
ഭ്രാന്തന്റെ മകൾ
“”നമ്മുടെ എവരുടെയും പ്രിയങ്കാരിയും ഈ സ്കൂളിലെ പൂർവാവിദ്യാർത്ഥിനിയും നിങ്ങളുടെ പ്രിയ ടീച്ചറും അതിരുപരി ഞങ്ങളുടെ സഹപ്രവർത്തകയുമായ മിസ്സിസ് രുദ്ര ദക്ഷിണ ജോൺ ഐ എ എസിനെ ഞാൻ ഈ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നു….
ഒപ്പം രണ്ട് വാക്ക് പറയുവാനും ഉദ്ഘാടനം നിർവഹിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു…..””
ആ സമയം അവൾ എഴുനേറ്റ് മൈക്കിന് ചുവട്ടിലേക്ക് ചെന്ന് എല്ലാവരെയും നോക്കി ഹൃദയപൂർവo ചിരിച്ചു എന്നിട്ട് സംസാരിച്ചു തുടങ്ങി….
“വേദിയിൽ ഇരിക്കുന്നവർക്കും എന്റെ എല്ലാ അദ്ധ്യാപകാർക്കും സഹപാഠികൾക്കും എന്റെ സഹപ്രവർത്തകരായിരുന്നവർക്കും എന്റെ കുട്ടികൾക്കും ഈ നാട്ടിലെ എല്ലാ നല്ലവരായ ജനങ്ങൾക്കും എന്റെ നമസ്കാരം….”
“ഞാൻ നാട്ടിലേക്ക് വന്ന് ആദ്യമായി ചാർജ് ഏറ്റെടുത്തു ശേഷം പങ്കെടുക്കുന്ന ആദ്യ പരുപാടി… അതും എന്റെ സ്കൂളിൽ വെച്ച് നടക്കുന്ന പരുപാടിയിൽ എന്നെ ഇതുപോലെ ഒരു വേദിയിലേക്ക് ക്ഷണിച്ച എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു…..
പൂർവ്വ വിദ്യാർത്ഥികളും അധ്യാപകാരും ഒത്തുകൂടിയ ഈ പരുപാടി ഉത്ഘാടനം നടത്തിയാതായി പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ കൂട്ടി ചേർക്കുന്നു…..
നിങ്ങൾക്ക് എല്ലാവർക്കും നന്നായി അറിയാം എന്നെ….
രുദ്ര ദക്ഷിണ ജോൺ എന്ന എന്റെ പേരിനെക്കാൾ എല്ലാവരും അറിയുകയും എന്നെ വിളിക്കുകയും ചെയ്യുന്ന മറ്റൊരു പേരുണ്ട്…
” ഭ്രാന്തന്റെ മകൾ “
അതാണ് എനിക്ക് കൂടുതൽ ചേരുന്നത് നിങ്ങൾ എനിക്ക് നൽകിയ പേര്…..
ഭ്രാന്തന്റെ മകൾ….
രുദ്ര ദക്ഷിണയെന്ന എന്റെ പേരിനേക്കാൾ ഈ വേദിയിൽ എന്നെ ക്ഷണിക്കാൻ അനിയോജ്യമായ പേര് അത് മാത്രമാണ്….
ഇവിടേക്ക് വരും വഴി ഒരമ്മ അവരുടെ മകൾക്ക് ആഹാരം വാരി കൊടുക്കുന്നത് ഞാൻ കണ്ടു….
എനിക്ക് ആദ്യമായി ആഹാരം വാരി തന്നത് ആരാണെന്ന് ചോദിച്ചാൽ എന്റെ അച്ഛനാണ്…
നിങ്ങൾ ഭ്രാന്തൻ എന്ന് വിളിക്കുന്ന എനിക്ക് ജന്മം തരാത്ത എന്റെ അച്ഛൻ….
ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കൈ കുഞ്ഞിനെ ചാവറു കൂനയിൽ ഉപേക്ഷിച്ചു പോയവർ സമൂഹത്തിൽ നന്നായി ജീവിക്കുന്നുണ്ടാവാം….
തെരുവ് നായകൾക്കോ മറ്റും ആഹാരമേക്കണ്ടയെന്നെ ഇതിൽ പലരും ആ ചവറു കൂനയിൽ കണ്ടിട്ടുണ്ടാവും….
