
എന്നുമെന്റെ ശ്രീക്ക് …
രചന ദീപേഷ് കിടഞ്ഞി
മോനെ നീ പുറപ്പെട്ടോ …? ഇല്ലെങ്കിൽ ഒന്ന് വേഗം പുറപ്പെടാൻ നോക്ക്.
എന്താ അമ്മേ അവൾക്ക് എന്തെങ്കിലും ….
അറിയില്ല മോനേ. ഞങ്ങൾ ആശുപത്രിയിൽ എത്തിയതും പെട്ടെന്ന് തന്നെ അവളെ ഡോക്ടർ പരിശോധിച്ച് ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയി…
അമ്മേ അവൾ …
മോനെ ഞാൻ നിന്നെ പിന്നെ വിളിക്കാം. ഡോക്ടർ വിളിക്കുന്നുണ്ട്…
ഫോൺ കട്ടായതും സുജിത്ത് വേവലാധിയോടെ മേനേജറുടെ ക്യാമ്പിനിലേക്ക് നടന്നു. മേനേജറോട് കാര്യങ്ങളൊക്കെ പറഞ്ഞ് ധൃതിയിൽ ഒഫീസിൽ നിന്നിറങ്ങി …
ഓട്ടോയിൽ ബസ്റ്റാൻഡിലേക്ക് എത്തിയ സുജിത്ത് ഓട്ടോയുടെ കാശ് കൊടുത്ത് തൃശ്ശൂർ കോഴിക്കോട് ബസ്സിൽ ചാടി കയറി …
ബസ്സിൽ സുജിത്ത് സൈഡ് സീറ്റിൽ ഇരുന്നതും അൽപ്പസമയം കഴിഞ്ഞ് കണ്ടക്ടർ വന്ന് ടിക്കറ്റ് മുറിച്ചതും സുജിത്ത് ഫോണടുത്ത് അമ്മയെ വിളിക്കാൻ ശ്രമിച്ചു.
ഈശ്വരാ… ഫോൺ സ്വിച്ച് ഓഫായല്ലോ … അവളുടെ വിവരം ഇനി എങ്ങിനെ അറിയും. ഇനി എന്താ ചെയ്യുക …
എന്ന് മനസ്സിൽ പറഞ്ഞ് അവൻ ഫോൺ പോക്കറ്റിലിട്ട് കണ്ണുമടച്ച് ബസ്സിന്റെ സീറ്റിൽ ചാരിയിരുന്നതും അവന്റെ മനസ്സ് പഴയ ഓർമ്മകളിലേക്ക് ഊളയിട്ടു ….
പനവേൽ റെയിൽവേ സ്റ്റേഷൻ
നേത്രാവതി എക്സ്പ്രസ്സ് ഹോൺ മുഴക്കി പുറപ്പെടാൻ തുടങ്ങവേ പ്ലാറ്റ് ഫോമിലൂടെ അവസാന നിമിഷവും യാത്രക്കാരുടെ ഇടയിലേക്ക് കുപ്പിവെള്ളവും ചായയുമായി പ്രതീക്ഷയോടെ ഓടിനടക്കുന്ന കച്ചവടക്കാർ.
ഈ ബഹളങ്ങൾക്കൊന്നും ചെവികൊടുക്കാതെ റിസേർവേഷൻ കംപാർട്ട്മെന്റിലെ സൈഡ് സീറ്റിൽ ഇരുന്ന് ചെവിയിൽ ഹെഡ്സെറ്റ് തിരുകി കണ്ണും പൂട്ടി പാട്ടു കേട്ട് കൊണ്ടിരിക്കുകയായിരുന്നു സുജിത്ത്.
ട്രയിൻ പനവേൽ സ്റ്റേഷനിൽ നിന്ന് ചലിച്ച് തുടങ്ങിയതും സുജിത്തിന്റെ കാലിൽ ആരോ തട്ടുന്നത് പോലെ തോന്നി. അവൻ ഹെഡ് സെറ്റ് ചെവിയിൽ നിന്നെടുത്ത് കണ്ണ് തുറന്നതും.
തനിക്ക് അരികിൽ നിന്ന് ഒരു പെൺകുട്ടി പിറുപിറുത്ത് കൊണ്ട് ട്രയിനിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തുന്നു …
എന്റെ കൃഷ്ണാ. മനുഷ്യന് തണുത്ത് വിറയ്ക്കുന്നു. ഈ പണ്ടാരത്തിനെ എത്ര നേരായ് വിളിക്കുന്നു. ഈ ഗ്ലാസ്സ് ഒന്ന് താഴത്തി തരാൻ. ഹും അതെങ്ങെനെ കേൾക്കാനാ. ചെവിയിൽ കുദ്രാണ്ടമല്ലെ കുത്തി തിരുകിയത്…
അതും പറഞ്ഞ് അവൾ സൈഡ് ഗ്ലാസ്സ് താഴ്ത്തി സുജിത്തിന് അഭിമുഖമായുള്ള സീറ്റിൽ ഇരുന്നു. അവന്റെ നോട്ടം അവളിലേക്ക് തന്നെ നീണ്ടതും അവൾ ഊർന്ന കിടന്ന ചൂരിദാറിന്റെ ഷോൾ നേരെയാക്കി ദേഷ്യത്തോടെ പറഞ്ഞു…
എടോ വേണ്ടാത്ത സ്ഥലത്തൊക്കെ നോക്കുന്നോ…? തനിക്കിതൊരു രസമായിരിക്കും. പക്ഷെ എനിക്ക് അങ്ങിനെയല്ല ….
കുട്ടി എന്തൊക്കെയാ ഈ പറയുന്നത്. ഞാൻ എവിടെ നോക്കിയെന്നാ ഈ കുട്ടി പറയുന്നത്…
ഹും. താൻ എവിടെയാ നോക്കിയതെന്ന് എന്നെ കൊണ്ട് പച്ചയ്ക്ക് പറയിക്കണോ ….? അതും പറഞ്ഞ് അവൾ ബാഗ് തുറന്ന് പുസ്തകമെടുത്ത്
വായനയിലേക്ക് മുഴുകി ….
കുട്ടി എവിടെയ്ക്കാണ് ….?
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് അവനെയൊന്ന് നോക്കി.
എവിടുത്തേക്കാണെങ്കിലും തനിക്ക് എന്താ….?
ഏയ് ഒന്നുമില്ല ഞാൻ വെറുതേ ചോദിച്ചെന്നേയുള്ളു..
അവൾ വീണ്ടും പുസ്തകങ്ങളിലേക്ക് മുഴുകിയതും അവൻ അവളെ തന്നെ നോക്കിയിരുന്നു.
അൽപ്പ സമയത്തിന് ശേഷം …
എടോ. ഞാൻ പുസ്തകം വായിക്കുകയാണെങ്കിലും ഇടയ്ക്കിടെ നിന്നെ ശ്രദ്ധിക്കുന്നുണ്ട് …. തനിക്ക് കാര്യമായിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ….
എന്ത് കുഴപ്പം …?
അതെല്ല. താൻ കുറേ നേരമായി എന്നെ തന്നെ നോക്കിയിരിക്കുന്നു …
തനിക്ക് ഈ പെൺകുട്ടികളെ കാണുമ്പോൾ ഒലിപ്പിച്ചിരിക്കൽ ഇത്തിരി കൂടുതലാണ് അല്ലേ ….?
