വഴി പിഴച്ചവൾ

എടി…ശവമേ.. രാത്രിയോ ഉറക്കമില്ല.. വെളുപ്പാൻ കാലത്തെങ്കിലും ഇത്തിരി കിടക്കട്ടെ എന്നു പറഞ്ഞു പരിഭവിച്ച് കൂട്ടുകാരി കിടന്നപ്പോളും..എനിക്ക് ഉറങ്ങാൻ കഴിയുമായിരുന്നില്ല..കട്ടിലിൽ നിന്നേഴുന്നേറ്റ് ജനാല പഴുതുകളിൽ കൂടി ആകാശത്തേക്ക് നോക്കിയപ്പോൾ നിലാവിനേക്കാൾ സുന്ദരിയായി മാറിയോ ഞാൻ.. പൂർണ്ണ ചന്ദ്രനും മുഖം തരാതെ ഒളിച്ചു കളിക്കുവാണോ.. എന്നെതന്നെ സ്വയംമറന്നു നിന്നപ്പോളേക്ക്.. കൂട്ടുകാരിയുടെ വിളിയെത്തി.. വന്നു കിടക്കെടി..ദാ എത്തിയെന്നു പറഞ്ഞു കുളിമുറിയുടെ കണ്ണാടിയിലൂടെ എന്നേ നോക്കിയപ്പോൾ ആത്മവിശ്വാസം കുടിയതുപോലെ.. കരഞ്ഞുകലങ്ങിയ കണ്ണുകളെ കൺമഷിയുടെ മനോഹാരിത കൂടുതൽ മനോഹരമായാരിക്കുന്നു.. ചുവന്ന ചുണ്ടുകളിൽ രക്തം പൊടിഞ്ഞേക്കുന്നു.. കൈതണ്ടയിലെ കുപ്പിവളകൾ പൊട്ടിയിട്ടായിരിക്കാം കൈകളിലും ചുവന്ന പാടുകൾ.. തലയിൽ ചൂടിയേക്കുന്ന പൂവും വാടിയേക്കുന്നു.. ഒടുവിൽ തണുത്ത വെളളം ശരീരത്തെ പ്രണയിച്ചപ്പോൾ ഞാൻ മറ്റൊരാൾ ആകുകയായിരുന്നു..
തിരികെ വന്നു കിടന്നപ്പോൾ മൊബൈലിലെ സ്‌ക്രീൻ ഷോട്ടിൽ ഞങ്ങൾ ഒരുമിച്ചുളള ചിത്രം. മനസ്സിൽ നിന്നു പടിയിറക്കിയിട്ടും എന്തോ ആ ചിത്രങ്ങൾ കളയാൻ മനസനുവദിക്കുന്നില്ല..സ്വപ്നങ്ങളും, കണ്ണീരും എല്ലാം ഞാൻ മറന്നു ..പകയും ദേഷ്യവും ഇല്ല. ഇനി എൻെറ ലക്ഷ്യങ്ങൾ നേടിയെടുക്കണം… പ്രാണനേക്കാൾ സ്നേഹിച്ചവൻ ചെളികുഴിയിൽ വീഴേണ്ടവൾ നീയൊക്കെ എന്ന് പറഞ്ഞു വീട്ടുകാരുടെ കൈകളിൽ സുരക്ഷിതനായി തീർന്ന അവൻ ഒന്നു മറന്നു മനസ്സും ശരീരവും ഒരുപോലെ അവനിലർപ്പിച്ച് സ്വയം ഇരുട്ടിലായ ഒരുവളെകുറിച്ച്.. ഒഴുക്കിയ കണ്ണീരിനു കടലിലെ ജലത്തുളളികളേക്കാൾ അളവ് കൂടുതൽ ആയിരുന്നു .. എന്നാൽ ഇന്നെൻെറ തീരുമാനം ശരിയുളളതായിരുന്നു.. ഒരു ഓർമ്മകൾക്കും എൻെറ കണ്ണുകളെ ഈറനണിയിക്കാൻ പറ്റൂല്ല. മനസ്സും ശരീരവും ഒരു പോലെ കരിങ്കൽ ആക്കി മാറ്റി ഞാൻ…
നഷ്ടങ്ങളുടെ പ്രിയകൂട്ടുകാരിയായിരുന്നു ഞാൻ. എല്ലാ രീതിയിലും ജീവിതം എന്നെ തോൽപ്പിച്ചപ്പോൾ എനിക്ക് പരാതിയായിരുന്നില്ല ദൈവത്തോട് എൻെറ എല്ലാ നഷ്ടങ്ങളെയും നികത്തുന്ന ഒരു ബന്ധം എനിക്കായി മാറ്റിവച്ചിട്ടായിരുന്നു ദൈവം എന്നെ പരിഷിച്ചു കൊണ്ടിരുന്നത്. എൻെറ ഇഷ്ടങ്ങളേക്കാൾ പ്രധാനം അവൻെറ ഇഷ്ടങ്ങൾ നിറവേറ്റുന്നതിൽ ആയിരുന്നു .ജീവിതത്തിൽ നല്ലതൊന്നും ഓർക്കാൻ ഇല്ലാത്ത എനിക്ക് അവനോടൊപ്പമുളള ജീവിതം സ്വർഗതുല്യമായിരുന്നു.. സ്വർണ്ണലിപികളിൽ എഴുതി ഹ്യദയത്തിൽ സൂക്ഷിക്കുന്ന ഓർമ്മകൾ ആയിരുന്നു അതെനിക്ക്..