പെൺ കുഞ്ഞെന്ന് കണ്ടപ്പോൾ മുഖം തിരിച്ചു പോയിട്ടുണ്ടാവും…. ചിലർ സഹതാപത്തോടെ നോക്കിട്ടുണ്ടാവാം ….എന്നാൽ അവർക്ക് ആർക്കും തോന്നാത്ത അലിവ് തോന്നി സ്നേഹം തോന്നി എന്നെ കൂടെ കൂട്ടിയത് നിങ്ങളെല്ലാം ഭ്രാന്തൻ എന്ന് വിളിച്ച ആ ഒരാൾക്ക് മാത്രമാണ്….. എന്റെ അച്ഛൻ…..
കൂടെ നിന്ന് വളർത്തി എനിക്കായി മറ്റുള്ളവർ പറയുന്ന ചിലപ്പോൾ അവർ തരുന്ന കൂലിക്കും കിട്ടുന്ന പണിയ്ക്ക് പോയി ആഹാരം വാങ്ങിയും വെച്ചുണ്ടാക്കിയും തന്നു വളർത്തി പഠിക്കാൻ പ്രായമായപ്പോൾ സ്കൂളിൽ കൊണ്ട് ചെന്നാക്കി….
ഇവിടെ ഹെഡ് മാഷ് ആയിരുന്ന സർ എന്റെ അച്ഛനോട് ചോദിച്ചു….
എന്താ കുട്ടിയുടെ പേരെന്ന്…
അന്ന് ഞാൻ അച്ഛനെ നോക്കി ആ മനുഷ്യൻ എന്നെ ഒന്ന് നോക്കിട്ട് പറഞ്ഞു…
” രുദ്രാ ദക്ഷിണയെന്ന്”അന്നാണ് എനിക്ക് ആദ്യമായി നാമകാരണം നടത്തപ്പെട്ടത്..
അവിടുത്ത് മാഷ് വീണ്ടുo ചോദിച്ചു ..”എന്താ കുട്ടിയുടെ അമ്മയുടെ പേര് “
ഞങ്ങൾ രണ്ടാളും മൗനമായി നിന്നു അത് കണ്ടതും അദ്ദേഹം മുഖമുയർത്തി ഞങ്ങളെ രണ്ടാളെയും നോക്കി എന്നിട്ട് ഒന്നുകൂടെ ചോദ്യം ആവർത്തിച്ചു…
ആ സമയം അവിടെക്ക് വന്ന പ്യൂൺ കളിയായി പറഞ്ഞു
സാറെ ഇത് ആ ഭ്രാന്തനാണ്…..
ഇത് അയാൾ വളർത്തുന്ന കൊച്ച ഭ്രാന്തന്റെ മോള്….
അന്ന് ആദ്യമായി ആ പേരിന്റെ അർത്ഥം അറിയാതെ ഞാൻ നിന്നു… അയാൾ വീണ്ടും പറഞ്ഞു…
ഇതിന്റെ തന്തയും തള്ളയും ആരാണെന്ന് ആർക്കും അറിയില്ല..
അത് കേട്ടതും ഹെഡ് മാഷ് ഞങ്ങളെ ഒന്ന് നോക്കി…
അൽപ്പം നേരം ഇരുന്നിട്ട് ചോദിച്ചു
എന്താ…. എന്താ നിങ്ങളുടെ പേര്…
” ശിവൻ..”
പിന്നെ എന്തെക്കെയോ പൂരിപ്പിച്ചുകൊണ്ട് ഹെഡ് മാഷ് പ്യൂണിനോട് പറഞ്ഞു..
ഈ കുട്ടിയെ ലത ടീച്ചറുടെ ക്ലാസ്സിൽ ആക്കിട്ട് വരു..
അയാൾക്കോപ്പം ഒരു ചുവട് വെക്കവേ ഞാൻ തിരിഞ്ഞു നോക്കി..
ആ സമയം എന്റെ അച്ഛൻ കണ്ണുകൾ തുടക്കുന്നത് കണ്ടു…
ആദ്യമായിട്ടാണ് ഞാൻ അച്ഛൻ കരഞ്ഞുകണ്ടത്
ആ കാഴ്ച കണ്ടത് ഓടി ചെന്ന് കെട്ടിപിടിച്ചു..
ആ നിമിഷം എന്റെ അച്ഛൻ എന്നോട് പറഞ്ഞു..