ഏയ് അങ്ങിനെയൊന്നുമല്ല കുട്ടി …
നിന്നെ കണ്ടപ്പോൾ എനിക്ക് …
എന്ത് …? എന്നെ കണ്ടപ്പോൾ തനിക്ക് ഇളക്കം തോന്നുന്നുണ്ടോ ….?
കുട്ടി അതെല്ല …. കുട്ടിയുടെ മൂക്കിൻ തുമ്പത്തെ കറുത്തമറുക് കണ്ടപ്പോൾ എനിക്ക്…
ഓഹോ താൻ മൂക്കിൻ തുമ്പത്തെ മറുക് മാത്രമേ കണ്ടിട്ടുള്ളു … അതിനടുത്തുള്ള മൂക്കുത്തി കണ്ടിട്ടില്ല …
കണ്ടു. പക്ഷെ. ആ മറുക് കണ്ടപ്പോൾ എനിക്ക് എന്റെ …
എന്റെ മൂക്കിൻ തുമ്പത്തെ മറുക് കണ്ടാൽ തനിക്ക് എന്താടോ …?
ഒന്നുമില്ല. പക്ഷെ എനിക്ക് എന്റെ ശ്രീയെ ഓർമ്മ വന്നു. അവൾക്കുമുണ്ടായിരുന്നു ഇതു പോലെ മൂക്കിൻ തുമ്പത്ത് ഒരു മറുക്. അത് കൊണ്ടാ ഞാൻ ഇത്രയും നേരം കുട്ടിയെ തന്നെ നോക്കിയിരുന്നത്. അല്ലാതെ കുട്ടി വിചാരിക്കുന്നത് പോലെ …
ഹും എടോ താൻ ഉടായിപ്പൊന്നുമല്ലല്ലോ…?
ഏയ് അങ്ങിനെയൊന്നുമല്ല കുട്ടി. ഞാൻ പറഞ്ഞത് സത്യമാ …
ആയിക്കോട്ടെ. താങ്കളുടെ പേര് എന്താണ് …
സുജിത്ത്…..
ആ നല്ല പേരാണല്ലോ …? ഞാൻ നിങ്ങളെ മാഷേ എന്ന് വിളിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ …?
ഏയ് കുഴപ്പമൊന്നുമില്ല. കുട്ടിയുടെ പേര് എന്താണ് ….?
എന്റെ പേര് ഗീതു. ഞാൻ മുബൈ ഹോസ്പിറ്റലിലെ നഴ്സാണ്.
പിന്നെ മാഷേ. ശ്രീ നിങ്ങളുടെ ആരാ …? അവൾ ഇപ്പോൾ എവിടെയാ ഉള്ളത്…
ഗീതു അവൾ. അവളിപ്പോൾ ….?
എന്താ മാഷേ. അവൾക്ക് എന്താണ് ….? അവൾ നിങ്ങളുടെ കാമുകിയായിരുന്നോ…?
അല്ല …
പിന്നെ. അവൾ നിങ്ങളുടെ ആരായിരുന്നുന്ന് പറയു… ഇനി നിങ്ങളുടെ കഥ കേട്ടിട്ട് തന്നെ കാര്യം. അതും പറഞ്ഞ് അവൾ പുസ്തകമെടുത്ത് ബേഗിലിട്ട് അവന്റെ ജീവിത കഥ കേൾക്കാനായി അവനു മുൻപിൽ ക്ഷമയോടെ കാതോർത്തിരുന്നു …
ഗീതു എന്റെ അച്ചനും അമ്മയും ബന്ധുക്കളും എനിക്ക് വേണ്ടി കണ്ടെത്തിയ പെണ്ണായിരുന്നു ശ്രീലക്ഷ്മി. ഞാനുമായി വിവാഹമുറപ്പിച്ച പെണ്ണ് ….
എന്നിട്ട് മാഷേ നിങ്ങളു വിവാഹം ഇതുവരെ നടന്നില്ലേ …?
ഇല്ല …
അതെന്താ ഉറപ്പ് കൊടുത്തിട്ടും ആ വിവാഹം നടക്കാതെ പോയത് …
അത് ഗീതു. ഞാനും ശ്രീലക്ഷമിയും തമ്മിലുള്ള വിവാഹം ഒരു വർഷത്തിന് ശേഷം നടത്താമെന്നായിരുന്നു ഇരു വീട്ടികാരുടെയും തീരുമാനം. വിവാഹമുറപ്പിച്ചതിന് ശേഷം ഞങ്ങൾ മത്സരിച്ച് സ്നേഹിക്കുന്ന കൂട്ടത്തിലായിരുന്നു …. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഹൃദയത്തിൽ സ്നേഹത്തിന്റെ മഴവില്ല് വിരിച്ചവർ … എന്നൊക്കെ പറയാറില്ലേ. അതു പോലെയായിരുന്നു ഞങ്ങൾ ….
അങ്ങിനെയിരിക്കെ ഞങ്ങൾ ഒരു ദിവസം ഫോൺ ചെയ്യുന്നതിനിടയിൽ ….
സുജിയേട്ടാ … ഇവിടെ ആർക്കും എന്നോട് ഇഷ്ട്ടമില്ല. എല്ലാവരും എന്റെ മുൻപിൽ സ്നേഹം അഭിനിയിക്കുകയാ …
ശ്രീ. നീ എന്തൊക്കെയാടി ഈ പറയുന്നത്. നീ നിന്റെ വീടിന്റെ രാജകുമാരിയല്ലേ …? എല്ലാവർക്കും നിന്നോട് സ്നേഹമാണ് പെണ്ണേ. പിന്നെ എന്തിനാ നീ ഇങ്ങനെയൊക്കെ ..?
ഹും രാജകുമാരി. മണ്ണാംകട്ടയാ. ആർക്കും എന്നോട് സ്നേഹവുമില്ല. ഒരു കുന്തവുമില്ല …
എടീ നീ വെറുതെ ഓരോന്ന്…
വെറുതെ ഒന്നുമല്ല. സത്യം പറ സുജിയേട്ടന് എന്നോട് സ്നേഹമുണ്ടോ …?
പിന്നെയല്ലാണ്ട് എന്റെ ശ്രീയെ എനിക്ക് സ്നേഹിക്കാതിരിക്കാൻ പറ്റുമോ …?
ഹും എങ്കിൽ സുജിയേട്ടന് എന്നോട് എത്രത്തോളം ഇഷ്ട്ടമുണ്ട്…?
എന്റെ ജീവനോളം. പോരെ …?
മതി. എങ്കിൽ സുജിയേട്ടന് എന്റെ വീട്ടുകാരോട് പറഞ്ഞ് കൂടെ. എന്നെ ജോലിക്ക് വിടാൻ …
ശ്രീ അത്. ഗൾഫിലെ ഹോസ്പിറ്റലിലെ നഴ്സിങ്ങ് ജോലിയായത് കൊണ്ടല്ലേ ആരും സമ്മതിക്കാത്തത്….?
