
1985-86 കാലഘട്ടങ്ങളിലെ വടക്കൻ മലബാർ. നേരമിരുട്ടുന്നത് ഒരു ഭയത്തോടെ അവടെയുള്ളവർ നോക്കി കണ്ട ഒരു കാലം.സന്ധ്യ കഴിഞ്ഞാൽ ഭീതിയോടെ മാത്രം പുറത്തിറങ്ങുന്ന നാട്ടുകാർ. രാത്രി കാലങ്ങളിൽ വീട്ടിൽ തനിച്ചിരിക്കാൻ പോലും അവർ ഭയപ്പെട്ടിരുന്നു.ആ കലങ്ങളിൽ നൈറ്റ് ഡ്യൂട്ടിക്ക് ഇറങ്ങുന്ന പോലീസ്കാർ അയാളെ പേടിച് കുടംബത്തെ കൂടെ കുട്ടിയിരുന്നു. ശക്തമായ പോലീസ്ന്റെ അന്വേഷണത്തെയും രാത്രി കാലങ്ങളിൽ കൂട്ടം കൂട്ടമായി യുവാക്കൾ അയാളെ തേടിയിറങ്ങിയിട്ടും ആ കൊലയാളി തന്റെ ഇരകളെ കൊന്ന് കൂട്ടികൊണ്ടിരിന്നു.രാത്രി കാലങ്ങളിൽ വീടുകളിൽ കടന്നു കയറി പിക്കാസും ഇരുമ്പുവടിയും കൊണ്ട് ആളുകളുടെ തല അടിച്ചു പിളർത്തി കവർച്ച ചെയ്ത് ഇരുട്ടിൽ മറയുന്ന ആ ഒരു അജ്ഞാതൻ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും കർണാടകയുടെ അതിർത്തി പ്രദേശങ്ങളിലും വിതച്ച ഭീതി ചെറുതായിരുന്നില്ല….
അന്ന് കാഞ്ഞങ്ങാട് കോടതി മുറ്റത്തു ആയിരങ്ങൾ തിങ്ങി കൂടി. കൈ കാലുകൾ ചങ്ങലകൾ കൊണ്ട് ബന്ധിച് അയാളെ പോലീസ് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി. പിറ്റേന്ന് പത്രത്തിൽ വന്ന ആ വാർത്ത മലബാറിലെ ജനങ്ങൾ വലിയ ഒരു ആശ്വാസം ആയിരുന്നു.
” റിപ്പർ ചന്ദ്രനെ വധശിക്ഷക്ക് വിധിച്ചു “
റിപ്പർ ചന്ദ്രൻ
കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ന് അടുത്ത് വീട്ടിൽ ഉറങ്ങികിടക്കുക ആയിരുന്നു സ്ത്രീ തലക്കടിയേറ്റ് കൊലപെടുന്നു. അത് ഒരു ഒറ്റ പെട്ട സംഭവം ആയിരിക്കും എന്ന് നാട്ടുകാരും പോലീസും കരുതി. പക്ഷെ ഇനി അങ്ങോട്ട് മലബാറിന്റെ പേടി സ്വപ്നം ആയി മാറാൻ പോകുന്ന ഒരാൾ തന്റെ നരനായാട്ട്ന് തുടക്കം കുറിച്ചത് ആണ് എന്ന് അവർ അറിഞ്ഞിരുന്നില്ല.പിന്നീട് അങ്ങോട്ട് കാസർഗോഡ്, കണ്ണൂർ വയനാട് കോഴിക്കോട് ജില്ലകളിൽ ആഴ്ച്ചകളുടെയോ, മാസങ്ങളുടെയോ വ്യത്യാസത്തിൽ സമാനമായ രീതിയിൽ തലക്കടിയേറ്റ് കൊല്ലപ്പെടാൻ തുടങ്ങി.ചിലയിടങ്ങളിൽ അക്രമിക്കപെട്ടത്തിനു ശേഷം സ്ത്രീകൾ ബലാത്സംഗത്തിനും ഇരകളായി. പലയിടങ്ങളിലും വലിയ കവർച്ചകളും നടന്നു.തലനാരിഴ്യ്ക്ക് രക്ഷപെട്ടവർ വർഷങ്ങളോളമോ, മരണം വരെയോ തളർന്നു കിടന്നു. ആരും കൊലയാളിയെ കണ്ടിരുന്നില്ല. അടച്ചുറപ്പിക്കാത്ത വീടുകളിൽ രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞത്തിനു ശേഷം മാരക ആയുധവുമായി കടന്നു കയറി ആക്രമിക്കുക ആയിരുന്നു ആ കൊലയാളിയുടെ രീതി.