“മോള് പോ…പോയി പഠിച്ച് വലിയ ആളാവണം പഠിച്ചാലേ മോൾക്ക് വലിയ ആളാവൻ പറ്റു…
അന്ന് അതിന്റെ അർത്ഥമോ പൊരുളോ എനിക്ക് അറിയില്ലായിരുന്നു ക്ലാസ്സിൽ പോയി പഠിച്ചു…
ക്ലാസുകൾ മാറി ടീച്ചറുമാർ മാറി വന്നു
അറിവായ സമയത്ത് കൂടെ കളിച്ച കുട്ടിയുമായി വഴക്ക് കൂടി അന്ന് എന്നെ അവൾ ഉപദ്രവിച്ചു…
പിറ്റേന്ന് അച്ഛനെയും കൂട്ടി അവളോട് വരാൻ പറഞ്ഞു ഹെഡ് മാഷ് ഒപ്പം എന്നോടും…
അവൾ വന്നു ഒപ്പം അവളുടെ അച്ഛനും അന്ന് എന്റെ ഒപ്പം നിന്ന എന്റെ അച്ഛനെ ചുണ്ടി അയാൾ പറഞ്ഞു
ഈ ഭ്രാന്തന്റെ മകൾക്ക് വേണ്ടിയാണോ എന്നെ ഇവിടെ വരുത്തിയതെന്ന്..
അന്ന് എനിക്ക് വീണ്ടും നാമകരണം നടത്തി അയാൾ…
അന്നുമുതൽ കൂട്ടുകാർ ഭ്രാന്തന്റെ മകൾ എന്ന് വിളിച്ച് കളിയാക്കി..
കൂടെ ചേർക്കാതെ ഒഴിവാക്കി..
അന്ന് എന്റെ കുഞ്ഞു മനസ് ഒരുപാട് വേദനിച്ചു
അതൊരു തുടക്കം മാത്രമായിരുന്നുവെന്ന് എനിക്ക് എന്നറിയില്ലയിരുന്നു…
പിന്നീട് ആ വിളി പലരും വിളിച്ചപ്പോൾ എനിക്ക് അച്ഛനോട് സത്യത്തിൽ ദേഷ്യവും വെറുപ്പും തോന്നിരുന്നു എന്നാൽ പോകേ പോകേ സത്യങ്ങൾ ഞാൻ മനസിലാക്കി…
പിന്നീട് എനിക്ക് വാശിയായിരുന്നു എന്നെ ഭ്രാന്തന്റെ മകളെന്ന് വിളിച്ചവർക്ക് മുന്നിൽ എന്റെ പേര് വിളിപ്പിക്കാനുള്ള വാശി..
അത് ഞാൻ എന്റെ പഠനത്തിൽ കാണിച്ചു
അച്ഛന് പ്രാണനെ പോലെ കണ്ട എന്റെ മുന്നിൽ വെച്ച് അച്ഛനെ ഭ്രാന്തനെന്ന് വിളിച്ചവരോട് കയർത്തു..
ആ പേര് മറ്റേണമെന്ന് തീർച്ചപ്പെടുത്തി
അതിന് വേണ്ടി രാവും പകലും എന്റെ അച്ഛനെ പോലെ ഞാനും കഷ്ടപെട്ടു ഞാൻ വളർന്നു ഒപ്പം എന്റെ പേരും…
നാട്ടുകാർക്കും കൂട്ടുകാർക്കും എല്ലാവർക്കും ഞാൻ ഭ്രാന്തന്റെ മകൾ മാത്രമായിരുന്നു..വർഷങ്ങൾ കടന്നു പോകവേ ആദ്യമായി എന്നിൽ മാറ്റം വന്ന സമയം ഞാൻ ഒരു വലിയ പെണ്ണായി എന്ന് എൻ്റെ ശരീരം എന്നെ ഓർമ്മിപ്പിച്ച സമയം… ഒരു അമ്മയുടെ കരുതൽ വേണ്ട സമയം….
എന്റെ അച്ഛൻ ആയിരുന്നു എന്റെ അമ്മയായത്…
ലഹരിയിലും അല്ലാതെയും ബന്ധങ്ങൾ മറന്നു പോകുന്ന ഈ സമൂഹത്തിൽ എന്റെ വളർച്ചയിൽ എന്നെ കാമ കണ്ണോടെ നോക്കിയവരിൽ നിന്ന് എന്റെ അച്ഛൻ സംരക്ഷണ കവചം തീർത്തു…
പഠിത്തം ജീവിതത്തിന്റെ ഭാഗമായതിനാൽ പഠിച്ച ഓരോ ക്ലാസ്സിലും ഒന്നാമതായി വന്നതുകൊണ്ട് മാത്രം ഭ്രാന്തന്റെ മകൾക്ക് ആർക്ക് മുന്നിലും നിന്ന് ഇരാക്കേണ്ടി വന്നില്ല…
സർക്കാർ സ്കൂളിൽ പഠിച്ച് ബി എ യ്ക്ക് ഒന്നാം റാങ്ക് വാങ്ങിയപ്പോളും പറഞ്ഞു അത് ആ ഭ്രാന്തന്റെ മോളാണെന്ന്…
പിന്നെയും പഠിച്ചു ഞാൻ പഠിച്ച എന്റെ സ്കൂളിൽ തന്നെ ടീച്ചറായി വന്നു അപ്പോളും എന്നെ എന്റെ സഹപ്രവർത്തകരും കുട്ടികളും നാട്ടുകാരും വിളിച്ചു ഭ്രാന്തന്റെ മകളെന്ന്..