ഹും … ഇതാ ഞാൻ പറഞ്ഞത് ആർക്കും എന്നോട് സ്നേഹമില്ലെന്ന് … ഈ സുജിയേട്ടന് പോലും …
എടീ അങ്ങിനെയൊന്നും പറയല്ലേ …? ഞാൻ ഈ കാര്യത്തിൽ എന്തു ചെയ്യാനാ. അതൊക്കെ തീരുമാനിക്കേണ്ടത് നിന്റെ വീട്ടുകാരല്ലേ ….?
ഓഹോ എന്റെ വീട്ടുകാര്. ഞാൻ സുജിയേട്ടന്റെ പെണ്ണല്ലേ…? പിന്നെന്താ. സുജിയേട്ടന് എന്റെ വീട്ടുകാരോട് പറഞ്ഞാൽ എന്നെ ജോലിക്ക് വിടാൻ. സുജിയേട്ടൻ പറഞ്ഞാൽ എന്റെ വീട്ടുകാർ കേൾക്കും …
ശ്രീ അത് ഞാൻ എങ്ങിനെയാ …
സുജിയേട്ടന് പറയാൻ പറ്റുവില്ലെങ്കിൽ വേണ്ട. ഞാൻ പോണു…. ഇനി ഇടയ്ക്കിടയ്ക്ക് ശ്രീ. ശ്രീ. എന്ന് വിളിച്ച് എനിക്ക് ഫോൺ ചെയ്യണ്ട കേട്ടോ. ഞാൻ ഇനി സുജിയേട്ടന്റെ ഫോൺ എടുക്കൂല്ല …..?
എടീ ശ്രീമോളെ പിണങ്ങല്ലേ …?
ഹും … ഞാൻ പിണങ്ങും….
എടീ ഞാൻ നാളെ തന്നെ ഈ കാര്യം നിന്റെ അച്ചനോട് സംസാരിക്കാം …
സത്യം ….?
അതേടി സത്യം. എന്റെ ശ്രീയാണെ സത്യം …
എങ്കിൽ എന്റെ സുജിയേട്ടന് ഒരായിരം എന്റെ ചക്കര ഉ……മ്മ.
പിറ്റേന്ന് ഞാൻ അവളുടെ അച്ചനെ കണ്ട് അവൾക്ക് വിദേശത്ത് ജോലിക്ക് പോകേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ച് അവരെ പറഞ്ഞ് മനസിലാക്കി. അവരെ കൊണ്ട് സമ്മതം മൂളിപ്പിച്ചു…
അങ്ങിനെ ശ്രീ വിദേശത്ത് പോകുന്നതിന് തലേദിവസം ഞാൻ അവളെയും കൂട്ടി അവൾക്ക് ആവശ്യമായ ഡ്രസ്സും സാധനങ്ങളൊക്കെ വാങ്ങിച്ച് എന്റെ ബൈക്കിൽ അവളെ അവളുടെ വീട്ടിൽ ഇറക്കി കൊടുത്തതും … അവൾ ഒരു പാട് നേരം എന്നെ തന്നെ നോക്കി നിന്നു ….
അന്ന് രാത്രി ഫോൺ ചെയ്യുന്നതിനിടയിൽ ….
സുജിയേട്ടാ. സത്യമായിട്ടും എനിക്ക് വല്ലാത്ത വിഷമം തോന്നുന്നുണ്ട് കേട്ടോ ….
എടീ എന്തിന്….?
ഒരു വർഷത്തേക്കാണെങ്കിലും സുജിയേട്ടനെ പിരിഞ്ഞിരിക്കുന്നതിൽ വല്ലാത്ത സങ്കടമുണ്ട് ….
സാരമില്ല പെണ്ണ്. നമ്മൾ എന്നും ഇതുപോലെ സംസാരിക്കുകയും കാണുകയും ചെയ്യില്ലേ. പിന്നെന്താ …?
ഹും ….. സുജിയേട്ടാ. ഇന്ന് ഞാൻ സുജിയേട്ടന്റെ നെഞ്ചിൽ തല ചേർത്ത് വെച്ച് കിടന്നോട്ടെ …?
എടീ നീ. എന്നും എന്റെ നെഞ്ചിൽ തന്നെയില്ലേ മോളെ. പിന്നെന്താ…?
സുജിയേട്ടാ. സത്യമായിട്ടും എനിക്ക് കരച്ചിയിൽ വരുന്നുണ്ട്. എന്നെ ഒന്ന് കെട്ടിപിടിച്ചേ …?
ആ ഞാൻ എന്റെ ശ്രീയെ കെട്ടിപിടിച്ചു. ശ്രീയുടെ നെറുകയിൽ ചുണ്ടുകളമർത്തി കിടക്കുകയാ …
സുജിയേട്ടാ ശരിക്കും ….
ആ ശരിക്കും മോളെ ….
എങ്കിൽ ഞാൻ സുജിയേട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങുവാണേ … സുജിയേട്ടന്റെ ശ്രീ ഉറങ്ങിയാൽ മാത്രമേ സുജിയേട്ടൻ ഫോൺ കട്ടാക്കാവു ……
ഹും …..
പിറ്റേന്ന് അവൾ വിദേശത്ത് പോയത് മുതൽ ഒരു ദിവസമൊഴിയാതെ അവളുടെ ഡ്യൂട്ടി കഴിഞ്ഞാൽ എന്നെ വിളിക്കുമായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറോളം ഞങ്ങളുടെ കൊഞ്ചലും കുസൃതികളും കുറുകലും നീളുന്നത് ഞങ്ങളുടെ കാതുകളെയും മനസ്സുകളെയും കുളിരണിയിപ്പിക്കുമായിരുന്നു ….
ശൊ ഇതൊരു വല്ലാത്ത ഒരു സ്നേഹമായി പോയല്ലോ … ?നിങ്ങളുടെ രണ്ടാളുടേതും. കേട്ടിട്ട് മനസ്സ് നിറഞ്ഞ് പോയി മാഷേ… ബാക്കി കൂടി പറ ……
ആ ഗീതു. അങ്ങിനെ ആറുമാസത്തോളം ഞങ്ങൾക്കിടയിൽ സന്തോഷകരമായി ദിവസങ്ങൾ കടന്ന് പോയി. അങ്ങിനെയിരിക്കെ ഒരു ദിവസം ഞങ്ങൾ ഫോൺ ചെയ്യുമ്പോൾ …
സുജിയേട്ടാ … ഞാൻ നാളെ മുതൽ ഡ്യൂട്ടി ഓവർ ടൈം ചെയ്യാൻ പോവുകയാ…
അതെന്താടി പെട്ടെന്നിങ്ങനെ തോന്നാൻ …
അത്. സുജിയേട്ടാ. ഞാൻ ഇവിടെ ജോലി ചെയ്യാനെല്ലേ വന്നത്. അപ്പോൾ പിന്നെ ഓവർ ടൈം ചെയ്യാമെന്ന് വിചാരിച്ചു….