ആക്രമണ രീതിയിലെ സാമ്യതകൾ ഇതെല്ലാം ഒരാൾ ചെയ്തത് ആണ് എന്ന ഒരു നിഗമനത്തിൽ എത്തിയത് അല്ലാതെ പോലീസ് മറ്റൊന്നും അയാളെ കുറിച്ചു കണ്ടെത്താൻ ആയില്ല.ഒരേസമയം ഒന്നിലധികം സ്ഥലങ്ങളിൽ എത്താൻ കഴിയുന്ന ഒരു മായാജാലക്കാരൻ ആണ് അയാൾ എന്ന് കേട്ടുകഥകൾ നാട് ഒട്ടുക്ക് പ്രചരിച്ചു.അയാളെ കുറച്ചുള്ള വാർത്തകളും ലേഖനങ്ങളും പത്രങ്ങളിൽ പതിവായി. ഇരകളുടെ തലയൊട്ടി തകർത്ത് കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന 19ആം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലർ ജാക്ക് ദി റിപ്പറുമായി ബന്ധപ്പെടുത്തി പത്രങ്ങളിൽ ലേഖനങ്ങൾ വന്നു. അങ്ങെനെ ആ കൊലയാളി റിപ്പർ ആയി.നാലാൾ കൂടുന്നിടത് റിപ്പർ ചർച്ച വിഷയമായി. റിപ്പർ കാരണം സൂര്യസ്തമയത്തെ ഒരു ഭയത്തോട് അവർ നോക്കി കണ്ടു.ഇരുട്ടിൽ നിന്ന് ഏത് നിമിഷവും റിപ്പർ ചാടി വരും എന്ന് അവർ ഭയന്നു.12കൊലപാതകങ്ങൾ നടന്നിട്ടും ആരാണ് റിപ്പർ എന്ന ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയിരുന്നില്ല.രാത്രി കാലങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി. സംശയം തോന്നുന്ന പലരെയും പോലീസ് ചോദ്യം ചെയ്യുകയും വിരലടയാളം ശേഖരിക്കാനും പോലീസ് തീരുമാനിച്ചു.ആയിടയ്ക്ക് തളിപ്പറമ്പ് പോലീസ് സംശയം തോന്നിയ ചിലരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യുകയും വിരലടയാളം ശേഖരിക്കാനും തുടങ്ങി. അപ്പോൾ അവിടെ അടുത്തു നടന്ന സമരത്തിൽ വെച്ച് അറസ്റ്റ് ചെയ്ത ചില രാഷ്ട്രീയപ്രവർത്തകരെ ആ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. സ്റ്റേഷനിൽ സ്ഥലം തികയാത്തത് കാരണം ചോദ്യം ചെയ്യാൻ കൊണ്ട് കുറച്ചു പേരുടെ അഡ്രസ്സും വിരലടയാളവും ശേഖരിച് പോലീസ് അവരെ വേഗം പറഞ്ഞു വിട്ടു.
കുറച്ചു മണിക്കൂറുകൾക്ക് ശേഷം തളിപ്പറമ്പിൽ ഒരു സ്ത്രീ ആക്രമിക്കപെട്ടു.റിപ്പർ ആ വീട്ടിൽ ഉപേക്ഷിച്ചു പോയ മദ്യ കുപ്പിയിൽ നിന്ന് പോലീസ് ഫിംഗർ പ്രിന്റ് എടുത്തു എല്ലാ സ്റ്റേഷനിലേക്കും അയച്ചു കൊടുത്തു. ആ വിരലടയാളം പരിശോധിച്ച തളിപ്പറമ്പ് പോലീസ് ഞെട്ടി. കുറച്ചു മുന്നേ സ്റ്റേഷനിൽ വെച്ച് ഇറങ്ങി പോയവരുടെ കൂട്ടത്തിൽ റിപ്പർ ഉണ്ടായിരുന്നു എന്ന സത്യം അവർ മനസിലാക്കി. ശേഖരിച്ച വിരലടയാളത്തിന് നേരെയുള്ള ആ പേര് അവർ മന്ത്രിച്ചു മുതുകുറ്റി ചന്ദ്രൻ, സ്വദേശം കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തിനു അടുത്ത് കരിന്തളം.
ആരാണ് ഈ മുതുകുറ്റി ചന്ദ്രൻ എന്ന ചോദ്യത്തിന് ഉത്തരം തേടി അവർ കരിന്തളത്തു എത്തി.
