ശേഷം അവൾ പറഞ്ഞതുപോലെ …..അവന്റെ മാറോട് ചേർത്ത് വെച്ചു
…..ആ സ്വർണ്ണ മൂക്കുത്തിയും കുപ്പിവളകളും ആ നിലാവെളിച്ചത്തിൽ തിളങ്ങി……….എന്നെന്നേക്കുമായി അവരെ അടക്കം ചെയ്തു !!!
സ്റ്റീഫൻ വിതുമ്പിക്കൊണ്ട് മന്ത്രിച്ചു
“ഇനിയെങ്കിലും നിങ്ങൾ സമാധാനമായി ഉറങ്ങിക്കോടാ… ഇവിടെ നിങ്ങളെ തല്ലാൻ ആരുമില്ല. നിങ്ങളെ പിരിക്കാൻ അപ്പനോ ജോണോ വരില്ല. എന്റെ കൊച്ചിന് ഇനി അവളുടെ സിദ്ധേട്ടന്റെ നെഞ്ചിൽ തല ചായ്ക്കാം…”
അവൻ ആ മണ്ണ് മൂടുമ്പോൾ, കാറ്റിൽ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നി…!!
“മണ്ണിൽ അലിഞ്ഞു ചേരുമ്പോഴും അവളുടെ കുപ്പിവളകൾ അവന്റെ നെഞ്ചിലെ മുറിവുകളെ തലോടുന്നുണ്ടായിരുന്നു; മൗനത്തിന്റെ ആ തടവറ ഭേദിച്ച്, മറ്റൊരു ലോകത്ത് അവൻ അവൾക്കായി സംസാരിച്ചു തുടങ്ങിയിട്ടുണ്ടാകാം.”
🍃
.
.
.
.
അന്ന് കിടന്നുറങ്ങുമ്പോ സ്റ്റീഫൻ ഒരു സ്വപ്നം കണ്ടു ……
പ്രകാശമുള്ള ഒരു താഴ്വരയിൽ സിദ്ധാർത്ഥ് അവളെ കാത്തുനിന്നു. അവൾ ഓടി ചെന്ന് അവന്റെ കൈകളിൽ വീണു. ആദ്യമായി, ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്യാൻ കഴിയാത്ത കാര്യം അവൻ ചെയ്തു. അവൻ സംസാരിച്ചു.
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു
“ഭൂമിയിൽ നമ്മുടെ പ്രണയം നിശബ്ദമായിരുന്നു … പക്ഷേ ഇവിടെ എനിക്ക് ഉറക്കെ പറയാം…I LOVE U കൊച്ചെ”
സാര ചിരിച്ചുകൊണ്ട് മറുപടി നൽകി
“I LOVE U TOO സിദ്ധേട്ട !!…”
വാക്കുകളില്ലാത്ത ലോകത്തുനിന്ന് അവർ വാക്കുകളുള്ള നിത്യതയിലേക്ക് നടന്നു നീങ്ങി. അവിടെ മതമില്ലായിരുന്നു, ജാതിയില്ലായിരുന്നു, വൈകല്യങ്ങളില്ലായിരുന്നു… പ്രണയം മാത്രം.
സ്റ്റീഫൻ ഞെട്ടിയുണർന്നു …….. അവന്റെ മുഖത്ത് ചിരിയുണ്ടായിരുന്നു …..
പിന്നെയും ആ വീട്ടിൽ നിൽക്കാൻ തോന്നിയില്ല …..നേരെ റസിയയുടെ വീട്ടിൽ പോയി അവളെ അവിടെ നിന്നും കൂട്ടി അവർ എവിടേക്കോ നാട് കടന്നിരുന്നു !!
.
.
.
.
“അവരുടെ പ്രണയത്തിന് ഒരിക്കലും ശബ്ദത്തിന്റെ ആവിശ്യമുണ്ടായിരുന്നില്ല; ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അവർ പ്രണയിച്ചത് വാക്കുകൾ കൊണ്ടായിരുന്നില്ല, മറിച്ച് ആത്മാവുകൾ കൊണ്ടായിരുന്നു. അതെന്നും പറയാതെ പോയൊരു പ്രണയമായിരുന്നു … അപൂർണ്ണമെങ്കിലും അതിമനോഹരമായ ഒന്ന്! ഒരുപക്ഷേ, മതത്തിന്റെയും വൈകല്യങ്ങളുടെയും വേലിക്കെട്ടുകളില്ലാത്ത മരണമെന്ന ലോകത്ത്, ഹൃദയം തുറന്നു സംസാരിച്ചുകൊണ്ട് അവർ ഇന്നും പ്രണയിക്കുന്നുണ്ടാകാം.”
BY ദേവൂട്ടി