എടീ. നീ നല്ലോണം ആലോചിച്ചിട്ട് തന്നെയാണോ. ഇങ്ങിനെ ഒരു തീരുമാനമെടുത്തത് …
അതെ. ഇവിടെ നിന്ന് വരുമ്പോൾ കുറച്ച് കാശൊക്കെ കൈയ്യിൽ വേണ്ടേ. ചിലപ്പോൾ നമ്മൾ വിചാരിക്കാത്ത ചിലവൊക്കെ ഉണ്ടായാലോ … അത് കൊണ്ട് സുജിയേട്ടൻ കുറച്ച് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം …
ശ്രീ എന്താണ് ഉദ്ദേശിച്ചത്.
അത്. ഇനി എനിക്ക് ഇതുപോലൊന്നും വിളിക്കാൻ പറ്റിയില്ലെന്ന് വരാം. അത് കൊണ്ട് നിങ്ങൾ ….
ശ്രീ. എന്റെ ശ്രീ തന്നെയാ. ഈ പറയുന്നത് ….
ആ ഞാൻ പിന്നെ വിളിക്കാം. എനിക്ക് ഡ്യൂട്ടിക്ക് കയറേണ്ട സമയമായി…. അതും പറഞ്ഞ് അവൾ
ഫോൺ ഡിസ്കണക്റ്റാക്കി…
പിന്നീട് അവൾ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ എന്നെ വിളിച്ചിരുന്നുള്ളു. അതും ഒന്നോ രണ്ടോ മിനിട്ടു ദൈർഘ്യമുള്ള കോളുകൾ….
ശൊ മാഷെ വല്ലാത്ത ഒരു കഷ്ട്ടമായി പോയല്ലോ …? പിന്നീട് നിങ്ങൾ അവളെ അങ്ങോട്ട് വിളിച്ച് നോക്കിയിരുന്നോ …?
വിളിച്ചിരുന്നു. പക്ഷെ അവൾ എന്റെ കോൾ എടുക്കാറില്ലായിരുന്നു…. അങ്ങിനെയിരിക്കയാണ് എന്റെ ഫോണിലേക്ക് ഒരു പെൺകുട്ടിയുടെ നെറ്റ് കോൾ വന്നത് …
ഹലോ സുജിത് സാറല്ലേ …?
അതെ ….
സാർ ഞാൻ ശ്രീലക്ഷമിയുടെ കൂടെ ജോലി ചെയ്യുന്ന അവളുടെ കൂട്ടുകാരിയാണ്…
ആണോ …? കുട്ടി എന്തിനാ വിളിച്ചത് …
അത് സാറെ. ശ്രീലക്ഷ്മി നിങ്ങളുടെ എല്ലാ കാര്യവും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. നിങ്ങളുടെ സ്നേഹവും കെയറിങ്ങുമൊക്കൊ . പക്ഷെ എനിക്ക് ഇപ്പോൾ നിങ്ങളോട് ഒരുപാട് സങ്കടം തോന്നുന്നുണ്ട്. നിങ്ങളോട് ഞാൻ ഇതൊക്കെ എങ്ങിനെയാ പറയേണ്ടത് എന്ന് എനിക്കറിയില്ല ….
എന്താ കുട്ടി ….
അത് … അവൾ. അവളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുമായി പ്രണയത്തിലാണ്. അവൾ നിങ്ങളെ ചതിക്കുകയാ …. അത് കൊണ്ട് നിങ്ങൾ ഇനിയും അവൾക്ക് പിറകേ പോയിട്ട് നിങ്ങളുടെ ജീവിതം കളയേണ്ട…
ഞാൻ പറയുന്നത് എന്തെന്ന് വെച്ചാൽ നിങ്ങൾ അവളെക്കാൾ നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിക്കോ എന്ന് …
നോ. ഞാനിത് വിശ്വസിക്കില്ല. എന്റെ ശ്രീ എന്നെ വിട്ട് മറ്റൊരു കൂട് തേടി പോകില്ല. അത് എനിക്ക് ഉറപ്പാ. അവൾ ജോലി തിരക്ക് കാരണമാ എന്നിൽ നിന്ന് അകന്നത്.
അങ്ങിനെയൊന്നുമല്ല സാർ. ഞാൻ നിങ്ങളോട് പറഞ്ഞതാണ് സത്യം ….
ആയിക്കോട്ടെ കുട്ടി. അവളുടെ ഹൃദയത്തിൽ നിന്ന് അവൾ എന്നെ വേരറുത്ത് പിഴുതെറിഞ്ഞാലും എന്റെ ഹൃദയത്തിൽ അവൾ എന്നും തളിർത്ത് കൊണ്ടേയിരിക്കും ….
എന്തു വന്നാലും ഈ ജന്മം ശ്രീ എന്നെ വെറുത്താലും എന്റെ ശ്രീയെ എനിക്ക് മറക്കാനോ വെറുക്കാനോ കഴിയില്ല … അത്രയ്ക്ക് ഇഷ്ട്ടമാണ് അവളെ. എന്റെ ജീവനാണ് അവൾ….
ആ നിങ്ങൾ ഇനിയും അവളെ വിശ്വസിച്ചോ… ഞാൻ പറയാനുള്ളത് പറഞ്ഞു … അതും പറഞ്ഞ് മറുതലയ്ക്കൽ നിന്ന് ഫോൺ കട്ടായി …
അയ്യോ ഇത് വല്ലാത്ത ഒരു കഷ്ട്ടമായി പോയല്ലോ മാഷേ …? എന്നിട്ട് നിങ്ങൾ അവളെ പറ്റി പിന്നീട് അന്വേഷിച്ചോ…?
ഏയ് പിന്നീട് ഞാനും അവളും യാതൊരു കോൺടാക്റ്റും ഇല്ലായിരുന്നു… അങ്ങിനെയിരിക്കെയാണ് അവളുടെ നാട്ടിലെ എന്റെ ഒരു സുഹൃത്ത് വഴി അവൾ നാട്ടിൽ വന്നിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞത് …
അങ്ങിനെ ഞാൻ അവളെ കാണാൻ തീരുമാനിച്ചു… അവളുടെ വീട്ടിൽ ഞാൻ പോയ സമയത്ത് അവളും അച്ചനും ഉമ്മറത്തെ കസേരകളിൽ ഇരുന്ന് വർത്തമാനം പറയുകയായിരുന്നു … എന്നെ കണ്ടപാടെ അവൾ എഴുന്നേറ്റ്
ഹും എന്താ … എന്തിനാ വന്നത് …?
ഞാൻ എന്റെ ശ്രീയെ കാണാൻ …
നിങ്ങളുടെ ശ്രീയോ …? അത് പറയാൻ എന്ത് അർഹതയാണ് നിങ്ങൾക്കുള്ളത് …
ശ്രീ നമ്മുടെ വിവാഹം ഉറപ്പിച്ചതല്ലെടീ … പിന്നെന്താ….?
ഓ വിവാഹം ഉറപ്പിച്ചിട്ടല്ലേയുള്ളു… നിങ്ങൾ എന്റെ കഴുത്തിൽ താലിയൊന്നും ചാർത്തിയില്ലല്ലോ …?