1950കരിന്തളത്തു ഒരു ദാരിദ്ര്യ കുടുംബത്തിൽ ആയിരുന്നു ചന്ദ്രന്റെ ജനനം. കള്ളിൽ ചേർക്കാനുള്ള കുരുന്നു കട്ടിൽ പോയി ശേഖരിച് ചന്തയിൽ കൊണ്ട് പോയി വിറ്റായിരുന്നു ചന്ദ്രന്റെ കുടുംബം ജീവിച്ചു പോന്നിരുന്നത്. 10ആം വയസ്സിൽ അച്ഛൻ മരിച്ചതിനെ തുടർന്ന് ചന്ദ്രന് പഠിത്തം ഉപേക്ഷിച് കൂലി പണിക് പോകേണ്ടി വന്നു. അങ്ങെനെയിരിക്കെ 14ആം വയസിൽ നാട് വിട്ട ചന്ദ്രൻ കർണാടകയിൽ ചെറുകിട മോഷങ്ങൾ ഒക്കെ ആയി ജീവിച്ചു പോന്നു.പിന്നീട് നാട്ടിൽ തിരിച്ചു വന്നു എങ്കിലും സ്ഥിരം താമസം കർണാടകയിൽ തന്നെ ആയിരുന്നു. ഇടയ്കിടയ്ക് ഒരുപാട് കാശുമായി നാട്ടിൽ എത്താറുള്ള ചന്ദ്രന് കർണാടകയിൽ ബിസിനെസ്സ് ആണെന്ന് നാട്ടിൽ ഉള്ളവർ തെറ്റിദ്ധരിച്ചു. അങ്ങനെ കർണാടകയിൽ മോഷങ്ങളുമായി മുന്നോട്ട് പോകുന്ന ചന്ദ്രൻ തിന്മയ്യ എന്നൊരു ആളുമായി പരിജയപെടുന്നു. ഇയാൾ ആയിരുന്നു പിന്നീട് കവർച്ചകളിലും കൊലപാതകങ്ങളിലും ചന്ദ്രന്റെ സഹായി.
കവർച്ചകളിൽ നിന്നും ചെറുകിട കുറ്റകൃത്യങ്ങളിൽ നിന്നും ചന്ദ്രൻ റിപ്പർ മോഡൽ കൊലപാതകങ്ങളിലേക്ക് മാറുന്നത് 1985സെപ്റ്റംബർ 10ന് ആയിരുന്നു. കാസർഗോഡ് ജില്ലയിലെ ചെമ്മനാട് ന്റെ അടുത്ത് കൈന്താറിലെ രമണി ആയിരുന്നു ചന്ദ്രന്റെ ആദ്യത്തെ ഇര.തൊട്ടടുത്ത മാസം മഞ്ചേശ്വരത്തെ ബൻങ്കാറയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ ആണ് ചന്ദ്രൻ പിക്കാസ് കൊണ്ട് തലക്കടിച്ചു കൊന്നത്.ചിറ്റാരി, കുഡ്ഡ്ലു, ചാമുണ്ഡികുന്ന് കർണാടകയിലെ ഹാവഞ്ചി, ഹരിയടുക്ക എന്നിങ്ങനെ പലയിടങ്ങളിലായി 13കൊലപാതകങ്ങൾ ചെയ്തതിന് ശേഷമാണ് ചന്ദ്രനെ പോലീസ് തിരിച്ചറിയുന്നത്.പുരുഷൻമാർ ഇല്ലാത്ത വീടുകൾ,അടച്ചുറപ്പില്ലാത്ത വീടുകൾ, നാഷണൽ ഹൈവേക്കും റെയിൽ പാളങ്ങൾക്കും അടുത്തുള്ള വീടുകൾ.അക്രമം നടത്താൻ ചന്ദ്രൻ തിരഞ്ഞെടുത്ത വീടുകൾ ഇതൊക്കെ ആയിരുന്നു.
അങ്ങനെ ഇത്രയും കാലം ഇരുട്ടിൽ അപരിചിതൻ ആയി നിന്നിരുന്ന ആ കൊലയാളി വെളിച്ചത്തേക്ക് വന്നു. അയാൾക്ക് ഒരു രൂപവും പേരും കിട്ടി.
പോലീസ് അന്വേഷണം ശക്തമാക്കി.