അവൻെറ ആഗ്രഹങ്ങൾ ഒരോന്നായി ഞാൻ സാധിക്കുമ്പോൾ എൻെറ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് അറിയാമായിരുന്നിട്ടും ആ സന്തോഷം ആണു എൻെറ ജീവിതം എന്നറിഞ്ഞിട്ടാകാം ഒരു പുച്ജിരിയോടെ ആഗ്രഹങ്ങളെ നിറവേറ്റി കൊടുത്തത്.. നമ്മുടെ മരണത്തിനു മാത്രമേ നമ്മളെ പിരിക്കാൻ പറ്റൂ എന്ന് പറഞ്ഞു അവൻെറ മടിയിലേക്ക് കിടക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല അവൻെറ മനസ്സിൽ എന്നെ ഒഴിവാക്കാനായി തന്ത്രങ്ങൾ മെനയുവാണെന്ന്…
ഒടുവിൽ ഉമ്മാനെയും വീട്ടുകാരെയും വേദനിപ്പിക്കാൻ കഴിയില്ല നീ ഒന്നു ഒഴിഞ്ഞു പോകാമോ എന്ന അവൻെറ ചോദ്യം.. ആയിരം മുളളുകൾ ഒരേ സമയം എൻെറ ഹ്യദയത്തിൽ കുത്തിയിറക്കുന്നതു പോലെയായിരുന്നു. ഇവളെ പോലെയുളളവരെയാണൊ മോനേ നീ കൂടെ താമസിപ്പിക്കുന്നത് എന്ന അവൻെറ വീട്ടുകാരുടെ ചോദ്യത്തിനുളള മറുപടി പറ്റിപോയി എന്നതായിരുന്നു. കറി വേപ്പില ആയി മാറി ഞാൻ, എൻെറ നന്മകളും അവൻ മറന്നു.. ആരോരുമില്ലാത്തവൾക്ക് എന്ത് സ്വപ്നം, എന്ത് ജീവിതം . ഒരുനോക്ക് എന്നെ നോക്കാതെ വേശ്യ പോലെ ഇത്രനാൾ കൂടെ കഴിഞ്ഞെന്നു പറയാതെ പറഞ്ഞ അവനെയോർത്ത് അവസാനമായി ഞാൻ കരഞ്ഞു.. എല്ലാം നഷ്ടമായ എനിക്ക് എവിടെ തുടങ്ങണമെന്ന് അറിയാതെ പകച്ചിരുന്നു കുറച്ചു കാലം.. കരയാതെ കരഞ്ഞും ഓർമ്മകളിൽ നീറിയും ഞാൻ ജീവിച്ചു പോയി.. നല്ല മനസ്സുകളുടെ ഇടപെടൽ കാരണം മരണത്തെ ഞാൻ അതി ജീവിച്ചു ….
നീ എന്താ ആലോചിക്കുന്നത്.. സമയം എത്രയായെന്ന് അറിയുമേ എന്ന് പറഞ്ഞു കൂട്ടുകാരി അടുത്തിരുന്നപ്പോൾ ഓർമ്മകളിൽ നിന്നു ഞാനുണർന്നത്.. നിൻെറ സങ്കടം തീർന്നില്ലേ.. കരയാൻ ബാക്കിയാക്കി തീർക്കാൻ ഉളളതല്ല നമ്മുടെ ജീവിതം .. നിന്നെ ഇങ്ങനെ ആക്കിയവൻ എല്ലാം മറന്നു ജീവിക്കുന്നില്ലേ.. അവളുടെ വാക്കുകൾ എൻെറ ഹ്യദയത്തിൽ ഒരു മിന്നൽ പിണരായി.. മറക്കാൻ എനിക്കും അവനും ആകുമോ?..
പരാതിയും പരിഭവുമില്ല… കണ്ണീരും നിലച്ചും. പതിവിലേറേ അണിഞ്ഞൊരുങ്ങി പ്രാണനേക്കാൾ സ്നേഹിച്ചവൻ മുദ്ര ചാർത്തിയ നാമമായിരുന്നു ‘ വഴിപിഴച്ചവൾ’.. അതു ശരിയാകുന്നതായിരുന്നു ഇന്നെൻറ ജീവിതവും.. ആശയും സ്വപ്നങ്ങളും മരിച്ചടങ്ങിയിട്ടും ഞാനിന്ന് ജീവിക്കുന്നത് ചില കടമകൾ പൂർത്തിയാക്കാൻ… പിഴച്ചവളുടെ കണ്ണിരിനു പുല്ലുവില കൽപ്പിക്കുന്ന ജനങ്ങളോട്… പച്ചയായ മനുഷ്യരും ഞങ്ങൾ.. പാതിവഴിയിൽ ചവിട്ടിയരച്ചു..സ്വപ്നങ്ങളെ നുളളിയെടുത്ത് കരയാൻ മാത്രം വിധിക്കപെട്ടവർ ..പക്ഷേ ഞാൻ കരയൂല്ല.. എൻെറ പുച്ജിരിയാണ്.. നിങ്ങളുടെയും അവൻെറയും തോൽവി…..ജീവിതത്തിൻെറ ഇടനാഴിയിൽ ഒരു വേള അവനെ കണ്ടാൽ എനിക്ക് കൊടുക്കാൻ ഒരു സമ്മാനമുണ്ട്.. പവിത്രമായ കൂടിചേരലിൻെറ സ്നേഹ സമ്മാനം ‘ താലി’ .അത് പവിത്രമായിട്ടുളളവർക്ക് അവകാശപ്പെട്ടത്…എഴുത്തുകൾ ഇനിയും ബാക്കി… കഴുകനെ പോലെ കൊത്തിവലിക്കാൻ നിൽക്കുന്നവരുടെ ഇടയിലേക്ക് ചുണ്ടിലെ വശ്യമായ പുച്ജിരിയുമായി ഞാനും ഇറങ്ങി…Kaveri

One comment

Leave a Reply

Your email address will not be published. Required fields are marked *