ശ്രീ നീ എന്തൊക്കൊയാടി ഈ പറയുന്നത് … എനിക്കൊന്നും മനസ്സിലാകുന്നില്ല … നിന്നെ ഞാൻ എന്നും ജീവന് തുല്യം സ്നേഹിച്ചിട്ടല്ലേയുള്ളു… നിന്റെ ഇഷ്ട്ടത്തിന് കൂട്ട് നിന്നിട്ടല്ലേയുളളു… അത് കൊണ്ടല്ലേ എല്ലാവരും എതിർത്തിട്ടും നിനക്ക് വിദേശത്ത് ജോലിക്ക് പോകാൻ ഞാൻ കൂട്ട് നിന്നത്…. എന്നിട്ടും നീ എന്തിനാ എന്നോട് ഇങ്ങിനെയൊക്കെ …. നിനക്ക് എന്താ പറ്റിയതെന്ന് പറ ശ്രീ….
എന്താ പറ്റിയതെന്നോ …? നിങ്ങളുടെ ശ്രീ മരിച്ച് പോയി. ഇത് മറ്റൊരാളുടെ ശ്രീയാ ….
പറഞ്ഞത് മനസ്സിലായില്ലേ …?
എനിക്ക് മറ്റൊരാളെ ഇഷ്ട്ടമാണെന്ന് …..
ശ്രീ നീ എന്താ പറഞ്ഞത്. നിനക്ക് മറ്റൊരാളെ….
അതേടോ എനിക്ക് മാറ്റാരാളെ ഇഷ്ട്ടാമാ… നിങ്ങളോട് ഇപ്പോൾ വെറുപ്പ് മാത്രമേയുള്ളു. പൊയ്ക്കോ എന്റെ മുൻപിൽ നിന്ന് …
ശ്രീ ………. എന്റെ ശ്രീ തന്നെയാണോ ഇത്. എന്റെ ശ്രീക്ക് എന്നോട് ഇങ്ങിനെയൊക്കെ പറയാൻ പറ്റുമോ ….
ഹും ശ്രീ തന്നെയാ ഇത്. പക്ഷെ തന്റെ അല്ലെന്ന് മാത്രം … മനസ്സിലായോ …? താൻ ഇറങ്ങി പോകുന്നുണ്ടോ …? അതോ ഞങ്ങൾ ഇവിടുന്ന് പിടിച്ച് ഇറക്കി വിടണോ …?
വേണ്ട ഞാൻ പോയ്ക്കോളാം. ആട്ടിയിറക്കുന്നതിന് മുൻപ് എനിക്ക് ചിലത് ചോദിക്കാനുണ്ട് …. അതിന് ശ്രീ മറുപടി പറഞ്ഞേ പറ്റു …
തനിക്ക് പറയാനുള്ളത് എനിക്ക് കേൾക്കാൻ താൽപ്പര്യമില്ല. വെറുപ്പാണ് നിങ്ങളോട് അതിലുപരി അറപ്പാണ്. നിങ്ങളെ കാണുന്നത് പോലും. അതുകൊണ്ട് മര്യാദയ്ക്ക് ഇറങ്ങി പോകാനാ പറഞ്ഞത് … മനുഷ്യനെ വെറുപ്പിക്കാനായി ഓരോരോ നാശങ്ങൾ കടന്ന് വരും …
അതും പറഞ്ഞ് അവൾ അകത്ത് കയറി ഡോർ വലിച്ചടച്ചു ….
ആ ഡോർ അടയുന്ന ശബദ്ധം എന്റെ കാതുകളിൽ അലയടിച്ചതും എന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞൊഴുകി… അവിടുന്ന് ഞാൻ തിരിച്ച് യാത്രയത് കണ്ണൂനീർ കൊണ്ട് മങ്ങിയ കാഴ്ച്ചകളാലാണ് …. യാത്രയിലുടനീളം എതിരെ വരുന്ന വണ്ടികൾ നിറഞ്ഞൊഴുകുന്ന കണ്ണുനീരുകളാൽ എനിക്ക് കാണാതായി. ആ നിമഷം ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത് ഏതെങ്കിലും വണ്ടിയിടിച്ച് ഞാൻ മരിച്ചു പോകട്ടെയെന്നാണ്….
അയ്യോ മാഷെ. അവൾ വല്ലാത്ത ഒരു ചതിയായി പോയല്ലോ ചെയ്തത് … പിന്നീട് നിങ്ങളും അവളും എങ്ങിനെയാ …..?
ഗീതു പിന്നീട് അവളും ഞാനും യാതൊരുവിധ കോൺടക്റ്റും ഇല്ലായിരുന്നു. അങ്ങിനെയിരിക്കെയാണ് ആറ് മാസങ്ങൾക്ക് ശേഷം എനിക്കൊരു കോൾ വന്നത് …
ഹലോ സുജിത് സാറല്ലേ…?
അതെ …
സാറെ ഞാൻ ശ്രീലക്ഷ്മിയുടെ കൂട്ടുകാരി നൈനിയാണ് …
ആ എന്താ നൈനി കാര്യം….
അത്. ശ്രീലക്ഷമി ഇപ്പോൾ ഹോസ്പിറ്റലിലാണ് ഉള്ളത്….
അതിന് ഞാൻ എന്തുവേണം ….
സാർ അവൾക്ക് നിങ്ങളെയൊന്ന് കാണണമെന്ന് പറയുന്നു …
ഓഹോ എന്തിനാണാവോ ഈ വെറുക്കപ്പെട്ടവനെ അവൾക്ക് കാണേണ്ടത് …
അത് അവൾക്ക് നിങ്ങളോട് എന്തൊക്കെയോ പറയാനുണ്ടെന്ന് …
ഹും അവളോട് പറഞ്ഞേക്ക് എനിക്ക് കേൾക്കാൻ താൽപ്പര്യമില്ലെന്ന് … മേലിൽ എന്നെ അവളുടെ കാര്യവും പറഞ്ഞ് വിളിച്ചേക്കരുത് ….
ഞാൻ ഫോൺ കട്ടാക്കിയതും ആ നമ്പറിൽ നിന്ന് ഒരുപാട് പ്രാവശ്യം കോളുകൾ വന്നു. ഒടുക്കം ആ കോളുകൾ എനിക്കൊരു ശല്യമായതും ഞാൻ ആ നമ്പർ ബ്ലോക്ക് ചെയ്തു …
അങ്ങനെ രണ്ട് ദിവസങ്ങൾക്ക് ശേഷം എന്റെ അച്ചനും അമ്മയും സഹോദരങ്ങളും “സുജിത്ത് നമുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് നീയും വാ ” എന്ന് പറഞ്ഞ് എന്നെയും കൂട്ടി യാത്ര തുടങ്ങി. ആ യാത്ര അവസാനിച്ചത് ശ്രീലക്ഷമിയുടെ വീടിന് മുൻപിലായിരുന്നു …
ചുറ്റും കൂടിയ ആളുകൾക്കിടയിലൂടെ എന്റെ അച്ചനും അമ്മയും എന്നെ കൊണ്ട് പോയത് കത്തിച്ച് വെച്ച നിലവിളക്കിന് സമീപത്തായി നിലത്ത് പായവിരിച്ച് വെള്ള പുതപ്പിച്ച് കിടത്തിയ ശ്രീലക്ഷ്മിക്ക് മുൻപിലായിരുന്നു. ഒരു നിമിഷം അവളുടെ ചേതനയറ്റ ശരീരത്തെ തന്നെ ഞാൻ നോക്കി നിന്നു. പിന്നീട് ഞാൻ പതിയെ പുറത്തേക്ക് നടന്നു …
അൽപ്പ സമയത്തിന് ശേഷം അവളെ ചിതയിലേക്ക് എടുത്തു. അവളുടെ ചിത കത്തി തുടങ്ങിയതും ആളുകൾ ഒരോന്നായി പൊഴിഞ്ഞ് തുടങ്ങി …
ഞാൻ കത്തിയെരിയുന്ന അവളുടെ ചിതയിലേക്ക് തന്നെ ഒരു മരവിപ്പോടെ നോക്കി നിൽക്കുന്നതിനിടെയാണ് ഒരു പെൺകുട്ടി എന്റെ അരികിൽ വന്നത് …
സുജിത്ത് സാറല്ലേ …? സാർ ഞാൻ നൈനിയാണ്. സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു ….