പദവിയുണ്ടെങ്കിൽ മാറുമെന്ന് ഞാൻ വിചാരിച്ചു എന്റെ പേര്…
പലരും പരാതിയുമായി വന്നപ്പോൾ ഞാൻ എന്റെ അധ്യാപനജീവിതം അവസാനിപ്പിച്ചു അതെന്റെ അച്ഛന് വേദനയായിരുന്നു…
പിന്നീട് വിവാഹ കമ്പോളത്തിലേക്ക് എത്താവേ
ഇതേ പേര്
വന്നവരും പറഞ്ഞു ഭ്രാന്തന്റെ മകളെ വേണ്ടെന്ന്…
അന്ന് പക്ഷെ എനിക്ക് വേദനിച്ചില്ല എന്നാൽ എന്റെ അച്ഛന് വേദനിച്ചു..
ആ കണ്ണുകൾ നിറഞ്ഞു..അന്ന് ഞാൻ പറഞ്ഞു..
എന്റെ ഈ കുറവിനെ കുറവായി കാണാത്ത എന്റെ അച്ഛൻ മനുഷ്യനായി അംഗികരിക്കാൻ കഴിയുന്നയാളെ മാത്രമേ വിവാഹം കഴിക്കുവെന്ന്…
ഞാൻ പറഞ്ഞതുപോലെ ഒരാള് വന്നു പേര് കേട്ട കുടുംബത്തിലെ അനന്തരാവകാശി അതിരുപരി ഒരു ഐ പി എസുകാരൻ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ തമാശയായി കണ്ടു…
പിന്നീട് അയാൾ വന്നു എന്നെയും എന്റെ അച്ഛനെയും തേടി
വന്നത് ഒറ്റയ്ക്കായിരുന്നില്ല
അയാളുടെ അപ്പനെയും അമ്മയെയും കൊണ്ട്
ആദ്യമായി ഞങ്ങളുടെ കുറവിനെ കുറവായി കാണാതെ ഞങ്ങളെ മനുഷ്യരായി കണ്ടവർ…
എനിക്ക് നഷ്ടമായ അമ്മയുടെ സ്നേഹവും വാത്സല്യവും അറിഞ്ഞു നൽകി എന്നെ ചേർത്ത് നിർത്തുന്ന എന്റെ അമ്മ..
ഒപ്പം സ്നേഹിക്കാൻ മത്സരിക്കുന്ന അച്ഛൻമാരെയും..
പെണ്ണായാൽ ജീവിതം അടുക്കളയിൽ ഹോമിക്കണമെന്ന് പറഞ്ഞവർക്ക് മുന്നിൽ എന്നെ ചേർത്ത് പിടിച്ചു അങ്ങനെ ഹോമിക്കാൻ അല്ല ഞാൻ ഇവളേ മിന്ന് കെട്ടിയതെന്നും പറഞ്ഞ് ഞാൻ സ്വപ്നം കാണാത്ത ഈ ഐ എ എസ് എനിക്ക് നേടി തന്ന എന്റെ വേദനകളെ മറക്കാൻ എന്നെ പഠിപ്പിച്ച എന്റെ ഇച്ചയാൻ…
എന്റെ കുഞ്ഞു ലോകം വലുതായി ഞങ്ങളുടെ സ്‌നേഹത്തിന്റെ അടയാളമായ ഞങ്ങളുടെ മോള് വന്നതോടെ….
ഇന്ന് എന്റെ മുന്നിൽ ഒരു സ്വാർഗo തന്നെയുണ്ട്
ഞാൻ ഇന്ന് ഇവിടെക്ക് വരുന്നുവെന്ന് പറഞ്ഞപ്പോൾ നിർവികാരമായി നിന്ന എന്റെ അച്ഛൻ
നിങ്ങളെയെല്ലാം അൽപ്പം ഭയത്തോടെ നോക്കിയ ആ മനുഷ്യൻ എന്റെ ഒപ്പം ഇന്ന് ഇവിടെ ഈ വേദിയുടെ കോണിൽ ഞാൻ പറയുന്നതും കേട്ട് നിൽപ്പുണ്ട്….