അന്വേഷണം നടക്കുന്നതിനു ഇടയിൽ തന്നെ ചന്ദ്രൻ ഒരു കൊലപാതകം കൂടി നടത്തി.1986ഫെബ്രുവരി 11നു കണ്ണൂർ ജില്ലയിൽ പറശ്ശിനികടവിൽ നടത്തിയ അക്രമണം ചന്ദ്രൻ നടത്തിയ അവസാനത്തെ കുറ്റകൃത്യം ആയിരുന്നു.ഒരാഴ്ചയ്ക്ക് ശേഷം ഫെബ്രുവരിവരി 27ന് കർണാടകയിലെ ചിക്കമംഗലൂർൽ വെച്ച് ചന്ദ്രൻ പോലീസ് പിടിയിൽ ആവുക ആയിരുന്നു.
14പേര് തലകടിച്ചു കൊല്ലുകയും അതിനും എത്രയൊ പേരെ ഗുരുതരമായി പരികേല്പികുകയും ചെയ്ത റിപ്പർ ചന്ദ്രനെ ചങ്ങലകൾ കൊണ്ട് ബാധിച്ചു അതീവ സുരക്ഷയോടെ പോലീസ് കോടതിയിൽ ഹാജരാക്കി.1987ൽ വിചാരണ ശേഷം കോടതി ചന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ചന്ദ്രനെ ഏകാന്ത തടവിലേക് മാറ്റി.ചന്ദ്രന്റെ കൂട്ടാളി തിന്മയ്യയെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചു എങ്കിലും പിന്നീട് വെറുതെ വിടുക ആയിരുന്നു. ജയിൽ കിടന്ന് കൊണ്ട് വധശിക്ഷ ഒഴിവാക്കാനായി ചന്ദ്രൻ അപീലുകൾ അയച്ചു എങ്കിലും അതൊന്നും ഫലം കണ്ടില്ല. അപ്പിലുകളിൽ തീരുമാനം ആകുന്നത് വരെ ചന്ദ്രന്റെ ഏകാന്ത തടവ് നാല് വർഷത്തോളം നീണ്ടു. ജയിൽ കഴിയവേ ചന്ദ്രന്റെ സ്വഭാവത്തിലും പ്രവൃത്തിയിലും നല്ല മാറ്റങ്ങൾ വന്നതായി പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അടിസ്ഥാന വിദ്യഭ്യാസം മാത്രമുള്ള ചന്ദ്രൻ ജയിലിൽ വെച്ച് കൂടുതൽ എഴുതാനും വായിക്കാനും പഠിച്ചു. ജയിലിൽ വെച്ച് അമ്മയ്ക്ക് ചന്ദ്രൻ കത്തുകൾ അയക്കുമായിരുന്നു.ചെയ്ത തെറ്റുകളിൽ പശ്ചാതപിക്കുന്നതായി ചന്ദ്രൻ പോലീസ് ഉദ്യോഗസ്ഥരോടും കാണാൻ വന്നവരോടും പറഞ്ഞിരുന്നു.നേരത്തെ തന്നെ വലിയ ഭക്തൻ ആയിരുന്നു ചന്ദ്രൻ. ഇടയ്കിടയ്ക് കണ്ണൂർ പറശ്ശിനികടവ്ൽ വരാറുണ്ടായിരുന്നു.കർണാടകയിൽ താമസിച്ചിരുന്നിടത്ത് ഒരു കല്ല് പ്രതിഷ്ടിച്ചു പൂജകൾ നടത്തിയിരുന്ന ചന്ദ്രൻ ജയിലിലും ഇതേ രീതി പിന്തുടർന്നു.
1991ജൂലൈ 6ന് അവസാന ആഗ്രഹമായി ലഭിച്ച ഭക്ഷണവും ചായയും കഴിച് ചന്ദ്രൻ ശാന്തനായി തൂക്കു മരത്തിലേക് നടന്നു. പുലർച്ചെ 4:55ന് ടിപ്പർ ചന്ദ്രനെ തൂക്കിലേറ്റി.
ജനരോഷം ഭയന്നു സഹോദരൻ ചന്ദ്രന്റെ മൃതദേഹം വാങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് പോലീസ് ചന്ദ്രനെ ഒരു പൊതുസ്മശാനത്തിൽ അടക്കം ചെയ്തു.
വടക്കൻ മലബാറിലെ ഭീതിയിലാഴ്ത്തിയ റിപ്പർ ചന്ദ്രൻ ക്രൂരകൃത്യങ്ങൾ അവിടെ അവസാനിച്ചു എങ്കിലും പലരുടെയും ഓർമകളിലും സിനിമകളിലും അയാളും അയാൾ വിതച്ച ഭീതിയും ഇന്നും നിലനിൽക്കുന്നു.
Very well-written and funny! For more details, click here: EXPLORE NOW. Looking forward to everyone’s opinions!