എന്താണ് … ശ്രീലക്ഷമിയെ കുറിച്ച് വല്ലതുമാണോ …
അതേ സാർ …
ഹും എങ്കിൽ എനിക്ക് കേൾക്കാൻ താൽപര്യമില്ല കുട്ടി …
നിങ്ങൾക്ക് കേൾക്കാൻ താൽപര്യം ഉണ്ടോ ഇല്ലയോ എന്നെല്ല .. എനിക്കിത് നിങ്ങളോട് പറഞ്ഞേ പറ്റു …
എന്ത് പറയാൻ എനിക്ക് കേൾക്കാൻ താൽപര്യമില്ലെന്നല്ലേ പറഞ്ഞത് …?
നോക്ക് സുജിത്ത് സാർ വാശി കാണിക്കരുത്. എനിക്ക് പറയാനുള്ളത് നിങ്ങൾ കേട്ടേ പറ്റു . അല്ലെങ്കിൽ ഞാൻ എന്റെ കൂട്ടുകാരിയോട് ചെയ്യുന്ന വലിയ ഒരു തെറ്റായിരിക്കും അത് …
ഹും തനിക്ക് പറഞ്ഞേ പറ്റു എന്നാണങ്കിൽ പറയാനുള്ളതങ്ങ് പറഞ്ഞ് തുലയ്ക്ക് …
അത് സാർ നമുക്ക് അൽപ്പം മാറി നിന്ന് സംസാരിക്കാം …
ഓകെ ആയിക്കോട്ടെ …
ഞങ്ങൾ അൽപ്പം മാറി നിന്നതും നൈനി അവളുടെ ഫോണെടുത്ത് ലോക്ക് തുറന്ന് ഫോൺ എന്റെ നേരെ നീട്ടി …
നോക്കു സാർ ആദ്യം നിങ്ങൾ ഈ വോയിസ് ഒന്ന് കേട്ടു നോക്കു …
ഞാൻ വിറയാർന്ന കൈകളാൽ അവളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി ചെവിയോട് ചേർത്തു …
നൈനി എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ സുജിയേട്ടനോട് നീ പറയുമോ ..?
സുജിയേട്ടനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു എന്ന്… എനിക്ക് മറ്റൊരാളെ ഇഷ്ട്ടമാണെന്ന് കള്ളം പറഞ്ഞതാണെന്ന് പറയുമോ…?
പിന്നെ എനിക്ക് ബ്ലഡ് ക്യാൻസർ ആയിരുന്നെന്നും. അത് അറിഞ്ഞത് മുതലാണ് സുജിയേട്ടനിൽ നിന്ന് ഞാൻ അകലാൻ തുടങ്ങിയെന്നതെന്ന് പറയുമോ നൈനി …?
പിന്നെ നീ സുജിയേട്ടനോട് ചോദിക്കണമേ . നിങ്ങൾ എന്തിനാ ശ്രീനെ ഇത്രമാത്രം സ്നേഹിച്ചതെന്ന്. അത് കൊണ്ടല്ലേ നിങ്ങൾക്ക് വിഷമാവുമെന്ന് കരുതിയിട്ട് ശ്രീ നിങ്ങളിൽ നിന്ന് അവളുടെ രോഗവിവരം മറച്ച് വെച്ചതെന്ന് പറയണമേ …
പിന്നെ സുജിയേട്ടന്റെടുത്ത് നീ ഇതു കൂടി പറയണമേ …. അന്ന് വീട്ടിൽ വന്നപ്പോൾ സുജിയേട്ടനെ ആട്ടി ഇറക്കിയത്. എങ്ങിനെയെങ്കിലും സുജിയേട്ടൻ ശ്രീയെ വെറുത്ത് പോകട്ടെയെന്ന് കരുതിയിട്ടാണ്. അന്ന് അങ്ങിനെയൊക്കെ സുജിയേട്ടനോട് പെരുമാറിയതെന്ന് പറയുമോ നൈനി …?
പിന്നെ അന്ന് സുജിയേട്ടനെ ആട്ടി ഇറക്കിയപ്പോൾ ദേഷ്യത്തോടെ ശ്രീ വാതിൽ കൊട്ടിയടച്ചിട്ട് അകത്ത് പോയി സുജിയേട്ടൻ നടന്ന് പോകുന്നത് ജനലിലൂടെ നോക്കി പൊട്ടി കരഞ്ഞതാണെന്ന് പറയണമേ നൈനി …
പിന്നെ അവസാനം സുജിയേട്ടനെ ഒന്ന് കാണാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു എന്ന് പറയണേ ..? അത് കൊണ്ടാ ഞാൻ ആശുപത്രിയിലായപ്പോൾ നിന്നെ കൊണ്ട് സുജിയേട്ടനെ ഫോൺ ചെയിപ്പിച്ചതെന്ന് പറയുമോ നൈനി ….?
പിന്നെ സുജിയേട്ടനോട് പറയണം ശ്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. സുജിയേട്ടൻ നല്ലൊരു പെൺകുട്ടിയെ കണ്ടെത്തിയിട്ട് കല്ല്യാണം കഴിച്ച് അതിൽ ഒരു പെൺകുട്ടി അവർക്ക് ജനിച്ചാൽ അവൾക്ക് ശ്രീലക്ഷമി എന്ന പേരിടണമെന്ന് പറയണമേ നൈനി ….
പിന്നെ സുജിയേട്ടന് കൊടുക്കാൻ ഞാൻ വാങ്ങിച്ച് തന്ന ഗിഫ്റ്റ് മറക്കാതെ കൊടുക്കണമേ … അത് കൊടുക്കുമ്പോൾ മറക്കാതെ പറയണേ…. ശ്രീക്ക് സുജിയേട്ടനെ ഒരുപാട് ഇഷ്ട്ടമായിരുന്നു എന്ന് … ഇതെല്ലാം നീ സുജിയേട്ടനോട് പറയൂലേ നൈനി….?
വോയിസ് മെസ്സേജ് കേട്ടതും എന്റെ മിഴികൾ നിറഞ്ഞൊഴുകി …
സുജിത്ത് സാർ അവൾ ഒരു പാവമായിരുന്നു. അവൾക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോഴാണ് നിങ്ങളുടെ ഭാവിയോർത്ത് നിങ്ങളിൽ നിന്ന് അകലാനും.