ആളുകൾ ആദ്യമായി ആ മനുഷ്യനെ ബഹുമാനത്തോടെ നോക്കുന്നത് ഞാൻ കണ്ടു അച്ഛനെ ഭ്രാന്തൻ എന്ന് വിളിക്കാതെ പേര് വിളിച്ചത് ഞാൻ ഇന്ന് കേട്ടു
ഇതാണ് എനിക്ക് എന്റെ അച്ഛൻ കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനമെന്നാണ് എന്റെ വിശ്വാസം…
ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്തിനാ ഞാൻ എന്റെ കഥ ഇവിടെ പ്രസംഗിക്കുന്നതെന്ന്…
ഞാൻ ഇങ്ങോട്ട് വരുവഴി രണ്ട് കാഴ്ച കണ്ടു ഒന്ന് ഞാൻ പറഞ്ഞു കുഞ്ഞിനെ ഊട്ടുന്ന അമ്മയെ പറ്റി…
മറ്റൊന്ന് കുറച്ചു മാറി ഭിക്ഷയാചിക്കുന്ന ഒരു വൃദ്ധനെയും ആ അമ്മയെയും കുഞ്ഞിനേയും നോക്കിയിരിക്കുന്ന ഒരു അഞ്ചു വയസ്സ് പ്രായം വരുന്ന ഒരു മോളെയും…
ആ നിമിഷം അവളിൽ ഞാൻ എന്നെ കണ്ടു
ആ വൃദ്ധനിൽ എന്റെ അച്ഛനെയും നാളെ നിങ്ങൾ അവൾക്ക് ഏൽപ്പിക്കാൻ പോവുന്ന നോവുകളും മുറിവുകളും ഞാൻ കണ്ടു…
എനിക്ക് ഏറ്റ നോവുകൾ ഞാൻ സഹിക്കാൻ തയ്യാറായിരുന്നു…
എന്നാൽ അവൾ അതിന് തയ്യറാല്ലെങ്കിൽ അവിടെ പുതിയ ഒരു കുറ്റവാളികൂടി ജനിക്കും…
അല്ലെങ്കിൽ നിങ്ങളാൽ ആ കുട്ടിയുടെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിലെ മരണവും ഞാൻ കണ്ടു….
സത്യത്തിൽ നിങ്ങൾ എന്തിനാണ് എന്റെ അച്ഛനെ ഭ്രാന്തനെന്ന് വിളിച്ചത് കുഞ്ഞിലേ ഞാൻ എന്നോട് ചോദിച്ച ചോദ്യം പിന്നിട് എനിക്ക് അതിന് ഉത്തരം കിട്ടി
എപ്പോളോ ഒരിക്കൽ സ്വന്തം കൺമുന്നിൽ വെച്ച് സ്വന്തമായിരുന്നവർ നഷ്ടപ്പെട്ടതിന്റെ ദുഃഖം പേറി മനസ് കൈ വിട്ട് നടന്നതുകൊണ്ടണോ…
അങ്ങനെയെങ്കിൽ ഒരു ചോദ്യം എനിക്കുണ്ട്
സത്യത്തിൽ ആർക്കാണ് ഭ്രാന്ത്?
നിങ്ങൾക്കോ?
അതോ നിങ്ങൾ ഭ്രാന്തനെന്ന് വിളിച്ച എന്റെ അച്ഛനോ??????
വേദി വിട്ട് ചെറു ചിരിയോടെയവൾ പുറത്തേക്ക് വന്നു
ഈ സമയം അവിടെ കൂടി നിന്നവരിൽ ഒരു വൃദ്ധൻ കയ്യടിച്ചു ഒപ്പം അയാളുടെ കൂടെ നിന്നിരുന്ന അഞ്ചു വയസുകാരി നിറ ചിരിയോടെ കയ്യടിച്ചു അത് മറ്റുള്ളവരിലേക്ക് പകർന്നപ്പോൾ ഒരു കയ്യിൽ വൃദ്ധനായ മനുഷ്യനെ താങ്ങി നടക്കവേ അവൾക്ക് താങ്ങായി മറ്റൊരു കൈ കൂടെയുണ്ടായിരുന്നു
ശുഭo
നമ്മുക്ക് ചുറ്റും നടക്കുന്ന ഒന്ന് മാത്രമാണിത് തിരുത്താൻ നാം ശ്രമിക്കാത്ത വലിയ തെറ്റ് ശിവനന്ദ
Excellent insights! Your breakdown of the topic is clear and concise. For further exploration, I recommend visiting: READ MORE. Keen to hear everyone’s opinions!