നിങ്ങൾ അവളെ വെറുത്ത് ഇട്ടേച്ച് പോകട്ടെ എന്ന് കരുതിയിട്ടാണ് അവൾക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വരെ പറഞ്ഞ് അവൾ എന്നെ കൊണ്ട് നിങ്ങളെ ഫോൺ ചെയ്യിപ്പിച്ചത് …
നിങ്ങൾ ഒഴികെ എല്ലാവരും അറിഞ്ഞിട്ടുണ്ടായിരുന്നു അവൾക്ക് ബ്ലഡ് ക്യാൻസറാണെന്നും നാലാം സ്റ്റേജിലാണെന്നും. അവൾ ഈ ലോകത്ത് നിന്ന് വിട പറഞ്ഞാൽ മാത്രമേ നിങ്ങൾ ഈ കാര്യം അറിയാവുമെന്ന് അവൾക്കൊരു വാശിയുണ്ടായിരുന്നു. അത് കൊണ്ടാണ് നിങ്ങളുടെ വീട്ടുകാർ വരെ അറിഞ്ഞിട്ടും നിങ്ങളിൽ നിന്ന് അവളുടെ രോഗവിവരം എല്ലാവരും മറച്ച് വെച്ചത് …
നൈനി അത്രയും പറഞ്ഞതും ഞാൻ തലയ്ക്ക് കൈവെച്ച് പൊട്ടി കരഞ്ഞു …
നൈനി അവളുടെ പേഴ്സ് തുറന്ന് അതിൽ നിന്ന് ഒരു ബ്രേസിലേറ്റ് എടുത്ത് എനിക്ക് നേരെ നീട്ടി …
സാർ ഇത് അവൾ നിങ്ങൾക്ക് വേണ്ടി വാങ്ങി വെച്ചതായിരുന്നു .. അവളുടെ ഓർമ്മയ്ക്ക് വേണ്ടി ഇത് എന്നും സൂക്ഷിക്കണമെന്ന് പറഞ്ഞു …
ഞാൻ നൈനിയുടെ കൈയ്യിൽ നിന്ന് ആ ബ്രേസിലേറ്റ് വാങ്ങി ചുണ്ടോട് ചേർത്ത് പിടിച്ച് ആ ബ്രേസിലേറ്റിൽ മുത്തമിട്ട് ശ്രീയുടെ കത്തിയെരിയുന്ന ചിതയ്ക്ക് നേരെ നടന്നടുത്ത് പൊട്ടികരഞ്ഞു ….
ശ്രീ. എന്റെ ശ്രീ. എന്തിന് വേണ്ടിയായിരുന്ന് ഇതൊക്കെ. നിനക്ക് അസുഖമാണെന്ന് ഒന്ന് പറഞ്ഞിരുന്നെങ്കിൽ ലോകത്തിന്റെ ഏത് കോണിൽ കൊണ്ട് പോയിട്ടു എന്റെ ശ്രീയെ ഞാൻ ചികിത്സിക്കുമായിരുന്നില്ലെ …?
അവസാനം നീ എന്നിൽ നിന്നകന്നതിന്റെ സത്യം ഞാൻ അറിഞ്ഞപ്പോൾ എന്റെ ശ്രീ അഗ്നിയിൽ എരിഞ്ഞു തുടങ്ങിയില്ലേ…?
ഭാഗ്യമില്ലാത്തവനാ ഞാൻ ഒന്ന് സ്നേഹിച്ച് തുടങ്ങും മുൻപേ എന്റെ ശ്രീ. ഞാൻ വിളിച്ചാൽ വിളികേൾക്കാത്ത ദൂരത്തേക്ക് എന്നെ തനിച്ചാക്കി പോയില്ലേ…? അവസാനമായിട്ട് എന്റെ ശ്രീയുടെ നെറ്റിയിൽ ഒന്ന് തലോടാൻ എന്തിന് ഒരു അന്ത്യ ചുംബനം നൽകാൻ പോലും എന്നെ കൊണ്ട് പറ്റിയില്ലല്ലോ മോളെ …? മറക്കില്ല ശ്രീ. നിന്നെ ഒരിക്കലും. മരിക്കുവോളം എന്റെ ശ്രീ എന്റെ ഹൃദയത്തിൽ തന്നെ ജീവിക്കും. അണയാത്ത ദീപമായി എന്റെ ഹൃദയത്തിൽ എന്നും ജ്വലിച്ച് നിൽക്കും എന്റെ ശ്രീ ……
ഏയ് സുജിത്ത് സാർ മതി. ഇനി കരഞ്ഞിട്ടെന്ത് കാര്യം. അവളുടെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് അവൾ പറഞ്ഞത് കേട്ടില്ലേ …? പറ്റുമെങ്കിൽ അവളുടെ ആ ആഗ്രഹം ഒന്ന് നിറവേറ്റി കൊടുക്ക്.. അത് കാണുമ്പോൾ അവളുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ …..
എന്നാലും നൈനി നീ കാണുന്നില്ലേ എന്റെ ശ്രീയെ അഗ്നി വിഴുങ്ങുന്നത്. എനിക്ക് എനിക്ക് സഹിക്കാനാവുന്നില്ല …
അന്ന് എന്റെ കരച്ചിലും അട്ടഹാസങ്ങളും കേട്ട് എന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എന്നെ ബലമായി പിടിച്ച് അവളുടെ വീടിന്റെ ഉമ്മറകോനായിൽ കൊണ്ടുപോയി കിടത്തി …
അത്രയും പറഞ്ഞതും സുജിത്തിന്റെ കണ്ണുകളിൽ നിന്ന് പെയ്തൊഴിയുന്ന മിഴിനീർ കണങ്ങൾ തുടച്ച് അവൻ പറഞ്ഞു …
ഗീതു നീ അറിഞ്ഞില്ലേ എന്റെ ശ്രീയുടെ മനസ്സ് എത്രത്തോളം വലുതാണെന്ന് …
എന്റെ ശ്രീയുടെ നാസിക തുമ്പിലെ മറുക് പോലത്തെ മറുക് ഗിതുവിൽ കണ്ടത് കൊണ്ടാ ഞാൻ ഗീതുവിനെ തന്നെ നോക്കിയിരുന്നത് … അല്ലാതെ ….
സോറി മാഷെ നിങ്ങളുടെ നോട്ടവും പെരുമാറ്റവും കണ്ടപ്പോൾ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു പോയി …
ഏയ് അതൊന്നും സാരമില്ല ഗീതു …
പിന്നെ ഗീതുവിനെ പറ്റി ഒന്നും പറഞ്ഞില്ല …
ആ മാഷെ ഞാൻ പറഞ്ഞില്ലേ …? ഞാൻ മുബൈയിലെ ഒരു ഹോസ്പ്പിറ്റലിലെ നഴ്സാണ് … അച്ചനും അമ്മയ്ക്കും ഒരേ ഒരു മകൾ … എന്റെ വീട് കണ്ണൂരാണ്….
ആ പിന്നെ ഗീതു കല്ല്യാണത്തിന്റെ കാര്യങ്ങളൊക്കെ നോക്കുന്നില്ലേ …?
ഉണ്ട് മാഷെ. വീട്ടിൽ കല്ല്യാണ ആലോചനകൾ തകൃതിയായി നടക്കുന്നുണ്ട് … നാളെ ഞായറാഴ്ച്ചയല്ലേ .. രണ്ടു മൂന്ന് പാർട്ടി പെണ്ണുകാണാൻ വരുന്നുണ്ട്. അത് കൊണ്ടാ ഞാൻ നാട്ടിൽ പോകുന്നത് …
അവളത് പറഞ്ഞതും അവർക്കിടയിൽ അൽപ്പ സമയം മൗനം രൂപപ്പെട്ടു … ആ മൗനം ഭേദിച്ച് ഗീതു പറഞ്ഞു …
മാഷെ ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങും … ഇനി ഭാഗ്യമുണ്ടെങ്കിൽ നമുക്ക് എന്നെങ്കിലും കണ്ടുമുട്ടാം … പിന്നെ എത്രയും വേഗം ശ്രീലക്ഷമിയുടെ ആഗ്രഹം പോലെ മാഷ്ക്ക് നല്ലൊരു പെണ്ണിനെ കിട്ടട്ടെ. മാഷിന് എന്നും നല്ലത് വരാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കാം…
ഒക്കെ ഗീതു. ഗീതുവിനും എന്നും നല്ലത് വരട്ടെ ….
കോഴിക്കോട്, കോഴിക്കോട് എന്ന ക്ലീനറുടെ ഉച്ചത്തിലുള്ള വിളികേട്ടതും ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്ന സുജിത്ത് വേഗം ബസ്റ്റാൻഡിൽ ഇറങ്ങി ഒരോ ഓട്ടോപിടിച്ച് ഹോസ്പിറ്റലിലേക്ക് വിട്ടു ….
ഹോസ്പിറ്റലിൽ എത്തിയതും സുജിത്ത് വേഗം ഇൻഫർമേഷൻ സെന്റെറിൽ പോയി വിവരങ്ങൾ തേടി മുന്നൂറ്റി ഇരുപത്തി നാലാം നമ്പർ മുറി ലക്ഷ്യമാക്കി നടന്നു …
ഹാ മോളെ സുജിത്ത് എത്തിയല്ലോ …? ആ മോനെ ഇവൾക്ക് കുഴപ്പമൊന്നുമില്ല…എല്ലാം ഭംഗിയായി നടന്നു … പിന്നെ നീ ഇവിടെയുണ്ടല്ലോ ഞാൻ താഴത്ത് പോയി ഭക്ഷണം മേടിക്കട്ടെ.
സുജിത്തിന്റെ അമ്മ റൂമിന്റെ ഡോർ അടച്ച് താഴത്ത് പോയതും. സുജിത്ത് കട്ടിലിൽ കിടക്കുന്ന ഗീതുവിനെയും കുഞ്ഞിനെയും നോക്കി …
മാഷേ നമ്മുടെ വാവയെ കണ്ടോ …?
ഹും …
മാഷേ … മാഷെന്താ ഒന്നും മിണ്ടാത്തെ. ശ്രീലക്ഷമിയുടെ ആഗ്രഹം പോലെ നമുക്ക് ജനിച്ചത് ഒരു പെൺകുഞ്ഞാണ് .. നമുക്ക് അവൾക്ക് ശ്രീലക്ഷമീ എന്ന് പേരിടണ്ടേ…?
പിന്നെല്ലാതെ … എന്നും എന്റെ ശ്രീക്ക്. ശ്രീയുടെ ഓർമ്മയ്ക്ക് വേണ്ടി നമ്മുടെ വാവയ്ക്ക് ശ്രീലക്ഷമി എന്ന പേര് തന്നെയിടാം . എടീ നീ നമ്മുടെ നമ്മുടെ വാവയെയുമെടുത്ത് ഒന്ന് എഴുന്നേറ്റ് ഇങ്ങ് വന്നേ….?
ഗീതു മെല്ലെ എഴുന്നേറ്റ് കിടക്കയിൽ വിരിച്ച തുണിയോടെ വാവയെയുമെടുത്ത് സുജിത്തിന് അരികിൽ നിന്നതും സുജിത്ത് വേഗം ജനൽ തുറന്നു …
എടീ നീ ഒന്നിങ്ങ് നിന്നേ …
എന്താ മാഷേ …
എടീ നീ നമ്മുടെ വാവാച്ചിയെയും പിടിച്ച് ആകാശത്ത് നോക്കിയേ. ആ നക്ഷത്ര കൂട്ടങ്ങൾക്കിടയിൽ നിന്ന് ഏതെങ്കിലും ഒരു നക്ഷത്രമായി ശ്രീ നമ്മുടെ വാവിച്ചിയെ കാണുന്നുണ്ടാകും …
ദേ മാഷേ അങ്ങട് നോക്കിയെ ഒരു നക്ഷത്രം നമ്മളെ തന്നെ നോക്കി ജ്വലിച്ച് നിൽക്കുന്നത് കണ്ടോ …?
ആ ഗീതു ആ നക്ഷത്രം നമ്മുടെ ശ്രീ തന്നെയായിരിക്കും അല്ലേ..?. നമ്മുടെ വാവാച്ചിയെ കണ്ട് അവൾ ഒരു പാട് സന്തോഷിക്കുന്നുണ്ടാകും അല്ലേ…?
സുജിത്ത് അത് പറഞ്ഞതും ജനാലിലൂടെ അവരെ തഴുകി ഒരു തണുത്ത കാറ്റ് റൂമിലേക്ക് ഇരച്ചുകയറി …
മാഷേ നിങ്ങളുടെ ശ്രീ വന്നത് നിങ്ങൾ അറിഞ്ഞോ …?
അതേടീ എന്റെ ശ്രീയുടെ സാനിദ്ധ്യം ഞാനറിഞ്ഞു …
അതും പറഞ്ഞ് സുജിത്തും ഗീതുവും ആകാശത്ത് തന്നെ നോക്കി നിന്നതും അവരെ തന്നെ നോക്കി ജ്വലിച്ച് നിൽക്കുന്ന ആ നക്ഷത്രം കാർമേഘങ്ങൾക്കിടയിലേക്ക് മറയുന്നതിനൊപ്പം അവരെ തഴുകി കൊണ്ടിരുന്ന കാറ്റ് റൂമിൽ നിന്ന് നേർത്ത് നേർത്ത് പോകുന്നതായി അവരറിഞ്ഞു ….
ചില സ്നേഹങ്ങൾ ഇങ്ങിനെയാണ് സ്നേഹിച്ച് തുടങ്ങുന്നതിന് മുൻപേ പൊഴിഞ്ഞ് പോകും. അല്ലെങ്കിൽ ചേർത്ത് പിടിക്കുന്നതിന് മുൻപേ പ്രിയപ്പെട്ടവർക്ക് ഒരു പാട് വേദന നൽകി അകാലത്തിൽ പൊലിഞ്ഞ് പോകും. ശ്രീലക്ഷമിയെ പോലെ മരണമില്ലാത്ത ഓമ്മകൾ സമ്മാനിച്ച്…
സ്നേഹപൂർവ്വം ദീപേഷ് കിടഞ്ഞി
This was a fascinating read. The points made were very compelling. Lets discuss further. Click on my nickname for more engaging content!